തൃശ്ശൂർ: അമിതഭക്ഷണം ഓമനമൃഗങ്ങളെ ജീവിതശൈലീരോഗികളാക്കുന്നു. ഒരു വയസ്സുകഴിഞ്ഞാൽ ഒരു നേരത്തിനുപകരം മൂന്നു നേരവും ഭക്ഷണം കൊടുക്കുന്നതാണ് അമിത വണ്ണത്തിന്റെ കാരണം. നായകളിലാണ് രോഗം കൂടുതൽ, തൊട്ടുപിന്നിൽ പൂച്ചകളും.
സംസ്ഥാനത്തെ മൃഗാസ്പത്രികളിൽ എത്തുന്നതിൽ 10 ശതമാനം ഓമനമൃഗങ്ങളും ജീവിതശൈലികൊണ്ട് അസുഖം വന്നവയാണെന്നാണ് വെറ്ററിനറി സർവകലാശാലയുടെ വിലയിരുത്തൽ. ഓടിച്ചാടി നടക്കുന്നതു കുറയുന്നതുമൂലം പേശികൾക്കുള്ള ചലനങ്ങൾ ഇല്ലാതാവുന്നതും രോഗങ്ങളുടെ മറ്റൊരു കാരണമാണ്. (മനുഷ്യർക്ക് വ്യായാമമില്ലാത്തതുകൊണ്ട് രോഗം വരുന്നതുപോലെ). എല്ലാം കൊഴുപ്പടിയുന്നതു കൊണ്ടുള്ള പ്രശ്നങ്ങൾ.
സന്ധിവീക്കം
തടികൂടുകയും പേശീചലനം കുറയുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്നു. ഈ പ്രശ്നമുള്ള നായകൾ ഒന്നര വയസ്സിനുശേഷം മുടന്തിയാകും നടക്കുക. ചിലത് മുയൽ ചാടുന്ന പോലെയാണ് സഞ്ചരിക്കുക. ഓമനമൃഗത്തിന്റെ വികൃതിയായി ഈ ചാട്ടത്തെ കാണുന്നവരുമുണ്ട്. ഒരു പ്രത്യേക ഇനം നായയ്ക്ക് ഇടുപ്പെല്ലിന് പ്രശ്നം കണ്ടുവരാറുമുണ്ട്. രൂക്ഷമായാൽ കാലുകൾ തളരും. ഇരുന്നു നിരങ്ങേണ്ടിവരും.
പ്രമേഹം
അമിതവണ്ണം ഇവയുടെ ശരീരത്തിലും ഇൻസുലിന്റെ കുറവുണ്ടാക്കുന്നുണ്ട്. ഗുളികകൾ നൽകുകയാണ് ചെയ്യുന്നത്. ഇൻസുലിൻ കുത്തിവയ്പ് ഇന്ത്യയിൽ അത്ര പ്രചാരമായിട്ടില്ല. പ്രമേഹംമൂലം കരളും വൃക്കയും തകരാറിലാവുന്നുമുണ്ട്.
ശ്വാസതടസ്സം
കൊഴുപ്പടിഞ്ഞ് നെഞ്ചിന്റെ വികാസം പ്രയാസമാവുമ്പോൾ ഇത്തരം ജീവികൾ ശ്വാസതടസ്സം മൂലം കഷ്ടപ്പെടാറുണ്ട്. ചെറുതായൊന്ന് ഓടിയാൽ പോലും ഇവ ശ്വാസോച്ഛ്വാസത്തിന് പ്രയാസപ്പെടും.
ഹൃദ്രോഗം
ചെറിയ ശരീരത്തിന് ഇണങ്ങുന്ന, ഹൃദയം വലിയ ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യാനാവാതെ വരുമ്പോളാണ് ഇവ ഹൃദ്രോഗത്തിന് അടിപ്പെടുന്നത്. ഹൃദയത്തിലേക്ക് രക്തം എത്താത്ത അവസ്ഥയുണ്ടാകുമ്പോൾ കുഴഞ്ഞുവീഴും. പലപ്പോഴും മരണം സംഭവിക്കും.
ശസ്ത്രക്രിയയ്ക്ക് പ്രയാസം
ദുർമേദസ്സുള്ള മൃഗങ്ങൾക്ക് എന്തെങ്കിലും ആവശ്യത്തിന് ശസ്ത്രക്രിയ വേണ്ടിവന്നാൽ ഏറെ പ്രയാസമാണ്. അനസ്തേഷ്യയ്ക്ക് ഇവയ്ക്ക് കൂടുതൽ മരുന്നു നൽകേണ്ടി വരുന്നു. മയക്കം തിരിച്ചുകിട്ടാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നു.
അർബുദം
എല്ലുകളെയും ത്വക്കിനെയും ബാധിക്കുന്ന അർബുദമാണ് കൂടുതലായി കണ്ടുവരുന്നത്. ഭക്ഷണത്തിലെ വിഷാംശംകൊണ്ട് കരളിനെയും അർബുദം ബാധിക്കുന്നുണ്ട്.
ശരീരഭാരത്തിന്റെ രണ്ടുശതമാനം മതി ഭക്ഷണം
ഒരു വയസ്സുകഴിഞ്ഞാൽ ശരീരഭാരത്തിന്റെ രണ്ടുമുതൽ അഞ്ചുവരെ ശതമാനം ഭക്ഷണം മതി. ഇറച്ചി കൊടുക്കുമ്പോൾ എല്ലും ചേർക്കുക. എല്ല് കടിച്ചു മുറിക്കുന്നതിലൂടെ ഡെന്റൽ ടാർടാർ എന്ന മോണരോഗത്തിൽനിന്ന് അവയെ രക്ഷിക്കാം.
