കാന്താരിമുളകിന്റെ കട്ട എരിവ് ജീവിതത്തിന് രുചി പകർന്ന കഥയാണ് ഈ മൂവർ സംഘത്തിന്റേത്. എരിവിലെ മുൻപന്തിക്കാരനായ ഈ കുഞ്ഞൻ മുളകാണ് കോവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ച മുടപ്പല്ലൂരിലെ മൂന്ന് യുവാക്കളുടെ ജീവിതത്തിന് മധുരമേകിയത്. 75 സെന്റ് തരിശുഭൂമിയിൽ നട്ട 2,000 കാന്താരിച്ചെടികൾ വിളവെടുത്തുതുടങ്ങി. മുടപ്പല്ലൂർ കുന്നുപറമ്പിലെ യു. ഷാജിത്ത്, പി. സജയ്, പന്തപറമ്പിലെ അജയ്ഘോഷ് എന്നീ കൂട്ടുകാരാണ് കാന്താരിക്കൃഷിയിലൂടെ വിജയം കണ്ടെത്തുന്നത്.
റോഡുപണി കരാറുകാരന്റെയൊപ്പമായിരുന്നു ഷാജിത്തിന് ജോലി. പി.എസ്.സി. പരിശീലനത്തിനും പോയിരുന്നു. ലോക്ഡൗണിനെത്തുടർന്ന് ജോലിയില്ലാതായി. പി.എസ്.സി. പരിശീലനവും നിന്നു. രണ്ട് റാങ്ക്ലിസ്റ്റിൽ പേരുണ്ടെങ്കിലും ജോലി ലഭിക്കുമെന്ന് ഉറപ്പില്ല.
ഇന്റീരിയർ ഡിസൈനിങ്ങായിരുന്നു സജയുടെ ജോലി. കോവിഡ് വന്നതോടെ ഓർഡറുകൾ വളരെ കുറഞ്ഞു. സ്വകാര്യബാങ്കിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്യുന്ന അജയ്ഘോഷിന്റെ വരുമാനവും കോവിഡ് പ്രതിസന്ധിയിൽ ഏറെക്കുറെ നിലച്ചിരുന്നു.
ലോക്ഡൗൺ ദിവസങ്ങളിലൊന്നിലെ കൂടിയാലോചനയിലാണ് അതുവരെ കൃഷിയെന്നാൽ കേട്ടറിവുമാത്രമുള്ള ഇവരെ മണ്ണിലിറക്കിയത്. അഭിപ്രായങ്ങൾ ചോദിച്ചും വിപണിസാധ്യതയെക്കുറിച്ച് പഠിച്ചും കാന്താരിക്കൃഷി തിരഞ്ഞെടുത്തു. വണ്ടാഴി കൃഷി ഓഫീസർ എൽ. ഗൗതം ആവശ്യമായ നിർദേശങ്ങൾ നൽകി.
അജയ്ഘോഷിന്റെ തരിശായിക്കിടന്നിരുന്ന കുടുംബസ്ഥലം കൃഷിക്കായി ഒരുക്കി. മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്ന് രണ്ടുഘട്ടങ്ങളായി മുളകുചെടി വാങ്ങി. സ്വന്തം സമ്പാദ്യവും കടം വാങ്ങിയതുമെല്ലാം ചേർത്ത് ഇതുവരെ 70,000 രൂപ കൃഷിയിലിറക്കി. ആദ്യഘട്ടത്തിൽ വെച്ച ചെടികളിൽനിന്ന് വിളവെടുത്ത് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മൂന്നുപേരും.
രണ്ടുമാസംകൂടി കഴിഞ്ഞാൽ നല്ല രീതിയിൽ വിളവെടുക്കാറാകും. ഒരുമാസത്തിൽ ചുരുങ്ങിയത് നൂറുകിലോയെങ്കിലും ലഭിക്കും. തൃശ്ശൂർ, കൊച്ചി വിപണികളിൽ കാന്താരിമുളകിന് കിലോയ്ക്ക് 350 രൂപ വിലയുണ്ട്.
Content Highlights:Success story of three friends from Palakkad in Chilly farming
റോഡുപണി കരാറുകാരന്റെയൊപ്പമായിരുന്നു ഷാജിത്തിന് ജോലി. പി.എസ്.സി. പരിശീലനത്തിനും പോയിരുന്നു. ലോക്ഡൗണിനെത്തുടർന്ന് ജോലിയില്ലാതായി. പി.എസ്.സി. പരിശീലനവും നിന്നു. രണ്ട് റാങ്ക്ലിസ്റ്റിൽ പേരുണ്ടെങ്കിലും ജോലി ലഭിക്കുമെന്ന് ഉറപ്പില്ല.
ഇന്റീരിയർ ഡിസൈനിങ്ങായിരുന്നു സജയുടെ ജോലി. കോവിഡ് വന്നതോടെ ഓർഡറുകൾ വളരെ കുറഞ്ഞു. സ്വകാര്യബാങ്കിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്യുന്ന അജയ്ഘോഷിന്റെ വരുമാനവും കോവിഡ് പ്രതിസന്ധിയിൽ ഏറെക്കുറെ നിലച്ചിരുന്നു.
ലോക്ഡൗൺ ദിവസങ്ങളിലൊന്നിലെ കൂടിയാലോചനയിലാണ് അതുവരെ കൃഷിയെന്നാൽ കേട്ടറിവുമാത്രമുള്ള ഇവരെ മണ്ണിലിറക്കിയത്. അഭിപ്രായങ്ങൾ ചോദിച്ചും വിപണിസാധ്യതയെക്കുറിച്ച് പഠിച്ചും കാന്താരിക്കൃഷി തിരഞ്ഞെടുത്തു. വണ്ടാഴി കൃഷി ഓഫീസർ എൽ. ഗൗതം ആവശ്യമായ നിർദേശങ്ങൾ നൽകി.
അജയ്ഘോഷിന്റെ തരിശായിക്കിടന്നിരുന്ന കുടുംബസ്ഥലം കൃഷിക്കായി ഒരുക്കി. മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്ന് രണ്ടുഘട്ടങ്ങളായി മുളകുചെടി വാങ്ങി. സ്വന്തം സമ്പാദ്യവും കടം വാങ്ങിയതുമെല്ലാം ചേർത്ത് ഇതുവരെ 70,000 രൂപ കൃഷിയിലിറക്കി. ആദ്യഘട്ടത്തിൽ വെച്ച ചെടികളിൽനിന്ന് വിളവെടുത്ത് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മൂന്നുപേരും.
രണ്ടുമാസംകൂടി കഴിഞ്ഞാൽ നല്ല രീതിയിൽ വിളവെടുക്കാറാകും. ഒരുമാസത്തിൽ ചുരുങ്ങിയത് നൂറുകിലോയെങ്കിലും ലഭിക്കും. തൃശ്ശൂർ, കൊച്ചി വിപണികളിൽ കാന്താരിമുളകിന് കിലോയ്ക്ക് 350 രൂപ വിലയുണ്ട്.
Content Highlights:Success story of three friends from Palakkad in Chilly farming