കർഷകർക്ക് വിപണിയും ന്യായവിലയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെകീഴിൽ മൂന്ന് ഏജൻസികളാണ് ഉള്ളത്. വി.എഫ്.പി.സി.കെ. (വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം), ഹോർട്ടി കോർപ്പ്, കേരഫെഡ് എന്നിങ്ങനെ. ഇതിനുപുറമേ കൃഷിവകുപ്പ് സ്വന്തമായും മാർക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ കീഴിൽ ആനയറ, നെടുമങ്ങാട്, മരട്, മൂവാറ്റുപുഴ, ബത്തേരി, വേങ്ങേരി എന്നിവിടങ്ങളിലാണ് വലിയ മാർക്കറ്റുകൾ.
ഇതിന് പുറമേ 305 പച്ചക്കറി ക്ലസ്റ്ററുകൾ, 39 ബ്ലോക്ക് തല മാർക്കറ്റുകൾ, ഗ്രാമപ്പഞ്ചായത്തുകളിലായി 460 ഇക്കോ ഷോപ്പുകൾ, കുടുംബശ്രീയുമായി സഹകരിച്ച് 397 ആഴ്ചച്ചന്തകൾ എന്നിവയുണ്ട്. വി.എഫ്.പി.സി.കെ.യിൽ 288 സ്വാശ്രയ കർഷക വിപണികൾ. ഹോർട്ടി കോർപ്പിന് സ്വന്തമായി 100 സ്റ്റാളുകളും 250 ഫ്രാഞ്ചൈസികളും. ഇത്രയും വിപുലമായ മാർക്കറ്റ് സംവിധാനം ഉണ്ടായിട്ടും കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ കഴിയാത്തത് വിചിത്രമാണ്.
ഫലപ്രദമോ വി.എഫ്.പി.സി.കെ.
പഴം-പച്ചക്കറി കർഷകരെ സ്വാശ്രയസംഘങ്ങളുടെ അടിത്തറയിൽ ഏകോപിപ്പിച്ച് വിത്തുമുതൽ വിപണനംവരെയുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ഏജൻസിയാണ് വി.എഫ്.പി.സി.കെ. കർഷകന്റെ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക ഉന്നമനമാണ് ലക്ഷ്യം. 2018-19ലെ വാർഷിക റിപ്പോർട്ടുപ്രകാരം 9708 സ്വാശ്രയ സംഘങ്ങളും 1,94,283 കർഷകരുമാണ് ഈ ഏജൻസിക്ക് കീഴിലുള്ളത്. 288 സ്വാശ്രയ കർഷക സമിതികൾ (വിപണികൾ). 76,566 ടൺ പച്ചക്കറിയും 1,35,940 ടൺ പഴവർഗങ്ങളും 28,004 ടൺ കിഴങ്ങുവർഗങ്ങളും വി.എഫ്.പി.സി.കെ.യിൽ രജിസ്റ്റർചെയ്ത കർഷകർ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനുപുറമേ 98.7 ടൺ വിത്തും വിതരണം ചെയ്തു.
കർഷകരുടെ ഉത്പന്നങ്ങൾ ലേലംചെയ്ത് വിൽക്കാനുള്ള വിപണിയാണ് വി.എഫ്.പി.സി.കെ.യുടെ സ്വാശ്രയ കർഷകസമിതി. കർഷകർ തിരഞ്ഞെടുത്ത കമ്മിറ്റി ഓരോ ഉത്പന്നത്തിനും അടിസ്ഥാനവില നിശ്ചയിക്കും. ഈ വിലയുടെ അടിസ്ഥാനത്തിൽ വ്യാപാരികൾ ലേലംചെയ്ത് എടുക്കും. കർഷകർക്ക് നഷ്ടം വരാത്തരീതിയിൽ അടിസ്ഥാനവില നിശ്ചയിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ മിക്ക ജില്ലകളിലും ഇത് നടപ്പാവുന്നില്ല. പച്ചക്കറി ഉത്പാദനം കൂടുതലുള്ള എറണാകുളംമുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഇടനിലക്കാരായ വ്യാപാരികൾ തന്നെയാണ് വില നിശ്ചയിക്കുന്നത്.
