തിരുവനന്തപുരം ജില്ലയിൽ ചെങ്കൽ ഗ്രാമപ്പഞ്ചായത്തിലെ വ്ളാത്തങ്കര ഒരു കാലത്ത് പാവൽക്കൃഷിയിൽ പേരുകേട്ട സ്ഥലമായിരുന്നു. വർഷങ്ങൾക്കുശേഷമാണ് ചീരക്കൃഷിയുടെ പേരിൽ ഈ പ്രദേശം പ്രസിദ്ധമാവുന്നത്. പോഷകപ്രദവും സ്വാദിഷ്ഠവും കടുംചുവപ്പ് നിറത്തോടുകൂടിയതുമാണ് ഈ ചീരയിനം.
വ്ളാത്തങ്കരയിലെ പച്ചക്കറിക്കർഷകനായ തങ്കയ്യൻ പ്ലാങ്കാല പച്ചക്കറി മാർക്കറ്റിൽ വിൽപ്പനയ്ക്കെത്തിയ ചീരക്കെട്ടുകളിൽനിന്നു സവിശേഷത തോന്നിയ ഒരു ചീരത്തൈ എടുത്തുവളർത്തി വംശവർധന നടത്തിയെടുത്ത അത്യുത്പാദനശേഷിയുള്ള നാടൻ ഇനമാണിത്. വിത്തുപാകി നേരിട്ടും തൈകൾ പറിച്ചുനട്ടും വിളവെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. കാർഷിക പരിചരണ പ്രവർത്തനങ്ങൾ സാധാരണ ചീരയുടേതു തന്നെ. ദീർഘകാലം വിളവ് ലഭിക്കും. മാംസളമായ ഇലകളും തണ്ടും പച്ചയിൽത്തന്നെ രുചികരമാണ്. ഇലപ്പുള്ളിരോഗത്തെ അതിജീവിക്കാൻ കഴിയും. മഴക്കാലത്തും കൃഷിചെയ്യാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ചീരനട്ട് ആറുമാസമാകുമ്പോൾ വിത്തെടുക്കാൻ പാകമാകും. ഒരാൾപൊക്കത്തിലുള്ള ചെടി വെട്ടിയെടുത്താണ് വിത്ത് ശേഖരിക്കുന്നത്. മൂന്നുദിവസം വെയിലത്തും രണ്ടുദിവസം തണലത്തും ഉണക്കിയെടുത്തശേഷം വിത്ത് ശേഖരിക്കും. ഒരുചെടിയിൽനിന്ന് 250 ഗ്രാംവരെ വിത്ത് ലഭിക്കും. കിലോഗ്രാമിന് 3500 രൂപയാണ് വില. ഈ കൃഷി വ്യാപകമാവുകയാണെന്ന് കോട്ടുവള്ളി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു (9847168656) പറയുന്നു. സമീപജില്ലകളിലും എറണാകുളം ജില്ലയിലെ വടക്കേക്കര, കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്തുകളിലും നല്ലനിലയിൽ കൃഷിചെയ്തുവരുന്നുണ്ട്.
Content Highlights:Vlathankara spinach cultivation
വ്ളാത്തങ്കരയിലെ പച്ചക്കറിക്കർഷകനായ തങ്കയ്യൻ പ്ലാങ്കാല പച്ചക്കറി മാർക്കറ്റിൽ വിൽപ്പനയ്ക്കെത്തിയ ചീരക്കെട്ടുകളിൽനിന്നു സവിശേഷത തോന്നിയ ഒരു ചീരത്തൈ എടുത്തുവളർത്തി വംശവർധന നടത്തിയെടുത്ത അത്യുത്പാദനശേഷിയുള്ള നാടൻ ഇനമാണിത്. വിത്തുപാകി നേരിട്ടും തൈകൾ പറിച്ചുനട്ടും വിളവെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. കാർഷിക പരിചരണ പ്രവർത്തനങ്ങൾ സാധാരണ ചീരയുടേതു തന്നെ. ദീർഘകാലം വിളവ് ലഭിക്കും. മാംസളമായ ഇലകളും തണ്ടും പച്ചയിൽത്തന്നെ രുചികരമാണ്. ഇലപ്പുള്ളിരോഗത്തെ അതിജീവിക്കാൻ കഴിയും. മഴക്കാലത്തും കൃഷിചെയ്യാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ചീരനട്ട് ആറുമാസമാകുമ്പോൾ വിത്തെടുക്കാൻ പാകമാകും. ഒരാൾപൊക്കത്തിലുള്ള ചെടി വെട്ടിയെടുത്താണ് വിത്ത് ശേഖരിക്കുന്നത്. മൂന്നുദിവസം വെയിലത്തും രണ്ടുദിവസം തണലത്തും ഉണക്കിയെടുത്തശേഷം വിത്ത് ശേഖരിക്കും. ഒരുചെടിയിൽനിന്ന് 250 ഗ്രാംവരെ വിത്ത് ലഭിക്കും. കിലോഗ്രാമിന് 3500 രൂപയാണ് വില. ഈ കൃഷി വ്യാപകമാവുകയാണെന്ന് കോട്ടുവള്ളി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു (9847168656) പറയുന്നു. സമീപജില്ലകളിലും എറണാകുളം ജില്ലയിലെ വടക്കേക്കര, കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്തുകളിലും നല്ലനിലയിൽ കൃഷിചെയ്തുവരുന്നുണ്ട്.
Content Highlights:Vlathankara spinach cultivation