കോട്ടയം: ആന്റിബയോട്ടിക്കുകൾ ചേർത്ത തീറ്റകൊടുത്ത് വളർത്തുന്ന കോഴിയുടെ ഇറച്ചി കഴിക്കുന്നവർക്ക് രോഗപ്രതിരോധശേഷി കുറയുമെന്ന് പഠനം. തീറ്റയിൽ ചേർത്തു നൽകുന്നതിനു പുറമേ ആന്റിബയോട്ടിക് കുത്തിവെച്ച കോഴികളെയും ധാരാളമായി സംസ്ഥാനത്തെത്തിക്കുന്നു. കോഴിയിറച്ചി വിഭവങ്ങളുടെ പ്രധാനയിടമായി കേരളം മാറിയെന്നും എം.ജി.സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസ് നടത്തിയ പഠനത്തിൽ പറയുന്നു.
രോഗംവരാതിരിക്കാനല്ല, കൊടുക്കുന്നത് തൂക്കംകൂടാൻ
രോഗം വരാതിരിക്കാൻ ആന്റിബയോട്ടിക്കുകൾ കുറഞ്ഞ അളവിൽ നൽകാറുമുണ്ട്. എന്നാൽ, വിൽക്കാൻ വളർത്തുന്ന കോഴികൾ വേഗം വളരാനും തൂക്കം കൂടാനും ലക്ഷ്യമിട്ട് വൻതോതിലാണ് ഇപ്പോഴിത് നൽകുന്നത്. ഒരാഴ്ച പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് ഗ്രോത്ത് പ്രൊമോട്ടർ എന്ന പേരിൽ തീറ്റയിൽ ചേർത്ത് നൽകുന്നു. ചില ഫാമുകളിൽ ആന്റിബയോട്ടിക്ക് കുത്തിവെയ്ക്കുന്നുമുണ്ട്. ആന്റിബയോട്ടിക്കുകൾ നൽകേണ്ടതിന്റെ അളവ് കൃത്യമായി നിഷ്കർഷിച്ചിട്ടില്ല. അമിതമായി നൽകിയാൽ പരിശോധിക്കാനും സംവിധാനമില്ല.
ഒന്നരയാഴ്ചകൊണ്ട് തൂക്കം രണ്ടരക്കിലോഗ്രാം
സാധാരണ ആറാഴ്ചകൊണ്ട് ഒരുകോഴിക്ക് ശരാശരി 1.8 കിലോഗ്രാം വരെ തൂക്കമേ ഉണ്ടാകൂ. എന്നാൽ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന കോഴികളുടെ തൂക്കം രണ്ടരക്കിലോഗ്രാമിനടുത്താണ്. ഇറച്ചി എത്ര വേവിച്ചാലും ആന്റിബയോട്ടിക് കോഴിയിൽനിന്ന് നീങ്ങില്ല.
മനുഷ്യശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന പുതിയൊരു ആന്റിബയോട്ടിക് കണ്ടെത്താൻ കുറഞ്ഞത് പത്ത് വർഷമെങ്കിലും വേണം. ആന്റിബയോട്ടിക് ശരീരത്തിലെത്തിയാൽ, അസുഖംവരുത്തുന്ന ബാക്ടീരിയകളെയും ഉപകാരപ്രദമായ ബാക്ടീരിയകളെയും കൊന്നൊടുക്കും.
ഉപകാരപ്രദമായ ബാക്ടീരിയ ഇല്ലാതാകുന്നതോടെയാണ് പ്രതിരോധശേഷി നഷ്ടമാകുന്നത്. അതോടെ മനുഷ്യൻ വേഗം രോഗത്തിനടിപ്പെടും. അസുഖത്തിനായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ അളവ് കൂട്ടിനൽകേണ്ടിവരും. ഒന്നിനുപകരം പലതരത്തിലുള്ള മരുന്നു നൽകേണ്ടിവരും.
വലിച്ചെറിഞ്ഞാൽ പ്രകൃതിക്കും ദോഷം
ഇറച്ചി അവശിഷ്ടങ്ങൾ തോന്നിയപോലെ വലിച്ചെറിയുന്നതിനാൽ ആന്റിബയോട്ടിക്കുകൾ മണ്ണിലും ജലത്തിലും എത്തും. അവിടത്തെ ബാക്ടീരിയയെയും നശിപ്പിച്ച് പ്രതിരോധശേഷി നഷ്ടമാക്കുമെന്ന് പഠനത്തിൽ പറയുന്നു.
