മാള: വിവാദസ്വാമി സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയിൽ വീണ്ടും നെൽകൃഷി ആരംഭിച്ചു.
പത്ത് വർഷത്തിലധികമായി തരിശു കിടന്ന പാടത്ത് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് ആദ്യ ഞാറ് നട്ടത്. കൃഷിയുണർത്തുപാട്ടിന്റെ അകമ്പടിയോടെ മറ്റുള്ളവരും മന്ത്രിക്കൊപ്പം ചേർന്നു.
തൃശ്ശൂർ, എറണാകുളം ജില്ലകളിലായി 130 ഏക്കറോളം സ്ഥലമാണ് സന്തോഷ് മാധവൻ ബിനാമി പേരുകളിൽ വാങ്ങിയിരുന്നത്. ഇതിൽ തൃശ്ശൂർ ജില്ലയിലുൾപ്പെടുന്ന പത്ത് ഏക്കറിലാണ് നെൽകൃഷി ആരംഭിച്ചിട്ടുള്ളത്.
ക്രമേണ മുഴുവൻ സ്ഥലങ്ങളിലേക്കും നെൽകൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.പൊയ്യ പഞ്ചായത്തിലെ മടത്തുംപടിയിലായിരുന്നു കൃഷിയിറക്കൽ.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് സന്തോഷ് മാധവന്റെ സ്ഥലം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തത്. 130 ഏക്കറിൽ ഭൂരിഭാഗവും നെൽവയലുകളാണ്. എന്നാൽ കരഭൂമിയാണെന്ന് കാണിച്ച് ഇവയെല്ലാം ഐ.ടി. പാർക്കിനായി വിട്ടുകൊടുത്ത് കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഉത്തരവിറക്കിയിരുന്നു.
സന്തോഷ് മാധവന്റെ തന്നെ ബിനാമിയായിരുന്നു ഈ ഐ.ടി. കമ്പനി.ഇതിനെതിരേ ജനകീയപ്രതിഷേധം ഉയർന്നതോടെ ഉത്തരവ് പിൻവലിച്ചു.
പത്ത് വർഷത്തിലധികമായി തരിശു കിടന്ന പാടത്ത് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് ആദ്യ ഞാറ് നട്ടത്. കൃഷിയുണർത്തുപാട്ടിന്റെ അകമ്പടിയോടെ മറ്റുള്ളവരും മന്ത്രിക്കൊപ്പം ചേർന്നു.
തൃശ്ശൂർ, എറണാകുളം ജില്ലകളിലായി 130 ഏക്കറോളം സ്ഥലമാണ് സന്തോഷ് മാധവൻ ബിനാമി പേരുകളിൽ വാങ്ങിയിരുന്നത്. ഇതിൽ തൃശ്ശൂർ ജില്ലയിലുൾപ്പെടുന്ന പത്ത് ഏക്കറിലാണ് നെൽകൃഷി ആരംഭിച്ചിട്ടുള്ളത്.
ക്രമേണ മുഴുവൻ സ്ഥലങ്ങളിലേക്കും നെൽകൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.പൊയ്യ പഞ്ചായത്തിലെ മടത്തുംപടിയിലായിരുന്നു കൃഷിയിറക്കൽ.
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് സന്തോഷ് മാധവന്റെ സ്ഥലം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തത്. 130 ഏക്കറിൽ ഭൂരിഭാഗവും നെൽവയലുകളാണ്. എന്നാൽ കരഭൂമിയാണെന്ന് കാണിച്ച് ഇവയെല്ലാം ഐ.ടി. പാർക്കിനായി വിട്ടുകൊടുത്ത് കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഉത്തരവിറക്കിയിരുന്നു.
സന്തോഷ് മാധവന്റെ തന്നെ ബിനാമിയായിരുന്നു ഈ ഐ.ടി. കമ്പനി.ഇതിനെതിരേ ജനകീയപ്രതിഷേധം ഉയർന്നതോടെ ഉത്തരവ് പിൻവലിച്ചു.