നാരകം നട്ടിടം മുടിയും... എന്നാണല്ലോ ചൊല്ല്. ആസ്വദിച്ച് കഴിക്കുമെങ്കിലും നാരകം നട്ടു വളർത്താൻ പലരും മടിക്കുന്നതിന് പിന്നിൽ ഈ ചൊല്ല് ഉണ്ടെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. എന്നാൽ കോട്ടയം, പാലാ സ്വദേശി ബാബു ജേക്കബിന് ഇത് വെറും ചൊല്ല് മാത്രമാണ്. ഒരു നാരകമല്ല, നാരകത്തോട്ടം തന്നെയാണ് ഈ കർഷകൻ വീട്ടുവളപ്പിൽ പരിപാലിക്കുന്നത്.
പരമ്പരാഗതമായി കാർഷിക കുടുംബമായിരുന്നു ബാബു ജേക്കബിന്റേത്. 15 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി മറ്റ് വിളകൾ കൃഷി ചെയ്ത് നീങ്ങുമ്പോഴാണ് ചെറുനാരകം കൃഷി ചെയ്താലോ എന്ന ചിന്തവരുന്നത്. തറവാട്ടിലുണ്ടായിരുന്ന നന്നായി കായ്ക്കുന്ന നാരകം തന്നയായിരുന്ന അതിന് പ്രേരണ. ആ മരത്തിന്റെതന്നെ പതിവെച്ച് വളർത്തിയ തൈകളാണ് നട്ടത്. തുടക്കത്തിൽ ഏഴ് സെന്റിൽ 14 നാരകത്തൈകളാണ് നട്ടത്.
ബാബു ജേക്കബിന്റെ കൃഷിയിടത്തിലെ നാരകം
നാല് വർഷത്തിലേറെ പ്രായമുള്ള ഈ 14 നാരകങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം വിളവെടുത്ത് വിറ്റത് ഏതാണ്ട് 1000 കിലോ ചെറുനാരങ്ങയാണ്. നാടൻനാരങ്ങ എന്ന നിലയിൽ 100 രൂപ വിലയിലായിരുന്നു വിൽപ്പന. ഇത് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ആ ധൈര്യത്തിലാണ് രണ്ട് ഏക്കറിൽ കൂടി നാരക കൃഷി വ്യാപിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്. റീപ്ലാന്റേഷന് വേണ്ടി റബർ വെട്ടി, ആ ഭൂമിയിലാണ് ഇപ്പോൾ നാരക കൃഷി.
തോട്ടത്തിലെ ഹൈബ്രിഡ് പേര തൈകൾ
ആദ്യഘട്ടത്തിൽ തൈകൾവളർത്തിയെടുക്കൽ അത്ര എളുപ്പമായിരുന്നില്ല. തൈകൾ പിടിച്ചു കിട്ടാത്തതായിരുന്നു തുടക്കത്തിൽ നേരിട്ട പ്രതിസന്ധി. ആദ്യ അഞ്ച് വർഷക്കാലം പരാജയം തന്നെയായിരുന്നുവെന്ന് ബാബു ജേക്കബ് പറയുന്നു. ഒരാൾ പൊക്കത്തിൽ തൈ വളർന്ന് കായ്കളുമുണ്ടാകുമെങ്കിലും പിന്നീട് ചെടി ഉണങ്ങിപ്പോകുന്നതായിരുന്നു പതിവ്. കൃഷിയെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. നാരകം കൃഷി ചെയ്യുന്നവർ കുറവായിരുന്നതിനാൽ കൃത്യമായ ഉപദേശങ്ങൾ കിട്ടാനുള്ള വഴിയുമില്ലായിരുന്നു. ഒടുവിൽ മണ്ണ് പരിശോധിച്ചപ്പോൾ സൂക്ഷ്മ മൂലകങ്ങളുടെ അഭാവമുണ്ടെന്ന് മനസിലായി. ആ കുറവ് പരിഹരിച്ചതോടെ തൈകളിൽ നിന്ന് നല്ല ഫലം കിട്ടി തുടങ്ങി.
ഏത് പഴമായാലും ആദ്യം ശല്യം ചെയ്യുന്നത് വൗവ്വാലാണെന്ന് ഈ കർഷകൻ പറയുന്നു. പറമ്പിലെ ജാതിയോ, പേരക്കയോ, സപ്പോർട്ടയോ ഒന്നും വൗവ്വാൽ വെറുതേ വിടാറില്ല. റംബുട്ടാൻ വലയിട്ടാണ് സൂക്ഷിക്കുന്നത്. എന്നാൽ നാരകത്തിന്റെ കാര്യത്തിൽ അത്തരം പേടികളൊന്നും വേണ്ടെന്നും അദ്ദേഹം അനുഭവത്തിൽ നിന്ന് പറയുന്നു. കൂർത്ത മുള്ളുകൾ ഉള്ളതിനാൽ ഒരു വിധം മൃഗങ്ങളുടെ ഒന്നും ആക്രമണം നാരകത്തിനില്ല. പുളിയുള്ളതിനാൽ തന്നെ കുരങ്ങനോ, വൗവ്വാലോ, മലയണ്ണാനോ എന്തിന് വീണു കിടന്നാൽ എലി പോലും അടുക്കില്ല.