തമിഴ്നാട്ടിൽനിന്ന് ആഴ്ചയിൽ 40 ലക്ഷം കോഴി
തമിഴ്നാട്ടിൽനിന്ന് ആഴ്ചയിൽ 40 ലക്ഷം കോഴികളെ കേരളത്തിലെത്തിക്കുന്നുണ്ട്. ഇത് മൊത്തം ഉപയോഗത്തിന്റെ 98 ശതമാനമാണ്. മൃഗസംരക്ഷണവകുപ്പിന്റെ കണക്കുപ്രകാരം 46.88 കോടി കിലോഗ്രാം ഇറച്ചിയാണ് കേരളത്തിലുപയോഗിക്കുന്നത്. ഇതിൽ 18.87 കോടി കിലോഗ്രാം ഇറച്ചിക്കോഴിയുടേതാണ്.
ചില വൻഫാമുകളിലാണ് ഇത്തരം കൃത്രിമങ്ങൾ നടക്കുന്നത്. അതുകൊണ്ട്, കുടുംബശ്രീയെയും നാട്ടിൻപുറത്തെ കൂട്ടായ്മകളെയും ഇറച്ചിക്കോഴിവളർത്തലിന് പ്രോത്സാഹിപ്പിക്കണമെന്നും പഠനത്തിൽ പറയുന്നു.
നാരടങ്ങിയ ഭക്ഷണം ശീലമാക്കണം
ദിവസവും ഒരുനേരം തൈര് ശീലമാക്കിയാൽ ശരീരത്തിലേക്ക് കയറുന്ന ആന്റിബയോട്ടിക്കുകളെ ഒരുപരിധിവരെ പ്രതിരോധിക്കാനാകും. ഇതിലുള്ള ലാട്രിക് ആസിഡ് ബാക്ടീരിയ പ്രതിരോധ ശേഷികൂട്ടും. നാര് അടങ്ങിയ പഴവർഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതും നല്ലതാണ്. പ്രയോജനപ്രദമായ ബാക്ടീയകളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും വിഷാംശം വലിച്ചെടുക്കാനും ഇവയുടെയെല്ലാം ഉപയോഗം സഹായിക്കും. -പ്രൊഫ.ടി.ആർ.കീർത്തി, ഡയറക്ടർ, സ്കൂൾ ഓഫ് ബയോസയൻസ്, മഹാത്മാഗാന്ധി സർവകലാശാല.
വിശദമായ പഠനംവേണം
സാധാരണരീതിയിൽ മാംസാഹാരം കഴിക്കുന്ന ഒരാളുടെ ശരീരത്തിൽ കോഴിക്ക് നൽകിയിരുന്ന ഹോർമോണുകളും ആന്റിബയോട്ടിക്കുകളും വളരെ കുറഞ്ഞ അളവിലാണെത്തുന്നത്. കോഴിയിറച്ചി പാചകം ചെയ്യുമ്പോൾ ഇവയ്ക്ക് രൂപമാറ്റം സംഭവിക്കും.
മനുഷ്യശരീരത്തിൽ ഇവയുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് വിശദമായ പഠനംവേണം. അമിതമായി മാംസാഹാരം കഴിക്കുന്നവരിൽ കാണുന്ന അമിതവണ്ണം, രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് കാരണം ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഉള്ളിൽ ചെല്ലുന്നതാണോ അവരുടെ ആഹാരരീതിയാണോയെന്ന് പരിശോധനയിലൂടെയേ അറിയാൻ കഴിയൂ -ഡോ. ലിജോമാത്യു, അസിസ്റ്റന്റ് പ്രൊഫസർ, കോട്ടയം മെഡിക്കൽ കോളേജ്.
മരുന്നുകൊടുത്താൽ നിശ്ചിതദിവസം കഴിഞ്ഞാലേ ഇറച്ചി കഴിക്കാവൂ
രോഗംവന്നാൽ കോഴിക്ക് നിശ്ചിതഅളവിൽ ആന്റി ബയോട്ടിക്ക് കൊടുക്കാം. മരുന്നുകൊടുത്ത് നിശ്ചിതദിവസം കഴിഞ്ഞേ ഇറച്ചി കഴിക്കാവൂ. ഓരോ മരുന്നിന്റെയും രീതിയനുസരിച്ച് ദിവസത്തിൽ വ്യത്യാസമുണ്ട്. വളർച്ചയ്ക്കുവേണ്ടി ആന്റിബയോട്ടിക് നൽകരുത് -ഡോ. കുര്യാക്കോസ് മാത്യു, വെറ്ററിനറി സർജൻ.
