കഴിഞ്ഞ നാലുവർഷമായി കണ്ണൂർ തെക്കിയിലെ എൻ.ജി.ഒ. ക്വാർട്ടേഴ്സ് വളപ്പിൽ കൃഷിയൊരുക്കുകയാണ് ഈ അധ്യാപകൻ. ചേലോറ ഹൈസ്കൂൾ കായികാധ്യാപകൻ ഡി.ജിനൽകുമാറാണ് വെറുതെ കാടുപിടിച്ചുകിടന്ന സ്ഥലത്ത് ഒഴിവുസമയം ചെലവഴിച്ച് കൃഷിനടത്തുന്നത്. പച്ചക്കറിയാണ് പ്രധാനം. വെണ്ടയും വഴുതനയും മുളകും പയറും പാവലും ചീരയുമെല്ലാം ഇവിടെയുണ്ട്. കൂടാതെ 50-ൽ ഏറെ നേന്ത്രവാഴയും ഇവിടെയുണ്ട്. 54 കോഴികളുമുണ്ട്.
87 വീടുകളാണ് എൻ.ജി.ഒ. ക്വാർട്ടേഴ്സിൽ ഉള്ളത്. ഇപ്പോൾ മറ്റു പല വീട്ടുകാരും അവരുടെ വീട്ടു മുറ്റത്തും പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്. എല്ലാവർക്കും മാതൃക ജിനൽ കുമാറാണ്. കോവിഡ് കാലം ആരംഭിച്ച ശേഷം കൃഷി ശ്രദ്ധിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു. ജിനൽകുമാറിന്റെ ഭാര്യ ജിപ്സി വടകര ജില്ലാ ആസ്പത്രിയിൽ സ്റ്റാഫ് നഴ്സ് ആണ്. ഭാര്യയും മക്കളായ പത്താം ക്ലാസുകാരി പൊലിമയും, ആറാം ക്ലാസുകാരി തെളിമയും ഒഴിവുവേളകളിൽ കൃഷിയിൽ സഹായിക്കുന്നു.
വീട്ടാവശ്യത്തിലും കൂടുതൽ പച്ചക്കറികൾ ഇവർക്ക് കൃഷിയിൽനിന്ന് ലഭിക്കുന്നു. കൗതുകത്തിന് ആറ് ലൗ ബേർഡ്സിനെയും വളർത്തുന്നുണ്ട്. പുറത്തുനിന്ന് പശുക്കൾ കയറി കൃഷി നശിപ്പിക്കുന്നത് ഒഴിവാക്കാൻ വേലി കെട്ടിയിട്ടുണ്ട്. തെരുവുപട്ടികളുടെ ശല്യവും വേലി കെട്ടിയതുകാരണം ഇല്ലാതായി. കോഴികൾക്ക് ഇവ ഭീഷണിയായിരുന്നു.
ജിനൽ കുമാറിന്റെ വീടിന് തൊട്ട് തകർന്നു നശിച്ച ഒരു ക്വാർട്ടേഴ്സ് ഉണ്ട്. ഒരു മുറി മാത്രമാണ് ശേഷിക്കുന്നത്. അതിനകത്താണ് ഗ്രാമശ്രീ ഇനത്തിൽ പെട്ട മുട്ടക്കോഴികളെ വളർത്തുന്നത്. ദിനംപ്രതി 30-മുട്ട ലഭിക്കുന്നുണ്ട്. കുടുംബം ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത് നാല് വർഷം മുൻപാണ്. അന്നുമുതൽ കൃഷിയും തുടങ്ങി.
Content Highlights:This teacher from Kannur grow vegetables in his Quarters
87 വീടുകളാണ് എൻ.ജി.ഒ. ക്വാർട്ടേഴ്സിൽ ഉള്ളത്. ഇപ്പോൾ മറ്റു പല വീട്ടുകാരും അവരുടെ വീട്ടു മുറ്റത്തും പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്. എല്ലാവർക്കും മാതൃക ജിനൽ കുമാറാണ്. കോവിഡ് കാലം ആരംഭിച്ച ശേഷം കൃഷി ശ്രദ്ധിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു. ജിനൽകുമാറിന്റെ ഭാര്യ ജിപ്സി വടകര ജില്ലാ ആസ്പത്രിയിൽ സ്റ്റാഫ് നഴ്സ് ആണ്. ഭാര്യയും മക്കളായ പത്താം ക്ലാസുകാരി പൊലിമയും, ആറാം ക്ലാസുകാരി തെളിമയും ഒഴിവുവേളകളിൽ കൃഷിയിൽ സഹായിക്കുന്നു.
വീട്ടാവശ്യത്തിലും കൂടുതൽ പച്ചക്കറികൾ ഇവർക്ക് കൃഷിയിൽനിന്ന് ലഭിക്കുന്നു. കൗതുകത്തിന് ആറ് ലൗ ബേർഡ്സിനെയും വളർത്തുന്നുണ്ട്. പുറത്തുനിന്ന് പശുക്കൾ കയറി കൃഷി നശിപ്പിക്കുന്നത് ഒഴിവാക്കാൻ വേലി കെട്ടിയിട്ടുണ്ട്. തെരുവുപട്ടികളുടെ ശല്യവും വേലി കെട്ടിയതുകാരണം ഇല്ലാതായി. കോഴികൾക്ക് ഇവ ഭീഷണിയായിരുന്നു.
ജിനൽ കുമാറിന്റെ വീടിന് തൊട്ട് തകർന്നു നശിച്ച ഒരു ക്വാർട്ടേഴ്സ് ഉണ്ട്. ഒരു മുറി മാത്രമാണ് ശേഷിക്കുന്നത്. അതിനകത്താണ് ഗ്രാമശ്രീ ഇനത്തിൽ പെട്ട മുട്ടക്കോഴികളെ വളർത്തുന്നത്. ദിനംപ്രതി 30-മുട്ട ലഭിക്കുന്നുണ്ട്. കുടുംബം ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത് നാല് വർഷം മുൻപാണ്. അന്നുമുതൽ കൃഷിയും തുടങ്ങി.
Content Highlights:This teacher from Kannur grow vegetables in his Quarters