കണ്ണൂർ: ഒരുകാലത്ത് മലയാളികൾ കറികളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന അടതാപ്പ് കൃഷിയിടങ്ങളിലേക്ക് തിരിച്ചുവരുന്നു.
മലയോര മേഖലയിൽ ചില വീടുകളിൽ അടതാപ്പ് കൃഷിയും പച്ചക്കറികൾക്കൊപ്പം സ്ഥാനം പിടിക്കുകയാണ്. കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണിത്.
അരനൂറ്റാണ്ട് മുൻപ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു. ഇപ്പോൾ അപൂർവമായി കുടിയേറ്റ കർഷകരുടെയും മറ്റും വീടുകളിൽ മാത്രമാണ് അടതാപ്പ് ബാക്കിയുള്ളത്.
കാച്ചിലും ചെറുകിഴങ്ങും പോലെ മരത്തിലോ പന്തലിലോ ആണ് വളരുന്നത്. ഇലകൾക്കും ഇവയോട് സാദൃശ്യമുണ്ട്.
വള്ളികൾ ഇടത്തോട്ട് മാത്രമേ ചുറ്റുകയുള്ളു. മേക്കാച്ചിൽ പോലെ വള്ളികളുടെ മുകളിലാണ് കായ് ഉണ്ടാവുന്നത്. 100 ഗ്രാം മുതൽ ഒന്നര കിലോഗ്രാംവരെ തുക്കമുള്ളവ ഉണ്ടാകാറുണ്ട്.
അടതാപ്പിന്റെ ഭൂമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം. ഇതിന് കാച്ചിൽ പോലെ വലിപ്പമുണ്ടാവും. നല്ല മൂപ്പായാൽ അടതാപ്പ് വള്ളികളിൽനിന്ന് വീഴും.
ഏതാണ്ട് രണ്ടുമാസക്കാലം സുഷുപ്താവസ്ഥ ഉള്ളതിനാൽ വിളവെടുത്ത ഉടനെ നടാറില്ല. പ്രധാന മുള വന്നാലേ കൃഷിയിറക്കൂ. ഒരുവള്ളിയിൽനിന്ന് 20 കിലോഗ്രാം അടതാപ്പ് കിട്ടാറുണ്ട്.
നവംബർ, ഡിസംബർ മാസങ്ങളിലാണ് കായ്കൾ കൂടുതലും ഉണ്ടാകുന്നത്. അന്നജം, മാംസ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. ഇവ പ്രമേഹരോഗികൾക്ക് പഥ്യാഹാരമാണ്. ഡയസ്കോറിയ ബൾ ബോഫറ എന്നാണ് ശാസ്ത്രനാമം.
ഉദയഗിരി പഞ്ചായത്ത് മെമ്പറും ജൈവകർഷകനുമായ മാനുവൽ വടക്കേ മുറിയും പരിസ്ഥിതി പ്രവർത്തകനായ ആന്റണി പുളിക്കലും അടതാപ്പ് കൃഷിയിൽ മുന്നിലുണ്ട്.
കാൽമുട്ട് വേദനയ്ക്ക് അടതാപ്പ് കിഴങ്ങുകൾ മരുന്നായി ഉപയോഗിച്ചിരുന്നു. ജൈവകൃഷിക്ക് പ്രാധാന്യം വന്നതോടെ അടതാപ്പിനും നല്ല കാലം തെളിയുകയാണ്.
മലയോര മേഖലയിൽ ചില വീടുകളിൽ അടതാപ്പ് കൃഷിയും പച്ചക്കറികൾക്കൊപ്പം സ്ഥാനം പിടിക്കുകയാണ്. കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണിത്.
അരനൂറ്റാണ്ട് മുൻപ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു. ഇപ്പോൾ അപൂർവമായി കുടിയേറ്റ കർഷകരുടെയും മറ്റും വീടുകളിൽ മാത്രമാണ് അടതാപ്പ് ബാക്കിയുള്ളത്.
കാച്ചിലും ചെറുകിഴങ്ങും പോലെ മരത്തിലോ പന്തലിലോ ആണ് വളരുന്നത്. ഇലകൾക്കും ഇവയോട് സാദൃശ്യമുണ്ട്.
വള്ളികൾ ഇടത്തോട്ട് മാത്രമേ ചുറ്റുകയുള്ളു. മേക്കാച്ചിൽ പോലെ വള്ളികളുടെ മുകളിലാണ് കായ് ഉണ്ടാവുന്നത്. 100 ഗ്രാം മുതൽ ഒന്നര കിലോഗ്രാംവരെ തുക്കമുള്ളവ ഉണ്ടാകാറുണ്ട്.
അടതാപ്പിന്റെ ഭൂമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം. ഇതിന് കാച്ചിൽ പോലെ വലിപ്പമുണ്ടാവും. നല്ല മൂപ്പായാൽ അടതാപ്പ് വള്ളികളിൽനിന്ന് വീഴും.
ഏതാണ്ട് രണ്ടുമാസക്കാലം സുഷുപ്താവസ്ഥ ഉള്ളതിനാൽ വിളവെടുത്ത ഉടനെ നടാറില്ല. പ്രധാന മുള വന്നാലേ കൃഷിയിറക്കൂ. ഒരുവള്ളിയിൽനിന്ന് 20 കിലോഗ്രാം അടതാപ്പ് കിട്ടാറുണ്ട്.
നവംബർ, ഡിസംബർ മാസങ്ങളിലാണ് കായ്കൾ കൂടുതലും ഉണ്ടാകുന്നത്. അന്നജം, മാംസ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. ഇവ പ്രമേഹരോഗികൾക്ക് പഥ്യാഹാരമാണ്. ഡയസ്കോറിയ ബൾ ബോഫറ എന്നാണ് ശാസ്ത്രനാമം.
ഉദയഗിരി പഞ്ചായത്ത് മെമ്പറും ജൈവകർഷകനുമായ മാനുവൽ വടക്കേ മുറിയും പരിസ്ഥിതി പ്രവർത്തകനായ ആന്റണി പുളിക്കലും അടതാപ്പ് കൃഷിയിൽ മുന്നിലുണ്ട്.
കാൽമുട്ട് വേദനയ്ക്ക് അടതാപ്പ് കിഴങ്ങുകൾ മരുന്നായി ഉപയോഗിച്ചിരുന്നു. ജൈവകൃഷിക്ക് പ്രാധാന്യം വന്നതോടെ അടതാപ്പിനും നല്ല കാലം തെളിയുകയാണ്.