വർഷങ്ങൾക്കുമുൻപ് തൃശ്ശിവപേരൂരിലെ കോൾപ്പാടങ്ങളിലായിരുന്നു പൊട്ടുവെള്ളരികൾ വിളഞ്ഞിരുന്നത്. ചേർത്തലക്കാർ ആദ്യമായി ആ വെള്ളരി ജ്യൂസ് നുകർന്നതും അതിന്റെ തണുപ്പറിഞ്ഞതും ഗുരുവായൂർ യാത്രകളിലായിരുന്നു. കൊടുങ്ങല്ലൂർവരെ കണ്ടിരുന്ന ആ പൊട്ടുവെള്ളരിയുടെ വള്ളികൾ പിന്നീട് തെക്കോട്ടാണ് തളിർത്തത്. ഇപ്പോഴാകട്ടെ അതു പടർന്നുകയറിയത് കരപ്പുറത്തെ പാടശേഖരങ്ങളിലും. സിലിക്കാമണലിനാൽ സമ്പന്നമായ കരപ്പുറത്തിന് ഒരിക്കലും സഹിക്കാനാവില്ല കുംഭം-മീന മാസത്തെ ചൂട്. കാരണം ചുട്ടുപൊള്ളുന്ന മണൽ അത്രമേൽ ഉഷ്ണിപ്പിക്കും ഇവിടത്തുകാരെ. അവിടേക്കാണ് ഉള്ളംതണുപ്പിക്കാൻ പൊട്ടുവെള്ളരി അതിഥിയായെത്തിയത്.
നാട്ടിലെത്തിയിട്ട് കുറച്ചു വർഷങ്ങൾ
കൊണ്ടൽക്കൃഷി കരപ്പുറത്തിന്റെ പ്രത്യേകതയാണ്. വെള്ളരി, ഇളവൻ, മത്തൻ എന്നിവയായിരുന്നു ഈ കൃഷിയിലെ പ്രധാന വിളകൾ. എന്നാൽ, കുറച്ചുവർഷം മാത്രമേ ആയുള്ളൂ ഇവയ്ക്കൊപ്പം പൊട്ടുവെള്ളരിയും സ്ഥാനംപിടിച്ചിട്ട്. നാടൻ വിത്തിനങ്ങളും വി.എഫ്.പി.സി.കെ.വഴി ലഭ്യമാകുന്ന ഇനങ്ങളുമാണ് കൃഷിചെയ്യുന്നത്. ഇളവനും മത്തനും വെള്ളരിക്കയ്ക്കുമൊക്കെ വിലയിടിയുമ്പോഴും പൊട്ടുവെള്ളരിക്ക് സ്ഥിരതയാർന്ന വില ലഭിക്കുന്നതാണ് കർഷകരെ ആകർഷിക്കുന്നത്.
ഭൗമസൂചികാപദവി പരിഗണനയിൽ
സ്നാപ് മെലൺ (കുക്കുമിസ് മെലോ മൊമോർഡിക്ക) എന്നതാണ് പൊട്ടുവെള്ളരിയുടെ ശാസ്ത്രീയനാമം. 2018-ൽത്തന്നെ ഭൗമസൂചികാപദവിയിൽ ഉൾപ്പെടുത്താനുള്ള നടപടിയുണ്ട്. കൊടുങ്ങല്ലൂർ ഭാഗത്തെ നാടൻ ഇനമാണ് ഇതിനായി പരിഗണിക്കുന്നത്. 45-50 ദിവസംകൊണ്ട് വിളവെടുപ്പിനു പാകമാകും പൊട്ടുവെള്ളരി. കരപ്പുറത്തെ പാടശേഖരങ്ങളിൽ കണ്ണികോരിയാണ് കൃഷി. നല്ല സൂര്യപ്രകാശവും നീർവാർച്ചയുള്ള മണ്ണും കൂടുതൽ വിളവു നൽകുന്നു.
