കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കർഷകരും ആശങ്കയിൽ. വരുന്ന ഈസ്റ്ററിന് അഞ്ചുലക്ഷം താറാവുകളുടെ വിൽപ്പനയാണ് കുട്ടനാടൻമേഖലയിൽ പ്രതീക്ഷിച്ചിരുന്നത്. ആകെ 10.5 കോടി രൂപയുടെ കച്ചവടവും. ശരാശരി രണ്ടുലക്ഷം രൂപയ്ക്കടുത്തുള്ള കച്ചവടമാണ് ഒരോ കർഷകനും കിട്ടേണ്ടിയിരുന്നത്.
നിലവിൽആലപ്പുഴ ജില്ലയിലെ ആറു ഹാച്ചറികളും നിറഞ്ഞുകിടക്കുന്നു. ഒരു താറാവുകുഞ്ഞിനെ കർഷകൻ 23 രൂപയ്ക്കാണ് ഹാച്ചറിയിൽനിന്നു വാങ്ങുന്നത്. തീറ്റയും സംരക്ഷണവും ഒരുക്കി പൂർണവളർച്ചയെത്തിയശേഷം 210 രൂപയ്ക്കാണ് കർഷകൻ കച്ചവടക്കാരനു വിൽക്കുന്നത്. നിലവിൽ 15-20 ദിവസംവരെ പ്രായമായ താറാവുകളാണ് മിക്കയിടത്തുമുള്ളത്. പക്ഷിപ്പനിഭീതിയിൽ ഇവയെ പൂർണമായും ഇല്ലാതാക്കിയാൽ മേഖല വലിയ പ്രതിസന്ധിയിലാകും.
ലോക്ഡൗണിൽ ലക്ഷങ്ങളുടെ മുട്ടപൊട്ടി
കഴിഞ്ഞ ഈസ്റ്ററിനു താറാവുകർഷകനും ലോക്ഡൗണിലായിരുന്നു. ഏപ്രിൽമാസം പൂർണമായും അടഞ്ഞുകിടന്നപ്പോൾ മുട്ടയിനത്തിൽ മാത്രം 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അവ ഒരാഴ്ചയിലധികം സൂക്ഷിക്കാനുള്ള സംവിധാനവുമില്ലാത്തതിനാൽ കർഷകന് മറ്റു മാർഗങ്ങളുമില്ലായിരുന്നു. വിൽപ്പനയ്ക്കായി എത്തിച്ച താറാവുകൾ പകുതിയോളം 200-ൽത്താഴെയുള്ള വിലയ്ക്കു നൽകേണ്ടിവന്നു. നിയന്ത്രണങ്ങളിൽ ഇളവുകിട്ടിയശേഷം മേയ് മാസത്തിൽ ഇവ എറണാകുളം മേഖലകളിലേക്ക് കയറ്റിയയയ്ക്കുകയായിരുന്നു. വിറ്റുപോകാതെ കിടന്ന താറാവുകളുടെ തീറ്റയുൾപ്പെടെയുള്ള ചെലവും കർഷകന് ഇരട്ടിപ്രഹരമായി. ഇതിനുപുറമേ കഴിഞ്ഞ വർഷമാദ്യം ബാക്ടീരിയ രോഗംമൂലം അയ്യായിരത്തിനടുത്ത് താറാവുകൾ കുട്ടനാട്ടിൽ ചത്തിരുന്നു.
