മൂന്നരയേക്കർ. അതിൽ കാർഷികവിളകൾ. പശുവും പോത്തുമൊക്കെയായി നൂറിലധികം വളർത്തുമൃഗങ്ങൾ. വലിയൊരു മീൻകുളം. എല്ലാം നോക്കിനടത്താൻ ഒറ്റയ്ക്കൊരു മനോജും. ലോക്ഡൗൺ കാലത്ത് പോലും സമ്മിശ്രകൃഷിയിലൂടെ നേട്ടം കൊയ്ത ഒരു കർഷകന്റെ കഥയാണ് ഇത്.
പാമ്പൻപാറ തേവരോലിൽ വീട്ടിൽ ടി.ജി.മനോജിന്റെ കൃഷിയിടത്തിൽ വെറുതെ കിടക്കുന്ന ഒരുഭാഗം പോലുമില്ല. ഏത്തവാഴ, അടയ്ക്ക, കാപ്പി, കുരുമുളക്, കന്നുകാലികൾക്കുള്ള തീറ്റപ്പുല്ല് എന്നിവ കൃഷിചെയ്തുവരുന്നു. ഒൻപത് പശുക്കളും 10 കിടാക്കളും 15 പോത്തിൻ കിടാക്കളും നൂറിലധികം നാടൻ കോഴികളും താറാവുകളും 40 പന്നികളും 15 ആടുകളും മനോജിന്റെ ഫാമിലുണ്ട്.
മനോജിന്റെ ഒരുദിവസത്തെ ജീവിതം ആരംഭിക്കുന്നത് പുലർച്ചെ നാലിനാണ്. പാൽ കറന്നു തുടങ്ങുന്നതുമുതൽ വളർത്തുമൃഗങ്ങൾക്കെല്ലാം തീറ്റനല്കി ഫാമുകൾ കഴുകി വൃത്തിയാക്കുക തുടങ്ങി എല്ലാ ജോലികളും ചെയ്യുന്നത് മനോജ് ഒറ്റയ്ക്കാണ്. കോവിഡിന് മുൻപ് മൂന്നുപേർ സഹായിക്കാനുണ്ടായിരുന്നു. ഇപ്പോൾ ആരുമില്ല.
കൊറോണ കാലത്ത് ഒരുദിവസം പോലും മനോജ് വെറുതെയിരുന്നില്ല. രാവിലെ കറന്നുകിട്ടുന്ന പാലുമായി സ്വന്തം ഓട്ടോയിൽ പോകുന്ന മനോജ് പോകുന്നവഴിക്കുള്ള മറ്റുള്ളവരുടെ പാലും സംഭരിച്ച് എട്ടുകിലോ മീറ്റർ അകലെയുള്ള കോവിൽക്കടവ് സൊസൈറ്റിയിൽ എത്തിക്കുന്നതിലൂടെ ചെറിയ വരുമാനവും കണ്ടെത്തുന്നു. പകൽ മുഴുവൻ ഫാമിലും കൃഷിയിടത്തിലും.
പന്നികൾക്കുള്ള തീറ്റയ്ക്കായി മറയൂർ, കോവിൽക്കടവ് ടൗണുകളിലെ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും കയറി പന്നി വേസ്റ്റ് ശേഖരിച്ച് വീട്ടിലെത്തുമ്പോഴെക്കും രാത്രി ഒൻപത് മണിയാകും. പിന്നെ പന്നിക്ക് തീറ്റയൊക്കെ നല്കി കുളിച്ച് കിടക്കുമ്പോൾ 11 മണിയാകും. ഭാര്യ ബിന്ദുവും മക്കളായ ആദർശും ആകാശും അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുവരുന്നു.
കാർഷിക മേഖലയിലും മൃഗസംരക്ഷണത്തിലും അവാർഡുകളും മനോജിന് ലഭിച്ചിട്ടുണ്ട്. കാന്തല്ലൂർ പഞ്ചായത്തിലെ 2021-ലെ മികച്ച കർഷകനുള്ള അവാർഡും മനോജിനായിരുന്നു. ലോക് ഡൗൺ കാലത്ത് തന്റെ ജീവിതം ലോക്കായില്ല എന്ന് ഏറെ അഭിമാനത്തോടെ പറയുന്നു ഇദ്ദേഹം.
