തിരുവനന്തപുരം: നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം പണം നൽകാതായതോടെ സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പഞ്ചസാര, അരി, വെളിച്ചെണ്ണ തുടങ്ങി 13 ഇനം സബ്സിഡിനിരക്കിലുള്ള സാധനങ്ങൾ മിക്ക വിൽപ്പനകേന്ദ്രങ്ങളിലുമില്ല. ഏതുസമയവും പൂട്ടാവുന്ന നിലയിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
കഴിഞ്ഞവർഷം നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം 435 കോടിരൂപ സപ്ലൈകോയ്ക്ക് നൽകാനുണ്ട്. കർഷകരിൽനിന്ന് ശേഖരിച്ച നെല്ലിന് സപ്ലൈകോ പണം നൽകി, ഇത് പിന്നീട് കേന്ദ്രം നൽകുകയാണ് പതിവ്. എന്നാൽ, ഇത്തവണ കൃത്യസമയത്ത് പണം നൽകാത്തത് സപ്ലൈകോയുടെ പ്രവർത്തനത്തെ ബാധിച്ചു. ഏതാനും മാസങ്ങളായി സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ക്ഷാമം രൂക്ഷമാണ്. പലകടകളിലും സാധനങ്ങൾ സ്റ്റോക്കില്ല.
പൊതു ധനകാര്യ മാനേജ്മെന്റ് സംവിധാനത്തിലേക്ക് സപ്ലൈകോ കടക്കാത്തതിനാലാണ് പണം നൽകാത്തതെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ, ഈ സംവിധാനം നടപ്പാക്കിയിട്ടും പണം നൽകാത്തത് സപ്ലൈകോയെ പ്രതിസന്ധിയിലാക്കി. കേന്ദ്രം നൽകാനുള്ള പണം കൂടാതെ ഭക്ഷ്യഭദ്രതനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വാതിൽപ്പടി വിതരണം നടത്തിയ ഇനത്തിൽ സംസ്ഥാനം 150 കോടി രൂപയും സപ്ലൈകോയ്ക്ക് നൽകാനുണ്ട്. ഇതുകൂടാതെ, സബ്സിഡി നൽകിയ ഇനത്തിൽ സംസ്ഥാന സർക്കാരിൽനിന്ന് 100 കോടിയും ലഭിക്കാനുണ്ട്.
വലിയ കമ്പനികളൊഴിച്ച് മറ്റുള്ളവർ പണം നൽകാത്തതിനാൽ സാധനങ്ങൾ വിതരണം ചെയ്യുന്നില്ല. സബ്സിഡിനിരക്കിലുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിൽനിന്ന് വിതരണക്കാർ പൂർണമായി പിൻവാങ്ങി. ഇതോടെ സാധനങ്ങളുടെ ദൗർലഭ്യം രൂക്ഷമായി.
പണം ലഭിക്കണം
പണം ലഭ്യമാക്കുന്നതിന് കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. വാതിൽപ്പടി വിതരണത്തിന് ചെലവായ തുകയിൽ 50 കോടി നൽകാമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിൽനിന്നുള്ള പണം ലഭിച്ചാൽ നിലവിലെ പ്രതിസന്ധി തരണം ചെയ്യാനാകും. -മുഹമ്മദ് ഹനീഷ്, സപ്ലൈകോ എം.ഡി.
ഇനം
സപ്ലൈകോ (കിലോഗ്രാമിന്)
പൊതുവിപണി
വെളിച്ചെണ്ണ
90
220
മട്ട അരി
25
46
പച്ചരി
23
28
കുറുവ അരി
25
44
ജയ അരി
25
44
പഞ്ചസാര
22
46
മല്ലി
69
110
മുളക്
56
110
തോരൻപരിപ്പ്
60
80
വൻപയർ
45
90
ഉഴുന്ന്
64
100
പയർ
56
90
കടല
43
90
കഴിഞ്ഞവർഷം നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം 435 കോടിരൂപ സപ്ലൈകോയ്ക്ക് നൽകാനുണ്ട്. കർഷകരിൽനിന്ന് ശേഖരിച്ച നെല്ലിന് സപ്ലൈകോ പണം നൽകി, ഇത് പിന്നീട് കേന്ദ്രം നൽകുകയാണ് പതിവ്. എന്നാൽ, ഇത്തവണ കൃത്യസമയത്ത് പണം നൽകാത്തത് സപ്ലൈകോയുടെ പ്രവർത്തനത്തെ ബാധിച്ചു. ഏതാനും മാസങ്ങളായി സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ക്ഷാമം രൂക്ഷമാണ്. പലകടകളിലും സാധനങ്ങൾ സ്റ്റോക്കില്ല.
പൊതു ധനകാര്യ മാനേജ്മെന്റ് സംവിധാനത്തിലേക്ക് സപ്ലൈകോ കടക്കാത്തതിനാലാണ് പണം നൽകാത്തതെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ, ഈ സംവിധാനം നടപ്പാക്കിയിട്ടും പണം നൽകാത്തത് സപ്ലൈകോയെ പ്രതിസന്ധിയിലാക്കി. കേന്ദ്രം നൽകാനുള്ള പണം കൂടാതെ ഭക്ഷ്യഭദ്രതനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വാതിൽപ്പടി വിതരണം നടത്തിയ ഇനത്തിൽ സംസ്ഥാനം 150 കോടി രൂപയും സപ്ലൈകോയ്ക്ക് നൽകാനുണ്ട്. ഇതുകൂടാതെ, സബ്സിഡി നൽകിയ ഇനത്തിൽ സംസ്ഥാന സർക്കാരിൽനിന്ന് 100 കോടിയും ലഭിക്കാനുണ്ട്.
വലിയ കമ്പനികളൊഴിച്ച് മറ്റുള്ളവർ പണം നൽകാത്തതിനാൽ സാധനങ്ങൾ വിതരണം ചെയ്യുന്നില്ല. സബ്സിഡിനിരക്കിലുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിൽനിന്ന് വിതരണക്കാർ പൂർണമായി പിൻവാങ്ങി. ഇതോടെ സാധനങ്ങളുടെ ദൗർലഭ്യം രൂക്ഷമായി.
പണം ലഭിക്കണം
പണം ലഭ്യമാക്കുന്നതിന് കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. വാതിൽപ്പടി വിതരണത്തിന് ചെലവായ തുകയിൽ 50 കോടി നൽകാമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിൽനിന്നുള്ള പണം ലഭിച്ചാൽ നിലവിലെ പ്രതിസന്ധി തരണം ചെയ്യാനാകും. -മുഹമ്മദ് ഹനീഷ്, സപ്ലൈകോ എം.ഡി.
ഇനം
സപ്ലൈകോ (കിലോഗ്രാമിന്)
പൊതുവിപണി
വെളിച്ചെണ്ണ
90
220
മട്ട അരി
25
46
പച്ചരി
23
28
കുറുവ അരി
25
44
ജയ അരി
25
44
പഞ്ചസാര
22
46
മല്ലി
69
110
മുളക്
56
110
തോരൻപരിപ്പ്
60
80
വൻപയർ
45
90
ഉഴുന്ന്
64
100
പയർ
56
90
കടല
43
90