Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മഴക്കാലം വരുന്നു; കന്നുകാലികളുടെ പരിപാലനത്തില്‍ ശ്രദ്ധ വേണംമഴക്കാലം വരുന്നു; കന്നുകാലികളുടെ പരിപാലനത്തില്‍ ശ്രദ്ധ വേണം

$
0
0
ഉരുകുന്ന വേനലിന്റെ കാഠിന്യത്തിൽ നിന്നും പുതുമഴയുടെ കുളിർമയിലേക്കും പിന്നീട് തോരാത്ത പെരുമഴയിലേക്കും കാലാവസ്ഥ മാറുന്ന സമയത്ത് കന്നുകാലികളുടെ പരിപാലനത്തിലും ഏറെ ശ്രദ്ധ നൽകണം. കടുത്ത ചൂടിൽ നിന്നും മഴയിലേക്കുള്ള മാറ്റത്തിന്റെ സമയം മൃഗങ്ങൾക്ക് സമ്മർദ്ദാവസ്ഥയാണ്. രോഗപ്രതിരോധശേഷി കുറയുമെന്നതിനാൽ രോഗങ്ങൾ തലപൊക്കിത്തുടങ്ങുന്നു. ഈർപ്പം നിറഞ്ഞ കാലാവസ്ഥ രോഗാണുക്കൾക്കും രാഗവാഹകർക്കും നല്ല കാലമാണ്.

കുരലടപ്പൻ (HS) എന്ന ബാക്ടീരിയ രോഗമാണ് മഴക്കാല രോഗങ്ങളിൽ മുഖ്യം. പാസ്ചറെല്ല എന്ന ബാക്ടീരിയ ശരീരം സമ്മർദ്ദത്തിലായി രോഗപ്രതിരോധശേഷി കുറയുന്ന അവസരങ്ങളിൽ തീവ്രരോഗത്തിനു കാരണമാകുന്നു. അതിനാൽ കാലാവസ്ഥാ മാറ്റങ്ങളുടെ സമയത്ത് ഈ രോഗം കൂടുതലായി കാണപ്പെടുന്നു. പശു, എരുമ, ആട്, പന്നി എന്നിവയെ ഈ രോഗം ബാധിക്കും. സമാനമായ രോഗാവസ്ഥ മുയലുകളിൽ കാണപ്പെടാറുണ്ട്.

ശക്തമായ പനി, കീഴ്ത്താടിക്കും തൊണ്ടയ്ക്ക് ചുറ്റും നീർക്കെട്ട്, പാലുല്പാദനത്തിൽ കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാം. സ്ഥിരമായി ഈ രോഗബാധയുള്ള സ്ഥലങ്ങളിൽ മഴക്ക് ഒരുമാസം മുൻപേ തന്നെ പ്രതിരോധ ുത്തിവെയ്പുകൾ എടുക്കണം. സമീപ സ്ഥലങ്ങളിൽ രോഗബാധയുണ്ടെങ്കിലും വാക്സിൻ എടുക്കണം. മൃഗാശുപത്രികളിൽ സൗജന്യ കുത്തിവയ്പിനുള്ള സൗകര്യം ലഭ്യമാണ്. തൊഴുത്തിലും മറ്റും ശരിയായ വായുസഞ്ചാരം ഉറപ്പാക്കണം.

ആദ്യമഴയോടെരോഗലക്ഷണങ്ങളായി മുടന്തൻ പനിയെത്തും. മൂന്നു ദിവസം നീളുന്ന ലക്ഷണങ്ങളുള്ള എഫിമെറൽ ഫീവറാണിത്. സാൻഡ് ഫ്ളൈ ഇനത്തിൽപ്പെട്ട ഈച്ചകൾ പരത്തുന്ന വൈറസ് രോഗമാണിത്. ശരീര പേശികളെ ബാധിക്കുന്നതിനാൽ നടക്കാൻ ബുദ്ധിമുട്ട്, ശരീരം വിറയ്ക്കൽ, തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. പാലുല്പാദനം നന്നേ കുറയും. പ്രതിരോധ കുത്തിവെയ്പ് ലഭ്യമല്ല. ചികിത്സവഴി രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാം. ഈച്ചകളെ നിയന്ത്രിക്കുന്നതാണ് പ്രധാന പ്രതിരോധ മാർഗ്ഗം. ആട്, പന്നി എന്നിവയെ ഈ രോഗം ബാധിക്കാറില്ല. രോഗാവസ്ഥയിൽ ദ്രാവകരൂപത്തിലുള്ള തീറ്റയും മറ്റും വായിൽ ഒഴിച്ചുകൊടുക്കുന്നത് ഒഴിവാക്കണം.

