പത്തനംതിട്ട, മുറിഞ്ഞകൽ മൊട്ടപ്പാറ ഏലായിലെത്തിയാൽ പപ്പന്റെ കൃഷിയിടത്തിൽ എത്താതെ പോകാനാകില്ല. കാർഷികവിളകൾ വാങ്ങാനായാലും കൃഷിയെപ്പറ്റി അറിയാനായാലും എന്തിനും ആളുകൾ എത്തുന്നത് പപ്പൻ എന്ന് വിളിക്കുന്ന സുനിൽ വിലാസത്തിൽ സുനിലിന്റെ കൃഷിയിടത്തിലാണ്.
സ്വന്തമായിട്ടുള്ളതും പാട്ടത്തിനെടുത്തതുമായ മൂന്ന് ഏക്കർ സ്ഥലത്ത് കിട്ടാത്ത കാർഷിക വിളകളില്ല. ഒപ്പം മീനും ക്ഷീരകൃഷിയും ചേർത്ത് സമ്മിശ്രമായ കൃഷിയാണ് പപ്പൻ ഇവിടെ ഒരുക്കിയിട്ടുള്ളത്. അഞ്ഞൂറ് മൂടിലധികം വാഴകൾ, പയർ, പാവൽ, പടവലം, മുളക്, ചേമ്പ്, ചേന, കാച്ചിൽ, മരച്ചീനി, തുടങ്ങി എല്ലാവിളകളും ഇവിടെ സമൃദ്ധമായി വളരുന്നു. ഇവിടെത്തന്നെ മീൻ വളർത്താൻ രണ്ട് വലിയ കുളങ്ങളും നിർമിച്ചിട്ടുണ്ട്.
സിലോപ്പിയ, കാരി ഇനത്തിലുള്ള മീനുകളെയാണ് വളർത്തുന്നത്. വെച്ചൂർ പശു ഉൾപ്പടെ നാല് പശുക്കളും പപ്പന്റെ ഈ ഹരിത സ്വർഗത്തിലുണ്ട്. പാക്കണ്ടത്തിലുള്ള ഒരു ക്രഷറിലെ മെക്കാനിക്കാണ് പപ്പൻ. രാവിലെ പത്തുമുതൽ അഞ്ചുവരെ അവിടെ ജോലിക്ക് പോകും. ഇതിനുശേഷമുള്ള സമയത്തിലധികവും കൃഷിയിടത്തിൽ തന്നെയാണ്.
വെളുപ്പിന് അഞ്ചിന് കൃഷിയിടത്തിലെത്തുന്ന പപ്പൻ ഒൻപതുവരെയും വൈകീട്ട് അഞ്ചരമുതൽ പതിനൊന്നുവരെയും കൃഷിസ്ഥലത്തുണ്ടാകും. കൃഷി ചെയ്യുന്നതിന് ഭാര്യ ജൂലിയുടെയും മകൾ സ്വാതിയുടെയും സഹായം മാത്രമാണ് ഉപയോഗിക്കുന്നത്.
ജോലിക്കാരെ ഇതിനായി നിയോഗിക്കാറുമില്ല. കൃഷിയിടത്തിലേക്ക് ആരുവന്നാലും ഒറ്റ നിബന്ധന മാത്രം പപ്പൻ വെയ്ക്കും. കൃഷിയിടത്തിൽ കയറുന്ന ആരും ചെരിപ്പ് ഉപയോഗിക്കരുത്. കൃഷിയെ ദൈവീക പരിവേഷത്തോടെയാണ് ഇദ്ദേഹം കാണുന്നത്. മുപ്പത് വർഷത്തിലേറെയായി ഇത്തരത്തിൽ തന്നെയാണ് പപ്പനും കുടുംബവും കൃഷിയിടത്തിലേക്ക് കയറുന്നത്.
കൃഷി നഷ്ടമല്ല
മണ്ണിന്റെ മനസ്സറിഞ്ഞ് കൃഷിചെയ്താൽ കൃഷി ഒരിക്കലും നഷ്ടമാകില്ലെന്നാണ് പപ്പന്റെ അഭിപ്രായം. കഴിഞ്ഞവർഷം ഒരുടണ്ണിലേറെ പാവലും അത്രയും തന്നെ പയറും അഞ്ഞൂറിലധികം ഏത്തക്കുലയും ഇദ്ദേഹം സ്വാശ്രയ കർഷക വിപണിയിൽ വിൽപ്പന നടത്തി. ഇക്കുറിയും വിളവ് മോശമല്ലാത്ത രീതിയിൽ തന്നെ ലഭിച്ചിട്ടുണ്ട്.
