മത്സ്യക്കൂട് കൃഷിക്ക് കാസർകോട് ജില്ലയിൽ വൻപ്രചാരം. തീരമേഖലകളിൽ ഓരുജലത്തിലും മറ്റിടങ്ങളിൽ ശുദ്ധജലത്തിലും നടക്കുന്ന മത്സ്യക്കൃഷി കർഷകർക്ക് ലാഭം നൽകിയതോടെ കൂടുതൽ പേരാണ് ഈ മേഖലയിലേക്ക് കടക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിൽ നൂറോളം പേരാണ് കൂട് മത്സ്യക്കൃഷിയുമായി രംഗത്തുള്ളത്. ഇതുകൂടാതെയും നിരവധി കർഷകർ കൂട് കൃഷിയുമായി രംഗത്തുണ്ട്.
ശുദ്ധജലത്തിൽ ആസാംവാള, ഗിഫ്റ്റ് എന്നീ മത്സ്യങ്ങളെയാണ് വളർത്തുന്നത്. കരിമീൻ, കാളഞ്ചി, ചെമ്പല്ലി, കൊമ്പാനോ എന്നീ മത്സ്യങ്ങളെയാണ് ഓരുജലത്തിൽ വളരുന്നത്. രണ്ട് മീറ്റർ വീതം നീളം, വീതി, ഉയരമുള്ള അലൂമിനിയം പൈപ്പ് ഉപയോഗിച്ചാണ് കൂട് നിർമാണം. ഇതിന് ചുറ്റിലും പ്രത്യേക വല ഘടിപ്പിക്കും. ഇതിലേക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ഒന്നരയിഞ്ച് നീളമുള്ള കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക.
കരിമീൻകുഞ്ഞുങ്ങൾക്ക് കടകളിൽനിന്ന് വാങ്ങുന്ന പ്രത്യേകം ഭക്ഷണ മാണ് നൽകുക. കളാഞ്ചി, ചെമ്പല്ലി എന്നിവയുടെ കുഞ്ഞുങ്ങൾക്ക് മീനിന്റെ കഷണങ്ങൾ നൽകും. കരിമീനിന് ഒൻപതുമാസത്തിൽ കൂടുതലാണ് വളർച്ചക്കാലം. ഒൻപത് മാസത്തിന് മുകളിൽ പ്രായം ചെന്നാൽ ഒരു കരിമീനിന് 250 ഗ്രാമിലധികം തൂക്കം വരും. നിലവിൽ ഒരുകിലോ കരിമീനിന് 550-600 രൂപ വിലയുണ്ട്.
വലിയപറമ്പ, കയ്യൂർ ചീമേനി, കാഞ്ഞങ്ങാട്, ചെറുവത്തൂർ, നീലേശ്വരം, പടന്ന, തൃക്കരിപ്പൂർ, മൊഗ്രാൽ, മഞ്ചേശ്വരം, കാസർകോട് എന്നീ മേഖലകളിൽ ഓരുവെള്ളത്തിലും മടിക്കൈ, കയ്യൂർ-ചീമേനി, പിലിക്കോട്, കിനാനൂർ-കരിന്തളം, കോടം-ബേളൂർ, ബളാൽ, പനത്തടി തുടങ്ങിയ മേഖലകളിൽ ശുദ്ധജലത്തിലുമാണ് കൃഷിചെയ്യുന്നത്.
മലയോരമേഖലയിൽ ഉപയോഗശൂന്യമായ ക്വാറികൾ ഉപയോഗപ്പെടുത്തിയും മത്സ്യക്കൃഷി നടക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യ കർഷക വികസന ഏജൻസിയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നുലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്ക് 40 ശതമാനം സർക്കാർ സബ്സിഡിയാണ്. 1,20,000 രൂപ സബ്സിഡിയിനത്തിൽ ലഭിക്കും.
