ഒത്തുപിടിച്ചാൽ മലയും പോരും എന്നത് കാസർകോട്, പൊയിനാച്ചി പറമ്പിലെ ഹരിതം സ്വയംസഹായ സംഘക്കാർ വെറുതെ പറയുന്നതല്ല. കോവിഡ് കാലത്ത് കൃഷിയിൽ ഒത്തുപിടിച്ചതിന്റെ നേട്ടങ്ങളും സന്തോഷവും അറിഞ്ഞുതുടങ്ങിയിരിക്കുകയാണ് ഇവർ. 38 മുതൽ 70 വയസ്സുവരെയുള്ള കൂട്ടായ്മയാണ് ഒരു ഗ്രാമത്തിലെ തരിശുനിലങ്ങൾ ഇളക്കിമറിച്ച് നെല്ലും ജൈവപച്ചക്കറികളും വിളയിക്കുന്നത്.
പറമ്പ് പാടശേഖരസമിതിയുടെയും ജയ്കിസാൻ കർഷക സംഘത്തിന്റെയും രാജീവ്ജി ഗ്രന്ഥാലയത്തിന്റെയും പ്രവർത്തകരായ 10 പ്രധാന കർഷകർ ഉൾപ്പെട്ടതാണ് ഹരിതം. കർഷകരായ എം.കുമാരൻ നായർ കപ്പണക്കാൽ, പി.രാഘവൻ നായർ വളപ്പുംകുണ്ട്, രത്നാകരൻ വടക്കേവീട്, കുഞ്ഞിരാമൻ വടക്കേകണ്ടം, ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമയായ സുകുമാരൻ തോട്ടം, ഓട്ടോ ഡ്രൈവർമാരായ നാരായണൻ മുണ്ട്യക്കാൽ, ജനാർദനൻ വലിയവീട്, ഇലക്ട്രിക്കൽ കരാറുകാരനായ രാഘവൻ വലിയവീട്, വാർപ്പ് മേസ്ത്രിമാരായ തമ്പാൻ വലിയവീട്, കൃഷ്ണൻ മുണ്ട്യക്കാൽ എന്നിവരാണിവർ.
പ്രവർത്തനമേഖലയിൽ കോവിഡ് നിർജീവത കൊണ്ടുവന്നപ്പോൾ കൃഷിയിലൂടെ അത് മറികടക്കുകയാണ് സംഘം. സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപിച്ചപ്പോൾ ചെമ്മനാട് പഞ്ചായത്തിലെ ഒൻപതാംവാർഡിൽ മുഴുവൻ തരിശുനിലങ്ങളും കണ്ടെത്തിയാണ് ഇവർ കൃഷി തുടങ്ങിയത്. ഏഴരയേക്കറിൽ വെള്ളരി, കുമ്പളം എന്നിവയും ആറേക്കറിൽ നെൽക്കൃഷിയും കൂടാതെ മഞ്ഞളും കപ്പയും ചേനയും വെണ്ടയും കൂടി വിളയിച്ച് വിപണനത്തിന് തയ്യാറെടുക്കുകയാണ് കൂട്ടായ്മ.
മൂന്നുഘട്ടമായി വിളവെടുക്കാൻ ഉദ്ദേശിച്ചാണ് വെള്ളരിക്കൃഷി. 500 ക്വിന്റൽ വിളവാണ് പ്രതീക്ഷ. ആദ്യഘട്ട വിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു. കിലോവിന് 18-20 രൂപയ്ക്ക് മുഴുവനും വിറ്റഴിച്ചു. കടകളിൽ 30 രൂപ വരെയാണ് വെള്ളരിക്ക് കിലോവിന് വില. ഓഗസ്റ്റിൽ ഒരിക്കൽ കൂടിയും സെപ്തംബറിലും ഒക്ടോബറിലും വീണ്ടും ഇവർ വിളവെടുപ്പ് ലക്ഷ്യമിടുന്നു.
വെള്ളരി മുറിച്ച് തീരുമ്പോഴേക്കും കുമ്പളവള്ളികൾ പൂവിടും. ഒക്ടോബറിലാണ് വിളവെടുപ്പ് പ്രതീക്ഷിക്കുന്നത്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് വിത്ത് എത്തിച്ച് ചെറുകൂടകളിൽ ഉണ്ടാക്കിയ ഒരുമാസം പാകമായ തൈകളാണ് നട്ടത്. 32 ഹെക്ടർ വരുന്നതാണ് പറമ്പ് പാടശേഖരം.
പലപ്പോഴും ഇവിടെ പകുതിഭാഗം പോലും നെൽക്കൃഷിയിറക്കാറില്ല. ഇപ്രാവശ്യം പാടശേഖരം മുഴുവനും കതിരണിയുകയാണ്. ഹരിതം കർഷക കൂട്ടായ്മയിലെ അംഗങ്ങളുടെ വ്യക്തിഗത കൃഷി വേറെയുമുണ്ട്.
സംശയം വിപണിയെ
കോവിഡ് കാലമായതിനാൽ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയേയുള്ളൂ. ഓഡിറ്റോറിയങ്ങളിലും ക്ഷേത്രങ്ങളിലും പരിപാടികൾ നടക്കാത്തതിനാൽ കുമ്പളത്തിനും വെള്ളരിക്കും മൊത്തവിൽപ്പന കുറഞ്ഞിട്ടുണ്ട്. അത്യുത്പാദനശേഷിയുള്ള ഹൈദരാബാദ് ഇനമായ ഹിരണ്യ എന്ന വെള്ളരിവിത്തും നാടൻ വെള്ളരിവിത്തുമാണ് കൃഷിക്കുപയോഗിച്ചത്. നാടൻ വെള്ളരിവിത്തിന് കിലോവിന് 1200 രൂപയുള്ളപ്പോൾ ഹിരണ്യക്ക് കിലോവിന് 12,000 രൂപ നൽകിയാണ് വാങ്ങിച്ചത്.- രാഘവൻ വലിയവീട് പറമ്പ്, ഹരിതം സ്വയംസഹായസംഘം പ്രവർത്തകൻ.
