ഏറെ ആവശ്യക്കാരുള്ള രുചിയുടെ റാണി അൽഫോൺസ (ആപ്പോസ്) മാമ്പഴത്തിന് ഞെട്ടിക്കുന്നവില. കഴിഞ്ഞദിവസം മുതലമടയിലെ മൊത്തക്കച്ചവടവിപണിയിൽ കിലോക്ക് 350 രൂപയ്ക്കാണ് കച്ചവടം നടന്നത്. കാലാവസ്ഥാവ്യതിയാനംമൂലം മുതലമടയിലെ മാന്തോപ്പുകളിൽ ഇത്തവണ മൂന്നുതവണ പൂക്കൾ കരിഞ്ഞിരുന്നു. ഇതോടെ മാങ്ങ ഉത്പാദനം സാധാരണസീസണെ അപേക്ഷിച്ച് 15 ശതമാനംമാത്രമാണുള്ളത്.
അൽഫോൺസ മാങ്ങയുടെ ഉത്പാദനമാകട്ടെ ഒരു ശതമാനത്തിലും താഴെയാണിപ്പോൾ. വളരെ കുറച്ച് കർഷകർക്കുമാത്രമേ ഈ സീസണിൽ അൽഫോൺസ വിളവെടുക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് മാങ്ങ കർഷകൻ ഷൈജു നാരായണൻ പറഞ്ഞു. അറേബ്യൻ രാജ്യങ്ങളിൽ ഏറെ പ്രിയമുള്ള ഈ മാമ്പഴം ഇപ്പോൾ മുതലമടയിലും മഹാരാഷ്ട്രയിലെ സങ്കിലിയിലും മാത്രമാണ് നാമമാത്രമായി ഉത്പാദനമുള്ളതെന്ന് മാങ്ങ കച്ചവടക്കാരൻ എൻ.ജെ. റിയാസ് പറഞ്ഞു.
സങ്കിലിയിൽ അൽഫോൺസ 12 എണ്ണത്തിന് തിങ്കളാഴ്ച 3200 രൂപ വിലകിട്ടി. മറ്റ് മാമ്പഴ ഇനങ്ങളായ ബംഗനപ്പള്ളി 80-100 രൂപ, സിന്ദൂരം 80-90, കിളിമൂക്ക് 60-70, മൂവാണ്ടൻ 25-35 എന്നിങ്ങനെ കുറഞ്ഞവിലയിലാണ് മൊത്തക്കച്ചവടം.
മുതലമടയിലെ മാമ്പഴ കർഷകരിൽ ഭൂരിഭാഗവും ഒരു സീസൺ കഴിയുന്നതിനുമുൻപേ അടുത്ത സീസണിലെ മാങ്ങ പറിക്കുന്നതിനുള്ള കരാർ കച്ചവടക്കാർക്ക് നൽകും. ഇങ്ങനെ കരാറെടുക്കുന്ന കച്ചവടക്കാർ അമിതമായി കീടനാശിനിയും ഹോർമോണും മാവിൽ പ്രയോഗിക്കുന്നത് ഏറെ തർക്കത്തിന് വഴിവെച്ചിരുന്നു.
ഇത്തവണ വിളവ് കുറഞ്ഞതോടെ കച്ചവടക്കാർ പറഞ്ഞുറപ്പിച്ച വില നൽകാൻ കഴിയാതെ കുഴയുകയാണ്. വിലയിൽ കുറവുണ്ടാകുമെന്ന് ചില കച്ചവടക്കാർ കർഷകരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഏറെലാഭം കിട്ടുന്നവേളയിൽ പറഞ്ഞുറപ്പിച്ചതിലും കൂടുതൽ സംഖ്യ തങ്ങൾക്ക് നൽകാറില്ലല്ലോ എന്നാണ് കർഷകർ പറയുന്നത്.
