കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ നാല് വീട്ടമ്മമാരുടെ വിയർപ്പിന്റെ വിലയാണ് 2.6 ഏക്കറിൽ പരന്നുകിടക്കുന്ന ഈ പച്ചക്കറിപ്പാടം. രണ്ടേക്കറിൽ ഹൈബ്രീഡ് വെണ്ട, ബാക്കിസ്ഥലത്ത് കക്കിരി, മത്തൻ, കുമ്പളം, മധുരക്കിഴങ്ങ് തുടങ്ങി വിവിധയിനം പച്ചക്കറികൾ.
ഒന്നിൽ പോയാൽ മറ്റൊന്നിൽ നേടാമെന്ന ചങ്കുറപ്പിലാണ് ഇവർ അഞ്ചാംകൊല്ലവും ഇതേസ്ഥലത്ത് കൃഷിക്കിറങ്ങിയിരിക്കുന്നത്. കാസർകോട്, പള്ളിക്കര പനയാൽ മുതുവത്തെ ഹരിതമിത്ര സ്വയംസഹായ സംഘത്തിലെ എം.ശാന്ത, എം.കാർത്യായനി, എ.രാധ, എ.കാർത്യായനി എന്നിവരാണ് വിഷം പുരളാത്ത പച്ചക്കറി നാട്ടുകാരിലേക്ക് എത്തിക്കുന്നത്.
വെണ്ടനട്ട ചാലിന് മണ്ണിടാൻ മാത്രമാണിവർ പുരുഷന്മാരെ കൂലിക്ക് കൂട്ടിയത്. വേഗത്തിൽ കള നീക്കംചെയ്യാൻ സ്ത്രീ തൊഴിലാളികളെ വിളിച്ചതും ഒഴിച്ചാൽ ബാക്കി ജോലികളൊക്കെ ഈ നാൽവർസംഘം ചെയ്യുന്നു.
പണിക്കാർക്കുള്ള കൂലിത്തുക വെണ്ടയുടെ ഇടയിൽ നട്ട ചീര വിറ്റ് ഉണ്ടാക്കി. വെണ്ട വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. മുൻകാലങ്ങളിലെ അനുഭവംവെച്ച് ഓണക്കാലമാകുമ്പോൾ ഒന്നിടവിട്ട ദിവസം 300 കിലോ വെണ്ടയ്ക്ക പറിക്കാമെന്ന കണക്കുകൂട്ടലിലാണ് ഈ അമ്മമാർ. കിലോക്ക് 40 രൂപ തോതിൽ വാങ്ങാൻ പാടത്തുതന്നെ ആളെത്തുന്നുണ്ട്.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി കൃഷിയിടങ്ങളെ ചുറ്റിപ്പറ്റിയാണിവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. നാലുപേർക്കും പശുവളർത്തലുമുണ്ട്. ഇതിനുപുറമെ പാക്കം പാടം വയലിൽ നെൽക്കൃഷി ചെയ്യുന്നു. നെൽക്കൃഷി വിളവെടുത്തു കഴിഞ്ഞാൽ അവിടെ പയറും ചീരയും വെള്ളരിയുമെല്ലാം ഇവരുടെ കൈകളിലൂടെ വീണ്ടും തളിർക്കും.
പെൺമക്കളെ കെട്ടിച്ചയക്കാനും മക്കളെ വിദേശത്തയക്കാനുമെല്ലാം ഈ തളിർപ്പുകൾ തങ്ങളുടെ ജീവിതത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് നാലു പേരും സമ്മതിക്കുന്നു. ഇവർക്കാവശ്യമായ സഹായവും ഉപദേശങ്ങളുമായി പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയും കൃഷി ഓഫീസർ കെ.വേണുഗോപാലനും മറ്റ് ജീവനക്കാരും എപ്പോഴുമുണ്ട്.
Content Highlights:success story of a group of farmers from Kasaragod
ഒന്നിൽ പോയാൽ മറ്റൊന്നിൽ നേടാമെന്ന ചങ്കുറപ്പിലാണ് ഇവർ അഞ്ചാംകൊല്ലവും ഇതേസ്ഥലത്ത് കൃഷിക്കിറങ്ങിയിരിക്കുന്നത്. കാസർകോട്, പള്ളിക്കര പനയാൽ മുതുവത്തെ ഹരിതമിത്ര സ്വയംസഹായ സംഘത്തിലെ എം.ശാന്ത, എം.കാർത്യായനി, എ.രാധ, എ.കാർത്യായനി എന്നിവരാണ് വിഷം പുരളാത്ത പച്ചക്കറി നാട്ടുകാരിലേക്ക് എത്തിക്കുന്നത്.
വെണ്ടനട്ട ചാലിന് മണ്ണിടാൻ മാത്രമാണിവർ പുരുഷന്മാരെ കൂലിക്ക് കൂട്ടിയത്. വേഗത്തിൽ കള നീക്കംചെയ്യാൻ സ്ത്രീ തൊഴിലാളികളെ വിളിച്ചതും ഒഴിച്ചാൽ ബാക്കി ജോലികളൊക്കെ ഈ നാൽവർസംഘം ചെയ്യുന്നു.
പണിക്കാർക്കുള്ള കൂലിത്തുക വെണ്ടയുടെ ഇടയിൽ നട്ട ചീര വിറ്റ് ഉണ്ടാക്കി. വെണ്ട വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. മുൻകാലങ്ങളിലെ അനുഭവംവെച്ച് ഓണക്കാലമാകുമ്പോൾ ഒന്നിടവിട്ട ദിവസം 300 കിലോ വെണ്ടയ്ക്ക പറിക്കാമെന്ന കണക്കുകൂട്ടലിലാണ് ഈ അമ്മമാർ. കിലോക്ക് 40 രൂപ തോതിൽ വാങ്ങാൻ പാടത്തുതന്നെ ആളെത്തുന്നുണ്ട്.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി കൃഷിയിടങ്ങളെ ചുറ്റിപ്പറ്റിയാണിവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. നാലുപേർക്കും പശുവളർത്തലുമുണ്ട്. ഇതിനുപുറമെ പാക്കം പാടം വയലിൽ നെൽക്കൃഷി ചെയ്യുന്നു. നെൽക്കൃഷി വിളവെടുത്തു കഴിഞ്ഞാൽ അവിടെ പയറും ചീരയും വെള്ളരിയുമെല്ലാം ഇവരുടെ കൈകളിലൂടെ വീണ്ടും തളിർക്കും.
പെൺമക്കളെ കെട്ടിച്ചയക്കാനും മക്കളെ വിദേശത്തയക്കാനുമെല്ലാം ഈ തളിർപ്പുകൾ തങ്ങളുടെ ജീവിതത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് നാലു പേരും സമ്മതിക്കുന്നു. ഇവർക്കാവശ്യമായ സഹായവും ഉപദേശങ്ങളുമായി പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയും കൃഷി ഓഫീസർ കെ.വേണുഗോപാലനും മറ്റ് ജീവനക്കാരും എപ്പോഴുമുണ്ട്.
Content Highlights:success story of a group of farmers from Kasaragod