നാടെങ്ങും വയൽ നികത്തി കരയാക്കുന്നെന്ന പരിദേവനങ്ങളേ കേൾക്കാനുള്ളൂ. എന്നാൽ കരഭൂമി നെൽവയലാക്കി വിജയത്തിന്റെ പൊൻകതിർ കൊയ്തെടുത്ത കഥയാണ് പുനലൂരിലെ കലയനാടിന് പറയാനുള്ളത്. കോവിഡ് കാലത്ത് വിദേശത്തേക്ക് മടങ്ങാനാകാതെ വന്ന പ്രവാസി സഹോദരന്മാരുടേതാണ് ഈ കാർഷിക വിജയഗാഥ.
വീട്ടുമുറ്റത്തെ 25 സെന്റ് കരഭൂമി വയലാക്കി നൂറുമേനി കൊയ്തെടുത്തത് പുനലൂർ നഗരസഭയിലെ കലയനാട് പുഷ്പമംഗലം പാറയിൽ വീട്ടിൽ ഷിബുവും അനുജൻ ഷിജുവുമാണ്. അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി നൈജീരിയയിൽനിന്നു നാട്ടിലെത്തിയ ഇരുവർക്കും അടച്ചിടൽമൂലം മടങ്ങാനാകാതെ വന്നതാണ് നെൽക്കൃഷിയിൽ കശാലിച്ചത്.
20 വർഷമായി നൈജീരിയയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഉൾപ്പെടെയുള്ള ബിസിനസ് ചെയ്യുന്നവരാണ് ഇരുവരും. വയലുകളാൽ സമൃദ്ധമായിരുന്ന കലയനാടിന്റെ ഓർമകളാണ് നെൽക്കൃഷി പരീക്ഷിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. പിന്നെ വൈകിയില്ല. മണ്ണുമാന്തിയന്ത്രമെത്തിച്ച് കരഭൂമി വയലാക്കി. നൂറനാട്ടുനിന്ന് ചേറാടിവിത്ത് എത്തിച്ചു.
വിതയ്ക്കാനും കളപറിക്കാനും കുടുംബാംഗങ്ങളും കൂടി. സുഹൃത്തുക്കളും ബന്ധുക്കളും റോട്ടറി ക്ലബ്ബ് അംഗങ്ങളും പിന്തുണയേകി. ആറുമാസത്തെ കൃഷിക്കൊടുവിൽ ഉത്സവാഘോഷത്തിൽ കഴിഞ്ഞദിവസം കൊയ്ത്ത് നടത്തി.നെൽക്കൃഷിക്കു പുറമേ ഇവർ കറവൂരിൽ ഉൾപ്പെടെ നാലരയേക്കർ സ്ഥലത്ത് മറ്റു കൃഷികളും ചെയ്യുന്നുണ്ട്.
നെൽക്കൃഷി ഉപേക്ഷിക്കില്ല
നെൽക്കൃഷി ഉപേക്ഷിക്കാൻ ഉദ്ദേശ്യമില്ല. കൊയ്ത്തു കഴിഞ്ഞ വയലിൽ അടുത്തയാഴ്ച വീണ്ടും വിത്തുവിതയ്ക്കും. ലാഭമോ നഷ്ടമോ നോക്കില്ല. കൃഷിയോടുള്ള വൈകാരികബന്ധം കൊണ്ടാണ് കരഭൂമി വയലാക്കിയത്. പുതിയ തലമുറയിലെ നിരവധിപേർ കൃഷിയും കൊയ്ത്തും കാണാൻ എത്തിയിരുന്നു. മുൻപ് നാട്ടിൽ വരുമ്പോൾ തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ കൊണ്ടുപോയാണ് മക്കളെ നെൽപ്പാടം കാണിച്ചിരുന്നത്. ഇനി ആ ഗതി ഉണ്ടാകരുതെന്നു കരുതി.- ഷിബു, ഷിജു
Content Highlights:Success story of brothers in paddy cultivation
വീട്ടുമുറ്റത്തെ 25 സെന്റ് കരഭൂമി വയലാക്കി നൂറുമേനി കൊയ്തെടുത്തത് പുനലൂർ നഗരസഭയിലെ കലയനാട് പുഷ്പമംഗലം പാറയിൽ വീട്ടിൽ ഷിബുവും അനുജൻ ഷിജുവുമാണ്. അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി നൈജീരിയയിൽനിന്നു നാട്ടിലെത്തിയ ഇരുവർക്കും അടച്ചിടൽമൂലം മടങ്ങാനാകാതെ വന്നതാണ് നെൽക്കൃഷിയിൽ കശാലിച്ചത്.
20 വർഷമായി നൈജീരിയയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഉൾപ്പെടെയുള്ള ബിസിനസ് ചെയ്യുന്നവരാണ് ഇരുവരും. വയലുകളാൽ സമൃദ്ധമായിരുന്ന കലയനാടിന്റെ ഓർമകളാണ് നെൽക്കൃഷി പരീക്ഷിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. പിന്നെ വൈകിയില്ല. മണ്ണുമാന്തിയന്ത്രമെത്തിച്ച് കരഭൂമി വയലാക്കി. നൂറനാട്ടുനിന്ന് ചേറാടിവിത്ത് എത്തിച്ചു.
വിതയ്ക്കാനും കളപറിക്കാനും കുടുംബാംഗങ്ങളും കൂടി. സുഹൃത്തുക്കളും ബന്ധുക്കളും റോട്ടറി ക്ലബ്ബ് അംഗങ്ങളും പിന്തുണയേകി. ആറുമാസത്തെ കൃഷിക്കൊടുവിൽ ഉത്സവാഘോഷത്തിൽ കഴിഞ്ഞദിവസം കൊയ്ത്ത് നടത്തി.നെൽക്കൃഷിക്കു പുറമേ ഇവർ കറവൂരിൽ ഉൾപ്പെടെ നാലരയേക്കർ സ്ഥലത്ത് മറ്റു കൃഷികളും ചെയ്യുന്നുണ്ട്.
നെൽക്കൃഷി ഉപേക്ഷിക്കില്ല
നെൽക്കൃഷി ഉപേക്ഷിക്കാൻ ഉദ്ദേശ്യമില്ല. കൊയ്ത്തു കഴിഞ്ഞ വയലിൽ അടുത്തയാഴ്ച വീണ്ടും വിത്തുവിതയ്ക്കും. ലാഭമോ നഷ്ടമോ നോക്കില്ല. കൃഷിയോടുള്ള വൈകാരികബന്ധം കൊണ്ടാണ് കരഭൂമി വയലാക്കിയത്. പുതിയ തലമുറയിലെ നിരവധിപേർ കൃഷിയും കൊയ്ത്തും കാണാൻ എത്തിയിരുന്നു. മുൻപ് നാട്ടിൽ വരുമ്പോൾ തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ കൊണ്ടുപോയാണ് മക്കളെ നെൽപ്പാടം കാണിച്ചിരുന്നത്. ഇനി ആ ഗതി ഉണ്ടാകരുതെന്നു കരുതി.- ഷിബു, ഷിജു
Content Highlights:Success story of brothers in paddy cultivation