കോവിഡ് മഹാമാരിക്കിടയിലും കാർഷികരംഗത്ത് വിജയം വരിക്കുകയാണ് അറയ്ക്കൽ തേവർതോട്ടം ഏലായിലെ കർഷകസഹോദരങ്ങളായ രാജു മാധവും വിനു മാധവും. ഓണവിപണി സജീവമായതോടെ കാർഷികോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് ഇവർ. തേവർതോട്ടം, തിട്ടക്കര ഏലാകളിൽ പത്തേക്കറിലാണ് ഇവരൊന്നിച്ച് കൃഷി നടത്തുന്നത്. കഴിഞ്ഞവർഷം വി.എഫ്.സി.കെ. നടത്തിയ വിലയിരുത്തലിൽ മികച്ച കർഷകനുള്ള സംസ്ഥാന ഹരിതകീർത്തി പുരസ്കാരം ലഭിച്ചത് രാജു മാധവിനാണ്.
ഏറം വിപണിയിൽ വിൽപ്പനയ്ക്ക് ഏറ്റവും കൂടുതൽ കാർഷികോത്പന്നങ്ങൾ എത്തിച്ചതും ഈ സഹോദരങ്ങളാണ്. ചീര, പയർ, വെണ്ട, പടവലം, ഏത്തവാഴ, റെഡ്ലേഡി പപ്പായ തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങൾ. ജൈവപച്ചക്കറിക്കൃഷിയിൽ മാതൃക കാട്ടുകയാണ് ഈ സഹോദരങ്ങൾ. സഹായികളുണ്ടെങ്കിലും കൃഷിപ്പണികൾ കൂടുതലും ഇവർ നേരിട്ടാണ് ചെയ്യന്നത്.
പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും മികച്ച കർഷകർക്കുള്ള പുരസ്കാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഏറം വിപണിയിൽനിന്ന് ഏറ്റവും കൂടുതൽ ബോണസ് നേടുന്നതും ഇവർതന്നെ. 1,32,000 രൂപയാണ് ഇത്തവണ ബോണസ് ഇനത്തിൽ ഇവർക്കു ലഭിച്ചത്. കഴിഞ്ഞ പത്തുവർഷം തുടർച്ചയായി ഒരുലക്ഷം രൂപയിലധികം വിൽപ്പന ബോണസ് ഇവർക്ക് ലഭിക്കുന്നുണ്ട്. സംസ്ഥാന കൃഷിവകുപ്പിൽനിന്നും മറ്റ് സർക്കാർ ഏജൻസികളിൽനിന്നും മികച്ച പ്രോത്സാഹനമാണ് ഇവർക്ക് ലഭിക്കുന്നത്.
Content Highlights:Brothers who shine in organic farming
ഏറം വിപണിയിൽ വിൽപ്പനയ്ക്ക് ഏറ്റവും കൂടുതൽ കാർഷികോത്പന്നങ്ങൾ എത്തിച്ചതും ഈ സഹോദരങ്ങളാണ്. ചീര, പയർ, വെണ്ട, പടവലം, ഏത്തവാഴ, റെഡ്ലേഡി പപ്പായ തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങൾ. ജൈവപച്ചക്കറിക്കൃഷിയിൽ മാതൃക കാട്ടുകയാണ് ഈ സഹോദരങ്ങൾ. സഹായികളുണ്ടെങ്കിലും കൃഷിപ്പണികൾ കൂടുതലും ഇവർ നേരിട്ടാണ് ചെയ്യന്നത്.
പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും മികച്ച കർഷകർക്കുള്ള പുരസ്കാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഏറം വിപണിയിൽനിന്ന് ഏറ്റവും കൂടുതൽ ബോണസ് നേടുന്നതും ഇവർതന്നെ. 1,32,000 രൂപയാണ് ഇത്തവണ ബോണസ് ഇനത്തിൽ ഇവർക്കു ലഭിച്ചത്. കഴിഞ്ഞ പത്തുവർഷം തുടർച്ചയായി ഒരുലക്ഷം രൂപയിലധികം വിൽപ്പന ബോണസ് ഇവർക്ക് ലഭിക്കുന്നുണ്ട്. സംസ്ഥാന കൃഷിവകുപ്പിൽനിന്നും മറ്റ് സർക്കാർ ഏജൻസികളിൽനിന്നും മികച്ച പ്രോത്സാഹനമാണ് ഇവർക്ക് ലഭിക്കുന്നത്.
Content Highlights:Brothers who shine in organic farming