വി.എഫ്.പി.സി.കെ.യുടെ സമിതികളിൽനിന്ന് സ്വന്തമായുള്ള ഔട്ട്ലെറ്റുകളിലേക്കും പഴങ്ങളും പച്ചക്കറികളും സംഭരിച്ചു വിൽക്കുന്ന ഏജൻസി. 100 സ്റ്റാളുകളും 250 ഫ്രാഞ്ചൈസികളും ഇവരുടെ കീഴിലുണ്ട്. കർഷകർക്ക് നല്ലവില കിട്ടാത്ത സന്ദർഭങ്ങളിലാണ് ഹോർട്ടികോർപ്പ് സംഭരണത്തിന് ഇറങ്ങുന്നത്. വർഷം 20,000 ടണ്ണിനടുത്ത് സാധനങ്ങൾ ഇവർ സംഭരിക്കുന്നു. ആകെ ഉത്പാദനത്തിന്റെ ചെറിയൊരു അംശംമാത്രം. ഹോർട്ടികോർപ്പ് സംഭരിക്കുന്ന ഉത്പന്നങ്ങളുടെ വില ഉടൻ കൊടുക്കുന്ന പതിവില്ല. ഇപ്പോൾത്തന്നെ കർഷകർക്കും വ്യാപാരികൾക്കുമായി ഒമ്പത് കോടിയോളം രൂപ നൽകാനുണ്ടെന്ന് പറയുന്നു. കർഷകർ ഉന്നയിക്കുന്ന ഏറ്റവും വലിയ പരാതിയും ഇതാണ്. തങ്ങളുടെ ഉത്പന്നങ്ങളുടെ വില കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.
പഴം-പച്ചക്കറി വിൽപ്പനയിലൂടെ ഹോർട്ടികോർപ്പിന് കിട്ടുന്നത് ചെറിയൊരു ലാഭം മാത്രമാണ്. കൂടിയ വിലയ്ക്ക് കർഷകരിൽനിന്ന് വാങ്ങുന്ന സാധനങ്ങൾ ഔട്ട്ലെറ്റുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് നൽകുമ്പോൾ ലാഭം കുറയും. ഭീമമായ പ്രവർത്തനച്ചെലവാണ് ഈ ഏജൻസിക്കുള്ളത്. ലാഭത്തിന്റെ മൂന്നിരട്ടിവരെ വരും. അപ്പോൾ ലാഭംകൊണ്ട് ഒന്നും ചെയ്യാനാവില്ല. ഇതുമൂലം കിട്ടുന്ന ഫണ്ട് ഭരണപരമായ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടിവരും. ഇതാണ് കർഷകർക്കുള്ള വില വൈകാൻ കാരണമാകുന്നത്. ഇത് ഓരോവർഷവും ആവർത്തിക്കുമ്പോൾ ഫലത്തിൽ കർഷകർക്ക് ഒരു പ്രയോജനവുംകിട്ടാത്ത സ്ഥിതിവരുന്നു.
കുറവുകളുടെ കേരഫെഡ്
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന് ന്യായവില ഉറപ്പാക്കാനാണ് കേരഫെഡ് ആരംഭിച്ചത്. ഇതിനുവേണ്ടി കരുനാഗപ്പള്ളിയിലും കോഴിക്കോട് നടുവണ്ണൂരിലും രണ്ട് വെളിച്ചെണ്ണ നിർമാണ ഫാക്ടറികൾ തുടങ്ങി. കരുനാഗപ്പള്ളിയിൽ ദിവസം 250 ടൺ കൊപ്ര വെളിച്ചെണ്ണയാക്കാനുള്ള ശേഷിയുണ്ടെങ്കിലും 100 ടൺ മാത്രമാണ് ഇപ്പോൾ സംസ്കരിക്കുന്നത്. നടുവണ്ണൂരിൽ 85 ടൺ ആണ് ശേഷിയെങ്കിലും ഇവിടെയും പൂർണമായി പ്രവർത്തിക്കുന്നില്ല. കൊപ്ര കിട്ടാത്തതാണ് ഇതിന് കാരണമെന്ന് അധികൃതർ പറയുന്നു. കേരളത്തിലെ വ്യാപാരികളിൽനിന്നാണ് രണ്ട് ഫാക്ടറികളിലേക്കും കൊപ്ര എടുക്കുന്നത്.