Content Highlights:Success Story of a Farmers Group that grows rice and organic vegetables
പറമ്പ് പാടശേഖരസമിതിയുടെയും ജയ്കിസാൻ കർഷക സംഘത്തിന്റെയും രാജീവ്ജി ഗ്രന്ഥാലയത്തിന്റെയും പ്രവർത്തകരായ 10 പ്രധാന കർഷകർ ഉൾപ്പെട്ടതാണ് ഹരിതം. കർഷകരായ എം.കുമാരൻ നായർ കപ്പണക്കാൽ, പി.രാഘവൻ നായർ വളപ്പുംകുണ്ട്, രത്നാകരൻ വടക്കേവീട്, കുഞ്ഞിരാമൻ വടക്കേകണ്ടം, ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമയായ സുകുമാരൻ തോട്ടം, ഓട്ടോ ഡ്രൈവർമാരായ നാരായണൻ മുണ്ട്യക്കാൽ, ജനാർദനൻ വലിയവീട്, ഇലക്ട്രിക്കൽ കരാറുകാരനായ രാഘവൻ വലിയവീട്, വാർപ്പ് മേസ്ത്രിമാരായ തമ്പാൻ വലിയവീട്, കൃഷ്ണൻ മുണ്ട്യക്കാൽ എന്നിവരാണിവർ.
പ്രവർത്തനമേഖലയിൽ കോവിഡ് നിർജീവത കൊണ്ടുവന്നപ്പോൾ കൃഷിയിലൂടെ അത് മറികടക്കുകയാണ് സംഘം. സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപിച്ചപ്പോൾ ചെമ്മനാട് പഞ്ചായത്തിലെ ഒൻപതാംവാർഡിൽ മുഴുവൻ തരിശുനിലങ്ങളും കണ്ടെത്തിയാണ് ഇവർ കൃഷി തുടങ്ങിയത്. ഏഴരയേക്കറിൽ വെള്ളരി, കുമ്പളം എന്നിവയും ആറേക്കറിൽ നെൽക്കൃഷിയും കൂടാതെ മഞ്ഞളും കപ്പയും ചേനയും വെണ്ടയും കൂടി വിളയിച്ച് വിപണനത്തിന് തയ്യാറെടുക്കുകയാണ് കൂട്ടായ്മ.
മൂന്നുഘട്ടമായി വിളവെടുക്കാൻ ഉദ്ദേശിച്ചാണ് വെള്ളരിക്കൃഷി. 500 ക്വിന്റൽ വിളവാണ് പ്രതീക്ഷ. ആദ്യഘട്ട വിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു. കിലോവിന് 18-20 രൂപയ്ക്ക് മുഴുവനും വിറ്റഴിച്ചു. കടകളിൽ 30 രൂപ വരെയാണ് വെള്ളരിക്ക് കിലോവിന് വില. ഓഗസ്റ്റിൽ ഒരിക്കൽ കൂടിയും സെപ്തംബറിലും ഒക്ടോബറിലും വീണ്ടും ഇവർ വിളവെടുപ്പ് ലക്ഷ്യമിടുന്നു.
വെള്ളരി മുറിച്ച് തീരുമ്പോഴേക്കും കുമ്പളവള്ളികൾ പൂവിടും. ഒക്ടോബറിലാണ് വിളവെടുപ്പ് പ്രതീക്ഷിക്കുന്നത്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് വിത്ത് എത്തിച്ച് ചെറുകൂടകളിൽ ഉണ്ടാക്കിയ ഒരുമാസം പാകമായ തൈകളാണ് നട്ടത്. 32 ഹെക്ടർ വരുന്നതാണ് പറമ്പ് പാടശേഖരം.
പലപ്പോഴും ഇവിടെ പകുതിഭാഗം പോലും നെൽക്കൃഷിയിറക്കാറില്ല. ഇപ്രാവശ്യം പാടശേഖരം മുഴുവനും കതിരണിയുകയാണ്. ഹരിതം കർഷക കൂട്ടായ്മയിലെ അംഗങ്ങളുടെ വ്യക്തിഗത കൃഷി വേറെയുമുണ്ട്.
സംശയം വിപണിയെ
കോവിഡ് കാലമായതിനാൽ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയേയുള്ളൂ. ഓഡിറ്റോറിയങ്ങളിലും ക്ഷേത്രങ്ങളിലും പരിപാടികൾ നടക്കാത്തതിനാൽ കുമ്പളത്തിനും വെള്ളരിക്കും മൊത്തവിൽപ്പന കുറഞ്ഞിട്ടുണ്ട്. അത്യുത്പാദനശേഷിയുള്ള ഹൈദരാബാദ് ഇനമായ ഹിരണ്യ എന്ന വെള്ളരിവിത്തും നാടൻ വെള്ളരിവിത്തുമാണ് കൃഷിക്കുപയോഗിച്ചത്. നാടൻ വെള്ളരിവിത്തിന് കിലോവിന് 1200 രൂപയുള്ളപ്പോൾ ഹിരണ്യക്ക് കിലോവിന് 12,000 രൂപ നൽകിയാണ് വാങ്ങിച്ചത്.- രാഘവൻ വലിയവീട് പറമ്പ്, ഹരിതം സ്വയംസഹായസംഘം പ്രവർത്തകൻ.
Content Highlights:Success Story of a Farmers Group that grows rice and organic vegetables