ലോക്ഡൗൺ കാലത്ത് മലയാളിയുടെ പ്രിയഭക്ഷണമായിമാറിയ ചക്കയുടെ ലഭ്യത കുറഞ്ഞു. ചക്കപ്പൊടിയടക്കമുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ, ചക്കയ്ക്കായി നെട്ടോട്ടത്തിലാണ് പല കമ്പനികളും സംസ്കരണശാലകളും.
വേനൽമഴയിലാണ് പ്ലാവിൽ ചക്കവീഴുന്നത്. ഇത്തവണ തുലാവർഷം കഴിഞ്ഞു മഴ തുടർന്നതോടെ പൂവ് കൊഴിഞ്ഞതാണ് ഉത്പാദനം കുറയാൻ കാരണമെന്ന് പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം ഹോർട്ടികൾച്ചർ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് റിൻസി കെ.എബ്രഹാം പറഞ്ഞു. കാലാവസ്ഥയിലുണ്ടായ മാറ്റംകാരണം, കഴിഞ്ഞ സീസണിലെ ചക്ക ഉത്പാദനവുമായി താരതമ്യംചെയ്യുമ്പോൾ 60 ശതമാനത്തിന്റെ കുറവുണ്ട്.
വരിക്കച്ചക്കയ്ക്കായിരുന്നു നേരത്തേ താത്പര്യം കൂടുതലെങ്കിൽ ഇപ്പോൾ ഏതുചക്കയായാലുംമതി എന്ന അവസ്ഥയിലാണ് ആവശ്യക്കാരെന്ന് കൊല്ലം ചന്ദനത്തോപ്പിലെ ചക്കമുക്കിന്റെ പ്രവർത്തകൻ ജി.ആർ.ഷാജി പറഞ്ഞു.
ചക്ക വിളവെടുപ്പ് ആരംഭിക്കുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്-നവംബർ അവസാനംമുതൽ. സീസൺ അവസാനിക്കുന്നത് ഇടുക്കിയിലാണ്. ഒക്ടോബർ, നവംബർവരെ ഇടുക്കിയിൽ ചക്കകിട്ടും. ഇത്തവണ ഇടുക്കിയിലും കോട്ടയത്തുമാണ് ചക്ക ഏറ്റവും കുറവ്. കഴിഞ്ഞ സീസണിൽ കൊട്ടിയത്തുനിന്ന് 20 ടൺ അടങ്ങിയ നിരവധി ലോറികൾ ചക്കയുമായി കൊൽക്കത്ത, നേപ്പാൾ, ഡൽഹി, പട്ന ഭാഗങ്ങളിലേക്ക് പോയിരുന്നു. നൂറോളം ലോറികളിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു ചക്ക കയറ്റിയയച്ചു.
എന്നാൽ ഇത്തവണ ചക്ക ശേഖരിക്കുന്നവർ ലോഡ് നിറയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ഒരുകിലോ ചക്കയ്ക്ക് 20-25 രൂപയുണ്ട് ഇപ്പോൾ. വിദേശത്തേക്കു കയറ്റിയയയ്ക്കാൻ ഒരു ടൺ ചക്കയ്ക്ക് കഴിഞ്ഞദിവസം ഓർഡർ ഉണ്ടായിരുന്നെങ്കിലും എങ്ങനെ ശേഖരിക്കുമെന്നറിയാതെ കുഴങ്ങുകയാണെന്ന് ഷാജി പറഞ്ഞു.
ഒന്നാമൻ മെക്സിക്കോ
ലോകത്തിൽ ഏറ്റവും കൂടുതൽ ചക്ക ഉത്പാദിപ്പിക്കുന്നത് മെക്സിക്കോയിലാണ്. 30 കൊല്ലമായി അവിടെ വാണിജ്യാടിസ്ഥാനത്തിൽ പ്ലാവ് കൃഷിയുണ്ട്. മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് ഹെക്ടറിൽ തോട്ടങ്ങളുണ്ട്. കേരളത്തിൽ 20-30 ഹെക്ടർ തോട്ടമേ ആയിട്ടുള്ളൂ. കർണാടക, ഗോവ, തമിഴ്നാട് തുടങ്ങി ഇതര സംസ്ഥാനങ്ങളിലായി 15000 ഹെക്ടറിൽ കൃഷിയുണ്ട്.
