പാലക്കാട്: നെല്ലിന്റെ സംഭരണവില ഒരാഴ്ചയ്ക്കകം കർഷകന്റെ അക്കൗണ്ടിലെത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഇതിന് കാലതാമസം വരുത്തുംവിധം പുതിയ വ്യവസ്ഥകളുമായി ബാങ്കുകൾ. മറ്റുബാങ്കുകളിൽ വായ്പാ കുടിശ്ശികയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽമാത്രമേ പണം നൽകാൻ കഴിയൂയെന്ന നിലപാടിലാണ് ബാങ്കുകൾ.
കനറാ ബാങ്കിന്റെ പല്ലശ്ശന ശാഖയിൽ പി.ആർ.എസ്. ഹാജരാക്കിയ കളത്തിൽപുരവീട്ടിൽ വി. ബാലകൃഷ്ണനാണ് നെല്ല് കൊടുത്ത് പണത്തിനായി കാത്തിരിക്കുന്നത്. ഒക്ടോബർ 29-നാണ് പി.ആർ.എസ്. ലഭിച്ചത്. പിറ്റേന്നുതന്നെ ഇത് ബാങ്കിൽ സമർപ്പിക്കുകയുംചെയ്തു. ഏഴാം തീയതിയാണ് ബാങ്കിൽ ചെല്ലാൻ അറിയിപ്പ് ലഭിച്ചത്.
പണം കിട്ടുമെന്നുകരുതി എത്തിയ കർഷകനോട് മറ്റൊരു ബാങ്കിൽനിന്നെടുത്ത കടത്തിന്റെ കുടിശ്ശികയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ പണം നൽകാൻ കഴിയൂയെന്നാണ് ബാങ്കധികൃതർ പറഞ്ഞത്. കടം കുടിശ്ശികയില്ലാതെ അടച്ചുകൊണ്ടിരിക്കുകയാണെങ്കിലും ബാങ്കിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള ശ്രമത്തിലാണ് ഈ കർഷകൻ.
നട്ടംതിരിയുന്ന കർഷകർ
കർഷകരെ സഹായിക്കുന്നതിന് വകുപ്പുമന്ത്രി നടത്തിയ ആത്മാർഥമായ ശ്രമത്തിനൊടുവിലാണ് പി.ആർ.എസ്. സമർപ്പിച്ചാൽ ബാങ്കുകൾ പണം കൊടുക്കുന്നതിനുള്ള നടപടിയുണ്ടായത്. എന്നാൽ, നിയമത്തിന്റെ നൂലാമാലകൾ വീണ്ടും അവരെ ബുദ്ധിമുട്ടിക്കുന്നതാണ് കാണുന്നത്. ബാങ്കിൽനിന്ന് കർഷകന് നൽകുന്ന പണം സപ്ലൈകോയാണ് കടമായെടുക്കുന്നത്. സർക്കാർ പണം നൽകുന്നമുറയ്ക്ക് പലിശസഹിതം ഇത് തിരിച്ചടയ്ക്കും. സ്ഥിതി ഇങ്ങനെയായിട്ടും ഓരോരോ സർട്ടിഫിക്കറ്റിനായി തങ്ങളെ ഓടിക്കേണ്ടതുണ്ടോ എന്നാണ് കർഷകർ ചോദിക്കുന്നത്.
നടപടിക്രമം പാലിക്കാതെ പണം നൽകാനാകില്ലെന്ന് അധികൃതർ
കരാർ സപ്ലൈകോയുമായിട്ടാണെങ്കിലും വായ്പ നൽകുന്നത് കർഷകർക്കായതിനാൽ നടപടിക്രമങ്ങൾ പാലിച്ചുമാത്രമേ പണം നൽകാനാകൂയെന്ന് കനറാ ബാങ്ക് ശാഖാ മാനേജർ മിധു പി. മാത്യു പറഞ്ഞു. പലകർഷകരും വിളവായ്പ എടുക്കുന്നവരാണ്. അങ്ങനെ എടുത്തിട്ടുണ്ടെങ്കിൽ നെല്ലിന്റെ വില ആ ബാങ്കിലാണ് അടയ്ക്കേണ്ടത്. പണം കർഷകന്റെ കൈയിലെത്തിയാൽ ലോണെടുത്ത ബാങ്കിൽ ഇത് അടയ്ക്കുമെന്നുറപ്പില്ല. ഇത് സപ്ലൈകോയുമായുള്ള കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ബാങ്കുകളിൽനിന്ന് കടമെടുത്തിട്ടുള്ളവർക്കുമാത്രമേ ഇത് ബാധകമാക്കിയിട്ടുള്ളൂവെന്നും അവരറിയിച്ചു.
ഇതുവരെ സംഭരിച്ചത് 32000 ടൺ നെല്ല്
സപ്ലൈകോ ഇതുവരെ ജില്ലയിൽനിന്ന് സംഭരിച്ചത് 32,000 ടൺ നെല്ലാണെന്ന് പാഡി മാർക്കറ്റിങ് ഓഫീസർ കൃഷ്ണകുമാരി അറിയിച്ചു. ഏഴുകോടിരൂപ കർഷകർക്ക് നൽകി.
