സ്വർണനിറമുള്ള കണിവെള്ളരിയുടെയും കറിവെള്ളരിയുടെയും പച്ചയ്ക്കു കഴിക്കാവുന്ന സാലഡ് വെള്ളരിയുടെയും അച്ചാർ ഇടാൻ ഉത്തമമായ ഗർകിൻസിന്റെയും മധുരവെള്ളരി മസ്ക് മെലണിന്റെയും മൂക്കുമ്പോൾ പൊട്ടുന്ന പൊട്ടുവെള്ളരിയുടെയുമൊക്കെ കൃഷിക്കാലമാണ് ഫെബ്രുവരി-മാർച്ച് മാസങ്ങൾ. നീർവാർച്ചയുള്ള സ്ഥലങ്ങൾ ആണെങ്കിൽ കൃഷി മേയ് വരെയും തുടരാം.
കണിവെള്ളരി
കൊയ്തൊഴിഞ്ഞ പാടങ്ങൾ, മണൽ കലർന്ന മണ്ണുള്ള പുഴയോരത്തെ പാടങ്ങൾ എന്നിവിടങ്ങളിലെല്ലാം കണിവെള്ളരി കൃഷിയിറക്കാം. നെൽക്കൃഷി കഴിഞ്ഞ് ഉണങ്ങിക്കിടക്കുന്ന കണ്ടം ഉഴുത് പാകപ്പെടുത്തിയ വയലിൽ തടമെടുത്താണ് വിത്തിടുന്നത്. നനഞ്ഞ തുണിയിൽ കിഴികെട്ടി മുള വന്നശേഷമാണ് പാകൽ. മൂന്നുനാലുദിവസംകൊണ്ട് മുളയ്ക്കും. മൂന്നോ നാലോ ഇലകളായാൽ തൈ ചായും. ഈ സമയം തടം കുറച്ചുകൂടി വലുതാക്കി നനയ്ക്കണം. ഒപ്പം ചാണകവും ചാരവും തടത്തിൽ ചേർക്കണം.
ശാസ്ത്രീയ വെള്ളരിക്കൃഷിയിൽ ഒരു സെന്റ് സ്ഥലത്തു നടാൻ മൂന്നുഗ്രാം വിത്തുവേണം. വിത്ത് പാകുംമുമ്പ് ഒരു സെന്റിൽ രണ്ടുകിലോ കുമ്മായം ചേർത്തിളക്കുന്നത് നല്ലതാണ്. തുടർന്ന് രണ്ടു ദിവസം കഴിഞ്ഞു തടങ്ങളിൽ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കാം. ചാണകം ചേർക്കുമ്പോൾ ട്രൈക്കോഡെർമ കലർത്തിയതായാൽ രോഗബാധകൾ തടയും.
വളർച്ചയുടെ വിവിധദശകളിൽ ചാണകവും കടലപ്പിണ്ണാക്കും കലർത്തി പുളിപ്പിച്ച ലായനി, ബയോഗ്യാസ് സ്ലറി, കോഴിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവ ലഭ്യതയനുസരിച്ച് ആവശ്യത്തിന് ചേർത്തുകൊടുക്കാം. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം കൂടുമ്പോൾ തളിക്കുന്നത് ചെടികളുടെ വളർച്ചയും വിളവും മെച്ചപ്പെടുത്തും.
രാസവളപ്രയോഗം വേണമെങ്കിൽ 300 ഗ്രാം യൂറിയ, 500 ഗ്രാം മസൂറിഫോസ്, 160 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി ചേർക്കണം. യൂറിയ രണ്ടു തുല്യഗഡുക്കളായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചേർക്കാം. ഒന്നിടവിട്ട് നനയ്ക്കണം. ചെടികൾ പടരാൻ തറയിൽ ഓലകൾ നിരത്താം.
ഇനങ്ങൾ
മൂടിക്കോട് ലോക്കൽ: കേരള കാർഷിക സർവകലാശാലയുടെ ഇനം. വിത്ത് പാകി 56 ദിവസമാകുമ്പോൾ ആദ്യവിളവെടുക്കാം.
അരുണിമ: പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തൽ. 2-3 കിലോഗ്രാംവരെ തൂക്കമുള്ള കായ്കൾ.
സൗഭാഗ്യ: വീട്ടുകൃഷിക്കും വാണിജ്യ കൃഷിക്കും അനുയോജ്യം. ഇടത്തരം കായ്കൾ 55-60 ദിവസം മതി വിളവെടുക്കാൻ. കേരള കാർഷിക സർവകലാശാലയുടെ സംഭാവനയാണ് ഇതും.
കരുതൽ
കായീച്ചയെ തുരത്താൻ ഫെറമോൺ ക്യൂലൂർ കെണിവെക്കാം. രണ്ടുശതമാനം വേപ്പെണ്ണ എമൽഷൻ ഉപയോഗിച്ച് വണ്ടുകളെ അകറ്റാം. അസാഡിറാക്റ്റിൻ/നിംബിസിഡിൻ എന്ന വേപ്പ് കീടനാശിനികൾ രണ്ടു മില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കിത്തളിച്ച് ചിത്രകീടത്തെയും മറ്റും നശിപ്പിക്കാം. ഇലപ്പുള്ളി, മൊസൈക് രോഗങ്ങൾ കണ്ടാൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി തെളിയൂറ്റി രണ്ടാഴ്ചയിലൊരിക്കൽ വീതം തളിക്കുക. വെള്ളീച്ചകളെ തുരത്തിയാൽ മൊസൈക് രോഗം നിയന്ത്രിക്കാം.