Content Highlights:Farm in three acre and dairy farm, Manoj shows benefits of integrated farming
പാമ്പൻപാറ തേവരോലിൽ വീട്ടിൽ ടി.ജി.മനോജിന്റെ കൃഷിയിടത്തിൽ വെറുതെ കിടക്കുന്ന ഒരുഭാഗം പോലുമില്ല. ഏത്തവാഴ, അടയ്ക്ക, കാപ്പി, കുരുമുളക്, കന്നുകാലികൾക്കുള്ള തീറ്റപ്പുല്ല് എന്നിവ കൃഷിചെയ്തുവരുന്നു. ഒൻപത് പശുക്കളും 10 കിടാക്കളും 15 പോത്തിൻ കിടാക്കളും നൂറിലധികം നാടൻ കോഴികളും താറാവുകളും 40 പന്നികളും 15 ആടുകളും മനോജിന്റെ ഫാമിലുണ്ട്.
മനോജിന്റെ ഒരുദിവസത്തെ ജീവിതം ആരംഭിക്കുന്നത് പുലർച്ചെ നാലിനാണ്. പാൽ കറന്നു തുടങ്ങുന്നതുമുതൽ വളർത്തുമൃഗങ്ങൾക്കെല്ലാം തീറ്റനല്കി ഫാമുകൾ കഴുകി വൃത്തിയാക്കുക തുടങ്ങി എല്ലാ ജോലികളും ചെയ്യുന്നത് മനോജ് ഒറ്റയ്ക്കാണ്. കോവിഡിന് മുൻപ് മൂന്നുപേർ സഹായിക്കാനുണ്ടായിരുന്നു. ഇപ്പോൾ ആരുമില്ല.
കൊറോണ കാലത്ത് ഒരുദിവസം പോലും മനോജ് വെറുതെയിരുന്നില്ല. രാവിലെ കറന്നുകിട്ടുന്ന പാലുമായി സ്വന്തം ഓട്ടോയിൽ പോകുന്ന മനോജ് പോകുന്നവഴിക്കുള്ള മറ്റുള്ളവരുടെ പാലും സംഭരിച്ച് എട്ടുകിലോ മീറ്റർ അകലെയുള്ള കോവിൽക്കടവ് സൊസൈറ്റിയിൽ എത്തിക്കുന്നതിലൂടെ ചെറിയ വരുമാനവും കണ്ടെത്തുന്നു. പകൽ മുഴുവൻ ഫാമിലും കൃഷിയിടത്തിലും.
പന്നികൾക്കുള്ള തീറ്റയ്ക്കായി മറയൂർ, കോവിൽക്കടവ് ടൗണുകളിലെ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും കയറി പന്നി വേസ്റ്റ് ശേഖരിച്ച് വീട്ടിലെത്തുമ്പോഴെക്കും രാത്രി ഒൻപത് മണിയാകും. പിന്നെ പന്നിക്ക് തീറ്റയൊക്കെ നല്കി കുളിച്ച് കിടക്കുമ്പോൾ 11 മണിയാകും. ഭാര്യ ബിന്ദുവും മക്കളായ ആദർശും ആകാശും അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുവരുന്നു.
കാർഷിക മേഖലയിലും മൃഗസംരക്ഷണത്തിലും അവാർഡുകളും മനോജിന് ലഭിച്ചിട്ടുണ്ട്. കാന്തല്ലൂർ പഞ്ചായത്തിലെ 2021-ലെ മികച്ച കർഷകനുള്ള അവാർഡും മനോജിനായിരുന്നു. ലോക് ഡൗൺ കാലത്ത് തന്റെ ജീവിതം ലോക്കായില്ല എന്ന് ഏറെ അഭിമാനത്തോടെ പറയുന്നു ഇദ്ദേഹം.
Content Highlights:Farm in three acre and dairy farm, Manoj shows benefits of integrated farming