ബാബു ജേക്കബിന്റെ കൃഷിയിടത്തിലെ നാരകം
ഇപ്പോൾ പാലാ, പച്ചാത്തോട്, കുമ്പളത്താനത്തെ വീട്ടിൽ രണ്ട് ഏക്കറിലായി 250 നാരകത്തൈകൾ നട്ടിട്ടുണ്ട്. എന്നാൽ നാരകം മാത്രമല്ല തോട്ടത്തിലുള്ളത്. പേരയും കൃഷി ചെയ്യുന്നു. 60 പേരമരങ്ങളാണ് നട്ടിരിക്കുന്നത്. നിലത്ത് നിന്ന് പറിക്കാവുന്ന ഹൈബ്രിഡ്ഇനമാണ് നട്ടിരിക്കുന്നത്. ഒപ്പം സീഡ്ലസ്ലമൺ എന്ന് വിളിക്കുന്ന സാലഡ് ലമണും തോട്ടത്തിലുണ്ട്. കവുങ്ങ്, റബർ, റംബുട്ടാൻ, മാങ്കോസ്റ്റിൻ, പാഷൻഫ്രൂട്ട് എന്നിവയും കൃഷി ചെയ്യുന്നു.
നാരകത്തിൽ നിന്ന് മികച്ച വരുമാനം സ്വന്തമാക്കാമെന്നു മാത്രമല്ല പരിശ്രമിച്ചാൽ കൃഷിയിൽ വിജയിക്കാമെന്നും ബാബു ജേക്കബ് പറയുന്നു. നല്ല പരിചരണവും വളവും വെള്ളവും നൽകണം. നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടമാകണം. മരച്ചില്ലകളൊക്കെയുണ്ടെങ്കിൽ നാരകത്തിൽ കാ പിടിക്കില്ല. എന്നാൽ തുടക്കക്കാർ ഒന്നോ രണ്ടോ നാരകച്ചെടികൾ നട്ടു നോക്കിയിട്ട് വേണം കൃഷി വ്യാപിപ്പിക്കാനെന്നും അദ്ദേഹം പറയുന്നു.
സീഡ് ലസ് ലമൺ
ആദ്യം നട്ട 14 തൈകളിൽ ഒരെണ്ണത്തിൽ നിന്ന് മാത്രം വർഷം ശരാശരി 80 മുതൽ 100 കിലോ വരെ വിളവ് ലഭിച്ചു. മൂന്നു സീസണുകളിലായാണ് സാധാരണ നാരങ്ങ കിട്ടുന്നത്. എന്നാൽ ഇവിടെ നാരകം വർഷം മുഴുവൻ കായ്ഫലം ലഭിക്കുന്നതാണ്. നല്ല മണവും നീരുമുള്ള ഇത് പത്ത് കിലോ തൂക്കം ലഭിക്കാൻ 160-170 നാരങ്ങ മതി. 14 തൈകളിൽ നിന്ന് കഴിഞ്ഞ വർഷം 1,000 കിലോ ചെറുനാരങ്ങയാണ് വിറ്റത്. കിലോയ്ക്ക് നൂറു രൂപ കിട്ടി. പ്രദേശത്തെ കടകളും സ്വാശ്രയ സംഘങ്ങളും ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളുമായിരുന്നു ഉപഭോക്താക്കൾ. കഴിഞ്ഞ വർഷം നല്ല വിപണി കിട്ടിയെങ്കിൽ ഈ സീസണിൽ അത്ര നല്ല സമയമല്ല. കോവിഡും മറ്റും മൂലമുണ്ടായ ഇടിവ് നാരകത്തേയും ബാധിച്ചുവെന്ന് ബാബു ജേക്കബ് പറയുന്നു.
നേഴ്സറിയിലെ നാരക തൈകൾ
നാരക തൈകൾ വിൽക്കാനായി വീട്ടിലൊരു നേഴ്സറിയും ബാബു ഒരുക്കിയിട്ടുണ്ട്. ലെമൺ മഡോസ് എന്നാണ് നേഴ്സറിയുടെ പേര്. നാടൻ തൈകളും ഹൈബ്രിഡ് തൈകളും ഇവിടെ വിൽക്കുന്നുണ്ട്. കുരു മുളപ്പിച്ചാണ് നാടൻ ചെറുനാരങ്ങ തൈയുണ്ടാക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നു കൊണ്ടുവന്ന ഹൈബ്രിഡ് തൈകളും വിൽപ്പനയ്ക്കുണ്ട്.
