ഉന്നത വിദ്യാഭ്യാസത്തിന്റെ പിൻബലമില്ലാതെതന്നെ കൃഷിയിലെ കഠിനാധ്വാനത്തിനും പരീക്ഷണങ്ങൾക്കും അവധി കൊടുക്കാത്ത ചോലപ്പറമ്പത്ത് ശശിധരൻ കാർഷിക വിദഗ്ദർക്ക് വീണ്ടും വിസ്മയം പകരുന്നു. വടക്കൻ പാലൂരിലെ കൃഷിസ്ഥലത്ത് സ്വന്തമായി വികസിപ്പിച്ചെടുത്ത കൂർക്കയുമായാണ് ഇത്തവണ വരവ്. വിവിധയിനം നാടൻ കൂർക്കകളിൽ തലമുറമാറ്റം വരുത്തിയാണ് പുതിയ ഇനം വികസിപ്പിച്ചെടുത്തത്.
എട്ടുവർഷമായി നിരന്തരം വിള പരിശോധനയും താരതമ്യപഠനവും നടത്തിയാണ് ഗുണനിലവാരം ഉറപ്പിച്ചത്. നല്ല നാടൻ കൂർക്കയിൽനിന്ന് സാധാരണ ഒരു ചതുരശ്ര മീറ്ററിൽ 3.222 കിലോഗ്രാമാണ് വിളവ് കിട്ടുക. ഏകദേശം 100 ഗ്രാം അധികവിളവ് നൽകും.
പുതിയ ഇനം ഇലകൾക്ക് വൈലറ്റ് കലർന്ന പച്ചനിറമാണ്. ചതുരാകൃതിയിലുള്ള തണ്ടിന്റെ കോണുകളിലും വൈലറ്റ് നിറമാണ്. നീണ്ടുരുണ്ട ഇലകളാണ് മറ്റൊരു പ്രത്യേകത. മറ്റു കൂർക്ക ഇലകളേക്കാൾ വിസ്തീർണവും കുറവാണ്. ചെറുതായി കൈയിലിട്ട് ഉരച്ചാൽതന്നെ തൊലി പൂർണമായും അടർത്തിമാറ്റാം. സാധാരണ കൂർക്കയിൽ കണ്ടുവരുന്ന ചുളിവുകളും ഇതിനില്ല.
നല്ലസ്വാദും ഗന്ധവും രോഗ പ്രതിരോധശേഷിയുമുണ്ട്. മണ്ണിൽ തടമെടുത്ത് ആറു സെന്റിമീറ്റർ അകലത്തിലാണ് നടുന്നത്. ഇല നട്ട് 135 ദിവസമാകുമ്പോഴേക്കും വിളവെടുക്കാം. അൽപ്പം വണ്ണം കൂടി നീളത്തിലുള്ള കിഴങ്ങിന് കാഴ്ച ഭംഗിയുമുണ്ട്. മണ്ണിൽ വളങ്ങളൊന്നും ചേർക്കാതെതന്നെ സമൃദ്ധമായി വളരും. പുതുവഴികളിലൂടെ പുതിയ കണ്ടുപിടിത്തം സംബന്ധിച്ച വിവരങ്ങൾ അഹമ്മദാബാദിലെ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന് അയച്ചു കൊടുത്തിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരിശോധനകളും മറ്റു നടപടിക്രമങ്ങളും പൂർത്തിയായാൽ ഔദ്യോഗിക അംഗീകാരവുമാകും.
തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിലെ ഡോ. ആശ, മണ്ണുപരിശോധന വിഭാഗത്തിലെ ഡോ. സൂസൻ എന്നിവരുടെ നിർദേശങ്ങളോടെയാണ് ശശിധരൻ മുന്നോട്ടുപോകുന്നത്. 30 സെന്ററിൽ ഇത്തവണ കൂർക്ക കൃഷി ഇറക്കുന്നുണ്ട്. അടുത്തഘട്ടത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിപുലപ്പെടുത്താനാണ് നീക്കം.
സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള ഗോപിക നെല്ല് ഇദ്ദേഹത്തിന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അംഗീകാരം നേടിക്കൊടുത്തിരുന്നു. വിവിധ കൃഷിയും അവക്ക് സ്വന്തം കൃഷിരീതികളും ചെയ്തുവരുന്ന ശശിധരന് കാർഷികരംഗത്തെ വിവിധ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 30 വർഷമായി കൃഷിരംഗത്തുണ്ട്. നെല്ലും പച്ചക്കറികളുമെല്ലാമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കൃഷി.
Content Highlights: Malappuram Native farmer Sasidharan developed new type of Chinese potato plant
എട്ടുവർഷമായി നിരന്തരം വിള പരിശോധനയും താരതമ്യപഠനവും നടത്തിയാണ് ഗുണനിലവാരം ഉറപ്പിച്ചത്. നല്ല നാടൻ കൂർക്കയിൽനിന്ന് സാധാരണ ഒരു ചതുരശ്ര മീറ്ററിൽ 3.222 കിലോഗ്രാമാണ് വിളവ് കിട്ടുക. ഏകദേശം 100 ഗ്രാം അധികവിളവ് നൽകും.
പുതിയ ഇനം ഇലകൾക്ക് വൈലറ്റ് കലർന്ന പച്ചനിറമാണ്. ചതുരാകൃതിയിലുള്ള തണ്ടിന്റെ കോണുകളിലും വൈലറ്റ് നിറമാണ്. നീണ്ടുരുണ്ട ഇലകളാണ് മറ്റൊരു പ്രത്യേകത. മറ്റു കൂർക്ക ഇലകളേക്കാൾ വിസ്തീർണവും കുറവാണ്. ചെറുതായി കൈയിലിട്ട് ഉരച്ചാൽതന്നെ തൊലി പൂർണമായും അടർത്തിമാറ്റാം. സാധാരണ കൂർക്കയിൽ കണ്ടുവരുന്ന ചുളിവുകളും ഇതിനില്ല.
നല്ലസ്വാദും ഗന്ധവും രോഗ പ്രതിരോധശേഷിയുമുണ്ട്. മണ്ണിൽ തടമെടുത്ത് ആറു സെന്റിമീറ്റർ അകലത്തിലാണ് നടുന്നത്. ഇല നട്ട് 135 ദിവസമാകുമ്പോഴേക്കും വിളവെടുക്കാം. അൽപ്പം വണ്ണം കൂടി നീളത്തിലുള്ള കിഴങ്ങിന് കാഴ്ച ഭംഗിയുമുണ്ട്. മണ്ണിൽ വളങ്ങളൊന്നും ചേർക്കാതെതന്നെ സമൃദ്ധമായി വളരും. പുതുവഴികളിലൂടെ പുതിയ കണ്ടുപിടിത്തം സംബന്ധിച്ച വിവരങ്ങൾ അഹമ്മദാബാദിലെ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന് അയച്ചു കൊടുത്തിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരിശോധനകളും മറ്റു നടപടിക്രമങ്ങളും പൂർത്തിയായാൽ ഔദ്യോഗിക അംഗീകാരവുമാകും.
തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിലെ ഡോ. ആശ, മണ്ണുപരിശോധന വിഭാഗത്തിലെ ഡോ. സൂസൻ എന്നിവരുടെ നിർദേശങ്ങളോടെയാണ് ശശിധരൻ മുന്നോട്ടുപോകുന്നത്. 30 സെന്ററിൽ ഇത്തവണ കൂർക്ക കൃഷി ഇറക്കുന്നുണ്ട്. അടുത്തഘട്ടത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിപുലപ്പെടുത്താനാണ് നീക്കം.
സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള ഗോപിക നെല്ല് ഇദ്ദേഹത്തിന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അംഗീകാരം നേടിക്കൊടുത്തിരുന്നു. വിവിധ കൃഷിയും അവക്ക് സ്വന്തം കൃഷിരീതികളും ചെയ്തുവരുന്ന ശശിധരന് കാർഷികരംഗത്തെ വിവിധ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 30 വർഷമായി കൃഷിരംഗത്തുണ്ട്. നെല്ലും പച്ചക്കറികളുമെല്ലാമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കൃഷി.
Content Highlights: Malappuram Native farmer Sasidharan developed new type of Chinese potato plant