ചാലിയാർ പഞ്ചായത്തിലെ മലയോര മേഖലയായ കക്കാടംപൊയിലിലെ ഓട്ടോമൊബൈൽ എൻജിനീയർ അനീഷിന് കൃഷിയാണ് ജീവിതം. തോട്ടപ്പള്ളി കൊങ്ങോല വീട്ടിൽ അനീഷ് ജോയിയാണ് 13 വർഷമായി നേന്ത്രവാഴ കൃഷി ചെയ്യുന്നത്.
പ്രോസസ് കൺട്രോൾ ഇൻസ്ട്രുമെന്റേഷനിൽ ഡിപ്ളോമയും പാസായിട്ടുണ്ട്. കുറച്ചുകാലം പഞ്ചാബിൽ ജോലിയുണ്ടായിരുന്നു. കാനഡയിലേക്കു പോകാനിരുന്ന സമയത്ത് ചില സാങ്കേതികകാരണത്താൽ വൈകി. അപ്പോഴാണ് സ്ഥലം പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി തുടങ്ങിയത്. നിലവിൽ 7000 വാഴകളുണ്ട്. ഇപ്പോൾ വിളവെടുപ്പ് തിരക്കിലാണ്. മാതാപിതാക്കളായ ജോയിയും ഏലിയാമ്മയും നല്ല കർഷകരാണ്.
കൃഷിയിൽനിന്നുള്ള വരുമാനംകൊണ്ട് 46 സെന്റ് വാങ്ങി വീടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് അനീഷ്. കർഷകരാണ് അന്നം നൽകുന്നതെങ്കിലും കർഷകരെ മുഖ്യധാരയിൽ കാണാനുള്ള മനസ്സ് പലർക്കും നഷ്ടമായിരിക്കുന്നതായി ഈ 32-കാരൻ പറയുന്നു. വിവാഹാലോചനകളിൽപ്പോലും കർഷകരാണെന്ന് അറിഞ്ഞാൽ വേണ്ടെന്നു വെക്കുന്നവരുണ്ട്. വിളകൾക്ക് ന്യായവില ലഭിക്കാത്തതും ചിലപ്പോൾ വലിയ തിരിച്ചടിയാണെന്നും അനീഷ് പറഞ്ഞു.
1970-കളുടെ തുടക്കത്തിലാണ് അനീഷിന്റെ മാതാപിതാക്കൾ ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളിയിലെത്തിയത്. രണ്ടു വർഷമായി കോഴിഫാമുമുണ്ട്.
Content Highlights:Story Of A Successful Banana farmer From Malappuram
പ്രോസസ് കൺട്രോൾ ഇൻസ്ട്രുമെന്റേഷനിൽ ഡിപ്ളോമയും പാസായിട്ടുണ്ട്. കുറച്ചുകാലം പഞ്ചാബിൽ ജോലിയുണ്ടായിരുന്നു. കാനഡയിലേക്കു പോകാനിരുന്ന സമയത്ത് ചില സാങ്കേതികകാരണത്താൽ വൈകി. അപ്പോഴാണ് സ്ഥലം പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി തുടങ്ങിയത്. നിലവിൽ 7000 വാഴകളുണ്ട്. ഇപ്പോൾ വിളവെടുപ്പ് തിരക്കിലാണ്. മാതാപിതാക്കളായ ജോയിയും ഏലിയാമ്മയും നല്ല കർഷകരാണ്.
കൃഷിയിൽനിന്നുള്ള വരുമാനംകൊണ്ട് 46 സെന്റ് വാങ്ങി വീടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് അനീഷ്. കർഷകരാണ് അന്നം നൽകുന്നതെങ്കിലും കർഷകരെ മുഖ്യധാരയിൽ കാണാനുള്ള മനസ്സ് പലർക്കും നഷ്ടമായിരിക്കുന്നതായി ഈ 32-കാരൻ പറയുന്നു. വിവാഹാലോചനകളിൽപ്പോലും കർഷകരാണെന്ന് അറിഞ്ഞാൽ വേണ്ടെന്നു വെക്കുന്നവരുണ്ട്. വിളകൾക്ക് ന്യായവില ലഭിക്കാത്തതും ചിലപ്പോൾ വലിയ തിരിച്ചടിയാണെന്നും അനീഷ് പറഞ്ഞു.
1970-കളുടെ തുടക്കത്തിലാണ് അനീഷിന്റെ മാതാപിതാക്കൾ ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളിയിലെത്തിയത്. രണ്ടു വർഷമായി കോഴിഫാമുമുണ്ട്.
Content Highlights:Story Of A Successful Banana farmer From Malappuram