Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നാടനും മറുനാടനും ഉള്‍പ്പെടെ 18 ഇനം മാവുകള്‍; അച്യുതന്റെ തൊടിയില്‍ മാമ്പഴക്കാലംനാടനും മറുനാടനും ഉള്‍പ്പെടെ 18 ഇനം മാവുകള്‍; അച്യുതന്റെ തൊടിയില്‍ മാമ്പഴക്കാലം

$
0
0
വീടിനുചുറ്റും തണൽവിരിച്ചുനിൽക്കുന്ന മാവുകൾ. അതിൽ നിറയെ മാങ്ങകൾ. തേനൂറും മാമ്പഴങ്ങളുടെ രുചിനുകരാൻ ചേക്കേറിയ പക്ഷിക്കൂട്ടം. ചക്കരമാങ്ങയും കിളിച്ചുണ്ടനും ആന്ധ്രയിൽ നിന്നുള്ള അതിഥികളുമെല്ലാമുണ്ട്. കർഷകനും പൊതുപ്രവർത്തകനുമായ പട്ടിയമ്പം അച്യുതന്റെ തൊടിയിൽ മാധുര്യമേറും മാമ്പഴക്കാലമാണിപ്പോൾ.

നാടനും മറുനാടനും ഉൾപ്പടെ 18 ഇനം മാവുകളാണ് ഇദ്ദേഹം പരിപാലിക്കുന്നത്. പേരക്കമാങ്ങ, കാട്ടുമാങ്ങ, മൽഗോവ തുടങ്ങി എല്ലാം ഗുണമേൻമയുള്ള ഇനങ്ങൾ. വിപണിയിൽ കിട്ടാത്തവ വേറെയുമുണ്ട് ഈ തൊടിയിൽ. പോഷകഗുണമുള്ള നാരുള്ള ഇനങ്ങളാണ് കൂടുതലുളളത്. 600 ഗ്രാംവരെ തൂക്കമുള്ള മാങ്ങ നല്ല വരുമാനമാർഗമാണ്.

കോവിഡിന് മുമ്പ് ഒരു സീസണിൽ ഒരു ടൺ മാങ്ങവിറ്റു. ഒന്നരയേക്കറിൽ മാവുകൾ പരിപാലിച്ചാൽ ഒരു കുടുംബത്തിന് ജീവിക്കാനുളളത് അതിൽനിന്ന് കിട്ടുമെന്നാണ് അച്യുതന്റെ അനുഭവസാക്ഷ്യം. മരുന്നടിച്ച് പഴുപ്പിച്ച മാങ്ങകഴിക്കുന്നത് ഭാവിയിൽ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറയുന്നു.

കർണാടകയിലെയും ആന്ധ്രയിലെയും ഇനങ്ങൾ വയനാട്ടിൽ നന്നായി വിളയും. രണ്ടുമുതൽ രണ്ടരവർഷംകൊണ്ട് കായ്ക്കുന്ന ഇനങ്ങളാണ് ഇവയിലേറെയും. കോവിഡ് വന്നതുമുതൽ വിപണി പ്രതിസന്ധിയിലാണ്. കുട്ടികൾക്കും പരിചയക്കാർക്കുമൊക്കെ കൊടുക്കുകയാണിപ്പോൾ.

നെൽക്കർഷകസമിതി സംസ്ഥാന പ്രസിഡന്റായ ഇദ്ദേഹം വയനാട്ടിലെ പാരമ്പര്യ നെൽക്കർഷനാണ്. കേരള പ്രദേശ് വാണിജ്യ വ്യവസായ മസ്ദൂർ ഫെഡറേഷൻ (ബി.എം.എസ്.) സംസ്ഥാന സെക്രട്ടറിയെന്ന ചുമതലയും വഹിക്കുന്നുണ്ട്.

Content Highlights: A farmer who cultivates mangoes in Wayanad

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>