മണ്ണിനോടുമാത്രമാണ് തൊണ്ണൂറ്റിരണ്ടാം വയസ്സിലും സമരവും പ്രണയവും. കൃഷിയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. അത് ആരും മറക്കരുത്. - ഡൽഹി അതിർത്തിയിൽ സമരംചെയ്യുന്ന കർഷകരെക്കുറിച്ച് ചോദിച്ചാൽ ഇത്രമാത്രമേ ചാത്തമംഗലം ശാന്തിപ്പറമ്പിൽ ചിദംബരൻനായർ മാഷ് പറയൂ. 350-ലേറെ തെങ്ങുകൾ വെച്ചുപിടിപ്പിച്ച കർഷകൻ. 27 വർഷം അധ്യാപകനായിരുന്നയാൾ. തന്റെ അഞ്ചേക്കർ കരഭൂമിയിലും രണ്ടേക്കർ വയലിലും സൂചികുത്താനിടം തരിശിടാത്തയാൾ... അധ്വാനിച്ചില്ലെങ്കിൽ, പുതുമണ്ണിന്റെ മണമടിച്ചില്ലെങ്കിൽ മാഷ് അസ്വസ്ഥനാവും.
അധ്യാപകനായിരിക്കെ രാവിലെ ഒൻപതുവരെ കൃഷി ചെയ്തശേഷം സൈക്കിളിൽ സ്കൂളിൽപോയി. അവധിദിവസങ്ങൾ വാഴക്കുലകൾ കോഴിക്കോട് അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കാനും തിരികെ വെണ്ണീർ വാങ്ങി മടങ്ങാനും നീക്കിവെച്ചു. ഉപ്പൊഴികെ ഒന്നും പുറമേനിന്ന് വാങ്ങാതിരുന്ന കാലം. ചർക്കയിൽ നൂൽനൂറ്റ് വസ്ത്രമുണ്ടാക്കി. വാഴയും ചേനയും കാച്ചിലും കപ്പയുമൊക്കെ ഇന്നും ഈ വിയർപ്പിൽ തൊടിയിൽ വിളയുന്നു.
മക്കൾ എത്ര വിലക്കിയാലും കൃഷിക്കളത്തിൽനിന്ന് കയറില്ല മാഷ്. പുല്ലുചെത്തും കാടുവെട്ടും കിളയ്ക്കും തെങ്ങിന് തടമെടുക്കും. പത്തിരി പരത്താൻ മുതൽ വിറകുവെട്ടി ഒരുക്കിവെക്കാൻവരെ ഭാര്യ കാർത്ത്യായനിയമ്മയോടൊപ്പം നിൽക്കും. 16-ാം വയസ്സിൽ മാഷിന്റെ ജീവിതപങ്കാളിയായതാണ് കാർത്ത്യായനിയമ്മ.
ശുദ്ധസസ്യഭക്ഷണമേ കഴിക്കൂ. എട്ടരയോടെ ഉറങ്ങും. രാവിലെ ആറിന് പറമ്പിലേക്കിറങ്ങി കൃഷിപ്പണി തുടങ്ങും. സ്ഥിരമായി പണിക്കാരോ സഹായികളോ ഇല്ല. ഗാന്ധിമാർഗക്കാരനാണ്. ദുശ്ശീലങ്ങൾ ഈ ജീവിതത്തോട് അടുക്കില്ല. മുമ്പ് വെറ്റില മുറുക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. അവാർഡുകൾ സ്വീകരിക്കില്ല. തൊട്ടടുത്ത ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വല്ലപ്പോഴും ഒന്നു പോകുമെന്നതല്ലാതെ വലിയ ഭക്തിപ്രസ്ഥാനക്കാരനൊന്നുമല്ല. ഒരിക്കലും ആശുപത്രിയിൽ കിടന്നിട്ടില്ല. അല്പം കേൾവിക്കുറവുണ്ടെന്നതൊഴിച്ചാൽ മറ്റു യാതൊരു പ്രയാസവുമില്ല. പണ്ഡിറ്റ് നെഹ്രുവിനോട് വലിയ ആരാധനയാണ്.