Content Highlights:Pala Native Farmers success story in Lime Fruit Cultivation
പരമ്പരാഗതമായി കാർഷിക കുടുംബമായിരുന്നു ബാബു ജേക്കബിന്റേത്. 15 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി മറ്റ് വിളകൾ കൃഷി ചെയ്ത് നീങ്ങുമ്പോഴാണ് ചെറുനാരകം കൃഷി ചെയ്താലോ എന്ന ചിന്തവരുന്നത്. തറവാട്ടിലുണ്ടായിരുന്ന നന്നായി കായ്ക്കുന്ന നാരകം തന്നയായിരുന്ന അതിന് പ്രേരണ. ആ മരത്തിന്റെതന്നെ പതിവെച്ച് വളർത്തിയ തൈകളാണ് നട്ടത്. തുടക്കത്തിൽ ഏഴ് സെന്റിൽ 14 നാരകത്തൈകളാണ് നട്ടത്.
ബാബു ജേക്കബിന്റെ കൃഷിയിടത്തിലെ നാരകം
നാല് വർഷത്തിലേറെ പ്രായമുള്ള ഈ 14 നാരകങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം വിളവെടുത്ത് വിറ്റത് ഏതാണ്ട് 1000 കിലോ ചെറുനാരങ്ങയാണ്. നാടൻനാരങ്ങ എന്ന നിലയിൽ 100 രൂപ വിലയിലായിരുന്നു വിൽപ്പന. ഇത് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ആ ധൈര്യത്തിലാണ് രണ്ട് ഏക്കറിൽ കൂടി നാരക കൃഷി വ്യാപിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്. റീപ്ലാന്റേഷന് വേണ്ടി റബർ വെട്ടി, ആ ഭൂമിയിലാണ് ഇപ്പോൾ നാരക കൃഷി.
തോട്ടത്തിലെ ഹൈബ്രിഡ് പേര തൈകൾ
ആദ്യഘട്ടത്തിൽ തൈകൾവളർത്തിയെടുക്കൽ അത്ര എളുപ്പമായിരുന്നില്ല. തൈകൾ പിടിച്ചു കിട്ടാത്തതായിരുന്നു തുടക്കത്തിൽ നേരിട്ട പ്രതിസന്ധി. ആദ്യ അഞ്ച് വർഷക്കാലം പരാജയം തന്നെയായിരുന്നുവെന്ന് ബാബു ജേക്കബ് പറയുന്നു. ഒരാൾ പൊക്കത്തിൽ തൈ വളർന്ന് കായ്കളുമുണ്ടാകുമെങ്കിലും പിന്നീട് ചെടി ഉണങ്ങിപ്പോകുന്നതായിരുന്നു പതിവ്. കൃഷിയെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. നാരകം കൃഷി ചെയ്യുന്നവർ കുറവായിരുന്നതിനാൽ കൃത്യമായ ഉപദേശങ്ങൾ കിട്ടാനുള്ള വഴിയുമില്ലായിരുന്നു. ഒടുവിൽ മണ്ണ് പരിശോധിച്ചപ്പോൾ സൂക്ഷ്മ മൂലകങ്ങളുടെ അഭാവമുണ്ടെന്ന് മനസിലായി. ആ കുറവ് പരിഹരിച്ചതോടെ തൈകളിൽ നിന്ന് നല്ല ഫലം കിട്ടി തുടങ്ങി.
ഏത് പഴമായാലും ആദ്യം ശല്യം ചെയ്യുന്നത് വൗവ്വാലാണെന്ന് ഈ കർഷകൻ പറയുന്നു. പറമ്പിലെ ജാതിയോ, പേരക്കയോ, സപ്പോർട്ടയോ ഒന്നും വൗവ്വാൽ വെറുതേ വിടാറില്ല. റംബുട്ടാൻ വലയിട്ടാണ് സൂക്ഷിക്കുന്നത്. എന്നാൽ നാരകത്തിന്റെ കാര്യത്തിൽ അത്തരം പേടികളൊന്നും വേണ്ടെന്നും അദ്ദേഹം അനുഭവത്തിൽ നിന്ന് പറയുന്നു. കൂർത്ത മുള്ളുകൾ ഉള്ളതിനാൽ ഒരു വിധം മൃഗങ്ങളുടെ ഒന്നും ആക്രമണം നാരകത്തിനില്ല. പുളിയുള്ളതിനാൽ തന്നെ കുരങ്ങനോ, വൗവ്വാലോ, മലയണ്ണാനോ എന്തിന് വീണു കിടന്നാൽ എലി പോലും അടുക്കില്ല.