കഞ്ഞിക്കുഴിയിൽ പൊട്ടുവെള്ളരി വിളവെടുത്തപ്പോൾ
പൊട്ടുവെള്ളരിക്കൊപ്പം തണ്ണിമത്തനും
കൃഷിയിടങ്ങളിൽ പൊട്ടുവെള്ളരിക്കൊപ്പം സ്ഥാനംപിടിച്ച ഒന്നാണ് തണ്ണിമത്തനും. പെരുമ്പളം ദ്വീപിലടക്കം താലൂക്കിലെ എല്ലാ കൃഷിയിടങ്ങളിലും ഇവ രണ്ടും സുലഭം. ദേശീയപാതയോരത്തും മറ്റു ഇടറോഡുകളിലും നാടൻ പൊട്ടുവെള്ളരി-തണ്ണിമത്തൻ ജ്യൂസുകടകൾ കാണാം. ജ്യൂസിനൊപ്പം ചിലയിടങ്ങളിൽ ഷെയ്ക്കും നൽകുന്നു. നാടൻ പശുവിൻപാൽ, ഏലയ്ക്ക, പഞ്ചസാര എന്നിവമാത്രമാണ് ചേർക്കുക. തണുപ്പു വേണ്ടവർക്ക് ഐസിട്ടു നൽകും.
സൂക്ഷ്മപരിചരണം ആവശ്യം
പൊട്ടുവെള്ളരി/പഴ വെള്ളരി കൃഷി ഇപ്പോൾ വ്യാപകമാണ്. സാധാരണ വെള്ളരി കൃഷിചെയ്യുംപോലെ തന്നെയാണ് പരിചരണം. എങ്കിലും കൂടുതൽ സൂക്ഷ്മത ആവശ്യമാണ്. വിളവിനു പാകമാകുമ്പോഴാണ് ഇത് അത്യാവശ്യം. ഇല്ലെങ്കിൽ കൃഷിയിടത്തിൽത്തന്നെ പൊട്ടുവെള്ളരി നശിക്കും. ജൈവവളം ഉപയോഗിച്ചാൽ പാകമായ വെള്ളരി മൂന്നുനാലു ദിവസം കേടുകൂടാതെയിരിക്കും. രാസവളമാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് ഒരുദിവസമായി ചുരുങ്ങും.- ആശ എ. നായർ, കൃഷി ഓഫീസർ, ചേന്നംപള്ളിപ്പുറം
വിപണിയും വിലയും ഉറപ്പ്
എളുപ്പത്തിൽ വിറ്റുപോകുന്നതിനൊപ്പം മികച്ച വിലയും പൊട്ടുവെള്ളരിക്ക് ലഭിക്കുന്നു. ആദ്യമായാണ് പൊട്ടുവെള്ളരി കൃഷിചെയ്യുന്നത്. കിലോഗ്രാമിന് 40-മുതൽ 50-രൂപവരെ ലഭിക്കുന്നു. സാധാരണ വെള്ളരിയാണെങ്കിൽ വില കിലോഗ്രാമിന് 10-15 രൂപ മാത്രം.- രഞ്ജിത്ത് സി.ആർ. പൊട്ടുവെള്ളരി കർഷകൻ/സിവിൽ പോലീസ് ഓഫീസർ
പൊട്ടുവെള്ളരി വിളവെടുത്തപ്പോൾ
വേനലിൽ ശരീരത്തിന് ഉത്തമം
മധുരവും തിക്തവും (കയ്പ്) ആണ് പൊട്ടുവെള്ളരിയുടെ പ്രധാന രസം. പോഷകമൂല്യവും ഏറെയാണ്. വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാൻ പൊട്ടുവെള്ളരി ജ്യൂസ് സഹായിക്കും. ചെറിയ നാരുകളാൽ സമ്പന്നമാണ് പൊട്ടുവെള്ളരി. കടുത്തവേനലിലെ നിർജലീകരണം ഒഴിവാക്കാനും പൊട്ടുവെള്ളരി ജ്യൂസ് ഉത്തമമാണ്. -ഡോ. ആര്യാപാർവതി, ആയുർവേദ എം.ഡി. വിദ്യാർഥിനി
ജ്യൂസിന് ആവശ്യക്കാരേറെ
ദേശീയപാതയോരത്തെ റസ്റ്റോറന്റിൽ ഇപ്പോൾ പൊട്ടുവെള്ളരി ജ്യൂസിന് ആവശ്യക്കാരേറെയാണ്. ദീർഘദൂരയാത്രികരാണ് പ്രധാന ഉപഭോക്താക്കൾ. നാടൻ ആയതിനാൽ വെള്ളരിയായും വില്പനയുണ്ട്. 200 ഗ്ലാസ് ജ്യൂസുവരെ വിൽക്കുന്ന ദിവസമുണ്ട്. കഞ്ഞിക്കുഴിയടക്കമുള്ള സമീപപ്രദേശങ്ങളിലെല്ലാം പൊട്ടുവെള്ളരി സുലഭമാണ്. -മനു ഓമനക്കുട്ടൻ, തക്കോലം റസ്റ്റോറന്റ് പാർട്ണർ.