ക്ഷീരകർഷകരുടെ ദുസ്വപ്നങ്ങളായ കുളമ്പു രോഗം, അകിടുവീക്കം എന്നിവയ്ക്കെതിരായും മുൻകരുതൽ വേണം. കുളമ്പുരോഗത്തനെതിരെ പ്രതിരോധ കുത്തിവെയ്പ് നൽകണം. പരിപാലനത്തിൽ സമ്പൂർണ്ണ ശുചിത്വമാണ് അകിടുവീക്കത്തിനുള്ള പ്രതിരോധ മാർഗ്ഗം. മഴയോടുകൂടി കാലിത്തൊഴുത്തിന്റെ അവസ്ഥയും മോശമാകാറുണ്ട്. വൃത്തിഹീനമായ തൊഴുത്ത് അകിട് വീക്കത്തിന് കാരണമാകും. അകിടിൽ പാൽ കെട്ടി നിൽക്കാതെ പൂർണ്ണായി കറന്നെടുക്കുക. വൃത്തിയുള്ള കറവക്കാരൻ, കറവയ്ക്ക് മുമ്പ് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ അകിട് കഴുകി തുടയ്ക്കുകയും കറവശേഷം മുലക്കാമ്പുകൾ പോവിഡോൺ അയഡിൻ ലായനിയിൽ മുക്കുകയും ചെയ്യണം. കറവശേഷം ചുരുങ്ങിയത് ഇരുപതു മിനിറ്റ് നേരത്തേക്കെങ്കും പശുക്കൾ നിലത്തു കിടക്കാത്തവിധം പുല്ല്, വൈക്കോൽ, ഇവ തിന്നാൻ നൽകുക എന്നിവയാണ് പ്രതിരോധമാർഗ്ഗങ്ങൾ.

ഈർപ്പമേറിയ കാലാവസ്ഥയിൽ കാലിത്തീറ്റ, പിണ്ണാക്ക്, തവിട്, വൈക്കോൽ തുടങ്ങിയവയിൽ പൂപ്പൽ വളർച്ചയുണ്ടാവുകയും അത് പശുക്കളിൽ വിഷബാധയ്ക്ക് കാരണമാവുകയും ചെയ്യും. കാലിത്തീറ്റച്ചാക്കുകൾ ഈർപ്പം തട്ടാത്ത വിധം ഉയർന്ന സ്ഥലത്ത് സൂക്ഷിക്കണം. വൃത്തിയുള്ള ഉണങ്ങിയ പാത്രങ്ങളിൽ പതിവായി തീറ്റ നൽകണം. ഈർപ്പമുള്ള പഴകിയ പൂപ്പൽ ബാധ സംശയിക്കുന്ന തീറ്റകൾ പശുക്കൾക്ക് നൽകരുത്. കറവപ്പശുക്കളിലും എരുമകളിലും കാണപ്പെടാറുള്ള കാലിലെ ചൊറി രോഗം മഴക്കാലത്ത് കാണപ്പെടാം. അന്തരീക്ഷത്തിലേയും തൊഴുത്തിലേയും ഉയർന്ന ഈർപ്പമാണ് രോഗബാധ അധികമാവാനുള്ള കാരണം.

മഴക്കാലത്ത് പച്ചപ്പുല്ല് തഴച്ചു വളരുമെങ്കിലും അമിതമായി പെട്ടെന്ന് നൽകിയാൽ ദഹനക്കേടും, വയറിളക്കവും ഉണ്ടാകും. വൈക്കോൽ ചേർത്ത് നൽകുന്നത് നല്ലത്. വെയിൽ ലഭിക്കുന്നതനുസരിച്ച് ചെറുതായി വാട്ടി നൽകുക. ഇളംപുല്ലിൽ മഗ്നിഷ്യം കുറവും, നൈട്രജൻ കൂടുതലുമായതിനാൽ ഇത് ധാരാളം കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ മഗ്നിഷ്യം സൾഫേറ്റ് തീറ്റയിൽ നൽകാം. അമിതമായി മഴ നനയുന്നതും തൂവാനമേൽക്കുന്നതും ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാകും. മഴ കുറവായ ഉത്തരേന്ത്യയിൽ നിന്നും കൊണ്ടുവരുന്ന ജമ്നപാരി പോലെയുള്ള ആടിനങ്ങൾക്ക് അന്തരീക്ഷ ഈർപ്പം പ്രശ്നമാകും. വൃത്തിഹീനമായ, ഈർപ്പം നിറഞ്ഞ അന്തരീക്ഷം കിടാവുകളിൽ വയറിളക്കത്തിന് കാരണമായേക്കാം. കെട്ടിക്കിടക്കുന്ന ചെളിവെള്ളം എലിപ്പനിയ്ക്കും, ഈർപ്പമേറിയ ചുറ്റുപാടുകൾ പരാദബാധയ്ക്കുമൊക്കെ കാണമാകും.