കേരളത്തിൽനിന്നുള്ള പച്ചത്തേങ്ങ തമിഴ്നാട്ടിൽ കൊണ്ടുപോയി അവിടെനിന്ന് കൊപ്രയാക്കി തിരികെ കൊണ്ടുവരുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കേരളത്തിലെ കർഷകർക്ക് വലിയ പ്രയോജനം കിട്ടുന്നില്ല. കേരളത്തിൽത്തന്നെ പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നൽകാൻ 100-ഓളം സഹകരണ സംഘങ്ങളെ കേരഫെഡ് തിരഞ്ഞെടുത്തെങ്കിലും ഒരുസംഘംപോലും കൊപ്രതരാൻ രംഗത്തുവന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇതിനുള്ള പ്രാരംഭപ്രവർത്തനത്തിന് അഞ്ചുകോടിയോളം രൂപ സർക്കാർ കേരഫെഡിന് നൽകിയിട്ടുണ്ട്. പക്ഷേ, സംഘങ്ങൾ വരാത്തതുമൂലം ഒന്നും നടക്കുന്നില്ല.
ഇപ്പോൾ 27 രൂപയാണ് തേങ്ങയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന കുറഞ്ഞ വില. കേരഫെഡ് 31 രൂപവരെ വില പ്രഖ്യാപിക്കുന്നുണ്ട്. സംഭരണം ഇല്ലാത്തതുമൂലം വില ഉറപ്പാക്കാൻ മാർഗമില്ല. കടകളിൽ ഒരു കിലോ തേങ്ങയ്ക്ക് 40 രൂപയും അതിനുമുകളിലും വില ഉണ്ടെങ്കിലും കർഷകർക്ക് കിട്ടുന്നത് 25 മുതൽ 30 രൂപ വരെയാണ്. ചിലപ്പോൾ അതിലും കുറയും. ചുരുക്കത്തിൽ നാളികേര കർഷകർക്കും മാന്യമായ വില കിട്ടുന്നില്ല. ഇവിടെയും ഇടനിലക്കാരായ വ്യാപാരികൾക്കാണ് ലാഭം.
കോവിഡ്കാലം നാളികേരകർഷകർക്കും തിരിച്ചടിയായി. തുടക്കത്തിൽ വില തീരേ കുറവായിരുന്നു. ഒരു തേങ്ങയ്ക്ക് ഒമ്പതുരൂപവരെ. ഇപ്പോൾ അത് 12 വരെ എത്തി. കേരഫെഡ് താങ്ങുവില നിശ്ചയിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം കർഷകർക്ക് കിട്ടുന്നില്ല. ഇപ്പോൾ മാർക്കറ്റ് വില കിലോക്ക് 21 രൂപ വരെയാണ്. ഒരു തേങ്ങയ്ക്ക് ചുരുങ്ങിയത് 15 രൂപ എങ്കിലും കിട്ടണം. അല്ലെങ്കിൽ കർഷകർക്ക് കൃഷി തുടരാനാവില്ല. തെങ്ങിൻ കയറാൻ ആളെ കിട്ടാത്തതും രോഗങ്ങളുംമൂലമുള്ള പ്രതിസന്ധിക്കിടെയാണ് കോവിഡ്മൂലമുള്ള വിലത്തകർച്ച. പക്ഷേ, കടകളിൽ തേങ്ങയ്ക്ക് എന്നും ഉയർന്ന വിലതന്നെയാണ്.
