കോഴിക്കോട്: ഇന്ത്യയിൽ അപൂർവമായി മാത്രം കണ്ടുവരുന്ന കലാബാഷ് കായ കോഴിക്കോട്ടും. നടക്കാവിലെ ഐ.എം.എ. ഹാള് റോഡില് ചെമ്മേരി കുടുംബത്തിന്റെ പറമ്പിലാണ് കലാബാഷ് ചെടി കായ്ച്ചത്. തെക്കൻ, മധ്യ അമേരിക്കന് രാജ്യങ്ങളിലും കരീബിയന് രാജ്യങ്ങളിലും ധാരാളമായി കണ്ടുവരുന്ന കലാബാഷ് മരം ദക്ഷിണേന്ത്യയിലെ ചില ബൊട്ടാണിക്കൽ ഗാര്ഡനുകളില് നട്ടുവളര്ത്തുന്നുണ്ട്.
ചെമ്മേരിക്കാരുടെ പറമ്പിൽഏതാനും മാസങ്ങൾക്കുമുമ്പാണ് കായ കണ്ടുതുടങ്ങിയത്. രണ്ടു ചെടികളില് വലുത് കായ്ച്ചിട്ടുണ്ട്. കുമ്പളത്തോട് സമാനമായ വലിയ കായകൾ ശ്രദ്ധയില്പ്പെട്ട വഴിയാത്രക്കാരും പരിസരവാസികളും അന്വേഷിച്ചെത്തിയപ്പോൾ മാത്രമാണ് പറമ്പിൽ ഇത്തരമൊരു ചെടിയുള്ളത് വീട്ടുകാര് അറിയുന്നത്. കാക്കയോ മറ്റു പക്ഷികളോ കൊണ്ടിട്ട വിത്തില്നിന്ന് മുളച്ചുവന്നതാകാമെന്നാണ് വീട്ടുകാരുടെ ഊഹം. എന്നാല്, പരിസരത്തെങ്ങും ഇത്തരമൊരു ചെടിയുള്ളതായി അറിവില്ല.
കോഴിക്കോട് പൊക്കുന്നിലെ മലബാര് ബൊട്ടാണിക്കല് ഗാര്ഡനില് രണ്ട് കലാബാഷ് ചെടികളുണ്ട്. 10 വര്ഷംമുമ്പ് നട്ട ചെടികള് ഇതുവരെ കായ്ച്ചിട്ടില്ല. മൈസൂര് മൃഗശാലയുടെ കവാടത്തിലും കോയമ്പത്തൂര് കാര്ഷികക്കോളേജിലെ ബൊട്ടാണിക്കല് ഗാര്ഡനിലും കൊൽക്കെത്ത ബൊട്ടാണിക്കൽ ഗാര്ഡനിലുമൊക്കെ ഈ ചെടിയുള്ളതായി കാലിക്കറ്റ് സര്വകലാശാലാ സസ്യശാസ്ത്ര വിഭാഗം മുന് മേധാവിയും ഗവേഷകനുമായ പ്രൊഫ. പി.വി. മധുസൂദനന് പറഞ്ഞു.
ഹൈദരാബാദ് ലയോള കോളേജിലെ ബയോ ഡൈവേഴ്സിറ്റി പാര്ക്കില് കലാബാഷ് ചെടിയില് കായ്ച്ചത് വാര്ത്തയിലിടംനേടിയിരുന്നു. കായ ഭക്ഷ്യയോഗ്യമല്ല. എന്നാല്, ചിലതരം മരുന്നുകളിൽ ചേരുവയായി ഉപയോഗിക്കുന്നുണ്ട്. സെയ്ന്റ് ലൂസിയയിലെ ദേശീയ വൃക്ഷമാണ് കലാബാഷ്.
മെക്സിക്കോയിലും ബ്രസീലിലും ഈ മരം വളരുന്നുണ്ട്. കലാബാഷ് കായകള് ഉണക്കി പാത്രങ്ങളായും അലങ്കാരവസ്തുക്കളായും മാറ്റാറുണ്ട്. കാന്സര് ചികിത്സയ്ക്കായുള്ള മരുന്നുണ്ടാക്കാന് കായ ഉപയോഗിക്കുന്നതായും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
ചെമ്മേരിക്കാരുടെ പറമ്പിൽഏതാനും മാസങ്ങൾക്കുമുമ്പാണ് കായ കണ്ടുതുടങ്ങിയത്. രണ്ടു ചെടികളില് വലുത് കായ്ച്ചിട്ടുണ്ട്. കുമ്പളത്തോട് സമാനമായ വലിയ കായകൾ ശ്രദ്ധയില്പ്പെട്ട വഴിയാത്രക്കാരും പരിസരവാസികളും അന്വേഷിച്ചെത്തിയപ്പോൾ മാത്രമാണ് പറമ്പിൽ ഇത്തരമൊരു ചെടിയുള്ളത് വീട്ടുകാര് അറിയുന്നത്. കാക്കയോ മറ്റു പക്ഷികളോ കൊണ്ടിട്ട വിത്തില്നിന്ന് മുളച്ചുവന്നതാകാമെന്നാണ് വീട്ടുകാരുടെ ഊഹം. എന്നാല്, പരിസരത്തെങ്ങും ഇത്തരമൊരു ചെടിയുള്ളതായി അറിവില്ല.
കോഴിക്കോട് പൊക്കുന്നിലെ മലബാര് ബൊട്ടാണിക്കല് ഗാര്ഡനില് രണ്ട് കലാബാഷ് ചെടികളുണ്ട്. 10 വര്ഷംമുമ്പ് നട്ട ചെടികള് ഇതുവരെ കായ്ച്ചിട്ടില്ല. മൈസൂര് മൃഗശാലയുടെ കവാടത്തിലും കോയമ്പത്തൂര് കാര്ഷികക്കോളേജിലെ ബൊട്ടാണിക്കല് ഗാര്ഡനിലും കൊൽക്കെത്ത ബൊട്ടാണിക്കൽ ഗാര്ഡനിലുമൊക്കെ ഈ ചെടിയുള്ളതായി കാലിക്കറ്റ് സര്വകലാശാലാ സസ്യശാസ്ത്ര വിഭാഗം മുന് മേധാവിയും ഗവേഷകനുമായ പ്രൊഫ. പി.വി. മധുസൂദനന് പറഞ്ഞു.
ഹൈദരാബാദ് ലയോള കോളേജിലെ ബയോ ഡൈവേഴ്സിറ്റി പാര്ക്കില് കലാബാഷ് ചെടിയില് കായ്ച്ചത് വാര്ത്തയിലിടംനേടിയിരുന്നു. കായ ഭക്ഷ്യയോഗ്യമല്ല. എന്നാല്, ചിലതരം മരുന്നുകളിൽ ചേരുവയായി ഉപയോഗിക്കുന്നുണ്ട്. സെയ്ന്റ് ലൂസിയയിലെ ദേശീയ വൃക്ഷമാണ് കലാബാഷ്.
മെക്സിക്കോയിലും ബ്രസീലിലും ഈ മരം വളരുന്നുണ്ട്. കലാബാഷ് കായകള് ഉണക്കി പാത്രങ്ങളായും അലങ്കാരവസ്തുക്കളായും മാറ്റാറുണ്ട്. കാന്സര് ചികിത്സയ്ക്കായുള്ള മരുന്നുണ്ടാക്കാന് കായ ഉപയോഗിക്കുന്നതായും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.