വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കുമെല്ലാം നറുമണം പടർത്താറുള്ള മുല്ലപ്പൂക്കൾക്ക് ഇപ്പോൾ അത്ര നല്ലകാലമല്ല. വിട്ടുമാറാത്ത മഞ്ഞാണ് വില്ലൻ. രാവിലെയുള്ള തുടർച്ചയായ മഞ്ഞുവീഴ്ചമൂലം ചെടികൾ തളിരിടാതായിട്ട് മാസങ്ങളായി. ഇതോടെ വിപണയിൽ കിലോഗ്രാമിന് 2,500 രൂപയോളം വിലയുണ്ടെങ്കിലും കർഷകന് മുല്ലപ്പൂകിട്ടാൻ വഴിയില്ലാത്ത സ്ഥിതിയാണ്. കാലാവസ്ഥാവ്യതിയാനംകൊണ്ട് ചെടികളിൽ കീടശല്യവും പിടിമുറുക്കുന്നതോടെ ചെടികളുടെ തഴകൾവെട്ടി പുതിയതഴകൾ വളരാൻ കാത്തിരിക്കയാണ് മുല്ലപ്പൂ കർഷകർ.
തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലെ വിപണിയിലേക്ക് അധികവും മുല്ലപ്പൂ എത്താറുള്ളതെങ്കിലും അതിർത്തിപ്രദേശമായ വടകരപ്പതിയിലെ കർഷകരും വർഷങ്ങളായി മുല്ലപ്പൂ കൃഷി ചെയ്യുന്നുണ്ട്. ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ മുല്ലപ്പൂ തഴച്ച് വളരുമെന്നതിനാലാണ് മഴനിഴൽപ്രദേശം കൂടിയായ ഇവിടെ കർഷകർ കൃഷിയിറക്കുന്നത്. മറ്റ് വിളകളെ അപേക്ഷിച്ച് കർഷകന് വലിയവരുമാനം നേടിക്കൊടുക്കുന്നതിനാലാണ് മുല്ലപ്പൂകൃഷി ചെയ്യുന്നത്.
ചെടിനട്ട് വളമിട്ട് പരിപാലിച്ചാൽ ആറുമാസത്തിനുള്ളിൽ ചെടികൾ പൂവിട്ട് തുടങ്ങും. എല്ലാക്കാലത്തും മുല്ലപ്പൂവിന് ആവശ്യക്കാരുള്ളതിനാൽ കിലോഗ്രാമിന് കുറഞ്ഞത് 700 രൂപയ്ക്ക് മുകളിൽ വിലയുണ്ടാവും. കല്യാണം ഉൾപ്പെടെ വിശേഷ ചടങ്ങുകൾ നടക്കുന്ന ചിങ്ങമാസമൊക്കെയാണെങ്കിൽ വില 2,500 മുതൽ 5,000വരെ ഉയരാറുണ്ട്.
മുട്ടോളംവളർന്ന ഒരു ചെടിയിൽനിന്നുതന്നെ ദിവസവും ഒരുപ്രാവശ്യം 200-250 ഗ്രാം തൂക്കത്തിൽ മുല്ലപ്പൂ ലഭിക്കാറുണ്ടെന്ന് ആറേക്കറോളം കൃഷിയുള്ള കിണർപള്ളത്തെ കർഷകൻ കെ.എസ്. ശീതൾകുമാർ പറയുന്നു. പക്ഷേ, മഞ്ഞുവീഴ്ച തുടങ്ങിയപ്പോൾമുതൽ ലഭ്യത 50ഗ്രാമിലും കുറവായി.
പ്രതിദിന വിളവെടുപ്പാണ് മുല്ലയുടേത്. നവംബർ പകുതിമുതൽ ജനുവരി പകുതിവരെയും മഞ്ഞുവീഴ്ചയുണ്ടാകുമെന്നതിനാൽ കാര്യമായി പൂ കിട്ടാറില്ല. എന്നാൽ, ഇപ്പോൾ ഫെബ്രുവരി പകുതി പിന്നിട്ടിട്ടും മഞ്ഞുവീഴ്ച നിൽക്കാത്തതുമൂലം ഉത്പാദനം കുറഞ്ഞെന്നും അതിനാലാണ് തഴകൾ വെട്ടിമാറ്റുന്നതെന്നും മുല്ലപ്പൂകർഷക കൂടിയായ പ്രസീതശീതളും പറയുന്നു.