ഇല്ലാത്ത വില ഏകോപനം
വി.എഫ്.പി.സി.കെ.യുടെ വിപണികളിൽ കൊല്ലം, തിരുവനന്തപുരം തുടങ്ങി തെക്കൻ ജില്ലകളിലെ വിപണികളിൽ മാത്രമാണ് കർഷകർക്ക് മാന്യമായ വില കിട്ടുന്നത്. ഇവിടെ ഉത്പാദനം കുറവും ഡിമാൻഡ് കൂടുതലുമാണ്. ജൂലായ് 15-ലെ വിപണിവില നോക്കാം. ഏത്തക്കായയ്ക്ക് കൊല്ലം അഞ്ചൽ വിപണിയിൽ കിലോയ്ക്ക് 55 മുതൽ 60 രൂപ വരെയാണ് കർഷകർക്ക് നൽകിയ വില. ഏറ്റവും കൂടുതൽ വാഴക്കൃഷി ഉള്ള വയനാട്ടിൽ ഇതേ ദിവസത്തെ വില 23 രൂപയും. കോഴിക്കോട് മാവൂർ വിപണിയിൽ 22 മുതൽ 23 രൂപ, തൃശ്ശൂരിൽ 26 മുതൽ 28 വരെ, പാലക്കാട് കരിമ്പുഴയിൽ 26 രൂപയും. ഉത്പാദനം കുറഞ്ഞ തെക്കൻ ജില്ലകളിൽ ഏത്തക്കായയ്ക്ക് നല്ലവില കിട്ടുമ്പോൾ കൂടുതൽ ഉത്പാദനമുള്ള ജില്ലകളിൽ കർഷകർക്ക് കൃഷിയിറക്കാൻ വന്ന ചെലവുപോലും കിട്ടുന്നില്ല.
കൊല്ലത്തെ വിലയൊന്നും കിട്ടിയില്ലെങ്കിലും കുറഞ്ഞത് 35 രൂപയെങ്കിലും ലഭിച്ചാൽ നഷ്ടം സഹിക്കാതെ പിടിച്ചുനിൽക്കാൻ പറ്റുമെന്ന് മാവൂർ വിപണി വൈസ് പ്രസിഡന്റ് കെ.ജി. ശ്രീധരൻ പറഞ്ഞു. മാവൂർ വിപണിയിൽ ഏത്തക്കായ മാത്രമാണ് വിൽപ്പന. ഈ സീസണിൽ 600 ടൺ ഏത്തക്കായ വിൽപ്പന നടത്തി. വടക്കൻ ജില്ലകളിൽ ഡിമാൻഡ് കുറവാണ് എന്നത് വിലക്കുറവിനുള്ള ഒരു കാരണമാണ്. കുറഞ്ഞ വിലയ്ക്ക് ഏത്തക്കായ വാങ്ങുന്ന വ്യാപാരികൾ അത് കൂടിയവിലയ്ക്ക് തെക്കൻ ജില്ലകളിൽ വിറ്റ് വൻലാഭം നേടുന്നു എന്നതാണ് മറ്റൊരു വസ്തുത. ഉത്പാദനം കൂടിയെന്ന കാരണത്താൽ കർഷകർക്ക് ന്യായവില നിഷേധിക്കുന്നു. ഇത് പരിഹരിക്കാൻ ഒരുനടപടിയും എടുക്കുന്നില്ല.
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
ഏറ്റവും കൂടുതൽ പയർക്കൃഷിയുള്ള തൃശ്ശൂർ ചേലക്കര വിപണിയിൽ പയറിന് 25 വരെയാണ് വില. പാലക്കാട് എലവഞ്ചേരിയിൽ 30 ഉം. അഞ്ചലിൽ 40 രൂപയാണ് വില. എല്ലാ വിളകളിലും ഈ വിലവ്യത്യാസം കാണാം. എല്ലാവരോടും കൃഷിചെയ്യാൻ ആവശ്യപ്പെടുന്ന സർക്കാർ മാന്യമായ വില ഉറപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് കർഷകർ ചോദിക്കുന്നു. സമിതികളിൽ അധികംവരുന്ന ഉത്പന്നങ്ങൾ ആവശ്യക്കാർ കൂടുതലുള്ള ജില്ലകളിൽ കൊണ്ടുപോയി വിൽക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നു. ഈ ചോദ്യങ്ങൾക്ക് അധികൃതർക്കും ഉത്തരമില്ല. ഡിമാൻഡുള്ള സാധനങ്ങൾ ആവശ്യത്തിനുമാത്രം കൃഷിചെയ്യാനാണ് അവർ നൽകുന്ന ഉപദേശം. അപ്പോൾപിന്നെ ഉത്പാദനം കൂട്ടണമെന്ന ആഹ്വാനത്തിന് എന്താണ് പ്രസക്തി.