Content Highlights: Success story of farmer from pathanamthitta
സ്വന്തമായിട്ടുള്ളതും പാട്ടത്തിനെടുത്തതുമായ മൂന്ന് ഏക്കർ സ്ഥലത്ത് കിട്ടാത്ത കാർഷിക വിളകളില്ല. ഒപ്പം മീനും ക്ഷീരകൃഷിയും ചേർത്ത് സമ്മിശ്രമായ കൃഷിയാണ് പപ്പൻ ഇവിടെ ഒരുക്കിയിട്ടുള്ളത്. അഞ്ഞൂറ് മൂടിലധികം വാഴകൾ, പയർ, പാവൽ, പടവലം, മുളക്, ചേമ്പ്, ചേന, കാച്ചിൽ, മരച്ചീനി, തുടങ്ങി എല്ലാവിളകളും ഇവിടെ സമൃദ്ധമായി വളരുന്നു. ഇവിടെത്തന്നെ മീൻ വളർത്താൻ രണ്ട് വലിയ കുളങ്ങളും നിർമിച്ചിട്ടുണ്ട്.
സിലോപ്പിയ, കാരി ഇനത്തിലുള്ള മീനുകളെയാണ് വളർത്തുന്നത്. വെച്ചൂർ പശു ഉൾപ്പടെ നാല് പശുക്കളും പപ്പന്റെ ഈ ഹരിത സ്വർഗത്തിലുണ്ട്. പാക്കണ്ടത്തിലുള്ള ഒരു ക്രഷറിലെ മെക്കാനിക്കാണ് പപ്പൻ. രാവിലെ പത്തുമുതൽ അഞ്ചുവരെ അവിടെ ജോലിക്ക് പോകും. ഇതിനുശേഷമുള്ള സമയത്തിലധികവും കൃഷിയിടത്തിൽ തന്നെയാണ്.
വെളുപ്പിന് അഞ്ചിന് കൃഷിയിടത്തിലെത്തുന്ന പപ്പൻ ഒൻപതുവരെയും വൈകീട്ട് അഞ്ചരമുതൽ പതിനൊന്നുവരെയും കൃഷിസ്ഥലത്തുണ്ടാകും. കൃഷി ചെയ്യുന്നതിന് ഭാര്യ ജൂലിയുടെയും മകൾ സ്വാതിയുടെയും സഹായം മാത്രമാണ് ഉപയോഗിക്കുന്നത്.
ജോലിക്കാരെ ഇതിനായി നിയോഗിക്കാറുമില്ല. കൃഷിയിടത്തിലേക്ക് ആരുവന്നാലും ഒറ്റ നിബന്ധന മാത്രം പപ്പൻ വെയ്ക്കും. കൃഷിയിടത്തിൽ കയറുന്ന ആരും ചെരിപ്പ് ഉപയോഗിക്കരുത്. കൃഷിയെ ദൈവീക പരിവേഷത്തോടെയാണ് ഇദ്ദേഹം കാണുന്നത്. മുപ്പത് വർഷത്തിലേറെയായി ഇത്തരത്തിൽ തന്നെയാണ് പപ്പനും കുടുംബവും കൃഷിയിടത്തിലേക്ക് കയറുന്നത്.
കൃഷി നഷ്ടമല്ല
മണ്ണിന്റെ മനസ്സറിഞ്ഞ് കൃഷിചെയ്താൽ കൃഷി ഒരിക്കലും നഷ്ടമാകില്ലെന്നാണ് പപ്പന്റെ അഭിപ്രായം. കഴിഞ്ഞവർഷം ഒരുടണ്ണിലേറെ പാവലും അത്രയും തന്നെ പയറും അഞ്ഞൂറിലധികം ഏത്തക്കുലയും ഇദ്ദേഹം സ്വാശ്രയ കർഷക വിപണിയിൽ വിൽപ്പന നടത്തി. ഇക്കുറിയും വിളവ് മോശമല്ലാത്ത രീതിയിൽ തന്നെ ലഭിച്ചിട്ടുണ്ട്.
Content Highlights: Success story of farmer from pathanamthitta