കിളയ്ക്കുന്നതിനൊപ്പം തന്നെ വിത്തു വിതയ്ക്കലുമായാൽ പിന്നെ പണി എളുപ്പമായി. പത്തനംതിട്ട മയിൽപ്പാറ സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ ഹക്സിബ ബിജു, സ്റ്റീഫൻ ഫിലിപ്പ് ബാബു എന്നിവരാണ് ഇത്തരത്തിലുള്ള മൾട്ടി സീഡ് സോയിങ് യന്ത്രവുമായി വന്നത്.
കൃഷിയിടം ഉഴുതുമറിക്കുന്നതിനും വിത്തുവിതയ്ക്കുന്നതിനും ഒപ്പം വെള്ളവും വളവുമെല്ലാം ഒരുമിച്ചു നൽകാൻ കഴിയുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. രണ്ടു ചക്രങ്ങൾ ഘടിപ്പിച്ച യന്ത്രം പ്രവർത്തിക്കുമ്പോൾ ഓരോ അറകളിലും നിറച്ച വിത്തും വളവും വെള്ളവും, കിളയ്ക്കുന്നതിനൊപ്പം തന്നെ മണ്ണിലെത്തും. യന്ത്രം വലിച്ചു നീക്കാൻ മനുഷ്യാധ്വാനം വേണമെന്നതിനാൽ കൃഷിയിലെ മനുഷ്യ സ്പർശം നഷ്ടമാവുന്നുമില്ല.
ഫണൽ, പൈപ്പ്, ടിൻ, ആസ്പത്രി ഡ്രിപ്പ്, മെറ്റൽ ബോഡി എന്നിവ ഉപയോഗിച്ചാണ് യന്ത്രത്തിന്റെ നിർമാണം. പതിനായിരം രൂപയാണ് യന്ത്രത്തിന്റെ നിർമാണച്ചെലവ്.
കൃഷിയിടം ഉഴുതുമറിക്കുന്നതിനും വിത്തുവിതയ്ക്കുന്നതിനും ഒപ്പം വെള്ളവും വളവുമെല്ലാം ഒരുമിച്ചു നൽകാൻ കഴിയുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. രണ്ടു ചക്രങ്ങൾ ഘടിപ്പിച്ച യന്ത്രം പ്രവർത്തിക്കുമ്പോൾ ഓരോ അറകളിലും നിറച്ച വിത്തും വളവും വെള്ളവും, കിളയ്ക്കുന്നതിനൊപ്പം തന്നെ മണ്ണിലെത്തും. യന്ത്രം വലിച്ചു നീക്കാൻ മനുഷ്യാധ്വാനം വേണമെന്നതിനാൽ കൃഷിയിലെ മനുഷ്യ സ്പർശം നഷ്ടമാവുന്നുമില്ല.
ഫണൽ, പൈപ്പ്, ടിൻ, ആസ്പത്രി ഡ്രിപ്പ്, മെറ്റൽ ബോഡി എന്നിവ ഉപയോഗിച്ചാണ് യന്ത്രത്തിന്റെ നിർമാണം. പതിനായിരം രൂപയാണ് യന്ത്രത്തിന്റെ നിർമാണച്ചെലവ്.