ആരേയും മോഹിപ്പിക്കുന്ന പൂവാണ് ഹോയ. ഇപ്പോൾ ലോകമാകെയും ഉദ്യാനങ്ങളിലെ താരം. മലയാളക്കരയിലും ഹോയ സാന്നിധ്യമറിയിച്ചിട്ടു വർഷങ്ങളായെങ്കിലും അത് പേരിനുമാത്രമേയുള്ളൂ- ഒരു ഉദ്യാനത്തിൽ കൂടിയാൽ പത്തോ ഇരുപതോ ഇനങ്ങൾ. എന്നാൽ അപൂർവമായവ ഉൾപ്പെടെ 140 ഇനം ഹോയപൂക്കുന്ന ഈ ഉദ്യാനം ആരേയും വിസ്മയിപ്പിക്കും.
എടപ്പാൾ അണ്ണയ്ക്കാമ്പാട് പടിഞ്ഞാറേപ്പാട്ടുമനയുടെ മുറ്റത്താണു ഹോയപ്പൂക്കൾ പല രൂപത്തിലും വർണത്തിലും നിറഞ്ഞുനിൽക്കുന്നത്. ഡോ.എം.പി. പാർവതീദേവിയാണ് ഈ പൂക്കൾക്കെല്ലാം അമ്മ. കോട്ടയ്ക്കൽ ഗവ. ആയുർവേദ മാനസികാശുപത്രിയുടെ സൂപ്രണ്ടായ പാർവതിക്കും ഭർത്താവ് ഡോ. കിരാതമൂർത്തിക്കും മക്കളെപ്പോലെ പ്രിയപ്പെട്ടവയാണ് പൂക്കളും.
മറ്റുചെടികളിൽ പടരുന്നതരം ചെടികളാണ് ഹോയകൾ. പൂങ്കുല കണ്ടാൽ മെഴുകു കൊണ്ടുണ്ടാക്കിയതെന്നു തോന്നും. അങ്ങനെയാണ് വാക്സ് പ്ലാന്റ് എന്ന പേരുകിട്ടിയത്. ഇനമനുസരിച്ച് നിറവും ഗന്ധവും മാറും. ഏഷ്യൻ സ്വദേശിയാണ് ഹോയ. സസ്യശാസ്ത്രജ്ഞനായ റോബർട്ട് ബ്രൗൺ ആണ് സുഹൃത്തായ തോമസ് ഹോയ് എന്ന ശാസ്ത്രജ്ഞന്റെ പേര് ഇതിനിട്ടത്. നാല്പതോളം ഇനങ്ങളേ നമ്മുടെ രാജ്യത്തുള്ളൂ. തായ്ലൻഡിൽ ഹോയയ്ക്കു മാത്രമായി വലിയ ഉദ്യാനമുണ്ട്. ഫിലിപ്പീൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഹോയകളുടെ വ്യത്യസ്ത ഇനങ്ങളുണ്ട്- ഡോക്ടർ പറഞ്ഞു.
ഹോയ ഹേർട്ട്, ഒബ്സ്ക്യുറ സൺറൈസ്, ഹോയ ഹിന്ദുറോപ്പ്, ഹോയ കർണോസ
വീഡിയോയിൽ വിരിഞ്ഞ കമ്പം
രണ്ടുവർഷംമുമ്പു സ്വീഡൻകാരിയായ ഉദ്യാനപ്രേമിയുടെ യൂ ട്യൂബ് ചാനൽ കണ്ടിട്ടാണ് ഹോയയിൽ രസംപിടിക്കുന്നത്. കേരളത്തിൽ എവിടെയെങ്കിലും ഇവ കിട്ടുമോയെന്നായി പിന്നെ അന്വേഷണം. കൊച്ചിയിൽ സഹ്യാദ്രി ഹോയ ഗാർഡൻസ് എന്നൊരു നഴ്സറി കണ്ടെത്തി. കുറച്ചെണ്ണം അവിടെനിന്നുവാങ്ങി. 250 മുതൽ 3500 വരെയാണു വില. പിന്നെ അസം, കൊൽക്കൊത്ത, ഷില്ലോങ് എന്നിവിടങ്ങളിൽനിന്നു വരുത്തി. മറുനാടുകളിൽ യാത്രപോകുമ്പോഴും ശേഖരിച്ചു. മണിപ്പൂരിൽനിന്നുകണ്ടെത്തിയ ഹോയ മണിപ്പൂരൻസിസ്, കന്യാകുമാരിയിൽനിന്ന് തിരിച്ചറിഞ്ഞ ഹോയ കന്യാകുമാരിയാന, ഹിമാലയത്തിൽകാണുന്ന ഹോയ ഹിന്ദുറോപ്പ്-ഇവയെല്ലാം ഡോക്ടറുടെ മുറ്റത്തുണ്ട്.