ജനങ്ങൾ ഏറ്റെടുത്ത കൃഷിരീതി
നല്ലരീതിയിൽ ജനങ്ങൾ ഏറ്റെടുത്ത കൃഷിരീതിയാണിത്. സബ്സിഡിയില്ലാതെതന്നെ കൃഷി ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ് നിരവധി പേരാണ് മുന്നോട്ടുവരുന്നത്. അതാണ് മത്സ്യക്കൃഷിയുടെ യഥാർഥ വിജയം. സബ്സിഡിയില്ലാതെ സാങ്കേതികസഹായം മാത്രം ആവശ്യപ്പെട്ട് 200-ഓളം പേർ സമീപിച്ചിട്ടുണ്ട്. അവർക്ക് ആ സൗകര്യം നൽകി. കൃഷി ചെയ്യാൻ മുന്നോട്ടുവരുന്നവരെ ഇനിയും പ്രോത്സാഹിപ്പിക്കും.- വി.വി. സതീശൻഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാസർകോട്
കൃഷി ലാഭകരം
കൃഷി ലാഭകരമായതുകൊണ്ടാണ് മൂന്നാം വർഷവും മത്സ്യക്കൂട് കൃഷിയിലേക്ക് കടന്നത്. കഴിഞ്ഞവർഷം ഒന്നിച്ചാണ് വിളവെടുത്തത്. ഇത്തവണ കുറച്ചുകുറച്ചായി വിളവെടുക്കുന്നു. കരിമീനിന് നല്ല വില കിട്ടുന്നുണ്ട്. ലോക്ഡൗൺ കാലത്ത് 600 രൂപവരെ വില ലഭിച്ചു. ഏത് സാഹചര്യത്തിലും 550-ൽ കുറയാത്ത വില ലഭിക്കും. ഒരു കിലോയ്ക്ക് 250 രൂപയിലധികം ചെലവാണ് വരുന്നത്.- കെ. പ്രിയദാസൻ, മത്സ്യക്കൂട് കർഷകൻ
അടുത്തതവണ കൂടുതൽ മീനുകളെ വളർത്തും
ഇത്തവണത്തെ വിളവെടുപ്പ് തുടങ്ങി. മീൻതേടി ആളുകളുടെ നിരന്തര വിളിയാണ്. വിഷാംശമില്ലാത്ത മീനായതിനാൽ നല്ല കച്ചവടമുണ്ട്. 30 കൂടിലായി 12000 കരിമീൻ കുഞ്ഞുങ്ങളെയാണ് വളർത്തിയത്. അടുത്ത കൃഷിക്ക് ചെമ്പല്ലി, കൊളവൻ എന്നീ മത്സ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്.- സി.എ. മുഹമ്മദ് ഇക്ബാൽ, കർഷകൻ കാസർകോട്
Content Highlights: Cage fish farming becoming a hit in Kasaragod
ശുദ്ധജലത്തിൽ ആസാംവാള, ഗിഫ്റ്റ് എന്നീ മത്സ്യങ്ങളെയാണ് വളർത്തുന്നത്. കരിമീൻ, കാളഞ്ചി, ചെമ്പല്ലി, കൊമ്പാനോ എന്നീ മത്സ്യങ്ങളെയാണ് ഓരുജലത്തിൽ വളരുന്നത്. രണ്ട് മീറ്റർ വീതം നീളം, വീതി, ഉയരമുള്ള അലൂമിനിയം പൈപ്പ് ഉപയോഗിച്ചാണ് കൂട് നിർമാണം. ഇതിന് ചുറ്റിലും പ്രത്യേക വല ഘടിപ്പിക്കും. ഇതിലേക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ഒന്നരയിഞ്ച് നീളമുള്ള കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക.
കരിമീൻകുഞ്ഞുങ്ങൾക്ക് കടകളിൽനിന്ന് വാങ്ങുന്ന പ്രത്യേകം ഭക്ഷണ മാണ് നൽകുക. കളാഞ്ചി, ചെമ്പല്ലി എന്നിവയുടെ കുഞ്ഞുങ്ങൾക്ക് മീനിന്റെ കഷണങ്ങൾ നൽകും. കരിമീനിന് ഒൻപതുമാസത്തിൽ കൂടുതലാണ് വളർച്ചക്കാലം. ഒൻപത് മാസത്തിന് മുകളിൽ പ്രായം ചെന്നാൽ ഒരു കരിമീനിന് 250 ഗ്രാമിലധികം തൂക്കം വരും. നിലവിൽ ഒരുകിലോ കരിമീനിന് 550-600 രൂപ വിലയുണ്ട്.