Content Highlights:Pottu Vellari farming at Kanjikuzhi
നാട്ടിലെത്തിയിട്ട് കുറച്ചു വർഷങ്ങൾ
കൊണ്ടൽക്കൃഷി കരപ്പുറത്തിന്റെ പ്രത്യേകതയാണ്. വെള്ളരി, ഇളവൻ, മത്തൻ എന്നിവയായിരുന്നു ഈ കൃഷിയിലെ പ്രധാന വിളകൾ. എന്നാൽ, കുറച്ചുവർഷം മാത്രമേ ആയുള്ളൂ ഇവയ്ക്കൊപ്പം പൊട്ടുവെള്ളരിയും സ്ഥാനംപിടിച്ചിട്ട്. നാടൻ വിത്തിനങ്ങളും വി.എഫ്.പി.സി.കെ.വഴി ലഭ്യമാകുന്ന ഇനങ്ങളുമാണ് കൃഷിചെയ്യുന്നത്. ഇളവനും മത്തനും വെള്ളരിക്കയ്ക്കുമൊക്കെ വിലയിടിയുമ്പോഴും പൊട്ടുവെള്ളരിക്ക് സ്ഥിരതയാർന്ന വില ലഭിക്കുന്നതാണ് കർഷകരെ ആകർഷിക്കുന്നത്.
ഭൗമസൂചികാപദവി പരിഗണനയിൽ
സ്നാപ് മെലൺ (കുക്കുമിസ് മെലോ മൊമോർഡിക്ക) എന്നതാണ് പൊട്ടുവെള്ളരിയുടെ ശാസ്ത്രീയനാമം. 2018-ൽത്തന്നെ ഭൗമസൂചികാപദവിയിൽ ഉൾപ്പെടുത്താനുള്ള നടപടിയുണ്ട്. കൊടുങ്ങല്ലൂർ ഭാഗത്തെ നാടൻ ഇനമാണ് ഇതിനായി പരിഗണിക്കുന്നത്. 45-50 ദിവസംകൊണ്ട് വിളവെടുപ്പിനു പാകമാകും പൊട്ടുവെള്ളരി. കരപ്പുറത്തെ പാടശേഖരങ്ങളിൽ കണ്ണികോരിയാണ് കൃഷി. നല്ല സൂര്യപ്രകാശവും നീർവാർച്ചയുള്ള മണ്ണും കൂടുതൽ വിളവു നൽകുന്നു.
കഞ്ഞിക്കുഴിയിൽ പൊട്ടുവെള്ളരി വിളവെടുത്തപ്പോൾ
പൊട്ടുവെള്ളരിക്കൊപ്പം തണ്ണിമത്തനും
കൃഷിയിടങ്ങളിൽ പൊട്ടുവെള്ളരിക്കൊപ്പം സ്ഥാനംപിടിച്ച ഒന്നാണ് തണ്ണിമത്തനും. പെരുമ്പളം ദ്വീപിലടക്കം താലൂക്കിലെ എല്ലാ കൃഷിയിടങ്ങളിലും ഇവ രണ്ടും സുലഭം. ദേശീയപാതയോരത്തും മറ്റു ഇടറോഡുകളിലും നാടൻ പൊട്ടുവെള്ളരി-തണ്ണിമത്തൻ ജ്യൂസുകടകൾ കാണാം. ജ്യൂസിനൊപ്പം ചിലയിടങ്ങളിൽ ഷെയ്ക്കും നൽകുന്നു. നാടൻ പശുവിൻപാൽ, ഏലയ്ക്ക, പഞ്ചസാര എന്നിവമാത്രമാണ് ചേർക്കുക. തണുപ്പു വേണ്ടവർക്ക് ഐസിട്ടു നൽകും.