കന്നുകാലികളിൽ മഴക്കാലം രോഗകാലമാകാനുള്ള മുഖ്യ കാരണം മഴയുടെ ആരംഭത്തിലുണ്ടാകുന്ന ഉയർന്ന ചൂടും, കൂടിയ അന്തരീക്ഷ ഈർപ്പവും ചേർന്ന കാലാവസ്ഥ മൂലമാണ്. അതിനാൽ ഈ സമയത്ത് തൊഴുത്തിൽ കൃത്യമായി വായുസഞ്ചാരം ഉറപ്പാക്കണം. മഴയെ ചെറുക്കാൻ തൊഴുത്ത് മുഴുവൻ മൂടിക്കെട്ടുന്നത് അപകടമെന്നർത്ഥം. മഴയിൽ നിന്നും സംരക്ഷണം നൽകുന്നതോടൊപ്പം സുഗമമായ വായു സഞ്ചാരം ഉറപ്പാക്കുന്ന തൊഴുത്താണ് നല്ലത്. തൊഴുത്തിന്റെ തറയിൽ മൂത്രവും ചാണകവും കുളിപ്പിച്ച വെള്ളവും മഴവെള്ളവുമൊക്കെ കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം. തറയിലെ കുണ്ടും കുഴിയും അറ്റകുറ്റപണികൾ നടത്തിവേണം മഴയെ വരവേൽക്കാൻ.

കുമ്മായം, ബ്ലീച്ചിങ്ങ് പൗഡർ, ഡെറ്റോൾ ഇവയേതെങ്കിലും ഉപയോഗിച്ച് ആഴ്ചയിലൊരിക്കലെങ്കിലും തൊഴുത്ത് വൃത്തിയാക്കണം. ചാണക്കുഴികളിൽ കുമ്മായം വിതറണം. പെണ്ണീച്ചകൾ മുട്ടയിടുന്ന മാലിന്യങ്ങൾ, ചാണകം ഇവ ശരിയായി സംസ്ക്കരിക്കണം. ബ്യൂട്ടോക്സ്, ഫ്ളൈകിൽ തുടങ്ങിയ മരുന്നുകൾ നേർപ്പിച്ച് ദേഹത്തിലും തൊഴുത്തിലും തളിച്ച് ഈച്ചകളെ നിയന്ത്രിക്കണം. ശരീരത്തിലും, പാദത്തിലും, കുളമ്പുകളിലുമുള്ള മുറിവുകൾ, വ്രണങ്ങൾ ഇവ ശരിയായി ചികിത്സിക്കണം. ഈച്ച കടിച്ച ഭാഗങ്ങളിൽ വേപ്പെണ്ണയിൽ കർപ്പൂരം ചേർത്ത് പുരട്ടാം. കുളമ്പുകൾക്കിടയിലെ വ്രണങ്ങളിൽ ഹൈമാക്സ്, ലോറെക്സൈയിൻ ലേപനങ്ങളോ ടോപിക്യൂർ പോലെയുള്ള സ്പ്രേകളോ പ്രയോഗിക്കാം.

മഴയുടെ തുടക്കത്തിൽ ഉയർന്ന ചൂടിനൊപ്പം ഈർപ്പവും ചേരുന്നതോടെ പാലുല്പാദനം കുറഞ്ഞേക്കാം. പിന്നീട് പാലുല്പാദനം വർദ്ധിക്കുന്നതോടെ നൽകുന്ന തീറ്റയിലും വർദ്ധന വരുത്തണം. മിനറൽ മിക്സചർ ചേർത്ത് തീറ്റ ബാലൻസ് ചെയ്യണം. ശരിയായ തീറ്റക്രമവും, ഈർപ്പം നിൽക്കാത്ത പരിസരവും ഉറപ്പാക്കിയാൽ മഴക്കാല രോഗങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാം. രോഗപ്രതിരോധ കുത്തിവയ്പുകൾ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് മഴ തുടങ്ങുന്നതിനു മുൻപേ നൽകാനും ശ്രദ്ധിക്കണം.

Content Highlights: Take extra care of livestock during monsoon

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>