സ്വന്തമായി മാവ് പരിചരിച്ച് കീടനാശിനി, രാസവളം എന്നിവ മിതമായി ഉപയോഗിക്കുന്നവർക്ക് താരതമ്യേന വിളവ് ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. മുതലമടയിലെ മാവുകൃഷി ക്രമേണ കീടനാശിനി, രാസവള വിമുക്തമാക്കാൻ പദ്ധതി തയ്യാറാക്കിയതായി കൃഷി ഓഫീസർ എസ്.എസ്. സുജിത്ത് പറഞ്ഞു.
Content Highlights: Alphonsa mango priced at Rs 350 per kg
അൽഫോൺസ മാങ്ങയുടെ ഉത്പാദനമാകട്ടെ ഒരു ശതമാനത്തിലും താഴെയാണിപ്പോൾ. വളരെ കുറച്ച് കർഷകർക്കുമാത്രമേ ഈ സീസണിൽ അൽഫോൺസ വിളവെടുക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് മാങ്ങ കർഷകൻ ഷൈജു നാരായണൻ പറഞ്ഞു. അറേബ്യൻ രാജ്യങ്ങളിൽ ഏറെ പ്രിയമുള്ള ഈ മാമ്പഴം ഇപ്പോൾ മുതലമടയിലും മഹാരാഷ്ട്രയിലെ സങ്കിലിയിലും മാത്രമാണ് നാമമാത്രമായി ഉത്പാദനമുള്ളതെന്ന് മാങ്ങ കച്ചവടക്കാരൻ എൻ.ജെ. റിയാസ് പറഞ്ഞു.
സങ്കിലിയിൽ അൽഫോൺസ 12 എണ്ണത്തിന് തിങ്കളാഴ്ച 3200 രൂപ വിലകിട്ടി. മറ്റ് മാമ്പഴ ഇനങ്ങളായ ബംഗനപ്പള്ളി 80-100 രൂപ, സിന്ദൂരം 80-90, കിളിമൂക്ക് 60-70, മൂവാണ്ടൻ 25-35 എന്നിങ്ങനെ കുറഞ്ഞവിലയിലാണ് മൊത്തക്കച്ചവടം.
മുതലമടയിലെ മാമ്പഴ കർഷകരിൽ ഭൂരിഭാഗവും ഒരു സീസൺ കഴിയുന്നതിനുമുൻപേ അടുത്ത സീസണിലെ മാങ്ങ പറിക്കുന്നതിനുള്ള കരാർ കച്ചവടക്കാർക്ക് നൽകും. ഇങ്ങനെ കരാറെടുക്കുന്ന കച്ചവടക്കാർ അമിതമായി കീടനാശിനിയും ഹോർമോണും മാവിൽ പ്രയോഗിക്കുന്നത് ഏറെ തർക്കത്തിന് വഴിവെച്ചിരുന്നു.
ഇത്തവണ വിളവ് കുറഞ്ഞതോടെ കച്ചവടക്കാർ പറഞ്ഞുറപ്പിച്ച വില നൽകാൻ കഴിയാതെ കുഴയുകയാണ്. വിലയിൽ കുറവുണ്ടാകുമെന്ന് ചില കച്ചവടക്കാർ കർഷകരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഏറെലാഭം കിട്ടുന്നവേളയിൽ പറഞ്ഞുറപ്പിച്ചതിലും കൂടുതൽ സംഖ്യ തങ്ങൾക്ക് നൽകാറില്ലല്ലോ എന്നാണ് കർഷകർ പറയുന്നത്.
സ്വന്തമായി മാവ് പരിചരിച്ച് കീടനാശിനി, രാസവളം എന്നിവ മിതമായി ഉപയോഗിക്കുന്നവർക്ക് താരതമ്യേന വിളവ് ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. മുതലമടയിലെ മാവുകൃഷി ക്രമേണ കീടനാശിനി, രാസവള വിമുക്തമാക്കാൻ പദ്ധതി തയ്യാറാക്കിയതായി കൃഷി ഓഫീസർ എസ്.എസ്. സുജിത്ത് പറഞ്ഞു.
Content Highlights: Alphonsa mango priced at Rs 350 per kg