Content Highlights: Agriculture, Paddy, Paddy Subsidy
കനറാ ബാങ്കിന്റെ പല്ലശ്ശന ശാഖയിൽ പി.ആർ.എസ്. ഹാജരാക്കിയ കളത്തിൽപുരവീട്ടിൽ വി. ബാലകൃഷ്ണനാണ് നെല്ല് കൊടുത്ത് പണത്തിനായി കാത്തിരിക്കുന്നത്. ഒക്ടോബർ 29-നാണ് പി.ആർ.എസ്. ലഭിച്ചത്. പിറ്റേന്നുതന്നെ ഇത് ബാങ്കിൽ സമർപ്പിക്കുകയുംചെയ്തു. ഏഴാം തീയതിയാണ് ബാങ്കിൽ ചെല്ലാൻ അറിയിപ്പ് ലഭിച്ചത്.
പണം കിട്ടുമെന്നുകരുതി എത്തിയ കർഷകനോട് മറ്റൊരു ബാങ്കിൽനിന്നെടുത്ത കടത്തിന്റെ കുടിശ്ശികയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ പണം നൽകാൻ കഴിയൂയെന്നാണ് ബാങ്കധികൃതർ പറഞ്ഞത്. കടം കുടിശ്ശികയില്ലാതെ അടച്ചുകൊണ്ടിരിക്കുകയാണെങ്കിലും ബാങ്കിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള ശ്രമത്തിലാണ് ഈ കർഷകൻ.
നട്ടംതിരിയുന്ന കർഷകർ
കർഷകരെ സഹായിക്കുന്നതിന് വകുപ്പുമന്ത്രി നടത്തിയ ആത്മാർഥമായ ശ്രമത്തിനൊടുവിലാണ് പി.ആർ.എസ്. സമർപ്പിച്ചാൽ ബാങ്കുകൾ പണം കൊടുക്കുന്നതിനുള്ള നടപടിയുണ്ടായത്. എന്നാൽ, നിയമത്തിന്റെ നൂലാമാലകൾ വീണ്ടും അവരെ ബുദ്ധിമുട്ടിക്കുന്നതാണ് കാണുന്നത്. ബാങ്കിൽനിന്ന് കർഷകന് നൽകുന്ന പണം സപ്ലൈകോയാണ് കടമായെടുക്കുന്നത്. സർക്കാർ പണം നൽകുന്നമുറയ്ക്ക് പലിശസഹിതം ഇത് തിരിച്ചടയ്ക്കും. സ്ഥിതി ഇങ്ങനെയായിട്ടും ഓരോരോ സർട്ടിഫിക്കറ്റിനായി തങ്ങളെ ഓടിക്കേണ്ടതുണ്ടോ എന്നാണ് കർഷകർ ചോദിക്കുന്നത്.
നടപടിക്രമം പാലിക്കാതെ പണം നൽകാനാകില്ലെന്ന് അധികൃതർ
കരാർ സപ്ലൈകോയുമായിട്ടാണെങ്കിലും വായ്പ നൽകുന്നത് കർഷകർക്കായതിനാൽ നടപടിക്രമങ്ങൾ പാലിച്ചുമാത്രമേ പണം നൽകാനാകൂയെന്ന് കനറാ ബാങ്ക് ശാഖാ മാനേജർ മിധു പി. മാത്യു പറഞ്ഞു. പലകർഷകരും വിളവായ്പ എടുക്കുന്നവരാണ്. അങ്ങനെ എടുത്തിട്ടുണ്ടെങ്കിൽ നെല്ലിന്റെ വില ആ ബാങ്കിലാണ് അടയ്ക്കേണ്ടത്. പണം കർഷകന്റെ കൈയിലെത്തിയാൽ ലോണെടുത്ത ബാങ്കിൽ ഇത് അടയ്ക്കുമെന്നുറപ്പില്ല. ഇത് സപ്ലൈകോയുമായുള്ള കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ബാങ്കുകളിൽനിന്ന് കടമെടുത്തിട്ടുള്ളവർക്കുമാത്രമേ ഇത് ബാധകമാക്കിയിട്ടുള്ളൂവെന്നും അവരറിയിച്ചു.
ഇതുവരെ സംഭരിച്ചത് 32000 ടൺ നെല്ല്
സപ്ലൈകോ ഇതുവരെ ജില്ലയിൽനിന്ന് സംഭരിച്ചത് 32,000 ടൺ നെല്ലാണെന്ന് പാഡി മാർക്കറ്റിങ് ഓഫീസർ കൃഷ്ണകുമാരി അറിയിച്ചു. ഏഴുകോടിരൂപ കർഷകർക്ക് നൽകി.
Content Highlights: Agriculture, Paddy, Paddy Subsidy