ചക്കപ്രേമികളുടെ കൂട്ടായ്മ
സദാനന്ദപുരം വരിക്കയുടെ മാതൃവൃക്ഷം കുണ്ടറയിലുണ്ട്. അതുപോലെ ഓരോ പ്രദേശത്തെയും ചക്കയ്ക്ക് പ്രത്യേകതകൾ ഉണ്ടാകും. ഇത്തരം അറിവുകൾ ക്രോഡീകരിക്കാനും കർഷകർക്ക് ഒരു വേദി എന്നനിലയിലും കൂട്ടായ്മ ഉണ്ടാക്കാനുള്ള ആലോചനയിലാണ് ചക്കപ്രേമികൾ. ചക്കപ്പൊടി വീടുകളിൽത്തന്നെ ഉണ്ടാക്കാനാകും. അതും ഭാവിയിലെ സാധ്യതയാണ്.- ജി.ആർ.ഷാജി, ചക്കമുക്ക്
ചക്കപ്പൊടിക്ക് ആവശ്യക്കാരേറെ
കോവിഡ് കാലത്ത് പ്രമേഹത്തെക്കുറിച്ചുള്ള അവബോധം കൂടിയതും ചക്കപ്പൊടിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് മനസ്സിലാക്കിയതുമെല്ലാം ചക്കപ്പൊടിക്ക് ആവശ്യക്കാരെ കൂട്ടി. നേരത്തേ ഈ സീസണിൽ മധ്യകേരളത്തിൽനിന്നുതന്നെ ആവശ്യത്തിന് ചക്ക ലഭിക്കുമായിരുന്നു. ഇത്തവണ തിരുവനന്തപുരം, കൊല്ലം ജില്ലകളെക്കൂടി ആശ്രയിച്ചാണ് ആവശ്യം നിറവേറ്റിയത്.- ജെയിംസ് ജോസഫ്, ജാക്ഫ്രൂട്ട് 365 സംരംഭകൻ, ആലുവ.
Content Highlights:Jack Fruit at Rs 25/kilogram
വേനൽമഴയിലാണ് പ്ലാവിൽ ചക്കവീഴുന്നത്. ഇത്തവണ തുലാവർഷം കഴിഞ്ഞു മഴ തുടർന്നതോടെ പൂവ് കൊഴിഞ്ഞതാണ് ഉത്പാദനം കുറയാൻ കാരണമെന്ന് പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം ഹോർട്ടികൾച്ചർ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് റിൻസി കെ.എബ്രഹാം പറഞ്ഞു. കാലാവസ്ഥയിലുണ്ടായ മാറ്റംകാരണം, കഴിഞ്ഞ സീസണിലെ ചക്ക ഉത്പാദനവുമായി താരതമ്യംചെയ്യുമ്പോൾ 60 ശതമാനത്തിന്റെ കുറവുണ്ട്.
വരിക്കച്ചക്കയ്ക്കായിരുന്നു നേരത്തേ താത്പര്യം കൂടുതലെങ്കിൽ ഇപ്പോൾ ഏതുചക്കയായാലുംമതി എന്ന അവസ്ഥയിലാണ് ആവശ്യക്കാരെന്ന് കൊല്ലം ചന്ദനത്തോപ്പിലെ ചക്കമുക്കിന്റെ പ്രവർത്തകൻ ജി.ആർ.ഷാജി പറഞ്ഞു.
ചക്ക വിളവെടുപ്പ് ആരംഭിക്കുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്-നവംബർ അവസാനംമുതൽ. സീസൺ അവസാനിക്കുന്നത് ഇടുക്കിയിലാണ്. ഒക്ടോബർ, നവംബർവരെ ഇടുക്കിയിൽ ചക്കകിട്ടും. ഇത്തവണ ഇടുക്കിയിലും കോട്ടയത്തുമാണ് ചക്ക ഏറ്റവും കുറവ്. കഴിഞ്ഞ സീസണിൽ കൊട്ടിയത്തുനിന്ന് 20 ടൺ അടങ്ങിയ നിരവധി ലോറികൾ ചക്കയുമായി കൊൽക്കത്ത, നേപ്പാൾ, ഡൽഹി, പട്ന ഭാഗങ്ങളിലേക്ക് പോയിരുന്നു. നൂറോളം ലോറികളിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു ചക്ക കയറ്റിയയച്ചു.
