ലോക് ഡൗൺ കാലത്തെ ഗാർഹിക പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച കർഷകരെ കണ്ടെത്താൻ മത്സരങ്ങളുമായി സംസ്ഥാന ഹരിതകേരളം മിഷൻ.
കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന മത്സരത്തിൽ കൃഷി ഓഫീസർമാരുടെ മേൽനോട്ടത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ കർഷകർ, ക്ലസ്റ്റർ ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി പച്ചക്കൃഷിയിൽ താത്പര്യമുള്ളവർക്ക് പങ്കാളികളാകാം. കൃഷിയുടെ പുരോഗതി വിലയിരുത്തുന്നതും നിർദേശങ്ങൾ നൽകുന്നതും വാട്സാപ്പ് മുഖേനയാകും. മികച്ച കർഷകർക്ക് തദ്ദേശ ഭരണസ്ഥാപന തലത്തിൽ സമ്മാനങ്ങൾ നൽകും.
ഉത്പാദനക്ഷമത, പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ, വിള വൈവിധ്യം, ലഭ്യമായ ഇടത്തിന്റെ കാര്യക്ഷമമവും ഫലപ്രദവുമായ വിനിയോഗം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം എന്നിവയൊക്കെ മത്സരത്തിന്റെ പൊതു മാനദണ്ഡങ്ങളായിരിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബാബു ടി. ജോർജും ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി.എസ്.മധുവും പറഞ്ഞു.
വിത്തുകളും ഒരുങ്ങി
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് നൽകുന്നതിനായി വി.എഫ്.പി.സി.കെ, ജില്ലയിലെ കൃഷിവകുപ്പ് ഫാമുകൾ എന്നിവയിൽനിന്നുമായി ജില്ലയിൽ രണ്ടരലക്ഷം വിത്ത് പായ്ക്കറ്റുകൾ കൃഷിഭവനിൽ എത്തിക്കഴിഞ്ഞു. അവയുടെ വിതരണം പൂർത്തിയായിവരികയാണ്.
നിലമൊരുക്കൽവിത്ത് /തൈ നടീൽ, ചെടിവളരുന്നത്, പുഷ്പിക്കുന്നത്, വിളവെടുപ്പ് എന്നിങ്ങനെ നാലു ഘട്ടങ്ങളാണ് മത്സരകൃഷിക്ക് ഉണ്ടാവുക. ഈ ഘട്ടങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ കൃഷിയുടെ വിശദാംശങ്ങൾ ചിത്രങ്ങളായോ വീഡിയോ ആയോ വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം.
സ്വന്തമായി സമാഹരിച്ചതോ കൃഷിഭവൻ അല്ലെങ്കിൽ മറ്റ് ഏജൻസികൾ എന്നിവിടങ്ങളിൽനിന്നു ലഭിക്കുന്നവയോ ആയ നടീൽവസ്തുക്കൾ കൃഷിക്ക് ഉപയോഗിക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർ മൂന്നിനം പച്ചക്കറികളെങ്കിലും കൃഷിചെയ്യണം. ഓരോ ഇനത്തിലും പെട്ട ചെടികളുടെ കൂടിയ എണ്ണം അധിക മാർക്കിന് പരിഗണിക്കും. കർഷകരുടെ സംശയങ്ങൾക്ക് കാർഷിക മേഖലയിലെ വിദഗ്ധരും കൃഷി ഉദ്യോഗസ്ഥരും മറുപടി നൽകും.
Content Highlights: Haritha Keralam Mission will conduct competitions to promote vegetable cultivation
കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന മത്സരത്തിൽ കൃഷി ഓഫീസർമാരുടെ മേൽനോട്ടത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ കർഷകർ, ക്ലസ്റ്റർ ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി പച്ചക്കൃഷിയിൽ താത്പര്യമുള്ളവർക്ക് പങ്കാളികളാകാം. കൃഷിയുടെ പുരോഗതി വിലയിരുത്തുന്നതും നിർദേശങ്ങൾ നൽകുന്നതും വാട്സാപ്പ് മുഖേനയാകും. മികച്ച കർഷകർക്ക് തദ്ദേശ ഭരണസ്ഥാപന തലത്തിൽ സമ്മാനങ്ങൾ നൽകും.
ഉത്പാദനക്ഷമത, പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ, വിള വൈവിധ്യം, ലഭ്യമായ ഇടത്തിന്റെ കാര്യക്ഷമമവും ഫലപ്രദവുമായ വിനിയോഗം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം എന്നിവയൊക്കെ മത്സരത്തിന്റെ പൊതു മാനദണ്ഡങ്ങളായിരിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബാബു ടി. ജോർജും ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ജി.എസ്.മധുവും പറഞ്ഞു.
വിത്തുകളും ഒരുങ്ങി
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് നൽകുന്നതിനായി വി.എഫ്.പി.സി.കെ, ജില്ലയിലെ കൃഷിവകുപ്പ് ഫാമുകൾ എന്നിവയിൽനിന്നുമായി ജില്ലയിൽ രണ്ടരലക്ഷം വിത്ത് പായ്ക്കറ്റുകൾ കൃഷിഭവനിൽ എത്തിക്കഴിഞ്ഞു. അവയുടെ വിതരണം പൂർത്തിയായിവരികയാണ്.
നിലമൊരുക്കൽവിത്ത് /തൈ നടീൽ, ചെടിവളരുന്നത്, പുഷ്പിക്കുന്നത്, വിളവെടുപ്പ് എന്നിങ്ങനെ നാലു ഘട്ടങ്ങളാണ് മത്സരകൃഷിക്ക് ഉണ്ടാവുക. ഈ ഘട്ടങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ കൃഷിയുടെ വിശദാംശങ്ങൾ ചിത്രങ്ങളായോ വീഡിയോ ആയോ വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം.
സ്വന്തമായി സമാഹരിച്ചതോ കൃഷിഭവൻ അല്ലെങ്കിൽ മറ്റ് ഏജൻസികൾ എന്നിവിടങ്ങളിൽനിന്നു ലഭിക്കുന്നവയോ ആയ നടീൽവസ്തുക്കൾ കൃഷിക്ക് ഉപയോഗിക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർ മൂന്നിനം പച്ചക്കറികളെങ്കിലും കൃഷിചെയ്യണം. ഓരോ ഇനത്തിലും പെട്ട ചെടികളുടെ കൂടിയ എണ്ണം അധിക മാർക്കിന് പരിഗണിക്കും. കർഷകരുടെ സംശയങ്ങൾക്ക് കാർഷിക മേഖലയിലെ വിദഗ്ധരും കൃഷി ഉദ്യോഗസ്ഥരും മറുപടി നൽകും.
Content Highlights: Haritha Keralam Mission will conduct competitions to promote vegetable cultivation