അതിർത്തികടന്നുപോവുന്ന തേങ്ങയും ചകിരിയും
വില കുറഞ്ഞതുമൂലം ഇത്തവണ തേങ്ങ വിൽക്കാതെ കൂട്ടിയിട്ടിരിക്കയാണ് അതിർത്തി പഞ്ചായത്തായ വടകരപ്പതിയിലെ ധനലക്ഷ്മി അമ്മ എന്ന കർഷക. പത്തേക്കർ തെങ്ങിൻ തോപ്പുണ്ട്. വർഷം 20,000 തേങ്ങ കിട്ടും. പൂർണമായും ജൈവകൃഷിയാണ് നടത്തുന്നത്. പക്ഷേ, അതിന്റെ ഒരു പ്രയോജനവും കിട്ടുന്നില്ലെന്ന് ധനലക്ഷ്മി അമ്മ പറഞ്ഞു. ഏറ്റവും കൂടുതൽ നാളികേര കർഷകരുള്ള ജില്ലയാണ് പാലക്കാട്. ഇവിടെ ചിറ്റൂർ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിലാണ് കൃഷി കൂടുതൽ. ഈ പ്രദേശത്തെ മുഴുവൻ തേങ്ങയും പോവുന്നത് തമിഴ്നാട്ടിലേക്കും. കേരഫെഡും കേരളത്തിലെ വിപണികളുമൊന്നും ഇവിടത്തെ കർഷകർക്ക് സഹായകരമാവുന്നില്ല എന്നതാണ് സത്യം. തേങ്ങ മാത്രമല്ല അതിർത്തികടക്കുന്നത്. ചകിരിയും പോവുന്നു. (തുടരും)
തയ്യാറാക്കിയത് : പി.സുരേഷ്ബാബു, രതീഷ് രവി, എ.കെ. ശ്രീജിത്ത്
Content Highlights: Problems faced by farmers during the Covid period Part 4
പഴം-പച്ചക്കറി വിൽപ്പനയിലൂടെ ഹോർട്ടികോർപ്പിന് കിട്ടുന്നത് ചെറിയൊരു ലാഭം മാത്രമാണ്. കൂടിയ വിലയ്ക്ക് കർഷകരിൽനിന്ന് വാങ്ങുന്ന സാധനങ്ങൾ ഔട്ട്ലെറ്റുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് നൽകുമ്പോൾ ലാഭം കുറയും. ഭീമമായ പ്രവർത്തനച്ചെലവാണ് ഈ ഏജൻസിക്കുള്ളത്. ലാഭത്തിന്റെ മൂന്നിരട്ടിവരെ വരും. അപ്പോൾ ലാഭംകൊണ്ട് ഒന്നും ചെയ്യാനാവില്ല. ഇതുമൂലം കിട്ടുന്ന ഫണ്ട് ഭരണപരമായ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടിവരും. ഇതാണ് കർഷകർക്കുള്ള വില വൈകാൻ കാരണമാകുന്നത്. ഇത് ഓരോവർഷവും ആവർത്തിക്കുമ്പോൾ ഫലത്തിൽ കർഷകർക്ക് ഒരു പ്രയോജനവുംകിട്ടാത്ത സ്ഥിതിവരുന്നു.
കുറവുകളുടെ കേരഫെഡ്
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നാളികേരത്തിന് ന്യായവില ഉറപ്പാക്കാനാണ് കേരഫെഡ് ആരംഭിച്ചത്. ഇതിനുവേണ്ടി കരുനാഗപ്പള്ളിയിലും കോഴിക്കോട് നടുവണ്ണൂരിലും രണ്ട് വെളിച്ചെണ്ണ നിർമാണ ഫാക്ടറികൾ തുടങ്ങി. കരുനാഗപ്പള്ളിയിൽ ദിവസം 250 ടൺ കൊപ്ര വെളിച്ചെണ്ണയാക്കാനുള്ള ശേഷിയുണ്ടെങ്കിലും 100 ടൺ മാത്രമാണ് ഇപ്പോൾ സംസ്കരിക്കുന്നത്. നടുവണ്ണൂരിൽ 85 ടൺ ആണ് ശേഷിയെങ്കിലും ഇവിടെയും പൂർണമായി പ്രവർത്തിക്കുന്നില്ല. കൊപ്ര കിട്ടാത്തതാണ് ഇതിന് കാരണമെന്ന് അധികൃതർ പറയുന്നു. കേരളത്തിലെ വ്യാപാരികളിൽനിന്നാണ് രണ്ട് ഫാക്ടറികളിലേക്കും കൊപ്ര എടുക്കുന്നത്.
കേരളത്തിൽനിന്നുള്ള പച്ചത്തേങ്ങ തമിഴ്നാട്ടിൽ കൊണ്ടുപോയി അവിടെനിന്ന് കൊപ്രയാക്കി തിരികെ കൊണ്ടുവരുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കേരളത്തിലെ കർഷകർക്ക് വലിയ പ്രയോജനം കിട്ടുന്നില്ല. കേരളത്തിൽത്തന്നെ പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നൽകാൻ 100-ഓളം സഹകരണ സംഘങ്ങളെ കേരഫെഡ് തിരഞ്ഞെടുത്തെങ്കിലും ഒരുസംഘംപോലും കൊപ്രതരാൻ രംഗത്തുവന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇതിനുള്ള പ്രാരംഭപ്രവർത്തനത്തിന് അഞ്ചുകോടിയോളം രൂപ സർക്കാർ കേരഫെഡിന് നൽകിയിട്ടുണ്ട്. പക്ഷേ, സംഘങ്ങൾ വരാത്തതുമൂലം ഒന്നും നടക്കുന്നില്ല.