എന്നാൽ ഇത്തവണ ചക്ക ശേഖരിക്കുന്നവർ ലോഡ് നിറയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ഒരുകിലോ ചക്കയ്ക്ക് 20-25 രൂപയുണ്ട് ഇപ്പോൾ. വിദേശത്തേക്കു കയറ്റിയയയ്ക്കാൻ ഒരു ടൺ ചക്കയ്ക്ക് കഴിഞ്ഞദിവസം ഓർഡർ ഉണ്ടായിരുന്നെങ്കിലും എങ്ങനെ ശേഖരിക്കുമെന്നറിയാതെ കുഴങ്ങുകയാണെന്ന് ഷാജി പറഞ്ഞു.
ഒന്നാമൻ മെക്സിക്കോ
ലോകത്തിൽ ഏറ്റവും കൂടുതൽ ചക്ക ഉത്പാദിപ്പിക്കുന്നത് മെക്സിക്കോയിലാണ്. 30 കൊല്ലമായി അവിടെ വാണിജ്യാടിസ്ഥാനത്തിൽ പ്ലാവ് കൃഷിയുണ്ട്. മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് ഹെക്ടറിൽ തോട്ടങ്ങളുണ്ട്. കേരളത്തിൽ 20-30 ഹെക്ടർ തോട്ടമേ ആയിട്ടുള്ളൂ. കർണാടക, ഗോവ, തമിഴ്നാട് തുടങ്ങി ഇതര സംസ്ഥാനങ്ങളിലായി 15000 ഹെക്ടറിൽ കൃഷിയുണ്ട്.
ചക്കപ്രേമികളുടെ കൂട്ടായ്മ
സദാനന്ദപുരം വരിക്കയുടെ മാതൃവൃക്ഷം കുണ്ടറയിലുണ്ട്. അതുപോലെ ഓരോ പ്രദേശത്തെയും ചക്കയ്ക്ക് പ്രത്യേകതകൾ ഉണ്ടാകും. ഇത്തരം അറിവുകൾ ക്രോഡീകരിക്കാനും കർഷകർക്ക് ഒരു വേദി എന്നനിലയിലും കൂട്ടായ്മ ഉണ്ടാക്കാനുള്ള ആലോചനയിലാണ് ചക്കപ്രേമികൾ. ചക്കപ്പൊടി വീടുകളിൽത്തന്നെ ഉണ്ടാക്കാനാകും. അതും ഭാവിയിലെ സാധ്യതയാണ്.- ജി.ആർ.ഷാജി, ചക്കമുക്ക്
ചക്കപ്പൊടിക്ക് ആവശ്യക്കാരേറെ
കോവിഡ് കാലത്ത് പ്രമേഹത്തെക്കുറിച്ചുള്ള അവബോധം കൂടിയതും ചക്കപ്പൊടിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് മനസ്സിലാക്കിയതുമെല്ലാം ചക്കപ്പൊടിക്ക് ആവശ്യക്കാരെ കൂട്ടി. നേരത്തേ ഈ സീസണിൽ മധ്യകേരളത്തിൽനിന്നുതന്നെ ആവശ്യത്തിന് ചക്ക ലഭിക്കുമായിരുന്നു. ഇത്തവണ തിരുവനന്തപുരം, കൊല്ലം ജില്ലകളെക്കൂടി ആശ്രയിച്ചാണ് ആവശ്യം നിറവേറ്റിയത്.- ജെയിംസ് ജോസഫ്, ജാക്ഫ്രൂട്ട് 365 സംരംഭകൻ, ആലുവ.
Content Highlights:Jack Fruit at Rs 25/kilogram