രോഗംവരാതിരിക്കാനല്ല, കൊടുക്കുന്നത് തൂക്കംകൂടാൻ
രോഗം വരാതിരിക്കാൻ ആന്റിബയോട്ടിക്കുകൾ കുറഞ്ഞ അളവിൽ നൽകാറുമുണ്ട്. എന്നാൽ, വിൽക്കാൻ വളർത്തുന്ന കോഴികൾ വേഗം വളരാനും തൂക്കം കൂടാനും ലക്ഷ്യമിട്ട് വൻതോതിലാണ് ഇപ്പോഴിത് നൽകുന്നത്. ഒരാഴ്ച പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് ഗ്രോത്ത് പ്രൊമോട്ടർ എന്ന പേരിൽ തീറ്റയിൽ ചേർത്ത് നൽകുന്നു. ചില ഫാമുകളിൽ ആന്റിബയോട്ടിക്ക് കുത്തിവെയ്ക്കുന്നുമുണ്ട്. ആന്റിബയോട്ടിക്കുകൾ നൽകേണ്ടതിന്റെ അളവ് കൃത്യമായി നിഷ്കർഷിച്ചിട്ടില്ല. അമിതമായി നൽകിയാൽ പരിശോധിക്കാനും സംവിധാനമില്ല.
ഒന്നരയാഴ്ചകൊണ്ട് തൂക്കം രണ്ടരക്കിലോഗ്രാം
സാധാരണ ആറാഴ്ചകൊണ്ട് ഒരുകോഴിക്ക് ശരാശരി 1.8 കിലോഗ്രാം വരെ തൂക്കമേ ഉണ്ടാകൂ. എന്നാൽ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന കോഴികളുടെ തൂക്കം രണ്ടരക്കിലോഗ്രാമിനടുത്താണ്. ഇറച്ചി എത്ര വേവിച്ചാലും ആന്റിബയോട്ടിക് കോഴിയിൽനിന്ന് നീങ്ങില്ല.
മനുഷ്യശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന പുതിയൊരു ആന്റിബയോട്ടിക് കണ്ടെത്താൻ കുറഞ്ഞത് പത്ത് വർഷമെങ്കിലും വേണം. ആന്റിബയോട്ടിക് ശരീരത്തിലെത്തിയാൽ, അസുഖംവരുത്തുന്ന ബാക്ടീരിയകളെയും ഉപകാരപ്രദമായ ബാക്ടീരിയകളെയും കൊന്നൊടുക്കും.
ഉപകാരപ്രദമായ ബാക്ടീരിയ ഇല്ലാതാകുന്നതോടെയാണ് പ്രതിരോധശേഷി നഷ്ടമാകുന്നത്. അതോടെ മനുഷ്യൻ വേഗം രോഗത്തിനടിപ്പെടും. അസുഖത്തിനായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ അളവ് കൂട്ടിനൽകേണ്ടിവരും. ഒന്നിനുപകരം പലതരത്തിലുള്ള മരുന്നു നൽകേണ്ടിവരും.
വലിച്ചെറിഞ്ഞാൽ പ്രകൃതിക്കും ദോഷം
ഇറച്ചി അവശിഷ്ടങ്ങൾ തോന്നിയപോലെ വലിച്ചെറിയുന്നതിനാൽ ആന്റിബയോട്ടിക്കുകൾ മണ്ണിലും ജലത്തിലും എത്തും. അവിടത്തെ ബാക്ടീരിയയെയും നശിപ്പിച്ച് പ്രതിരോധശേഷി നഷ്ടമാക്കുമെന്ന് പഠനത്തിൽ പറയുന്നു.