ബാബു ജേക്കബിന്റെ കൃഷിയിടത്തിലെ നാരകം
ഇപ്പോൾ പാലാ, പച്ചാത്തോട്, കുമ്പളത്താനത്തെ വീട്ടിൽ രണ്ട് ഏക്കറിലായി 250 നാരകത്തൈകൾ നട്ടിട്ടുണ്ട്. എന്നാൽ നാരകം മാത്രമല്ല തോട്ടത്തിലുള്ളത്. പേരയും കൃഷി ചെയ്യുന്നു. 60 പേരമരങ്ങളാണ് നട്ടിരിക്കുന്നത്. നിലത്ത് നിന്ന് പറിക്കാവുന്ന ഹൈബ്രിഡ്ഇനമാണ് നട്ടിരിക്കുന്നത്. ഒപ്പം സീഡ്ലസ്ലമൺ എന്ന് വിളിക്കുന്ന സാലഡ് ലമണും തോട്ടത്തിലുണ്ട്. കവുങ്ങ്, റബർ, റംബുട്ടാൻ, മാങ്കോസ്റ്റിൻ, പാഷൻഫ്രൂട്ട് എന്നിവയും കൃഷി ചെയ്യുന്നു.
നാരകത്തിൽ നിന്ന് മികച്ച വരുമാനം സ്വന്തമാക്കാമെന്നു മാത്രമല്ല പരിശ്രമിച്ചാൽ കൃഷിയിൽ വിജയിക്കാമെന്നും ബാബു ജേക്കബ് പറയുന്നു. നല്ല പരിചരണവും വളവും വെള്ളവും നൽകണം. നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടമാകണം. മരച്ചില്ലകളൊക്കെയുണ്ടെങ്കിൽ നാരകത്തിൽ കാ പിടിക്കില്ല. എന്നാൽ തുടക്കക്കാർ ഒന്നോ രണ്ടോ നാരകച്ചെടികൾ നട്ടു നോക്കിയിട്ട് വേണം കൃഷി വ്യാപിപ്പിക്കാനെന്നും അദ്ദേഹം പറയുന്നു.
സീഡ് ലസ് ലമൺ
ആദ്യം നട്ട 14 തൈകളിൽ ഒരെണ്ണത്തിൽ നിന്ന് മാത്രം വർഷം ശരാശരി 80 മുതൽ 100 കിലോ വരെ വിളവ് ലഭിച്ചു. മൂന്നു സീസണുകളിലായാണ് സാധാരണ നാരങ്ങ കിട്ടുന്നത്. എന്നാൽ ഇവിടെ നാരകം വർഷം മുഴുവൻ കായ്ഫലം ലഭിക്കുന്നതാണ്. നല്ല മണവും നീരുമുള്ള ഇത് പത്ത് കിലോ തൂക്കം ലഭിക്കാൻ 160-170 നാരങ്ങ മതി. 14 തൈകളിൽ നിന്ന് കഴിഞ്ഞ വർഷം 1,000 കിലോ ചെറുനാരങ്ങയാണ് വിറ്റത്. കിലോയ്ക്ക് നൂറു രൂപ കിട്ടി. പ്രദേശത്തെ കടകളും സ്വാശ്രയ സംഘങ്ങളും ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളുമായിരുന്നു ഉപഭോക്താക്കൾ. കഴിഞ്ഞ വർഷം നല്ല വിപണി കിട്ടിയെങ്കിൽ ഈ സീസണിൽ അത്ര നല്ല സമയമല്ല. കോവിഡും മറ്റും മൂലമുണ്ടായ ഇടിവ് നാരകത്തേയും ബാധിച്ചുവെന്ന് ബാബു ജേക്കബ് പറയുന്നു.
നേഴ്സറിയിലെ നാരക തൈകൾ
നാരക തൈകൾ വിൽക്കാനായി വീട്ടിലൊരു നേഴ്സറിയും ബാബു ഒരുക്കിയിട്ടുണ്ട്. ലെമൺ മഡോസ് എന്നാണ് നേഴ്സറിയുടെ പേര്. നാടൻ തൈകളും ഹൈബ്രിഡ് തൈകളും ഇവിടെ വിൽക്കുന്നുണ്ട്. കുരു മുളപ്പിച്ചാണ് നാടൻ ചെറുനാരങ്ങ തൈയുണ്ടാക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നു കൊണ്ടുവന്ന ഹൈബ്രിഡ് തൈകളും വിൽപ്പനയ്ക്കുണ്ട്.
Content Highlights:Pala Native Farmers success story in Lime Fruit Cultivation