ഗൃഹനാഥൻ എം.ഡി.ബേബി, ഗൃഹനാഥ ബേബി വി.നായർ; കോട്ടയം, പൊൻകുന്നം മുളയണ്ണൂർ വീട്ടിലെ ബേബിമാർ ഹാപ്പിയാണ് തങ്ങളുടെ വീട്ടുവളപ്പിലെ പക്ഷിമൃഗാദികൾക്കൊപ്പം. ഇവയുടെ പരിപാലനം ഈ ദമ്പതിമാരുടെ ജീവിതചര്യയാണ്. എം.ഡി.ബേബി റിട്ട.ഡെപ്യൂട്ടി തഹസിൽദാർ, ഭാര്യ ബേബി ചിറക്കടവ് സഹകരണബാങ്കിൽനിന്ന് അസി.സെക്രട്ടറിയായി വിരമിച്ചയാൾ. ജോലിയുണ്ടായിരുന്ന കാലത്തും ഇവരുടെ ജീവിതത്തിൽ ഈ പക്ഷിമൃഗാദികളുണ്ടായിരുന്നു.
തൊഴുത്തിലുണ്ട് 21 പശുക്കൾ
വീടിന്റെ പിന്നിൽ നാലുതൊഴുത്ത്. ഇവയിലെല്ലാംകൂടി 21 പശുക്കൾ. ഗീർ, ജേഴ്സി, എച്ച്.എഫ്.തുടങ്ങിയ ഇനങ്ങൾ. പാൽ വിൽപ്പന വീട്ടിൽ തന്നെ. നാട്ടിൽനിന്ന് നിരവധി പേർ എത്തി വാങ്ങും. വിൽപ്പനയ്ക്കായി ബുദ്ധിമുട്ടേയില്ല. 15 ആടുകൾ-ജമ്നാപ്യാരി, ഷിരോഗി, മലബാറി ഇനങ്ങൾ. ആട്ടിൻപാൽ വാങ്ങാൻ പതിവായി 20 കിലോമീറ്റർ അകലെനിന്നെത്തുന്നവരുണ്ട്.
മുട്ടക്കോഴി 350 എണ്ണം
തൊഴുത്തിന് പിന്നിൽ കോഴിഫാം. ഇറച്ചിക്കായി വിൽപ്പനയില്ല. 350 നാടൻ മുട്ടക്കോഴികൾ. മുട്ടയുടെ ഉപഭോക്താക്കളും അയൽവാസികൾ. കടകളിൽ വിൽപ്പനയ്ക്കെത്തിക്കേണ്ടതില്ല. താറാവുകളുമുണ്ട്.
പാത്തയുണ്ട്, ഐശ്വര്യമായി
തൂവെള്ളനിറത്തിൽ വീട്ടുമുറ്റത്തിന് അലങ്കാരമായി പാത്തകൾ. അവയുടെ മുട്ട വിൽക്കുന്നില്ല. മുട്ടയ്ക്ക് ഒന്നിന് നൂറുരൂപയിൽ കൂടുതൽ കിട്ടില്ല. എന്നാൽ, അത് അടവെച്ച് വിരിഞ്ഞാൽ ഒരു പാത്തക്കുഞ്ഞിന് ആയിരം രൂപവരെ വിലകിട്ടും. വലിയ പാത്തകളെ വീടിന് അലങ്കാരമായി വളർത്താൻ മോഹവിലയ്ക്ക് ആൾക്കാർ വാങ്ങും. നാലായിരം രൂപവരെ പാത്തയൊന്നിന് കിട്ടും.
ബാലൻസ് ഷീറ്റിൽ നഷ്ടക്കണക്കില്ല
കൂടുതൽ ജോലികളും ബേബിമാർതന്നെ ചെയ്യും. രണ്ട് ജോലിക്കാരുമുണ്ട്. കൃഷിയും മൃഗപരിപാലനവും നഷ്ടമേയല്ലെന്ന കണക്കാണ് എം.ഡി.ബേബിയുടെ അനുഭവത്തിൽ. പശുവളർത്തലിൽ പാലിൽനിന്ന് കിട്ടുന്നതിനേക്കാൾ ലാഭം ചാണകം, നെയ്യ് എന്നിവയിൽനിന്നുണ്ട്. മഴനനയാതെയും വെയിൽകൊള്ളാതെയും ചാണകം കിടക്കുന്നതിനാൽ വളക്കൂർ കൂടുതലുള്ള ചാണകം. അതിന് നല്ല വില കിട്ടും. വീട്ടിലെ പാചകത്തിന് ആവശ്യമായ വാതകം ലഭിക്കുന്നത് ചാണകത്തിൽനിന്ന്. എല്ലാ ചെലവും കഴിഞ്ഞ് പ്രതിവർഷം നാലരലക്ഷം രൂപ ആദായമുണ്ട്.
