നെൽക്കൃഷിക്കാരനായ അച്ഛനെ സഹായിക്കാൻ അഞ്ചുവർഷംമുമ്പ് മണ്ണിലേക്കിറങ്ങിയതാണ് കെട്ടിടനിർമാണ കോൺട്രാക്ടറായ പി.ജി. ജോഷി. സിമന്റും കല്ലും ഉപയോഗിച്ച് കെട്ടിടങ്ങൾക്ക് രൂപംനൽകിയ ആ കൈകൾ ഇന്ന് നെല്ലുമാത്രമല്ല വിളയിക്കുന്നത്. എണ്ണിയാൽതീരാത്ത കൃഷികളാണ്. വെറും ആറേക്കറിലാണ് ജോഷിയുടെ കൃഷിവൈവിധ്യങ്ങൾ...
ആദ്യം പരാജയത്തിന്റെ കയ്പ്
പാലക്കാട്, പട്ടഞ്ചേരി കന്നിമാരി പട്ടത്ത് വീട്ടിൽ ജോഷി, ഡ്രാഫ്റ്റ്സ്മാൻ കോഴ്സ് പൂർത്തിയാക്കിയാണ് കോൺട്രാക്ടർ ജോലിയിലേക്കിറങ്ങിയത്. നാട്ടിലും തമിഴ്നാട്ടിലെ കോയമ്പത്തൂരിലുമൊക്കെയായി 20 വർഷത്തോളം ഈ മേഖലയിലുണ്ടായിരുന്നു. അച്ഛൻ പി.കെ. ഗോപാലൻ എഴുത്തച്ഛന് പ്രായമായതോടെയാണ് നാലേക്കറിലെ നെൽക്കൃഷി നോക്കിനടത്താൻ നാട്ടിലെത്തിയത്.
കൃഷിയിൽ ശ്രദ്ധിക്കാൻ കോൺട്രാക്ടർ ജോലി ഉപേക്ഷിച്ചു. വരുമാനം കുറഞ്ഞതോടെ പക്ഷേ, മറ്റുകൃഷികൾകൂടി നടത്തണമെന്നായി ചിന്ത. 18 പശുക്കളുമായി ആദ്യംഫാം തുടങ്ങിയെങ്കിലും തൊഴിലാളിക്ഷാമംമൂലം പരിപാലിക്കാൻ കഴിഞ്ഞില്ല. തളരാതെ, ഇന്റർനെറ്റിലൂടെയടക്കം പഠിച്ച് മറ്റ് കൃഷികളിലേക്ക് കടന്നു.
70 ഇനം വിദേശ പഴങ്ങൾ
ബൊളീവിയയിൽ കാണുന്ന ചുവന്നുതുടുത്ത മാനില ടെനിസ് ചെറി, ബ്രസീലിലെ ജബൂട്ടിക്ക... വൈവിധ്യമാർന്ന എഴുപതോളം വിദേശപഴങ്ങൾ ഇന്ന് ജോഷിയുടെ വീട്ടുവളപ്പിലുണ്ട്. സുഹൃത്തുക്കളിൽനിന്നടക്കം ശേഖരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ വെച്ചുപിടിപ്പിച്ച ചെടികളിൽ പലതും ഇന്ന് കായ്ച്ചുതുടങ്ങി. പേരുകൾ എഴുതിയ ബോർഡുകൾ സ്ഥാപിച്ച് ഇവയെല്ലാം പ്രത്യേകം വേർതിരിച്ചിട്ടുണ്ട്.
ഇതുകൂടാതെ ബയോഫ്ളോക്ക് മീൻകൃഷി, കോഴി, താറാവുവളർത്തൽ, കൂൺ ഉത്പാദനം എന്നിവയും നടത്തുന്നുണ്ട്. വെറും രണ്ടുസെന്റ് സ്ഥലത്ത് വലിയ വിളവെടുക്കാവുന്ന ബയോഫ്ളോക്ക് മീൻവളർത്തലിലൂടെ പ്രതിവർഷം രണ്ടരലക്ഷം രൂപയോളം വരുമാനമുണ്ടെന്ന് ജോഷി പറയുന്നു. രണ്ട് യൂണിറ്റുകളിലായി തിലോപ്പിയ മീനാണ് വളർത്തുന്നത്.