ഗവേഷകർക്ക് പ്രയോജനപ്പെടുത്താം
ഹോയയിൽ 534 ഇനങ്ങളേ ലോകത്തുള്ളൂ. അതിൽ 140 ഇനങ്ങൾ ഒരുവീട്ടിൽ ശേഖരിച്ചുവളർത്തുകയെന്നത് വലിയ കാര്യമാണ്. ഗവേഷകർക്ക് ഇതു പ്രയോജനപ്പെടുത്താം-ഡോ.കെ.എം. പ്രഭുകുമാർ, സീനിയർ സയന്റിസ്റ്റ്, നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലഖ്നൗ.
Content Highlights:Doctor who grows 140 types of hoya plants
എടപ്പാൾ അണ്ണയ്ക്കാമ്പാട് പടിഞ്ഞാറേപ്പാട്ടുമനയുടെ മുറ്റത്താണു ഹോയപ്പൂക്കൾ പല രൂപത്തിലും വർണത്തിലും നിറഞ്ഞുനിൽക്കുന്നത്. ഡോ.എം.പി. പാർവതീദേവിയാണ് ഈ പൂക്കൾക്കെല്ലാം അമ്മ. കോട്ടയ്ക്കൽ ഗവ. ആയുർവേദ മാനസികാശുപത്രിയുടെ സൂപ്രണ്ടായ പാർവതിക്കും ഭർത്താവ് ഡോ. കിരാതമൂർത്തിക്കും മക്കളെപ്പോലെ പ്രിയപ്പെട്ടവയാണ് പൂക്കളും.
മറ്റുചെടികളിൽ പടരുന്നതരം ചെടികളാണ് ഹോയകൾ. പൂങ്കുല കണ്ടാൽ മെഴുകു കൊണ്ടുണ്ടാക്കിയതെന്നു തോന്നും. അങ്ങനെയാണ് വാക്സ് പ്ലാന്റ് എന്ന പേരുകിട്ടിയത്. ഇനമനുസരിച്ച് നിറവും ഗന്ധവും മാറും. ഏഷ്യൻ സ്വദേശിയാണ് ഹോയ. സസ്യശാസ്ത്രജ്ഞനായ റോബർട്ട് ബ്രൗൺ ആണ് സുഹൃത്തായ തോമസ് ഹോയ് എന്ന ശാസ്ത്രജ്ഞന്റെ പേര് ഇതിനിട്ടത്. നാല്പതോളം ഇനങ്ങളേ നമ്മുടെ രാജ്യത്തുള്ളൂ. തായ്ലൻഡിൽ ഹോയയ്ക്കു മാത്രമായി വലിയ ഉദ്യാനമുണ്ട്. ഫിലിപ്പീൻസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഹോയകളുടെ വ്യത്യസ്ത ഇനങ്ങളുണ്ട്- ഡോക്ടർ പറഞ്ഞു.
ഹോയ ഹേർട്ട്, ഒബ്സ്ക്യുറ സൺറൈസ്, ഹോയ ഹിന്ദുറോപ്പ്, ഹോയ കർണോസ
വീഡിയോയിൽ വിരിഞ്ഞ കമ്പം
രണ്ടുവർഷംമുമ്പു സ്വീഡൻകാരിയായ ഉദ്യാനപ്രേമിയുടെ യൂ ട്യൂബ് ചാനൽ കണ്ടിട്ടാണ് ഹോയയിൽ രസംപിടിക്കുന്നത്. കേരളത്തിൽ എവിടെയെങ്കിലും ഇവ കിട്ടുമോയെന്നായി പിന്നെ അന്വേഷണം. കൊച്ചിയിൽ സഹ്യാദ്രി ഹോയ ഗാർഡൻസ് എന്നൊരു നഴ്സറി കണ്ടെത്തി. കുറച്ചെണ്ണം അവിടെനിന്നുവാങ്ങി. 250 മുതൽ 3500 വരെയാണു വില. പിന്നെ അസം, കൊൽക്കൊത്ത, ഷില്ലോങ് എന്നിവിടങ്ങളിൽനിന്നു വരുത്തി. മറുനാടുകളിൽ യാത്രപോകുമ്പോഴും ശേഖരിച്ചു. മണിപ്പൂരിൽനിന്നുകണ്ടെത്തിയ ഹോയ മണിപ്പൂരൻസിസ്, കന്യാകുമാരിയിൽനിന്ന് തിരിച്ചറിഞ്ഞ ഹോയ കന്യാകുമാരിയാന, ഹിമാലയത്തിൽകാണുന്ന ഹോയ ഹിന്ദുറോപ്പ്-ഇവയെല്ലാം ഡോക്ടറുടെ മുറ്റത്തുണ്ട്.
ഗവേഷകർക്ക് പ്രയോജനപ്പെടുത്താം
ഹോയയിൽ 534 ഇനങ്ങളേ ലോകത്തുള്ളൂ. അതിൽ 140 ഇനങ്ങൾ ഒരുവീട്ടിൽ ശേഖരിച്ചുവളർത്തുകയെന്നത് വലിയ കാര്യമാണ്. ഗവേഷകർക്ക് ഇതു പ്രയോജനപ്പെടുത്താം-ഡോ.കെ.എം. പ്രഭുകുമാർ, സീനിയർ സയന്റിസ്റ്റ്, നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലഖ്നൗ.
Content Highlights:Doctor who grows 140 types of hoya plants