വരളുന്ന സഹായങ്ങൾ
വി.എഫ്.പി.സി.കെ.യുടെ മുഖ്യജോലി ഇപ്പോൾ നടീൽവസ്തുക്കളുടെ വിൽപ്പനയാണ്. വിതരണം ചെയ്യുന്ന നടീൽവസ്തുക്കളുടെ ഗുണമേന്മ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിലും 2018-19 വർഷം സംസ്ഥാനത്തൊട്ടാകെ 48.14 കോടിയുടെ നടീൽവസ്തുക്കളാണ് വിറ്റത്. ആ വർഷത്തെ ആകെ വരുമാനം 49.43 കോടിയാണെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. നടീൽവസ്തുക്കൾ സംഭരിക്കാനും സംസ്കരിക്കാനും വിതരണം ചെയ്യാനും വന്ന ചെലവ് 33.12 കോടി. ശമ്പളം ഉൾപ്പെടെ ഭരണപരമായ ചെലവ് 20 കോടിയും. ആകെ വരുമാനത്തെക്കാൾ 3.76 കോടി അധികം ചെലവു വന്നിരിക്കുന്നു. ഇതുമൂലം കർഷകർക്ക് സഹായകരമായിരുന്ന പല പദ്ധതികളും വി.എഫ്.പി.സി.കെ.യ്ക്ക് ഇപ്പോൾ നിർത്തേണ്ടിവന്നിരിക്കുന്നു. അടിസ്ഥാന വില ഉറപ്പാക്കുന്ന റിസ്ക് ഫണ്ട് പദ്ധതി, കർഷകർക്കുള്ള ഇൻഷുറൻസ് പദ്ധതി, അധികംവരുന്ന ഉത്പന്നങ്ങൾ മറ്റു ജില്ലകളിൽ കൊണ്ടുപോയി വിൽക്കുന്നതിന് വാടകയിനത്തിൽ നൽകുന്ന സഹായം തുടങ്ങിയവയെല്ലാം നിർത്തിയെന്ന് കർഷകർ പറഞ്ഞു. വി.എഫ്.പി.സി.കെ.യ്ക്ക് സർക്കാരിൽ നിന്ന് സഹായംപോലും കുറച്ചതായാണ് വിവരം.
(തുടരും)
തയ്യാറാക്കിയത് : പി. സുരേഷ്ബാബു, രതീഷ് രവി, എ.കെ. ശ്രീജിത്ത്
Content Highlights:Problems faced by farmers during the Covid period Part 3
ഇതിന് പുറമേ 305 പച്ചക്കറി ക്ലസ്റ്ററുകൾ, 39 ബ്ലോക്ക് തല മാർക്കറ്റുകൾ, ഗ്രാമപ്പഞ്ചായത്തുകളിലായി 460 ഇക്കോ ഷോപ്പുകൾ, കുടുംബശ്രീയുമായി സഹകരിച്ച് 397 ആഴ്ചച്ചന്തകൾ എന്നിവയുണ്ട്. വി.എഫ്.പി.സി.കെ.യിൽ 288 സ്വാശ്രയ കർഷക വിപണികൾ. ഹോർട്ടി കോർപ്പിന് സ്വന്തമായി 100 സ്റ്റാളുകളും 250 ഫ്രാഞ്ചൈസികളും. ഇത്രയും വിപുലമായ മാർക്കറ്റ് സംവിധാനം ഉണ്ടായിട്ടും കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ കഴിയാത്തത് വിചിത്രമാണ്.
ഫലപ്രദമോ വി.എഫ്.പി.സി.കെ.
പഴം-പച്ചക്കറി കർഷകരെ സ്വാശ്രയസംഘങ്ങളുടെ അടിത്തറയിൽ ഏകോപിപ്പിച്ച് വിത്തുമുതൽ വിപണനംവരെയുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ഏജൻസിയാണ് വി.എഫ്.പി.സി.കെ. കർഷകന്റെ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക ഉന്നമനമാണ് ലക്ഷ്യം. 2018-19ലെ വാർഷിക റിപ്പോർട്ടുപ്രകാരം 9708 സ്വാശ്രയ സംഘങ്ങളും 1,94,283 കർഷകരുമാണ് ഈ ഏജൻസിക്ക് കീഴിലുള്ളത്. 288 സ്വാശ്രയ കർഷക സമിതികൾ (വിപണികൾ). 76,566 ടൺ പച്ചക്കറിയും 1,35,940 ടൺ പഴവർഗങ്ങളും 28,004 ടൺ കിഴങ്ങുവർഗങ്ങളും വി.എഫ്.പി.സി.കെ.യിൽ രജിസ്റ്റർചെയ്ത കർഷകർ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനുപുറമേ 98.7 ടൺ വിത്തും വിതരണം ചെയ്തു.