തമിഴ്നാട്ടിൽനിന്ന് ആഴ്ചയിൽ 40 ലക്ഷം കോഴി
തമിഴ്നാട്ടിൽനിന്ന് ആഴ്ചയിൽ 40 ലക്ഷം കോഴികളെ കേരളത്തിലെത്തിക്കുന്നുണ്ട്. ഇത് മൊത്തം ഉപയോഗത്തിന്റെ 98 ശതമാനമാണ്. മൃഗസംരക്ഷണവകുപ്പിന്റെ കണക്കുപ്രകാരം 46.88 കോടി കിലോഗ്രാം ഇറച്ചിയാണ് കേരളത്തിലുപയോഗിക്കുന്നത്. ഇതിൽ 18.87 കോടി കിലോഗ്രാം ഇറച്ചിക്കോഴിയുടേതാണ്.
ചില വൻഫാമുകളിലാണ് ഇത്തരം കൃത്രിമങ്ങൾ നടക്കുന്നത്. അതുകൊണ്ട്, കുടുംബശ്രീയെയും നാട്ടിൻപുറത്തെ കൂട്ടായ്മകളെയും ഇറച്ചിക്കോഴിവളർത്തലിന് പ്രോത്സാഹിപ്പിക്കണമെന്നും പഠനത്തിൽ പറയുന്നു.
നാരടങ്ങിയ ഭക്ഷണം ശീലമാക്കണം
ദിവസവും ഒരുനേരം തൈര് ശീലമാക്കിയാൽ ശരീരത്തിലേക്ക് കയറുന്ന ആന്റിബയോട്ടിക്കുകളെ ഒരുപരിധിവരെ പ്രതിരോധിക്കാനാകും. ഇതിലുള്ള ലാട്രിക് ആസിഡ് ബാക്ടീരിയ പ്രതിരോധ ശേഷികൂട്ടും. നാര് അടങ്ങിയ പഴവർഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതും നല്ലതാണ്. പ്രയോജനപ്രദമായ ബാക്ടീയകളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും വിഷാംശം വലിച്ചെടുക്കാനും ഇവയുടെയെല്ലാം ഉപയോഗം സഹായിക്കും. -പ്രൊഫ.ടി.ആർ.കീർത്തി, ഡയറക്ടർ, സ്കൂൾ ഓഫ് ബയോസയൻസ്, മഹാത്മാഗാന്ധി സർവകലാശാല.
വിശദമായ പഠനംവേണം
സാധാരണരീതിയിൽ മാംസാഹാരം കഴിക്കുന്ന ഒരാളുടെ ശരീരത്തിൽ കോഴിക്ക് നൽകിയിരുന്ന ഹോർമോണുകളും ആന്റിബയോട്ടിക്കുകളും വളരെ കുറഞ്ഞ അളവിലാണെത്തുന്നത്. കോഴിയിറച്ചി പാചകം ചെയ്യുമ്പോൾ ഇവയ്ക്ക് രൂപമാറ്റം സംഭവിക്കും.
മനുഷ്യശരീരത്തിൽ ഇവയുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് വിശദമായ പഠനംവേണം. അമിതമായി മാംസാഹാരം കഴിക്കുന്നവരിൽ കാണുന്ന അമിതവണ്ണം, രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് കാരണം ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഉള്ളിൽ ചെല്ലുന്നതാണോ അവരുടെ ആഹാരരീതിയാണോയെന്ന് പരിശോധനയിലൂടെയേ അറിയാൻ കഴിയൂ -ഡോ. ലിജോമാത്യു, അസിസ്റ്റന്റ് പ്രൊഫസർ, കോട്ടയം മെഡിക്കൽ കോളേജ്.
മരുന്നുകൊടുത്താൽ നിശ്ചിതദിവസം കഴിഞ്ഞാലേ ഇറച്ചി കഴിക്കാവൂ
രോഗംവന്നാൽ കോഴിക്ക് നിശ്ചിതഅളവിൽ ആന്റി ബയോട്ടിക്ക് കൊടുക്കാം. മരുന്നുകൊടുത്ത് നിശ്ചിതദിവസം കഴിഞ്ഞേ ഇറച്ചി കഴിക്കാവൂ. ഓരോ മരുന്നിന്റെയും രീതിയനുസരിച്ച് ദിവസത്തിൽ വ്യത്യാസമുണ്ട്. വളർച്ചയ്ക്കുവേണ്ടി ആന്റിബയോട്ടിക് നൽകരുത് -ഡോ. കുര്യാക്കോസ് മാത്യു, വെറ്ററിനറി സർജൻ.