കൃഷിക്കുള്ള സൗജന്യ വൈദ്യുതി പദ്ധതിയുടെ ഭാഗമായി പുതുതായി രൂപവത്കരിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് അംഗത്വ ഫീസായി നൽകേണ്ടത് 100 രൂപ. മാസവരി 10 രൂപയും. കെ.എസ്.ഇ.ബി.യിൽ കൃഷിവകുപ്പ് നേരിട്ട് പണം അടയ്കുന്ന നിലവിലെ സംവിധാനത്തിൽ ഇത്തരം ഫീസുകളില്ലായിരുന്നു. 2.72 ലക്ഷം കർഷകർക്കാണ് നിലവിൽ സൗജന്യ കണക്ഷനുള്ളത്.
തുടർച്ചയായി മൂന്നുതവണ വരിസംഖ്യ അടച്ചില്ലെങ്കിൽ ഗ്രൂപ്പിലെ അംഗത്വം നഷ്ടപ്പെടുമെന്നും കൃഷിവകുപ്പ് പുറത്തിറക്കിയ കരട് നിയമാവലിയിൽ പറയുന്നു. മൂന്നുതവണ പൊതുയോഗങ്ങളിൽ കാരണം കാണിക്കാതെ ഹാജരാകാതിരുന്നാലും അംഗത്വം പോകും. ഗ്രൂപ്പുകളിൽനിന്ന് പുറത്താകുന്ന കർഷകർക്ക് സൗജന്യ വൈദ്യുതി ലഭിക്കില്ല. ഒരുവർഷമാണ് ഗ്രൂപ്പുകളുടെ കാലാവധി. മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേരണം. കുറഞ്ഞത് ഏഴംഗങ്ങളെങ്കിലും ഒരു ഗ്രൂപ്പിൽ വേണം. ചാരിറ്റബിൾ സൊസൈറ്റീസ് നിയമമനുസരിച്ചാണ് ഇതു രജിസ്റ്റർ ചെയ്യേണ്ടത്.
രണ്ടുമാസത്തിലൊരിക്കൽ വൈദ്യുത ബിൽ അടയ്കുക എന്നുമാത്രം ലക്ഷ്യമാക്കിയാണ് ഇത്രയും വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നത്. അജൻഡ ഉൾപ്പെടെയുള്ള യോഗ നോട്ടീസ് എല്ലാ അംഗങ്ങൾക്കും നൽകണം. സമവായം സാധ്യമായില്ലെങ്കിൽ രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തണം. ഓരോ സാമ്പത്തിക വർഷത്തിലും കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് വാങ്ങിക്കണം. ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതിയിൽ ചർച്ചചെയ്യണം. ഇത്തരത്തിൽ നൂറായിരം നൂലാമാലകൾ ഉൾപ്പെടുന്നതാണ് കരട് നിയമാവലി.
ഇത്രയും ഗ്രൂപ്പുകൾ ബൈലോ ഉണ്ടാക്കി രജിസ്റ്റർ ചെയ്യാൻ തന്നെ മാസങ്ങൾ വേണ്ടിവരും. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട ആനുകൂല്യം നിഷേധിക്കാനുള്ള പ്രവണതയും ഉണ്ടാകും. കൃഷി ഓഫീസർമാരും കർഷകരും നിരവധി ഫയലുകൾ സൂക്ഷിക്കേണ്ടിവരും. ചുരുക്കത്തിൽ സൗജന്യ വൈദ്യുതി പദ്ധതി കൃഷി ഓഫീസുകൾക്കും കർഷകർക്കും വൻഭാരമായി മാറുമെന്ന സൂചനയാണ് നിയമാവലി നൽകുന്നത്.
Content Highlights:free electricity for agriculture groups in kerala
തുടർച്ചയായി മൂന്നുതവണ വരിസംഖ്യ അടച്ചില്ലെങ്കിൽ ഗ്രൂപ്പിലെ അംഗത്വം നഷ്ടപ്പെടുമെന്നും കൃഷിവകുപ്പ് പുറത്തിറക്കിയ കരട് നിയമാവലിയിൽ പറയുന്നു. മൂന്നുതവണ പൊതുയോഗങ്ങളിൽ കാരണം കാണിക്കാതെ ഹാജരാകാതിരുന്നാലും അംഗത്വം പോകും. ഗ്രൂപ്പുകളിൽനിന്ന് പുറത്താകുന്ന കർഷകർക്ക് സൗജന്യ വൈദ്യുതി ലഭിക്കില്ല. ഒരുവർഷമാണ് ഗ്രൂപ്പുകളുടെ കാലാവധി. മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേരണം. കുറഞ്ഞത് ഏഴംഗങ്ങളെങ്കിലും ഒരു ഗ്രൂപ്പിൽ വേണം. ചാരിറ്റബിൾ സൊസൈറ്റീസ് നിയമമനുസരിച്ചാണ് ഇതു രജിസ്റ്റർ ചെയ്യേണ്ടത്.
രണ്ടുമാസത്തിലൊരിക്കൽ വൈദ്യുത ബിൽ അടയ്കുക എന്നുമാത്രം ലക്ഷ്യമാക്കിയാണ് ഇത്രയും വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നത്. അജൻഡ ഉൾപ്പെടെയുള്ള യോഗ നോട്ടീസ് എല്ലാ അംഗങ്ങൾക്കും നൽകണം. സമവായം സാധ്യമായില്ലെങ്കിൽ രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തണം. ഓരോ സാമ്പത്തിക വർഷത്തിലും കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് വാങ്ങിക്കണം. ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതിയിൽ ചർച്ചചെയ്യണം. ഇത്തരത്തിൽ നൂറായിരം നൂലാമാലകൾ ഉൾപ്പെടുന്നതാണ് കരട് നിയമാവലി.
ഇത്രയും ഗ്രൂപ്പുകൾ ബൈലോ ഉണ്ടാക്കി രജിസ്റ്റർ ചെയ്യാൻ തന്നെ മാസങ്ങൾ വേണ്ടിവരും. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട ആനുകൂല്യം നിഷേധിക്കാനുള്ള പ്രവണതയും ഉണ്ടാകും. കൃഷി ഓഫീസർമാരും കർഷകരും നിരവധി ഫയലുകൾ സൂക്ഷിക്കേണ്ടിവരും. ചുരുക്കത്തിൽ സൗജന്യ വൈദ്യുതി പദ്ധതി കൃഷി ഓഫീസുകൾക്കും കർഷകർക്കും വൻഭാരമായി മാറുമെന്ന സൂചനയാണ് നിയമാവലി നൽകുന്നത്.
Content Highlights:free electricity for agriculture groups in kerala