സംസ്ഥാനത്ത് കൃഷിയിടങ്ങളിൽ വർധിച്ചതോതിൽ കണ്ടെത്തിയ ഫോസ്ഫറസ് പോഷകത്തിന്റെ അളവ് കുറയ്ക്കുന്നതിന് കൃഷിവകുപ്പ് നിർദേശിച്ച 18:9:18 വളത്തിന് കർഷകർക്കിടയിൽ മികച്ച പ്രതികരണം. മണ്ണിൽ ഫോസ്ഫറസിന്റെ അളവ് കൂടുന്നത് വിളവിനെ ബാധിക്കുമെന്ന കേരള കാർഷിക സർവകലാശാലയുടെ പഠനറിപ്പോർട്ടിനെത്തുടർന്നാണ് ഈ കൂട്ടുവളം കൃഷിവകുപ്പ് ശുപാർശചെയ്തിരുന്നത്.
വിപണിയിലെത്തി രണ്ടുവർഷത്തിനുള്ളിൽത്തന്നെ വിവിധ വിളവുകൾക്കായി കർഷകർ ഉപയോഗിക്കുന്നവയിൽ മുൻനിരയിലാണ് 18:9:18. നിലവിൽ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മിശ്രവളത്തിന്റെ പകുതിയിലേറെയും ഈ വളമാണെന്ന് കൃഷിവകുപ്പ് അധികൃതരും വ്യാപാരികളും പറയുന്നു. മണ്ണിന്റെ പോഷകഗുണം സംബന്ധിച്ച് കാർഷികസർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ 2018-ലാണ് കൃഷിവകുപ്പ് ഡയറക്ടർ 18:18:18 വളത്തിന്റെ ഉത്പാദനവും വിതരണവും നിർത്തിവെക്കാൻ ഉത്പാദക കമ്പനികൾക്ക് നിർദേശം നൽകിയത്.
ഇതിനൊപ്പം സംസ്ഥാനത്തെ വിപണിയിൽ വ്യാപകമായി വിറ്റഴിച്ചിരുന്ന വളങ്ങളായ 20:20, 10:26:26, 16:16:16, 17:17:17, 19:19:19, 18:46 തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാനും കൃഷിവകുപ്പ് ശുപാർശചെയ്തിരുന്നു. കർഷകർക്കിടയിലും മിശ്രവളം ഉത്പാദനമേഖലയിലും ഈ തീരുമാനം ഏറെ പ്രതിഷേധമുയർത്തുകയുംചെയ്തു. നിരോധിച്ച വളത്തിനുപകരമായാണ് സംസ്ഥാനത്ത് വടക്കൻ ജില്ലകൾക്കും മധ്യമേഖലയ്ക്കുമായി 18:9:18 വളം തയ്യാറാക്കുന്നതിന് കൃഷിവകുപ്പ് നിർദേശം നൽകിയത്.
നൈട്രജന്റെയും പൊട്ടാഷിന്റെയും ചേരുവ നിലനിർത്തി ഫോസ്ഫോറിക് ആസിഡ് ചേരുവ പകുതിയായി കുറയുന്നതോടെ മണ്ണിലെ പി.എച്ച്. (അമ്ല-ക്ഷാര മൂല്യം) കുറയ്ക്കുന്നതിന് സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വളം ശുപാർശചെയ്തതെന്ന് കൃഷിവകുപ്പ് ഡയറക്ടറുെട ഓഫീസ് അധികൃതർ പറഞ്ഞു. തെക്കൻ കേരളത്തിലെ കൃഷിയിടങ്ങൾക്കായി 18:4.5:18 വളമാണ് നിർദേശിച്ചിരുന്നത്.
