ബീറ്റ്റൂട്ടും നമ്മുടെ മുറ്റത്ത് വിളയിക്കാം. കാലാവസ്ഥയ്ക്ക് യോജിച്ച വിത്തിനങ്ങൾ തിരഞ്ഞെടുത്ത് കൃത്യസമയത്ത് കൃഷിയിറക്കിയാൽ ബീറ്റ്റൂട്ടിലും മികച്ച വിളവ് നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ മണ്ണുത്തിയിലുള്ള ഹൈടെക് -കൃത്യതാ കൃഷികേന്ദ്രം.
സ്വകാര്യ ഏജൻസികളിൽനിന്ന് ശേഖരിച്ച 11 ഇനം ബീറ്റ്റൂട്ട് വിത്തുകളാണ് ഇവിടെ വിതച്ചത്. വിത്ത് തിരഞ്ഞെടുക്കുന്നതിനൊപ്പം കൃഷി ആരംഭിക്കേണ്ട സമയവും പ്രധാനപ്പെട്ടതാണെന്ന് കേന്ദ്രത്തിലെ നോഡൽ ഓഫീസറായ ഡോ. സി. നാരായണൻകുട്ടി പറയുന്നു. വിതച്ച് 70-75 ദിവസത്തിനകം വിളവെടുക്കാവുന്ന ശീതകാല പച്ചക്കറിയാണ് ബീറ്റ്റൂട്ട്.
രാത്രിതാപനിലയാണ് ഈ വിളയ്ക്ക് പ്രധാനം. അതുകൊണ്ടു തന്നെ ഡിസംബർ തുടക്കത്തിൽ, അതായത് തുലാമഴ അവസാനിച്ച് തണുപ്പ് തുടങ്ങുമ്പോഴാണ് കൃഷി ആരംഭിക്കേണ്ടത്. ഫെബ്രുവരി പകുതിക്കുള്ളിൽ വിളവെടുപ്പ് പൂർത്തിയാക്കുകയും വേണം. ഡിസംബറിൽ ഗവേഷണകേന്ദ്രത്തിൽ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം ആരംഭിച്ചപ്പോൾ ഒരു ചെടിയിൽനിന്ന് ഒരു കിലോ തൂക്കം വരുന്ന ബീറ്റ്റൂട്ട് വരെ ലഭിച്ചു.
ഇതിനൊപ്പം കാരറ്റും പാലക് ചീരയും ഉത്പാദിപ്പിക്കാനുള്ള പരീക്ഷണവും വിജയം കണ്ടു. 12 ഇനം കാരറ്റും ഏഴിനം പാലക് വിത്തുകളുമാണ് പരീക്ഷണാടിസ്ഥാനത്തിൽ വിതച്ചത്. ഇതിൽ ഭൂരിപക്ഷവും ഉത്പാദനത്തിൽ ലക്ഷ്യംകണ്ടു. ഈ മൂന്നിനങ്ങളുടെയും വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഇവയുടെ വിത്തുത്പാദനം കേരളത്തിലെ കാലാവസ്ഥയിൽ സാധിക്കില്ല.
പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്ത് കാലാവസ്ഥയ്ക്ക് യോജിച്ച വിത്തിനങ്ങൾ കണ്ടെത്തി കർഷകർക്ക് അറിവ് പകരുകയാണ് ഗവേഷണകേന്ദ്രത്തിന്റെ ലക്ഷ്യം. കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങിയ വിളകളുടെയും മറ്റ് പച്ചക്കറികളുടെയും തൈ-വിത്ത് ഉത്പാദനം കേന്ദ്രത്തിൽ നടക്കുന്നുണ്ട്.
Content Highlights: Beetroot can be grown in Kerala by sowing seeds suitable for climate
സ്വകാര്യ ഏജൻസികളിൽനിന്ന് ശേഖരിച്ച 11 ഇനം ബീറ്റ്റൂട്ട് വിത്തുകളാണ് ഇവിടെ വിതച്ചത്. വിത്ത് തിരഞ്ഞെടുക്കുന്നതിനൊപ്പം കൃഷി ആരംഭിക്കേണ്ട സമയവും പ്രധാനപ്പെട്ടതാണെന്ന് കേന്ദ്രത്തിലെ നോഡൽ ഓഫീസറായ ഡോ. സി. നാരായണൻകുട്ടി പറയുന്നു. വിതച്ച് 70-75 ദിവസത്തിനകം വിളവെടുക്കാവുന്ന ശീതകാല പച്ചക്കറിയാണ് ബീറ്റ്റൂട്ട്.
രാത്രിതാപനിലയാണ് ഈ വിളയ്ക്ക് പ്രധാനം. അതുകൊണ്ടു തന്നെ ഡിസംബർ തുടക്കത്തിൽ, അതായത് തുലാമഴ അവസാനിച്ച് തണുപ്പ് തുടങ്ങുമ്പോഴാണ് കൃഷി ആരംഭിക്കേണ്ടത്. ഫെബ്രുവരി പകുതിക്കുള്ളിൽ വിളവെടുപ്പ് പൂർത്തിയാക്കുകയും വേണം. ഡിസംബറിൽ ഗവേഷണകേന്ദ്രത്തിൽ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം ആരംഭിച്ചപ്പോൾ ഒരു ചെടിയിൽനിന്ന് ഒരു കിലോ തൂക്കം വരുന്ന ബീറ്റ്റൂട്ട് വരെ ലഭിച്ചു.
ഇതിനൊപ്പം കാരറ്റും പാലക് ചീരയും ഉത്പാദിപ്പിക്കാനുള്ള പരീക്ഷണവും വിജയം കണ്ടു. 12 ഇനം കാരറ്റും ഏഴിനം പാലക് വിത്തുകളുമാണ് പരീക്ഷണാടിസ്ഥാനത്തിൽ വിതച്ചത്. ഇതിൽ ഭൂരിപക്ഷവും ഉത്പാദനത്തിൽ ലക്ഷ്യംകണ്ടു. ഈ മൂന്നിനങ്ങളുടെയും വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഇവയുടെ വിത്തുത്പാദനം കേരളത്തിലെ കാലാവസ്ഥയിൽ സാധിക്കില്ല.
പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്ത് കാലാവസ്ഥയ്ക്ക് യോജിച്ച വിത്തിനങ്ങൾ കണ്ടെത്തി കർഷകർക്ക് അറിവ് പകരുകയാണ് ഗവേഷണകേന്ദ്രത്തിന്റെ ലക്ഷ്യം. കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങിയ വിളകളുടെയും മറ്റ് പച്ചക്കറികളുടെയും തൈ-വിത്ത് ഉത്പാദനം കേന്ദ്രത്തിൽ നടക്കുന്നുണ്ട്.
Content Highlights: Beetroot can be grown in Kerala by sowing seeds suitable for climate