നാടൻകൃഷിയും
ചേമ്പും ചേനയും കാച്ചിലും തുടങ്ങി നടുതല ഇനങ്ങൾ എല്ലാം നാടൻ ഇനം. ചെറുകിഴങ്ങ്, അടതാപ്പ്, ശീമക്കാച്ചിൽ, ഇഞ്ചിക്കാച്ചിൽ തുടങ്ങി നാട്ടിൻപുറങ്ങളിൽ അത്ര സുലഭമല്ലാത്ത വിളകളെല്ലാം വളപ്പിലുണ്ട്. പച്ചക്കറികളുടെ കൂടെ വേറിട്ട് നിൽക്കുന്നത് ചതുരപ്പയർ, നിത്യവഴുതന, കറിച്ചേമ്പ് തുടങ്ങിയവ. എല്ലാറ്റിനും വളമായി ചാണകം. ഇതെല്ലാം അധികലാഭം.
Content Highlights:success story of integrated farming by a couple from Kottayam
തൊഴുത്തിലുണ്ട് 21 പശുക്കൾ
വീടിന്റെ പിന്നിൽ നാലുതൊഴുത്ത്. ഇവയിലെല്ലാംകൂടി 21 പശുക്കൾ. ഗീർ, ജേഴ്സി, എച്ച്.എഫ്.തുടങ്ങിയ ഇനങ്ങൾ. പാൽ വിൽപ്പന വീട്ടിൽ തന്നെ. നാട്ടിൽനിന്ന് നിരവധി പേർ എത്തി വാങ്ങും. വിൽപ്പനയ്ക്കായി ബുദ്ധിമുട്ടേയില്ല. 15 ആടുകൾ-ജമ്നാപ്യാരി, ഷിരോഗി, മലബാറി ഇനങ്ങൾ. ആട്ടിൻപാൽ വാങ്ങാൻ പതിവായി 20 കിലോമീറ്റർ അകലെനിന്നെത്തുന്നവരുണ്ട്.
മുട്ടക്കോഴി 350 എണ്ണം
തൊഴുത്തിന് പിന്നിൽ കോഴിഫാം. ഇറച്ചിക്കായി വിൽപ്പനയില്ല. 350 നാടൻ മുട്ടക്കോഴികൾ. മുട്ടയുടെ ഉപഭോക്താക്കളും അയൽവാസികൾ. കടകളിൽ വിൽപ്പനയ്ക്കെത്തിക്കേണ്ടതില്ല. താറാവുകളുമുണ്ട്.
പാത്തയുണ്ട്, ഐശ്വര്യമായി
തൂവെള്ളനിറത്തിൽ വീട്ടുമുറ്റത്തിന് അലങ്കാരമായി പാത്തകൾ. അവയുടെ മുട്ട വിൽക്കുന്നില്ല. മുട്ടയ്ക്ക് ഒന്നിന് നൂറുരൂപയിൽ കൂടുതൽ കിട്ടില്ല. എന്നാൽ, അത് അടവെച്ച് വിരിഞ്ഞാൽ ഒരു പാത്തക്കുഞ്ഞിന് ആയിരം രൂപവരെ വിലകിട്ടും. വലിയ പാത്തകളെ വീടിന് അലങ്കാരമായി വളർത്താൻ മോഹവിലയ്ക്ക് ആൾക്കാർ വാങ്ങും. നാലായിരം രൂപവരെ പാത്തയൊന്നിന് കിട്ടും.
ബാലൻസ് ഷീറ്റിൽ നഷ്ടക്കണക്കില്ല
കൂടുതൽ ജോലികളും ബേബിമാർതന്നെ ചെയ്യും. രണ്ട് ജോലിക്കാരുമുണ്ട്. കൃഷിയും മൃഗപരിപാലനവും നഷ്ടമേയല്ലെന്ന കണക്കാണ് എം.ഡി.ബേബിയുടെ അനുഭവത്തിൽ. പശുവളർത്തലിൽ പാലിൽനിന്ന് കിട്ടുന്നതിനേക്കാൾ ലാഭം ചാണകം, നെയ്യ് എന്നിവയിൽനിന്നുണ്ട്. മഴനനയാതെയും വെയിൽകൊള്ളാതെയും ചാണകം കിടക്കുന്നതിനാൽ വളക്കൂർ കൂടുതലുള്ള ചാണകം. അതിന് നല്ല വില കിട്ടും. വീട്ടിലെ പാചകത്തിന് ആവശ്യമായ വാതകം ലഭിക്കുന്നത് ചാണകത്തിൽനിന്ന്. എല്ലാ ചെലവും കഴിഞ്ഞ് പ്രതിവർഷം നാലരലക്ഷം രൂപ ആദായമുണ്ട്.
നാടൻകൃഷിയും
ചേമ്പും ചേനയും കാച്ചിലും തുടങ്ങി നടുതല ഇനങ്ങൾ എല്ലാം നാടൻ ഇനം. ചെറുകിഴങ്ങ്, അടതാപ്പ്, ശീമക്കാച്ചിൽ, ഇഞ്ചിക്കാച്ചിൽ തുടങ്ങി നാട്ടിൻപുറങ്ങളിൽ അത്ര സുലഭമല്ലാത്ത വിളകളെല്ലാം വളപ്പിലുണ്ട്. പച്ചക്കറികളുടെ കൂടെ വേറിട്ട് നിൽക്കുന്നത് ചതുരപ്പയർ, നിത്യവഴുതന, കറിച്ചേമ്പ് തുടങ്ങിയവ. എല്ലാറ്റിനും വളമായി ചാണകം. ഇതെല്ലാം അധികലാഭം.
Content Highlights:success story of integrated farming by a couple from Kottayam