2018-19-ൽ സംസ്ഥാനത്ത് വിറ്റഴിച്ചത് 3.55 ലക്ഷം ടൺ രാസവളമാണ്. പ്രളയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് 2019-20-ൽ 3.38 ലക്ഷം ടണ്ണായി വിപണനം കുറഞ്ഞെങ്കിലും ഈ സീസണിൽ കാർഷികമേഖല ഏറെ പ്രതീക്ഷയിലാണ്. 2020-21 സീസണിൽ നവംബർ അവസാനംവരെ വിറ്റഴിച്ചത് 3.02 ലക്ഷം ടൺ വളമാണ്. ഇതിൽ 40 ശതമാനവും മിശ്രവളമാണ്.
Content Highlights: Fertilizer 18:9:18 : Maximize Yields AND Profits
വിപണിയിലെത്തി രണ്ടുവർഷത്തിനുള്ളിൽത്തന്നെ വിവിധ വിളവുകൾക്കായി കർഷകർ ഉപയോഗിക്കുന്നവയിൽ മുൻനിരയിലാണ് 18:9:18. നിലവിൽ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മിശ്രവളത്തിന്റെ പകുതിയിലേറെയും ഈ വളമാണെന്ന് കൃഷിവകുപ്പ് അധികൃതരും വ്യാപാരികളും പറയുന്നു. മണ്ണിന്റെ പോഷകഗുണം സംബന്ധിച്ച് കാർഷികസർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ 2018-ലാണ് കൃഷിവകുപ്പ് ഡയറക്ടർ 18:18:18 വളത്തിന്റെ ഉത്പാദനവും വിതരണവും നിർത്തിവെക്കാൻ ഉത്പാദക കമ്പനികൾക്ക് നിർദേശം നൽകിയത്.
ഇതിനൊപ്പം സംസ്ഥാനത്തെ വിപണിയിൽ വ്യാപകമായി വിറ്റഴിച്ചിരുന്ന വളങ്ങളായ 20:20, 10:26:26, 16:16:16, 17:17:17, 19:19:19, 18:46 തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാനും കൃഷിവകുപ്പ് ശുപാർശചെയ്തിരുന്നു. കർഷകർക്കിടയിലും മിശ്രവളം ഉത്പാദനമേഖലയിലും ഈ തീരുമാനം ഏറെ പ്രതിഷേധമുയർത്തുകയുംചെയ്തു. നിരോധിച്ച വളത്തിനുപകരമായാണ് സംസ്ഥാനത്ത് വടക്കൻ ജില്ലകൾക്കും മധ്യമേഖലയ്ക്കുമായി 18:9:18 വളം തയ്യാറാക്കുന്നതിന് കൃഷിവകുപ്പ് നിർദേശം നൽകിയത്.
നൈട്രജന്റെയും പൊട്ടാഷിന്റെയും ചേരുവ നിലനിർത്തി ഫോസ്ഫോറിക് ആസിഡ് ചേരുവ പകുതിയായി കുറയുന്നതോടെ മണ്ണിലെ പി.എച്ച്. (അമ്ല-ക്ഷാര മൂല്യം) കുറയ്ക്കുന്നതിന് സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വളം ശുപാർശചെയ്തതെന്ന് കൃഷിവകുപ്പ് ഡയറക്ടറുെട ഓഫീസ് അധികൃതർ പറഞ്ഞു. തെക്കൻ കേരളത്തിലെ കൃഷിയിടങ്ങൾക്കായി 18:4.5:18 വളമാണ് നിർദേശിച്ചിരുന്നത്.
2018-19-ൽ സംസ്ഥാനത്ത് വിറ്റഴിച്ചത് 3.55 ലക്ഷം ടൺ രാസവളമാണ്. പ്രളയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് 2019-20-ൽ 3.38 ലക്ഷം ടണ്ണായി വിപണനം കുറഞ്ഞെങ്കിലും ഈ സീസണിൽ കാർഷികമേഖല ഏറെ പ്രതീക്ഷയിലാണ്. 2020-21 സീസണിൽ നവംബർ അവസാനംവരെ വിറ്റഴിച്ചത് 3.02 ലക്ഷം ടൺ വളമാണ്. ഇതിൽ 40 ശതമാനവും മിശ്രവളമാണ്.
Content Highlights: Fertilizer 18:9:18 : Maximize Yields AND Profits