തൃശ്ശൂർ: വൈകിത്തുടങ്ങിയ നെല്ല് സംഭരണം ലക്ഷ്യം കണ്ടില്ല. ഒന്നാം വിളയിൽ നിന്ന് 1.6 ലക്ഷം ടൺ നെല്ലാണ് സംഭരിക്കേണ്ടിയിരുന്നത്. ഇതുവരെ കിട്ടിയത് 41,219 ടൺ മാത്രം. ലക്ഷ്യമിട്ടതിന്റെ നാലിലൊന്നുമാത്രം. സപ്ലൈകോ നെല്ലെടുപ്പ് തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. സംഭരണം പുരോഗമിക്കുകയാണെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്.
പാലക്കാട് ജില്ലയിൽ നിന്നാണ് ഒന്നാംവിളയുടെ 40 ശതമാനം സംഭരിക്കേണ്ടത്. അതുപ്രകാരം പാലക്കാട്ടുനിന്ന് 64,00 ടൺ കിട്ടണം. എന്നാൽ കിട്ടിയത് 28,364 ടൺ മാത്രം. പാലക്കാട് ജില്ലയിൽ സംഭരണം ഏതാണ്ട് പൂർത്തിയായെന്ന് സപ്ലൈകോ പറയുന്നു. ചിറ്റൂർമേഖലയിൽ മാത്രമാണ് നെല്ല് സംഭരിക്കാനുള്ളത്.
താങ്ങുവില പ്രഖ്യാപനം നേരത്തേയുണ്ടായെങ്കിലും നെല്ലെടുത്ത് അരിയാക്കുന്നതിൽനിന്ന് മില്ലുടമകൾ തുടക്കത്തിൽ വിട്ടു നിന്നു. അതോടെ നെല്ലു സംഭരണം വൈകി. ഓഗസ്റ്റിൽ കൊയ്ത്തു തുടങ്ങി സെപ്റ്റംബർ പകുതിയോടെ സംഭരണം തുടങ്ങുകയായിരുന്നു പതിവ്. ഇത്തവണ സംഭരണം തുടങ്ങിയതായി അറിയിപ്പുണ്ടായത് ഒക്ടോബർ മൂന്നിനാണ്. മില്ലുകാർക്ക് പാടം തിട്ടപ്പെടുത്തി കൃത്യമായി സംഭരണം തുടങ്ങിയത് ഒക്ടോബർ പകുതിയോടെയും.
നെല്ലളന്ന് കർഷകർക്ക് ഉടൻ പണം നൽകുന്ന പദ്ധതിയിൽ നിന്ന് എസ്.ബി.ഐ തുടക്കത്തിൽ വിട്ടു നിന്നതും കർഷകരെ പ്രയാസത്തിലാക്കി. കൊയ്തെടുത്ത നെല്ല് സംഭരിച്ചുവെയ്ക്കാനാകാതെ മിക്കവരും വിറ്റു. മഴയായിരുന്നു പ്രധാന പ്രതിസന്ധി. രണ്ടാം വിളയിറക്കാൻ പണമില്ലാതായതോടെ മിക്കകർഷകരും പൊതുവിപണിയിൽ നെല്ല് വിറ്റു. വിപണിയിൽ ഇത്തവണ കിലോഗ്രാമിന് 17 രൂപവരെ കിട്ടി. സപ്ലൈകോ കിലോഗ്രാമിന് 23.30 രൂപയ്ക്കാണ് നെല്ലെടുക്കുന്നത്.
പാലക്കാട് ജില്ലയിൽ നിന്നാണ് ഒന്നാംവിളയുടെ 40 ശതമാനം സംഭരിക്കേണ്ടത്. അതുപ്രകാരം പാലക്കാട്ടുനിന്ന് 64,00 ടൺ കിട്ടണം. എന്നാൽ കിട്ടിയത് 28,364 ടൺ മാത്രം. പാലക്കാട് ജില്ലയിൽ സംഭരണം ഏതാണ്ട് പൂർത്തിയായെന്ന് സപ്ലൈകോ പറയുന്നു. ചിറ്റൂർമേഖലയിൽ മാത്രമാണ് നെല്ല് സംഭരിക്കാനുള്ളത്.
താങ്ങുവില പ്രഖ്യാപനം നേരത്തേയുണ്ടായെങ്കിലും നെല്ലെടുത്ത് അരിയാക്കുന്നതിൽനിന്ന് മില്ലുടമകൾ തുടക്കത്തിൽ വിട്ടു നിന്നു. അതോടെ നെല്ലു സംഭരണം വൈകി. ഓഗസ്റ്റിൽ കൊയ്ത്തു തുടങ്ങി സെപ്റ്റംബർ പകുതിയോടെ സംഭരണം തുടങ്ങുകയായിരുന്നു പതിവ്. ഇത്തവണ സംഭരണം തുടങ്ങിയതായി അറിയിപ്പുണ്ടായത് ഒക്ടോബർ മൂന്നിനാണ്. മില്ലുകാർക്ക് പാടം തിട്ടപ്പെടുത്തി കൃത്യമായി സംഭരണം തുടങ്ങിയത് ഒക്ടോബർ പകുതിയോടെയും.
നെല്ലളന്ന് കർഷകർക്ക് ഉടൻ പണം നൽകുന്ന പദ്ധതിയിൽ നിന്ന് എസ്.ബി.ഐ തുടക്കത്തിൽ വിട്ടു നിന്നതും കർഷകരെ പ്രയാസത്തിലാക്കി. കൊയ്തെടുത്ത നെല്ല് സംഭരിച്ചുവെയ്ക്കാനാകാതെ മിക്കവരും വിറ്റു. മഴയായിരുന്നു പ്രധാന പ്രതിസന്ധി. രണ്ടാം വിളയിറക്കാൻ പണമില്ലാതായതോടെ മിക്കകർഷകരും പൊതുവിപണിയിൽ നെല്ല് വിറ്റു. വിപണിയിൽ ഇത്തവണ കിലോഗ്രാമിന് 17 രൂപവരെ കിട്ടി. സപ്ലൈകോ കിലോഗ്രാമിന് 23.30 രൂപയ്ക്കാണ് നെല്ലെടുക്കുന്നത്.