എന്നും റേഡിയോ കേൾക്കണം. മാതൃഭൂമിപത്രവും ആഴ്ചപ്പതിപ്പും മുടങ്ങാതെ വായിക്കണം. ഉച്ചയൂണ് കഴിഞ്ഞ് അരമണിക്കൂർ മയങ്ങണം. യാത്രകൾ ഇഷ്ടമല്ല. പരേതരായ ത്രിവിക്രമൻ നമ്പൂതിരിയുടെയും തേമനമ്മയുടെയും മകനാണ് മാഷ്. നാലുമക്കൾ- കെ. മോഹൻദാസ് (റിട്ട. അഗ്രികൾച്ചറൽ അസി. ഡയറക്ടർ), കെ. രാധാകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ), കോമളവല്ലി, ഉഷ.
Content Highlights:This retired teacher's love for farming remains strong even at the age of 92
അധ്യാപകനായിരിക്കെ രാവിലെ ഒൻപതുവരെ കൃഷി ചെയ്തശേഷം സൈക്കിളിൽ സ്കൂളിൽപോയി. അവധിദിവസങ്ങൾ വാഴക്കുലകൾ കോഴിക്കോട് അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കാനും തിരികെ വെണ്ണീർ വാങ്ങി മടങ്ങാനും നീക്കിവെച്ചു. ഉപ്പൊഴികെ ഒന്നും പുറമേനിന്ന് വാങ്ങാതിരുന്ന കാലം. ചർക്കയിൽ നൂൽനൂറ്റ് വസ്ത്രമുണ്ടാക്കി. വാഴയും ചേനയും കാച്ചിലും കപ്പയുമൊക്കെ ഇന്നും ഈ വിയർപ്പിൽ തൊടിയിൽ വിളയുന്നു.
മക്കൾ എത്ര വിലക്കിയാലും കൃഷിക്കളത്തിൽനിന്ന് കയറില്ല മാഷ്. പുല്ലുചെത്തും കാടുവെട്ടും കിളയ്ക്കും തെങ്ങിന് തടമെടുക്കും. പത്തിരി പരത്താൻ മുതൽ വിറകുവെട്ടി ഒരുക്കിവെക്കാൻവരെ ഭാര്യ കാർത്ത്യായനിയമ്മയോടൊപ്പം നിൽക്കും. 16-ാം വയസ്സിൽ മാഷിന്റെ ജീവിതപങ്കാളിയായതാണ് കാർത്ത്യായനിയമ്മ.
ശുദ്ധസസ്യഭക്ഷണമേ കഴിക്കൂ. എട്ടരയോടെ ഉറങ്ങും. രാവിലെ ആറിന് പറമ്പിലേക്കിറങ്ങി കൃഷിപ്പണി തുടങ്ങും. സ്ഥിരമായി പണിക്കാരോ സഹായികളോ ഇല്ല. ഗാന്ധിമാർഗക്കാരനാണ്. ദുശ്ശീലങ്ങൾ ഈ ജീവിതത്തോട് അടുക്കില്ല. മുമ്പ് വെറ്റില മുറുക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. അവാർഡുകൾ സ്വീകരിക്കില്ല. തൊട്ടടുത്ത ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വല്ലപ്പോഴും ഒന്നു പോകുമെന്നതല്ലാതെ വലിയ ഭക്തിപ്രസ്ഥാനക്കാരനൊന്നുമല്ല. ഒരിക്കലും ആശുപത്രിയിൽ കിടന്നിട്ടില്ല. അല്പം കേൾവിക്കുറവുണ്ടെന്നതൊഴിച്ചാൽ മറ്റു യാതൊരു പ്രയാസവുമില്ല. പണ്ഡിറ്റ് നെഹ്രുവിനോട് വലിയ ആരാധനയാണ്.
എന്നും റേഡിയോ കേൾക്കണം. മാതൃഭൂമിപത്രവും ആഴ്ചപ്പതിപ്പും മുടങ്ങാതെ വായിക്കണം. ഉച്ചയൂണ് കഴിഞ്ഞ് അരമണിക്കൂർ മയങ്ങണം. യാത്രകൾ ഇഷ്ടമല്ല. പരേതരായ ത്രിവിക്രമൻ നമ്പൂതിരിയുടെയും തേമനമ്മയുടെയും മകനാണ് മാഷ്. നാലുമക്കൾ- കെ. മോഹൻദാസ് (റിട്ട. അഗ്രികൾച്ചറൽ അസി. ഡയറക്ടർ), കെ. രാധാകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ), കോമളവല്ലി, ഉഷ.
Content Highlights:This retired teacher's love for farming remains strong even at the age of 92