ലോക്ഡൗൺകാലത്തെ കൃഷിമൂലം ഉത്പാദനത്തിലുണ്ടാകാവുന്ന കുതിച്ചുചാട്ടം കൃഷിക്കാർക്ക് പ്രയോജനപ്പെടുത്താൻ കൃഷിവകുപ്പ് വിവിധ ഏജൻസികളുടെ സഹായം തേടി. വിവിധ സർക്കാർ ഏജൻസികൾ താങ്ങുവില ഉറപ്പാക്കി ഇവ ഏറ്റെടുക്കും. പ്രളയം ഉണ്ടായില്ലെങ്കിൽ കപ്പയടക്കമുള്ള കിഴങ്ങുവർഗങ്ങളുടെയും പച്ചക്കറിയുടെയും ഉത്പാദനം ലക്ഷ്യത്തിലധികമാകുമെന്നാണ് കണക്കാക്കുന്നത്.
ഒരേസമയം ഇത്രയധികം ഉത്പന്നങ്ങൾ വിപണിയിലെത്തിയാൽ വിലയിടിവും നാശവും ഉണ്ടാകുന്നത് തടയാനാണ് വിവിധ ഏജൻസികളെ ഏകോപിപ്പിക്കുന്നത്. ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ., സഹകരണ കാർഷിക വിപണികൾ എന്നിവയെ സംയോജിപ്പിച്ച് ചരക്ക് ഏറ്റെടുക്കലും വിപണനവും നടത്താനാണ് ലക്ഷ്യം.
ഇവരുടെ സാരഥികളുടെ ഓൺലൈൻ യോഗം കഴിഞ്ഞദിവസം കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ വിളിച്ചിരുന്നു. ഇവർ ഓരോരുത്തർക്കും വിവിധ വിളകളുടെയും ജില്ലകളുടെയും ചുമതലകളും നൽകിയിട്ടുണ്ട്. ലോക്ഡൗൺകാലത്ത് ആദിവാസി മേഖലയിലെ തേൻ, കേരളത്തിലെ വിവിധ ജില്ലകളിലെ പഴവർഗം, പച്ചക്കറി, കിഴങ്ങുവർഗം എന്നിവ ഹോർട്ടികോർപ്പ് സംഭരിച്ച് പണം നൽകിയിരുന്നു. ആ മാതൃക വിവിധ ഏജൻസികളിലൂടെ നടപ്പാക്കും.
സംഭരണം, വിപണനം ഇങ്ങനെ
ബ്ലോക്ക് കേന്ദ്രങ്ങളിൽ നാട്ടുചന്ത. വിളകളുടെ വിപണനവും സംഭരണവും.
പ്രാദേശിക കാർഷികസഹായസമിതികളുടെ രൂപവത്കരണം. ഇതിൽ കൃഷിക്കാരും കൃഷി ഓഫീസർമാരും അംഗങ്ങളാണ്. ഇവർ വിളവെടുപ്പ്, സംഭരണം എന്നിവ ഏകോപിപ്പിക്കും. ന്യായവില ഉറപ്പാക്കും.
പഞ്ചായത്തുതലങ്ങളിൽ കൃഷി ഓഫീസർമാരുടെ മേൽനോട്ടത്തിൽ കൂട്ടായ്മകൾ. സാമൂഹികമാധ്യമങ്ങളുെട സഹായവും ഉറപ്പാക്കും.
വിവിധ ഇനങ്ങൾക്കുണ്ടാകാവുന്ന വിളവ് എത്രയെന്നതിന്റെ കണക്കെടുപ്പ് കൃഷി ഓഫീസർമാർ തുടങ്ങി.
കപ്പ മുന്നിലാകും - മന്ത്രി വി.എസ്.സുനിൽകുമാർ
ലോക്ഡൗൺകാലത്തെ കൃഷിയിൽ മുന്നിൽവരിക കപ്പയാകും. കണക്കെടുപ്പ് പൂർത്തിയാകുന്നതേയുള്ളൂ. സംഭരണത്തിന് ഒരുക്കം തുടങ്ങി.
Content Highlights:Government made preparations to ensure the market to farmers in lockdown
ഒരേസമയം ഇത്രയധികം ഉത്പന്നങ്ങൾ വിപണിയിലെത്തിയാൽ വിലയിടിവും നാശവും ഉണ്ടാകുന്നത് തടയാനാണ് വിവിധ ഏജൻസികളെ ഏകോപിപ്പിക്കുന്നത്. ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ., സഹകരണ കാർഷിക വിപണികൾ എന്നിവയെ സംയോജിപ്പിച്ച് ചരക്ക് ഏറ്റെടുക്കലും വിപണനവും നടത്താനാണ് ലക്ഷ്യം.
ഇവരുടെ സാരഥികളുടെ ഓൺലൈൻ യോഗം കഴിഞ്ഞദിവസം കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ വിളിച്ചിരുന്നു. ഇവർ ഓരോരുത്തർക്കും വിവിധ വിളകളുടെയും ജില്ലകളുടെയും ചുമതലകളും നൽകിയിട്ടുണ്ട്. ലോക്ഡൗൺകാലത്ത് ആദിവാസി മേഖലയിലെ തേൻ, കേരളത്തിലെ വിവിധ ജില്ലകളിലെ പഴവർഗം, പച്ചക്കറി, കിഴങ്ങുവർഗം എന്നിവ ഹോർട്ടികോർപ്പ് സംഭരിച്ച് പണം നൽകിയിരുന്നു. ആ മാതൃക വിവിധ ഏജൻസികളിലൂടെ നടപ്പാക്കും.
സംഭരണം, വിപണനം ഇങ്ങനെ
ബ്ലോക്ക് കേന്ദ്രങ്ങളിൽ നാട്ടുചന്ത. വിളകളുടെ വിപണനവും സംഭരണവും.
പ്രാദേശിക കാർഷികസഹായസമിതികളുടെ രൂപവത്കരണം. ഇതിൽ കൃഷിക്കാരും കൃഷി ഓഫീസർമാരും അംഗങ്ങളാണ്. ഇവർ വിളവെടുപ്പ്, സംഭരണം എന്നിവ ഏകോപിപ്പിക്കും. ന്യായവില ഉറപ്പാക്കും.
പഞ്ചായത്തുതലങ്ങളിൽ കൃഷി ഓഫീസർമാരുടെ മേൽനോട്ടത്തിൽ കൂട്ടായ്മകൾ. സാമൂഹികമാധ്യമങ്ങളുെട സഹായവും ഉറപ്പാക്കും.
വിവിധ ഇനങ്ങൾക്കുണ്ടാകാവുന്ന വിളവ് എത്രയെന്നതിന്റെ കണക്കെടുപ്പ് കൃഷി ഓഫീസർമാർ തുടങ്ങി.
കപ്പ മുന്നിലാകും - മന്ത്രി വി.എസ്.സുനിൽകുമാർ
ലോക്ഡൗൺകാലത്തെ കൃഷിയിൽ മുന്നിൽവരിക കപ്പയാകും. കണക്കെടുപ്പ് പൂർത്തിയാകുന്നതേയുള്ളൂ. സംഭരണത്തിന് ഒരുക്കം തുടങ്ങി.
Content Highlights:Government made preparations to ensure the market to farmers in lockdown