പന്ത് ഇട്ടുകൊടുത്ത് ചാടിക്കളിപ്പിച്ചാൽ അവയെ വ്യായാമം ചെയ്യിപ്പിക്കാം.
സംസ്ഥാനത്തെ മൃഗാസ്പത്രികളിൽ എത്തുന്നതിൽ 10 ശതമാനം ഓമനമൃഗങ്ങളും ജീവിതശൈലികൊണ്ട് അസുഖം വന്നവയാണെന്നാണ് വെറ്ററിനറി സർവകലാശാലയുടെ വിലയിരുത്തൽ. ഓടിച്ചാടി നടക്കുന്നതു കുറയുന്നതുമൂലം പേശികൾക്കുള്ള ചലനങ്ങൾ ഇല്ലാതാവുന്നതും രോഗങ്ങളുടെ മറ്റൊരു കാരണമാണ്. (മനുഷ്യർക്ക് വ്യായാമമില്ലാത്തതുകൊണ്ട് രോഗം വരുന്നതുപോലെ). എല്ലാം കൊഴുപ്പടിയുന്നതു കൊണ്ടുള്ള പ്രശ്നങ്ങൾ.
സന്ധിവീക്കം
തടികൂടുകയും പേശീചലനം കുറയുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്നു. ഈ പ്രശ്നമുള്ള നായകൾ ഒന്നര വയസ്സിനുശേഷം മുടന്തിയാകും നടക്കുക. ചിലത് മുയൽ ചാടുന്ന പോലെയാണ് സഞ്ചരിക്കുക. ഓമനമൃഗത്തിന്റെ വികൃതിയായി ഈ ചാട്ടത്തെ കാണുന്നവരുമുണ്ട്. ഒരു പ്രത്യേക ഇനം നായയ്ക്ക് ഇടുപ്പെല്ലിന് പ്രശ്നം കണ്ടുവരാറുമുണ്ട്. രൂക്ഷമായാൽ കാലുകൾ തളരും. ഇരുന്നു നിരങ്ങേണ്ടിവരും.
പ്രമേഹം
അമിതവണ്ണം ഇവയുടെ ശരീരത്തിലും ഇൻസുലിന്റെ കുറവുണ്ടാക്കുന്നുണ്ട്. ഗുളികകൾ നൽകുകയാണ് ചെയ്യുന്നത്. ഇൻസുലിൻ കുത്തിവയ്പ് ഇന്ത്യയിൽ അത്ര പ്രചാരമായിട്ടില്ല. പ്രമേഹംമൂലം കരളും വൃക്കയും തകരാറിലാവുന്നുമുണ്ട്.
ശ്വാസതടസ്സം
കൊഴുപ്പടിഞ്ഞ് നെഞ്ചിന്റെ വികാസം പ്രയാസമാവുമ്പോൾ ഇത്തരം ജീവികൾ ശ്വാസതടസ്സം മൂലം കഷ്ടപ്പെടാറുണ്ട്. ചെറുതായൊന്ന് ഓടിയാൽ പോലും ഇവ ശ്വാസോച്ഛ്വാസത്തിന് പ്രയാസപ്പെടും.
ഹൃദ്രോഗം
ചെറിയ ശരീരത്തിന് ഇണങ്ങുന്ന, ഹൃദയം വലിയ ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യാനാവാതെ വരുമ്പോളാണ് ഇവ ഹൃദ്രോഗത്തിന് അടിപ്പെടുന്നത്. ഹൃദയത്തിലേക്ക് രക്തം എത്താത്ത അവസ്ഥയുണ്ടാകുമ്പോൾ കുഴഞ്ഞുവീഴും. പലപ്പോഴും മരണം സംഭവിക്കും.
ശസ്ത്രക്രിയയ്ക്ക് പ്രയാസം
ദുർമേദസ്സുള്ള മൃഗങ്ങൾക്ക് എന്തെങ്കിലും ആവശ്യത്തിന് ശസ്ത്രക്രിയ വേണ്ടിവന്നാൽ ഏറെ പ്രയാസമാണ്. അനസ്തേഷ്യയ്ക്ക് ഇവയ്ക്ക് കൂടുതൽ മരുന്നു നൽകേണ്ടി വരുന്നു. മയക്കം തിരിച്ചുകിട്ടാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നു.
അർബുദം
എല്ലുകളെയും ത്വക്കിനെയും ബാധിക്കുന്ന അർബുദമാണ് കൂടുതലായി കണ്ടുവരുന്നത്. ഭക്ഷണത്തിലെ വിഷാംശംകൊണ്ട് കരളിനെയും അർബുദം ബാധിക്കുന്നുണ്ട്.
ശരീരഭാരത്തിന്റെ രണ്ടുശതമാനം മതി ഭക്ഷണം
ഒരു വയസ്സുകഴിഞ്ഞാൽ ശരീരഭാരത്തിന്റെ രണ്ടുമുതൽ അഞ്ചുവരെ ശതമാനം ഭക്ഷണം മതി. ഇറച്ചി കൊടുക്കുമ്പോൾ എല്ലും ചേർക്കുക. എല്ല് കടിച്ചു മുറിക്കുന്നതിലൂടെ ഡെന്റൽ ടാർടാർ എന്ന മോണരോഗത്തിൽനിന്ന് അവയെ രക്ഷിക്കാം.
പന്ത് ഇട്ടുകൊടുത്ത് ചാടിക്കളിപ്പിച്ചാൽ അവയെ വ്യായാമം ചെയ്യിപ്പിക്കാം.