ഒന്നടങ്കം കൊല്ലരുത്
പക്ഷിപ്പനിസാന്നിധ്യമില്ലാത്ത പ്രദേശങ്ങളിലെ താറാവുകളെ കൊല്ലരുത്. നാലുവർഷം മുൻപ് പക്ഷിപ്പനി വന്നപ്പോൾ താറാവുകളെ ഒന്നടങ്കം കൊന്നുകുഴിച്ചുമൂടിയിരുന്നു. അത്തരമൊരു നടപടി ഇത്തവണയുണ്ടാകരുത്. അത് ഈ മേഖലയെ തകർക്കും. - ബെൻസി, ജില്ലാ സെക്രട്ടറി,താറാവുകർഷകസംഘം
Content Highlights: Bird Flu: Alappuzha duck farmers a worried lot
നിലവിൽആലപ്പുഴ ജില്ലയിലെ ആറു ഹാച്ചറികളും നിറഞ്ഞുകിടക്കുന്നു. ഒരു താറാവുകുഞ്ഞിനെ കർഷകൻ 23 രൂപയ്ക്കാണ് ഹാച്ചറിയിൽനിന്നു വാങ്ങുന്നത്. തീറ്റയും സംരക്ഷണവും ഒരുക്കി പൂർണവളർച്ചയെത്തിയശേഷം 210 രൂപയ്ക്കാണ് കർഷകൻ കച്ചവടക്കാരനു വിൽക്കുന്നത്. നിലവിൽ 15-20 ദിവസംവരെ പ്രായമായ താറാവുകളാണ് മിക്കയിടത്തുമുള്ളത്. പക്ഷിപ്പനിഭീതിയിൽ ഇവയെ പൂർണമായും ഇല്ലാതാക്കിയാൽ മേഖല വലിയ പ്രതിസന്ധിയിലാകും.
ലോക്ഡൗണിൽ ലക്ഷങ്ങളുടെ മുട്ടപൊട്ടി
കഴിഞ്ഞ ഈസ്റ്ററിനു താറാവുകർഷകനും ലോക്ഡൗണിലായിരുന്നു. ഏപ്രിൽമാസം പൂർണമായും അടഞ്ഞുകിടന്നപ്പോൾ മുട്ടയിനത്തിൽ മാത്രം 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അവ ഒരാഴ്ചയിലധികം സൂക്ഷിക്കാനുള്ള സംവിധാനവുമില്ലാത്തതിനാൽ കർഷകന് മറ്റു മാർഗങ്ങളുമില്ലായിരുന്നു. വിൽപ്പനയ്ക്കായി എത്തിച്ച താറാവുകൾ പകുതിയോളം 200-ൽത്താഴെയുള്ള വിലയ്ക്കു നൽകേണ്ടിവന്നു. നിയന്ത്രണങ്ങളിൽ ഇളവുകിട്ടിയശേഷം മേയ് മാസത്തിൽ ഇവ എറണാകുളം മേഖലകളിലേക്ക് കയറ്റിയയയ്ക്കുകയായിരുന്നു. വിറ്റുപോകാതെ കിടന്ന താറാവുകളുടെ തീറ്റയുൾപ്പെടെയുള്ള ചെലവും കർഷകന് ഇരട്ടിപ്രഹരമായി. ഇതിനുപുറമേ കഴിഞ്ഞ വർഷമാദ്യം ബാക്ടീരിയ രോഗംമൂലം അയ്യായിരത്തിനടുത്ത് താറാവുകൾ കുട്ടനാട്ടിൽ ചത്തിരുന്നു.
ഒന്നടങ്കം കൊല്ലരുത്
പക്ഷിപ്പനിസാന്നിധ്യമില്ലാത്ത പ്രദേശങ്ങളിലെ താറാവുകളെ കൊല്ലരുത്. നാലുവർഷം മുൻപ് പക്ഷിപ്പനി വന്നപ്പോൾ താറാവുകളെ ഒന്നടങ്കം കൊന്നുകുഴിച്ചുമൂടിയിരുന്നു. അത്തരമൊരു നടപടി ഇത്തവണയുണ്ടാകരുത്. അത് ഈ മേഖലയെ തകർക്കും. - ബെൻസി, ജില്ലാ സെക്രട്ടറി,താറാവുകർഷകസംഘം
Content Highlights: Bird Flu: Alappuzha duck farmers a worried lot