കർഷകരുടെ ഉത്പന്നങ്ങൾ ലേലംചെയ്ത് വിൽക്കാനുള്ള വിപണിയാണ് വി.എഫ്.പി.സി.കെ.യുടെ സ്വാശ്രയ കർഷകസമിതി. കർഷകർ തിരഞ്ഞെടുത്ത കമ്മിറ്റി ഓരോ ഉത്പന്നത്തിനും അടിസ്ഥാനവില നിശ്ചയിക്കും. ഈ വിലയുടെ അടിസ്ഥാനത്തിൽ വ്യാപാരികൾ ലേലംചെയ്ത് എടുക്കും. കർഷകർക്ക് നഷ്ടം വരാത്തരീതിയിൽ അടിസ്ഥാനവില നിശ്ചയിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ മിക്ക ജില്ലകളിലും ഇത് നടപ്പാവുന്നില്ല. പച്ചക്കറി ഉത്പാദനം കൂടുതലുള്ള എറണാകുളംമുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഇടനിലക്കാരായ വ്യാപാരികൾ തന്നെയാണ് വില നിശ്ചയിക്കുന്നത്.
ഇല്ലാത്ത വില ഏകോപനം
വി.എഫ്.പി.സി.കെ.യുടെ വിപണികളിൽ കൊല്ലം, തിരുവനന്തപുരം തുടങ്ങി തെക്കൻ ജില്ലകളിലെ വിപണികളിൽ മാത്രമാണ് കർഷകർക്ക് മാന്യമായ വില കിട്ടുന്നത്. ഇവിടെ ഉത്പാദനം കുറവും ഡിമാൻഡ് കൂടുതലുമാണ്. ജൂലായ് 15-ലെ വിപണിവില നോക്കാം. ഏത്തക്കായയ്ക്ക് കൊല്ലം അഞ്ചൽ വിപണിയിൽ കിലോയ്ക്ക് 55 മുതൽ 60 രൂപ വരെയാണ് കർഷകർക്ക് നൽകിയ വില. ഏറ്റവും കൂടുതൽ വാഴക്കൃഷി ഉള്ള വയനാട്ടിൽ ഇതേ ദിവസത്തെ വില 23 രൂപയും. കോഴിക്കോട് മാവൂർ വിപണിയിൽ 22 മുതൽ 23 രൂപ, തൃശ്ശൂരിൽ 26 മുതൽ 28 വരെ, പാലക്കാട് കരിമ്പുഴയിൽ 26 രൂപയും. ഉത്പാദനം കുറഞ്ഞ തെക്കൻ ജില്ലകളിൽ ഏത്തക്കായയ്ക്ക് നല്ലവില കിട്ടുമ്പോൾ കൂടുതൽ ഉത്പാദനമുള്ള ജില്ലകളിൽ കർഷകർക്ക് കൃഷിയിറക്കാൻ വന്ന ചെലവുപോലും കിട്ടുന്നില്ല.
കൊല്ലത്തെ വിലയൊന്നും കിട്ടിയില്ലെങ്കിലും കുറഞ്ഞത് 35 രൂപയെങ്കിലും ലഭിച്ചാൽ നഷ്ടം സഹിക്കാതെ പിടിച്ചുനിൽക്കാൻ പറ്റുമെന്ന് മാവൂർ വിപണി വൈസ് പ്രസിഡന്റ് കെ.ജി. ശ്രീധരൻ പറഞ്ഞു. മാവൂർ വിപണിയിൽ ഏത്തക്കായ മാത്രമാണ് വിൽപ്പന. ഈ സീസണിൽ 600 ടൺ ഏത്തക്കായ വിൽപ്പന നടത്തി. വടക്കൻ ജില്ലകളിൽ ഡിമാൻഡ് കുറവാണ് എന്നത് വിലക്കുറവിനുള്ള ഒരു കാരണമാണ്. കുറഞ്ഞ വിലയ്ക്ക് ഏത്തക്കായ വാങ്ങുന്ന വ്യാപാരികൾ അത് കൂടിയവിലയ്ക്ക് തെക്കൻ ജില്ലകളിൽ വിറ്റ് വൻലാഭം നേടുന്നു എന്നതാണ് മറ്റൊരു വസ്തുത. ഉത്പാദനം കൂടിയെന്ന കാരണത്താൽ കർഷകർക്ക് ന്യായവില നിഷേധിക്കുന്നു. ഇത് പരിഹരിക്കാൻ ഒരുനടപടിയും എടുക്കുന്നില്ല.