വലിയപറമ്പ, കയ്യൂർ ചീമേനി, കാഞ്ഞങ്ങാട്, ചെറുവത്തൂർ, നീലേശ്വരം, പടന്ന, തൃക്കരിപ്പൂർ, മൊഗ്രാൽ, മഞ്ചേശ്വരം, കാസർകോട് എന്നീ മേഖലകളിൽ ഓരുവെള്ളത്തിലും മടിക്കൈ, കയ്യൂർ-ചീമേനി, പിലിക്കോട്, കിനാനൂർ-കരിന്തളം, കോടം-ബേളൂർ, ബളാൽ, പനത്തടി തുടങ്ങിയ മേഖലകളിൽ ശുദ്ധജലത്തിലുമാണ് കൃഷിചെയ്യുന്നത്.
മലയോരമേഖലയിൽ ഉപയോഗശൂന്യമായ ക്വാറികൾ ഉപയോഗപ്പെടുത്തിയും മത്സ്യക്കൃഷി നടക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള മത്സ്യ കർഷക വികസന ഏജൻസിയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നുലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്ക് 40 ശതമാനം സർക്കാർ സബ്സിഡിയാണ്. 1,20,000 രൂപ സബ്സിഡിയിനത്തിൽ ലഭിക്കും.
ജനങ്ങൾ ഏറ്റെടുത്ത കൃഷിരീതി
നല്ലരീതിയിൽ ജനങ്ങൾ ഏറ്റെടുത്ത കൃഷിരീതിയാണിത്. സബ്സിഡിയില്ലാതെതന്നെ കൃഷി ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞ് നിരവധി പേരാണ് മുന്നോട്ടുവരുന്നത്. അതാണ് മത്സ്യക്കൃഷിയുടെ യഥാർഥ വിജയം. സബ്സിഡിയില്ലാതെ സാങ്കേതികസഹായം മാത്രം ആവശ്യപ്പെട്ട് 200-ഓളം പേർ സമീപിച്ചിട്ടുണ്ട്. അവർക്ക് ആ സൗകര്യം നൽകി. കൃഷി ചെയ്യാൻ മുന്നോട്ടുവരുന്നവരെ ഇനിയും പ്രോത്സാഹിപ്പിക്കും.- വി.വി. സതീശൻഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാസർകോട്
കൃഷി ലാഭകരം
കൃഷി ലാഭകരമായതുകൊണ്ടാണ് മൂന്നാം വർഷവും മത്സ്യക്കൂട് കൃഷിയിലേക്ക് കടന്നത്. കഴിഞ്ഞവർഷം ഒന്നിച്ചാണ് വിളവെടുത്തത്. ഇത്തവണ കുറച്ചുകുറച്ചായി വിളവെടുക്കുന്നു. കരിമീനിന് നല്ല വില കിട്ടുന്നുണ്ട്. ലോക്ഡൗൺ കാലത്ത് 600 രൂപവരെ വില ലഭിച്ചു. ഏത് സാഹചര്യത്തിലും 550-ൽ കുറയാത്ത വില ലഭിക്കും. ഒരു കിലോയ്ക്ക് 250 രൂപയിലധികം ചെലവാണ് വരുന്നത്.- കെ. പ്രിയദാസൻ, മത്സ്യക്കൂട് കർഷകൻ
അടുത്തതവണ കൂടുതൽ മീനുകളെ വളർത്തും
ഇത്തവണത്തെ വിളവെടുപ്പ് തുടങ്ങി. മീൻതേടി ആളുകളുടെ നിരന്തര വിളിയാണ്. വിഷാംശമില്ലാത്ത മീനായതിനാൽ നല്ല കച്ചവടമുണ്ട്. 30 കൂടിലായി 12000 കരിമീൻ കുഞ്ഞുങ്ങളെയാണ് വളർത്തിയത്. അടുത്ത കൃഷിക്ക് ചെമ്പല്ലി, കൊളവൻ എന്നീ മത്സ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്.- സി.എ. മുഹമ്മദ് ഇക്ബാൽ, കർഷകൻ കാസർകോട്
Content Highlights: Cage fish farming becoming a hit in Kasaragod