നിലവിൽ പൂവിടുന്നസമയത്ത് തന്നെ മുല്ലമൊട്ടുകൾ കരിഞ്ഞുപോവുകയാണ്. തണുപ്പിൽ ചെമ്പേൻശല്യമുള്ളതിനാൽ ഇലകൾക്കും വാട്ടമുണ്ട്. ഒരുമാസത്തിനകം പുതിയതഴകൾ വളരും. മാർച്ചോടെ വേനലും ശക്തിപ്പെടും. ഇതോടെ പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷയെന്നും കർഷകർ പറയുന്നു.
Content Highlights: Climate issues hits jasmine farmers in Palakkad, many give up cultivation
തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലെ വിപണിയിലേക്ക് അധികവും മുല്ലപ്പൂ എത്താറുള്ളതെങ്കിലും അതിർത്തിപ്രദേശമായ വടകരപ്പതിയിലെ കർഷകരും വർഷങ്ങളായി മുല്ലപ്പൂ കൃഷി ചെയ്യുന്നുണ്ട്. ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ മുല്ലപ്പൂ തഴച്ച് വളരുമെന്നതിനാലാണ് മഴനിഴൽപ്രദേശം കൂടിയായ ഇവിടെ കർഷകർ കൃഷിയിറക്കുന്നത്. മറ്റ് വിളകളെ അപേക്ഷിച്ച് കർഷകന് വലിയവരുമാനം നേടിക്കൊടുക്കുന്നതിനാലാണ് മുല്ലപ്പൂകൃഷി ചെയ്യുന്നത്.
ചെടിനട്ട് വളമിട്ട് പരിപാലിച്ചാൽ ആറുമാസത്തിനുള്ളിൽ ചെടികൾ പൂവിട്ട് തുടങ്ങും. എല്ലാക്കാലത്തും മുല്ലപ്പൂവിന് ആവശ്യക്കാരുള്ളതിനാൽ കിലോഗ്രാമിന് കുറഞ്ഞത് 700 രൂപയ്ക്ക് മുകളിൽ വിലയുണ്ടാവും. കല്യാണം ഉൾപ്പെടെ വിശേഷ ചടങ്ങുകൾ നടക്കുന്ന ചിങ്ങമാസമൊക്കെയാണെങ്കിൽ വില 2,500 മുതൽ 5,000വരെ ഉയരാറുണ്ട്.
മുട്ടോളംവളർന്ന ഒരു ചെടിയിൽനിന്നുതന്നെ ദിവസവും ഒരുപ്രാവശ്യം 200-250 ഗ്രാം തൂക്കത്തിൽ മുല്ലപ്പൂ ലഭിക്കാറുണ്ടെന്ന് ആറേക്കറോളം കൃഷിയുള്ള കിണർപള്ളത്തെ കർഷകൻ കെ.എസ്. ശീതൾകുമാർ പറയുന്നു. പക്ഷേ, മഞ്ഞുവീഴ്ച തുടങ്ങിയപ്പോൾമുതൽ ലഭ്യത 50ഗ്രാമിലും കുറവായി.
പ്രതിദിന വിളവെടുപ്പാണ് മുല്ലയുടേത്. നവംബർ പകുതിമുതൽ ജനുവരി പകുതിവരെയും മഞ്ഞുവീഴ്ചയുണ്ടാകുമെന്നതിനാൽ കാര്യമായി പൂ കിട്ടാറില്ല. എന്നാൽ, ഇപ്പോൾ ഫെബ്രുവരി പകുതി പിന്നിട്ടിട്ടും മഞ്ഞുവീഴ്ച നിൽക്കാത്തതുമൂലം ഉത്പാദനം കുറഞ്ഞെന്നും അതിനാലാണ് തഴകൾ വെട്ടിമാറ്റുന്നതെന്നും മുല്ലപ്പൂകർഷക കൂടിയായ പ്രസീതശീതളും പറയുന്നു.
നിലവിൽ പൂവിടുന്നസമയത്ത് തന്നെ മുല്ലമൊട്ടുകൾ കരിഞ്ഞുപോവുകയാണ്. തണുപ്പിൽ ചെമ്പേൻശല്യമുള്ളതിനാൽ ഇലകൾക്കും വാട്ടമുണ്ട്. ഒരുമാസത്തിനകം പുതിയതഴകൾ വളരും. മാർച്ചോടെ വേനലും ശക്തിപ്പെടും. ഇതോടെ പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷയെന്നും കർഷകർ പറയുന്നു.
Content Highlights: Climate issues hits jasmine farmers in Palakkad, many give up cultivation