ഇപ്പോൾ 27 രൂപയാണ് തേങ്ങയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന കുറഞ്ഞ വില. കേരഫെഡ് 31 രൂപവരെ വില പ്രഖ്യാപിക്കുന്നുണ്ട്. സംഭരണം ഇല്ലാത്തതുമൂലം വില ഉറപ്പാക്കാൻ മാർഗമില്ല. കടകളിൽ ഒരു കിലോ തേങ്ങയ്ക്ക് 40 രൂപയും അതിനുമുകളിലും വില ഉണ്ടെങ്കിലും കർഷകർക്ക് കിട്ടുന്നത് 25 മുതൽ 30 രൂപ വരെയാണ്. ചിലപ്പോൾ അതിലും കുറയും. ചുരുക്കത്തിൽ നാളികേര കർഷകർക്കും മാന്യമായ വില കിട്ടുന്നില്ല. ഇവിടെയും ഇടനിലക്കാരായ വ്യാപാരികൾക്കാണ് ലാഭം.
കോവിഡ്കാലം നാളികേരകർഷകർക്കും തിരിച്ചടിയായി. തുടക്കത്തിൽ വില തീരേ കുറവായിരുന്നു. ഒരു തേങ്ങയ്ക്ക് ഒമ്പതുരൂപവരെ. ഇപ്പോൾ അത് 12 വരെ എത്തി. കേരഫെഡ് താങ്ങുവില നിശ്ചയിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം കർഷകർക്ക് കിട്ടുന്നില്ല. ഇപ്പോൾ മാർക്കറ്റ് വില കിലോക്ക് 21 രൂപ വരെയാണ്. ഒരു തേങ്ങയ്ക്ക് ചുരുങ്ങിയത് 15 രൂപ എങ്കിലും കിട്ടണം. അല്ലെങ്കിൽ കർഷകർക്ക് കൃഷി തുടരാനാവില്ല. തെങ്ങിൻ കയറാൻ ആളെ കിട്ടാത്തതും രോഗങ്ങളുംമൂലമുള്ള പ്രതിസന്ധിക്കിടെയാണ് കോവിഡ്മൂലമുള്ള വിലത്തകർച്ച. പക്ഷേ, കടകളിൽ തേങ്ങയ്ക്ക് എന്നും ഉയർന്ന വിലതന്നെയാണ്.
അതിർത്തികടന്നുപോവുന്ന തേങ്ങയും ചകിരിയും
വില കുറഞ്ഞതുമൂലം ഇത്തവണ തേങ്ങ വിൽക്കാതെ കൂട്ടിയിട്ടിരിക്കയാണ് അതിർത്തി പഞ്ചായത്തായ വടകരപ്പതിയിലെ ധനലക്ഷ്മി അമ്മ എന്ന കർഷക. പത്തേക്കർ തെങ്ങിൻ തോപ്പുണ്ട്. വർഷം 20,000 തേങ്ങ കിട്ടും. പൂർണമായും ജൈവകൃഷിയാണ് നടത്തുന്നത്. പക്ഷേ, അതിന്റെ ഒരു പ്രയോജനവും കിട്ടുന്നില്ലെന്ന് ധനലക്ഷ്മി അമ്മ പറഞ്ഞു. ഏറ്റവും കൂടുതൽ നാളികേര കർഷകരുള്ള ജില്ലയാണ് പാലക്കാട്. ഇവിടെ ചിറ്റൂർ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിലാണ് കൃഷി കൂടുതൽ. ഈ പ്രദേശത്തെ മുഴുവൻ തേങ്ങയും പോവുന്നത് തമിഴ്നാട്ടിലേക്കും. കേരഫെഡും കേരളത്തിലെ വിപണികളുമൊന്നും ഇവിടത്തെ കർഷകർക്ക് സഹായകരമാവുന്നില്ല എന്നതാണ് സത്യം. തേങ്ങ മാത്രമല്ല അതിർത്തികടക്കുന്നത്. ചകിരിയും പോവുന്നു. (തുടരും)
തയ്യാറാക്കിയത് : പി.സുരേഷ്ബാബു, രതീഷ് രവി, എ.കെ. ശ്രീജിത്ത്
Content Highlights: Problems faced by farmers during the Covid period Part 4