സൂക്ഷ്മപരിചരണം ആവശ്യം
പൊട്ടുവെള്ളരി/പഴ വെള്ളരി കൃഷി ഇപ്പോൾ വ്യാപകമാണ്. സാധാരണ വെള്ളരി കൃഷിചെയ്യുംപോലെ തന്നെയാണ് പരിചരണം. എങ്കിലും കൂടുതൽ സൂക്ഷ്മത ആവശ്യമാണ്. വിളവിനു പാകമാകുമ്പോഴാണ് ഇത് അത്യാവശ്യം. ഇല്ലെങ്കിൽ കൃഷിയിടത്തിൽത്തന്നെ പൊട്ടുവെള്ളരി നശിക്കും. ജൈവവളം ഉപയോഗിച്ചാൽ പാകമായ വെള്ളരി മൂന്നുനാലു ദിവസം കേടുകൂടാതെയിരിക്കും. രാസവളമാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് ഒരുദിവസമായി ചുരുങ്ങും.- ആശ എ. നായർ, കൃഷി ഓഫീസർ, ചേന്നംപള്ളിപ്പുറം
വിപണിയും വിലയും ഉറപ്പ്
എളുപ്പത്തിൽ വിറ്റുപോകുന്നതിനൊപ്പം മികച്ച വിലയും പൊട്ടുവെള്ളരിക്ക് ലഭിക്കുന്നു. ആദ്യമായാണ് പൊട്ടുവെള്ളരി കൃഷിചെയ്യുന്നത്. കിലോഗ്രാമിന് 40-മുതൽ 50-രൂപവരെ ലഭിക്കുന്നു. സാധാരണ വെള്ളരിയാണെങ്കിൽ വില കിലോഗ്രാമിന് 10-15 രൂപ മാത്രം.- രഞ്ജിത്ത് സി.ആർ. പൊട്ടുവെള്ളരി കർഷകൻ/സിവിൽ പോലീസ് ഓഫീസർ
പൊട്ടുവെള്ളരി വിളവെടുത്തപ്പോൾ
വേനലിൽ ശരീരത്തിന് ഉത്തമം
മധുരവും തിക്തവും (കയ്പ്) ആണ് പൊട്ടുവെള്ളരിയുടെ പ്രധാന രസം. പോഷകമൂല്യവും ഏറെയാണ്. വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിക്കാൻ പൊട്ടുവെള്ളരി ജ്യൂസ് സഹായിക്കും. ചെറിയ നാരുകളാൽ സമ്പന്നമാണ് പൊട്ടുവെള്ളരി. കടുത്തവേനലിലെ നിർജലീകരണം ഒഴിവാക്കാനും പൊട്ടുവെള്ളരി ജ്യൂസ് ഉത്തമമാണ്. -ഡോ. ആര്യാപാർവതി, ആയുർവേദ എം.ഡി. വിദ്യാർഥിനി
ജ്യൂസിന് ആവശ്യക്കാരേറെ
ദേശീയപാതയോരത്തെ റസ്റ്റോറന്റിൽ ഇപ്പോൾ പൊട്ടുവെള്ളരി ജ്യൂസിന് ആവശ്യക്കാരേറെയാണ്. ദീർഘദൂരയാത്രികരാണ് പ്രധാന ഉപഭോക്താക്കൾ. നാടൻ ആയതിനാൽ വെള്ളരിയായും വില്പനയുണ്ട്. 200 ഗ്ലാസ് ജ്യൂസുവരെ വിൽക്കുന്ന ദിവസമുണ്ട്. കഞ്ഞിക്കുഴിയടക്കമുള്ള സമീപപ്രദേശങ്ങളിലെല്ലാം പൊട്ടുവെള്ളരി സുലഭമാണ്. -മനു ഓമനക്കുട്ടൻ, തക്കോലം റസ്റ്റോറന്റ് പാർട്ണർ.
Content Highlights:Pottu Vellari farming at Kanjikuzhi