കൂട്ടിലിടാതെയാണ് കരിങ്കോഴികളെയും നാടൻകോഴികളെയും താറാവുകളെയും വളർത്തുന്നുണ്ട്. ഒരു കരിങ്കോഴിയെ 850 രൂപയ്ക്കാണ് വിൽക്കുന്നത്. മുന്നൂറോളം കരിങ്കോഴികളും നാടൻകോഴികളും നാല്പതോളം താറാവുകളും ഇന്ന് ജോഷിയുടെ വീട്ടിലുണ്ട്. ഇൻക്യുബേറ്റർ ഉപയോഗിച്ച് ഇവയുടെ കുഞ്ഞുങ്ങളെയും ഉത്പാദിപ്പിക്കുന്നുണ്ട്.
പ്രത്യേകം തയ്യാറാക്കിയ ഷെഡ്ഡിലാണ് ഒരുമാസം 60 കിലോ കൂൺ വിളയുന്നത്. നേരിട്ടും അച്ചാറാക്കിയും, ഉണക്കിപ്പൊടിച്ചുമെല്ലാം കടകളിലേക്കും ആളുകൾക്കും നൽകുന്നതിലൂടെ രണ്ടുമാസത്തിലൊരിക്കൽ 10,000 രൂപയോളം ലഭിക്കുന്നുണ്ട്. ഇതുകൂടാതെ, തന്റെ കൃഷിക്കുള്ള ജൈവവളത്തിനായി രണ്ടുയൂണിറ്റ് മണ്ണിരകമ്പോസ്റ്റും കോഴികൾക്കും മീനുകൾക്കും തീറ്റനൽകാൻ അസോള കൃഷിയും ജോഷിക്കുണ്ട്. മിച്ചംവരുന്ന ജൈവവളം കിലോക്ക് 20 രൂപനിരക്കിൽ വിൽക്കുന്നുണ്ട്. എല്ലാറ്റിനും പിന്തുണയുമായി അച്ഛനും അമ്മ ജയലക്ഷ്മിയും, ഭാര്യ ശുഭയും മകൻ അഭിജിത്തും ഒപ്പമുണ്ട്.
Content Highlights: Success story of integrated farming by a couple from Palakkad
ആദ്യം പരാജയത്തിന്റെ കയ്പ്
പാലക്കാട്, പട്ടഞ്ചേരി കന്നിമാരി പട്ടത്ത് വീട്ടിൽ ജോഷി, ഡ്രാഫ്റ്റ്സ്മാൻ കോഴ്സ് പൂർത്തിയാക്കിയാണ് കോൺട്രാക്ടർ ജോലിയിലേക്കിറങ്ങിയത്. നാട്ടിലും തമിഴ്നാട്ടിലെ കോയമ്പത്തൂരിലുമൊക്കെയായി 20 വർഷത്തോളം ഈ മേഖലയിലുണ്ടായിരുന്നു. അച്ഛൻ പി.കെ. ഗോപാലൻ എഴുത്തച്ഛന് പ്രായമായതോടെയാണ് നാലേക്കറിലെ നെൽക്കൃഷി നോക്കിനടത്താൻ നാട്ടിലെത്തിയത്.
കൃഷിയിൽ ശ്രദ്ധിക്കാൻ കോൺട്രാക്ടർ ജോലി ഉപേക്ഷിച്ചു. വരുമാനം കുറഞ്ഞതോടെ പക്ഷേ, മറ്റുകൃഷികൾകൂടി നടത്തണമെന്നായി ചിന്ത. 18 പശുക്കളുമായി ആദ്യംഫാം തുടങ്ങിയെങ്കിലും തൊഴിലാളിക്ഷാമംമൂലം പരിപാലിക്കാൻ കഴിഞ്ഞില്ല. തളരാതെ, ഇന്റർനെറ്റിലൂടെയടക്കം പഠിച്ച് മറ്റ് കൃഷികളിലേക്ക് കടന്നു.
