പച്ചക്കറിമുതൽ കൊടംപുളിവരെ. അഞ്ചേക്കർ പറമ്പിൽ പലയിനം വാഴകൾ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി സഹകരണ സംഘങ്ങളുടെ ഓണച്ചന്തയിലേക്ക് നേന്ത്രക്കുലകൾ നൽകുന്നത് ഇവരാണ്. നേന്ത്രവാഴയ്ക്കുപുറമെ പച്ചനാടനും പാളയംകോടനും കദളിയും പൊണ്ണനും ഒക്കെ വാഴത്തോട്ടത്തിലുണ്ട്.
നിലവിൽ ഒരുവർഷം രണ്ടുലക്ഷത്തോളം രൂപ വരുമാനമുണ്ട്. കാർഷികവിഭവങ്ങൾ വിൽക്കാനുള്ളത് മാത്രമല്ല, ഇല്ലാത്തവർക്ക് പങ്കുവെക്കാൻകൂടിയുള്ളതാണെന്ന് വാസു പറഞ്ഞു. 2002-ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും വാസു വയലിൽനിന്ന് പിന്മാറിയില്ല. വയലിലെ ഏറിയപങ്കും പണികൾ ഇവർതന്നെയാണ് ചെയ്യുന്നത്. രാസവളം വളരെ കുറച്ചേ ഉപയോഗിക്കാറുള്ളൂ. പട്ടുനൂൽപ്പുഴു കൃഷിമുതൽ മത്സ്യക്കൃഷിവരെ വാസുവിനറിയാം.
നിത്യജീവിതത്തിനാവശ്യമായ എല്ലാവിഭവങ്ങളും പറമ്പിലുള്ളതിനാൽ കടയടപ്പോ മറ്റുനിയന്ത്രണങ്ങളോ ഇവരെ ബാധിക്കാറില്ല. മടികൂടാതെ മണ്ണിലിറങ്ങുന്നതിനാൽ 70-ലും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കർഷകദമ്പതിമാർ. നെല്ലിക്കുറിശ്ശി ആനക്കോട്ടുപള്ളിയാലിൽ വാസുവിനും അധ്യാപകവൃത്തിയിൽനിന്ന് വിരമിച്ച ഭാര്യ കൗസല്യയ്ക്കും കൃഷിയാണ് ഇന്ന് ജീവിതം. ഏഴുവർഷത്തെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ വാസു പിന്നെ കൃഷിയിടത്തിലേക്കിറങ്ങി.
ഏറെ വാശിയോടും ആശങ്കയോടെയുമാണ് ആദ്യം നെൽക്കൃഷി ചെയ്തത്. സ്വന്തം അധ്വാനവും നല്ലരീതിയിലുള്ള വിളപരിചരണവുംകൂടിയായപ്പോൾ മികച്ച വിളവ്. തുടർന്ന്, വിളകൾ കൂട്ടി. തെങ്ങും കമുകും കുരുമുളകും വാഴകളും ഫലവൃക്ഷങ്ങളും നട്ടു.
Content Highlights:Success story of a couple from palakkad in vegetable farming
നിലവിൽ ഒരുവർഷം രണ്ടുലക്ഷത്തോളം രൂപ വരുമാനമുണ്ട്. കാർഷികവിഭവങ്ങൾ വിൽക്കാനുള്ളത് മാത്രമല്ല, ഇല്ലാത്തവർക്ക് പങ്കുവെക്കാൻകൂടിയുള്ളതാണെന്ന് വാസു പറഞ്ഞു. 2002-ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും വാസു വയലിൽനിന്ന് പിന്മാറിയില്ല. വയലിലെ ഏറിയപങ്കും പണികൾ ഇവർതന്നെയാണ് ചെയ്യുന്നത്. രാസവളം വളരെ കുറച്ചേ ഉപയോഗിക്കാറുള്ളൂ. പട്ടുനൂൽപ്പുഴു കൃഷിമുതൽ മത്സ്യക്കൃഷിവരെ വാസുവിനറിയാം.
നിത്യജീവിതത്തിനാവശ്യമായ എല്ലാവിഭവങ്ങളും പറമ്പിലുള്ളതിനാൽ കടയടപ്പോ മറ്റുനിയന്ത്രണങ്ങളോ ഇവരെ ബാധിക്കാറില്ല. മടികൂടാതെ മണ്ണിലിറങ്ങുന്നതിനാൽ 70-ലും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കർഷകദമ്പതിമാർ. നെല്ലിക്കുറിശ്ശി ആനക്കോട്ടുപള്ളിയാലിൽ വാസുവിനും അധ്യാപകവൃത്തിയിൽനിന്ന് വിരമിച്ച ഭാര്യ കൗസല്യയ്ക്കും കൃഷിയാണ് ഇന്ന് ജീവിതം. ഏഴുവർഷത്തെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ വാസു പിന്നെ കൃഷിയിടത്തിലേക്കിറങ്ങി.
ഏറെ വാശിയോടും ആശങ്കയോടെയുമാണ് ആദ്യം നെൽക്കൃഷി ചെയ്തത്. സ്വന്തം അധ്വാനവും നല്ലരീതിയിലുള്ള വിളപരിചരണവുംകൂടിയായപ്പോൾ മികച്ച വിളവ്. തുടർന്ന്, വിളകൾ കൂട്ടി. തെങ്ങും കമുകും കുരുമുളകും വാഴകളും ഫലവൃക്ഷങ്ങളും നട്ടു.
Content Highlights:Success story of a couple from palakkad in vegetable farming