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
ഏറ്റവും കൂടുതൽ പയർക്കൃഷിയുള്ള തൃശ്ശൂർ ചേലക്കര വിപണിയിൽ പയറിന് 25 വരെയാണ് വില. പാലക്കാട് എലവഞ്ചേരിയിൽ 30 ഉം. അഞ്ചലിൽ 40 രൂപയാണ് വില. എല്ലാ വിളകളിലും ഈ വിലവ്യത്യാസം കാണാം. എല്ലാവരോടും കൃഷിചെയ്യാൻ ആവശ്യപ്പെടുന്ന സർക്കാർ മാന്യമായ വില ഉറപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് കർഷകർ ചോദിക്കുന്നു. സമിതികളിൽ അധികംവരുന്ന ഉത്പന്നങ്ങൾ ആവശ്യക്കാർ കൂടുതലുള്ള ജില്ലകളിൽ കൊണ്ടുപോയി വിൽക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നു. ഈ ചോദ്യങ്ങൾക്ക് അധികൃതർക്കും ഉത്തരമില്ല. ഡിമാൻഡുള്ള സാധനങ്ങൾ ആവശ്യത്തിനുമാത്രം കൃഷിചെയ്യാനാണ് അവർ നൽകുന്ന ഉപദേശം. അപ്പോൾപിന്നെ ഉത്പാദനം കൂട്ടണമെന്ന ആഹ്വാനത്തിന് എന്താണ് പ്രസക്തി.
വരളുന്ന സഹായങ്ങൾ
വി.എഫ്.പി.സി.കെ.യുടെ മുഖ്യജോലി ഇപ്പോൾ നടീൽവസ്തുക്കളുടെ വിൽപ്പനയാണ്. വിതരണം ചെയ്യുന്ന നടീൽവസ്തുക്കളുടെ ഗുണമേന്മ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിലും 2018-19 വർഷം സംസ്ഥാനത്തൊട്ടാകെ 48.14 കോടിയുടെ നടീൽവസ്തുക്കളാണ് വിറ്റത്. ആ വർഷത്തെ ആകെ വരുമാനം 49.43 കോടിയാണെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. നടീൽവസ്തുക്കൾ സംഭരിക്കാനും സംസ്കരിക്കാനും വിതരണം ചെയ്യാനും വന്ന ചെലവ് 33.12 കോടി. ശമ്പളം ഉൾപ്പെടെ ഭരണപരമായ ചെലവ് 20 കോടിയും. ആകെ വരുമാനത്തെക്കാൾ 3.76 കോടി അധികം ചെലവു വന്നിരിക്കുന്നു. ഇതുമൂലം കർഷകർക്ക് സഹായകരമായിരുന്ന പല പദ്ധതികളും വി.എഫ്.പി.സി.കെ.യ്ക്ക് ഇപ്പോൾ നിർത്തേണ്ടിവന്നിരിക്കുന്നു. അടിസ്ഥാന വില ഉറപ്പാക്കുന്ന റിസ്ക് ഫണ്ട് പദ്ധതി, കർഷകർക്കുള്ള ഇൻഷുറൻസ് പദ്ധതി, അധികംവരുന്ന ഉത്പന്നങ്ങൾ മറ്റു ജില്ലകളിൽ കൊണ്ടുപോയി വിൽക്കുന്നതിന് വാടകയിനത്തിൽ നൽകുന്ന സഹായം തുടങ്ങിയവയെല്ലാം നിർത്തിയെന്ന് കർഷകർ പറഞ്ഞു. വി.എഫ്.പി.സി.കെ.യ്ക്ക് സർക്കാരിൽ നിന്ന് സഹായംപോലും കുറച്ചതായാണ് വിവരം.
(തുടരും)
തയ്യാറാക്കിയത് : പി. സുരേഷ്ബാബു, രതീഷ് രവി, എ.കെ. ശ്രീജിത്ത്
Content Highlights:Problems faced by farmers during the Covid period Part 3