70 ഇനം വിദേശ പഴങ്ങൾ
ബൊളീവിയയിൽ കാണുന്ന ചുവന്നുതുടുത്ത മാനില ടെനിസ് ചെറി, ബ്രസീലിലെ ജബൂട്ടിക്ക... വൈവിധ്യമാർന്ന എഴുപതോളം വിദേശപഴങ്ങൾ ഇന്ന് ജോഷിയുടെ വീട്ടുവളപ്പിലുണ്ട്. സുഹൃത്തുക്കളിൽനിന്നടക്കം ശേഖരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ വെച്ചുപിടിപ്പിച്ച ചെടികളിൽ പലതും ഇന്ന് കായ്ച്ചുതുടങ്ങി. പേരുകൾ എഴുതിയ ബോർഡുകൾ സ്ഥാപിച്ച് ഇവയെല്ലാം പ്രത്യേകം വേർതിരിച്ചിട്ടുണ്ട്.
ഇതുകൂടാതെ ബയോഫ്ളോക്ക് മീൻകൃഷി, കോഴി, താറാവുവളർത്തൽ, കൂൺ ഉത്പാദനം എന്നിവയും നടത്തുന്നുണ്ട്. വെറും രണ്ടുസെന്റ് സ്ഥലത്ത് വലിയ വിളവെടുക്കാവുന്ന ബയോഫ്ളോക്ക് മീൻവളർത്തലിലൂടെ പ്രതിവർഷം രണ്ടരലക്ഷം രൂപയോളം വരുമാനമുണ്ടെന്ന് ജോഷി പറയുന്നു. രണ്ട് യൂണിറ്റുകളിലായി തിലോപ്പിയ മീനാണ് വളർത്തുന്നത്.
കൂട്ടിലിടാതെയാണ് കരിങ്കോഴികളെയും നാടൻകോഴികളെയും താറാവുകളെയും വളർത്തുന്നുണ്ട്. ഒരു കരിങ്കോഴിയെ 850 രൂപയ്ക്കാണ് വിൽക്കുന്നത്. മുന്നൂറോളം കരിങ്കോഴികളും നാടൻകോഴികളും നാല്പതോളം താറാവുകളും ഇന്ന് ജോഷിയുടെ വീട്ടിലുണ്ട്. ഇൻക്യുബേറ്റർ ഉപയോഗിച്ച് ഇവയുടെ കുഞ്ഞുങ്ങളെയും ഉത്പാദിപ്പിക്കുന്നുണ്ട്.
പ്രത്യേകം തയ്യാറാക്കിയ ഷെഡ്ഡിലാണ് ഒരുമാസം 60 കിലോ കൂൺ വിളയുന്നത്. നേരിട്ടും അച്ചാറാക്കിയും, ഉണക്കിപ്പൊടിച്ചുമെല്ലാം കടകളിലേക്കും ആളുകൾക്കും നൽകുന്നതിലൂടെ രണ്ടുമാസത്തിലൊരിക്കൽ 10,000 രൂപയോളം ലഭിക്കുന്നുണ്ട്. ഇതുകൂടാതെ, തന്റെ കൃഷിക്കുള്ള ജൈവവളത്തിനായി രണ്ടുയൂണിറ്റ് മണ്ണിരകമ്പോസ്റ്റും കോഴികൾക്കും മീനുകൾക്കും തീറ്റനൽകാൻ അസോള കൃഷിയും ജോഷിക്കുണ്ട്. മിച്ചംവരുന്ന ജൈവവളം കിലോക്ക് 20 രൂപനിരക്കിൽ വിൽക്കുന്നുണ്ട്. എല്ലാറ്റിനും പിന്തുണയുമായി അച്ഛനും അമ്മ ജയലക്ഷ്മിയും, ഭാര്യ ശുഭയും മകൻ അഭിജിത്തും ഒപ്പമുണ്ട്.
Content Highlights: Success story of integrated farming by a couple from Palakkad