വിത്തുകൾക്ക്
കേരള കാർഷിക സർവകലാശാലയുടെ ഇൻസ്ട്രക്ഷണൽ ഫാമുകൾ, മണ്ണുത്തി അറ്റിക് സെന്റർ (0487 2370540), വി.എഫ്.പി.സി.യുടെ എറണാകുളം(0484 2881300), തിരുവനന്തപുരം (0471 2740480) കൃഷി ബിസിനസ് കേന്ദ്രങ്ങൾ.
Content Highlight: Preparing for kani vellari (golden melon)farming
കണിവെള്ളരി
കൊയ്തൊഴിഞ്ഞ പാടങ്ങൾ, മണൽ കലർന്ന മണ്ണുള്ള പുഴയോരത്തെ പാടങ്ങൾ എന്നിവിടങ്ങളിലെല്ലാം കണിവെള്ളരി കൃഷിയിറക്കാം. നെൽക്കൃഷി കഴിഞ്ഞ് ഉണങ്ങിക്കിടക്കുന്ന കണ്ടം ഉഴുത് പാകപ്പെടുത്തിയ വയലിൽ തടമെടുത്താണ് വിത്തിടുന്നത്. നനഞ്ഞ തുണിയിൽ കിഴികെട്ടി മുള വന്നശേഷമാണ് പാകൽ. മൂന്നുനാലുദിവസംകൊണ്ട് മുളയ്ക്കും. മൂന്നോ നാലോ ഇലകളായാൽ തൈ ചായും. ഈ സമയം തടം കുറച്ചുകൂടി വലുതാക്കി നനയ്ക്കണം. ഒപ്പം ചാണകവും ചാരവും തടത്തിൽ ചേർക്കണം.
ശാസ്ത്രീയ വെള്ളരിക്കൃഷിയിൽ ഒരു സെന്റ് സ്ഥലത്തു നടാൻ മൂന്നുഗ്രാം വിത്തുവേണം. വിത്ത് പാകുംമുമ്പ് ഒരു സെന്റിൽ രണ്ടുകിലോ കുമ്മായം ചേർത്തിളക്കുന്നത് നല്ലതാണ്. തുടർന്ന് രണ്ടു ദിവസം കഴിഞ്ഞു തടങ്ങളിൽ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർക്കാം. ചാണകം ചേർക്കുമ്പോൾ ട്രൈക്കോഡെർമ കലർത്തിയതായാൽ രോഗബാധകൾ തടയും.
വളർച്ചയുടെ വിവിധദശകളിൽ ചാണകവും കടലപ്പിണ്ണാക്കും കലർത്തി പുളിപ്പിച്ച ലായനി, ബയോഗ്യാസ് സ്ലറി, കോഴിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവ ലഭ്യതയനുസരിച്ച് ആവശ്യത്തിന് ചേർത്തുകൊടുക്കാം. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം കൂടുമ്പോൾ തളിക്കുന്നത് ചെടികളുടെ വളർച്ചയും വിളവും മെച്ചപ്പെടുത്തും.
രാസവളപ്രയോഗം വേണമെങ്കിൽ 300 ഗ്രാം യൂറിയ, 500 ഗ്രാം മസൂറിഫോസ്, 160 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി ചേർക്കണം. യൂറിയ രണ്ടു തുല്യഗഡുക്കളായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചേർക്കാം. ഒന്നിടവിട്ട് നനയ്ക്കണം. ചെടികൾ പടരാൻ തറയിൽ ഓലകൾ നിരത്താം.
ഇനങ്ങൾ
മൂടിക്കോട് ലോക്കൽ: കേരള കാർഷിക സർവകലാശാലയുടെ ഇനം. വിത്ത് പാകി 56 ദിവസമാകുമ്പോൾ ആദ്യവിളവെടുക്കാം.
അരുണിമ: പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തൽ. 2-3 കിലോഗ്രാംവരെ തൂക്കമുള്ള കായ്കൾ.
സൗഭാഗ്യ: വീട്ടുകൃഷിക്കും വാണിജ്യ കൃഷിക്കും അനുയോജ്യം. ഇടത്തരം കായ്കൾ 55-60 ദിവസം മതി വിളവെടുക്കാൻ. കേരള കാർഷിക സർവകലാശാലയുടെ സംഭാവനയാണ് ഇതും.
കരുതൽ
കായീച്ചയെ തുരത്താൻ ഫെറമോൺ ക്യൂലൂർ കെണിവെക്കാം. രണ്ടുശതമാനം വേപ്പെണ്ണ എമൽഷൻ ഉപയോഗിച്ച് വണ്ടുകളെ അകറ്റാം. അസാഡിറാക്റ്റിൻ/നിംബിസിഡിൻ എന്ന വേപ്പ് കീടനാശിനികൾ രണ്ടു മില്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കിത്തളിച്ച് ചിത്രകീടത്തെയും മറ്റും നശിപ്പിക്കാം. ഇലപ്പുള്ളി, മൊസൈക് രോഗങ്ങൾ കണ്ടാൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി തെളിയൂറ്റി രണ്ടാഴ്ചയിലൊരിക്കൽ വീതം തളിക്കുക. വെള്ളീച്ചകളെ തുരത്തിയാൽ മൊസൈക് രോഗം നിയന്ത്രിക്കാം.
വിത്തുകൾക്ക്
കേരള കാർഷിക സർവകലാശാലയുടെ ഇൻസ്ട്രക്ഷണൽ ഫാമുകൾ, മണ്ണുത്തി അറ്റിക് സെന്റർ (0487 2370540), വി.എഫ്.പി.സി.യുടെ എറണാകുളം(0484 2881300), തിരുവനന്തപുരം (0471 2740480) കൃഷി ബിസിനസ് കേന്ദ്രങ്ങൾ.
Content Highlight: Preparing for kani vellari (golden melon)farming