കൊച്ചി: വാഴക്കുളത്തെ പൈനാപ്പിൾ ട്രെയിൻ വഴി ഡൽഹി വിപണിയിലേക്ക്. ബുധനാഴ്ച ഡൽഹിക്കു പോയ നിസാമുദ്ദീൻ എക്സ്പ്രസിലാണ് വാഴക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ആദ്യമായി പൈനാപ്പിൾ ഡൽഹിക്കയച്ചത്.
ഹരിയാണയിലെ അഗ്രി സ്റ്റാർട്ടപ്പായ ഡിയെം അഗ്രോ എൽ.എൽ.പി.ക്കാണ് രണ്ടര ടൺ പൈനാപ്പിൾ പരീക്ഷണാർത്ഥം റെയിൽ വഴി അയച്ചത്. പരീക്ഷണം വിജയിച്ചാൽ റെയിൽ വഴി കൂടുതൽ പൈനാപ്പിൾ തുടർച്ചയായി അയയ്ക്കാനാണ് തീരുമാനം.
നിലവിൽ പ്രധാനമായും റോഡുമാർഗമാണ് വാഴക്കുളത്തുനിന്നുള്ള പൈനാപ്പിൾ ഉത്തരേന്ത്യയിലെത്തുന്നത്. ലോറിയിൽ അഞ്ച് ദിവസം കൊണ്ടാണ് ചരക്ക് ഡൽഹിയിലെത്തുന്നതെങ്കിൽ ട്രെയിൻ വഴി അയച്ചാൽ രണ്ട് ദിവസം കൊണ്ട് ഉത്പന്നമെത്തിക്കാം.
ഉത്തരേന്ത്യയിൽനിന്ന് കൂടുതൽ വ്യാപാര അന്വേഷണങ്ങളുണ്ട്. ഹോർട്ടികൾച്ചർ മിഷനും റെയിൽവേയും ആകർഷകമായ ഇളവുകളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പൈനാപ്പിൾ അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ് തോട്ടുമാറി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ആർ.കെ.വി.വൈ.-റഫ്താർ പദ്ധതിക്കു കീഴിൽ ഫണ്ട് ലഭിച്ച സ്റ്റാർട്ട്അപ്പാണ് മലയാളിയായ ബിബിൻ മാനുവൽ മുഖ്യ പ്രൊമോട്ടറായ ഡിയെം അഗ്രോ. രാജ്യമെങ്ങുമുള്ള കർഷകരുടെ ഉത്പന്നങ്ങൾ ഉത്തരേന്ത്യയിലെത്തിച്ച് ഓൺലൈനിലൂടെയും നേരിട്ടും ഉപഭോക്താക്കൾക്കെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഡിയെം പ്രവർത്തിക്കുന്നത്.
ഹരിയാണയിലെ അഗ്രി സ്റ്റാർട്ടപ്പായ ഡിയെം അഗ്രോ എൽ.എൽ.പി.ക്കാണ് രണ്ടര ടൺ പൈനാപ്പിൾ പരീക്ഷണാർത്ഥം റെയിൽ വഴി അയച്ചത്. പരീക്ഷണം വിജയിച്ചാൽ റെയിൽ വഴി കൂടുതൽ പൈനാപ്പിൾ തുടർച്ചയായി അയയ്ക്കാനാണ് തീരുമാനം.
നിലവിൽ പ്രധാനമായും റോഡുമാർഗമാണ് വാഴക്കുളത്തുനിന്നുള്ള പൈനാപ്പിൾ ഉത്തരേന്ത്യയിലെത്തുന്നത്. ലോറിയിൽ അഞ്ച് ദിവസം കൊണ്ടാണ് ചരക്ക് ഡൽഹിയിലെത്തുന്നതെങ്കിൽ ട്രെയിൻ വഴി അയച്ചാൽ രണ്ട് ദിവസം കൊണ്ട് ഉത്പന്നമെത്തിക്കാം.
ഉത്തരേന്ത്യയിൽനിന്ന് കൂടുതൽ വ്യാപാര അന്വേഷണങ്ങളുണ്ട്. ഹോർട്ടികൾച്ചർ മിഷനും റെയിൽവേയും ആകർഷകമായ ഇളവുകളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പൈനാപ്പിൾ അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ് തോട്ടുമാറി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ആർ.കെ.വി.വൈ.-റഫ്താർ പദ്ധതിക്കു കീഴിൽ ഫണ്ട് ലഭിച്ച സ്റ്റാർട്ട്അപ്പാണ് മലയാളിയായ ബിബിൻ മാനുവൽ മുഖ്യ പ്രൊമോട്ടറായ ഡിയെം അഗ്രോ. രാജ്യമെങ്ങുമുള്ള കർഷകരുടെ ഉത്പന്നങ്ങൾ ഉത്തരേന്ത്യയിലെത്തിച്ച് ഓൺലൈനിലൂടെയും നേരിട്ടും ഉപഭോക്താക്കൾക്കെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഡിയെം പ്രവർത്തിക്കുന്നത്.