Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഹൈടെക് കൃഷിരീതികള്‍ പലതും പരാജയമെന്ന് ശാസ്ത്രലോകംഹൈടെക് കൃഷിരീതികള്‍ പലതും പരാജയമെന്ന് ശാസ്ത്രലോകം

$
0
0
കൊച്ചി: സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പല ഹൈടെക് കൃഷിരീതികളും വാണിജ്യപരമായി പരാജയമാണെന്ന് ശാസ്ത്ര ലോകം. കൊച്ചി സി.എം.എഫ്.ആർ.ഐ.യിൽ നടന്ന കർഷക-ശാസ്ത്രജ്ഞന്മാരുടെ മുഖാമുഖം പരിപാടിയിലാണ് പുത്തൻ കൃഷിരീതിയെ കുറിച്ചുള്ള ചർച്ച നടന്നത്.

അക്വാപോണിക്സ്, ഹൈഡ്രോ പോണിക്സ്, പോളി ഹൗസ് പോലുള്ള കൃഷിരീതികൾ കർഷകർക്ക് കാര്യമായ പ്രയോജനം ചെയ്യുന്നില്ല. ഹൈടെക് എന്ന് കേൾക്കുമ്പോൾ ചാടി വീഴുന്ന മനോഭാവത്തിൽ നിന്ന് കർഷകർ പിന്തിരിയണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

അക്വാപോണിക്സ് പോലുള്ള കൃഷിയിൽ നിക്ഷേപം നടത്തിയാലും വൈദ്യുതി കൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. വൈദ്യുതി നിലച്ചാൽ മീനുകൾ ചത്ത് പോകുന്ന അവസ്ഥ പോലും ഉണ്ടാകും. അക്വാപോണിക്സ് പച്ചക്കറി കൃഷിയുടെ രീതിയും ഇതു പോലെ തന്നെയാണ്.

ജൈവ വളത്തിൽ നൈട്രജന്റെ അളവ് കൂടുതലായതിനാലാണ് ഇത് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. ജൈവ വളത്തിൽ മറ്റ് വളങ്ങൾ കൂട്ടിച്ചേർത്ത് ഉപയോഗിക്കുന്നത് ശരിയല്ല. സംസ്ഥാനത്തെ മണ്ണിൽ അസിഡിറ്റി കൂടുതലാണ്. അസിഡിറ്റി കുറയ്ക്കാനാണ് കൃഷിക്കു മുൻപ് കുമ്മായ പ്രയോഗം നടത്തുന്നത്. എന്നാൽ പലരും ഇത് ചെയ്യുന്നില്ല. ഇതോടെ രാസവളം ഉപയോഗിക്കുമ്പോൾ അസിഡിറ്റി കൂട്ടുന്നു. രാസവളത്തിന്റെ അമിത ഉപയോഗമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

സംയോജിത കൃഷിരീതിയുടെ പ്രയോജനങ്ങളും വിശദമാക്കി. ചാണകത്തിന്റെ വിപണന സാധ്യതയും ചർച്ചയിൽ ഉയർന്നു വന്നു. പശുവിന്റെ തീറ്റ രീതികളിൽ വന്നിട്ടുള്ള മാറ്റങ്ങൾ ചാണകത്തിന്റെ ഗുണം നഷ്ടപ്പെടുത്തുന്നുണ്ട്. പാൽ ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കൃത്രിമ പുല്ലുകളും കാലിത്തീറ്റകളുമൊക്കെ ചാണകത്തിന്റെ ഗുണമേന്മയെ ബാധിച്ചിട്ടുണ്ട്.

അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഴക്കന്നുകൾ ഉപയോഗിക്കുന്നത് കുറയ്ക്കണം. വിത്തുകളുടെ ഗുണമേന്മ ഉറപ്പാക്കണം.

ഓർഗാനിക് വസ്തുക്കൾ വിശ്വസിക്കാമോ എന്ന വിഷയവും നിലനിൽക്കുന്നുണ്ട്. സുരക്ഷിതമായി കഴിക്കാവുന്ന ഭക്ഷണം എന്ന മേൽവിലാസത്തിൽ ഓർഗാനിക് പൊതുജനങ്ങളിലേക്ക് എത്തിക്കണം.

സി.എം.എഫ്.ആർ.ഐ., കെ.വി.കെ., കേരള കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ ഡോ. ബോബി ഇഗ്നേഷ്യസ്, ഡോ. പി. മുരളീധരൻ, ഡോ. ഷിനോജ് സുബ്രഹ്മണ്യൻ, ഡോ. രവി എസ്., ഡോ. പി.എ. വികാസ്, പുഷ്പരാജ് ആൻജലോ, ഷോജി ജോയ് എഡിസൺ, പി. ശീലത എന്നിവർ കർഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഇരുനൂറോളം കർഷകർ പങ്കെടുത്തു.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>