തിരുവനന്തപുരം : വിനോദസഞ്ചാരവകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന വസന്തോത്സവം പുഷ്പപ്രദർശനമേള രണ്ടുദിവസത്തേക്കുകൂടി നീട്ടി. ഞായറാഴ്ച വരെ വസന്തോത്സവം നടത്താനാണ് തീരുമാനിച്ചതെങ്കിലും തിരക്ക് കണക്കിലെടുത്ത് 16 വരെ നീട്ടി. കഴിഞ്ഞ ഞായറാഴ്ചയാണ് വസന്തോത്സവം കനകക്കുന്നിൽ ആരംഭിച്ചത്.
വസന്തോത്സവം അഞ്ചുനാൾ പിന്നിടുമ്പോൾ സന്ദർശകർക്ക് പ്രിയങ്കരമായി മാറുകയാണ് മേള. വനംവന്യജീവിവകുപ്പിന്റെയും ഹരിത കേരളമിഷന്റെയും വൈവിധ്യമാർന്ന സ്റ്റാളുകൾ, പുരാതനമായ കാവിന്റെമാതൃക, ശലഭോദ്യാനം, ബോൺസായികളുടെയും ഓർക്കിഡുകളുടെയും പ്രദർശനം, ഭക്ഷ്യമേള എന്നിവ മേളയിലെ ഏറെ പ്രിയപ്പെട്ട കാഴ്ചകളായി മാറിക്കഴിഞ്ഞു. വസന്തോത്സവത്തിൽ നൂറ് ശതമാനം മാലിന്യരഹിത പ്രദർശനശാലയുമായാണ് തിരുവനന്തപുരം നഗരസഭ എത്തിയിരിക്കുന്നത്. മുളയും പനയോലപായയും മുറങ്ങളുമടക്കം പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. നഗരസഭയുടെ മാലിന്യപരിപാലനപദ്ധതിയായ എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെയും സ്മാർട്ട് സിറ്റി പദ്ധതിയുടെയും വിശദാംശങ്ങളും നഗരസഭയുടെ നേട്ടങ്ങളും സ്റ്റാളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വീടുകളിലും സ്വന്തമായി ഒരു അടുക്കളത്തോട്ടമെന്ന ലക്ഷ്യവുമായാണ് കൃഷിവകുപ്പ് മേളയിലുള്ളത്. അതിന് സഹായകമാകുന്ന വിധത്തിലാണ് കാർഷിക വിപണന പ്രദർശനമേള ഒരുക്കിയിരിക്കുന്നത്. തക്കാളി, മുളക്, കാബേജ്, വെണ്ട തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളുടെയും തൈകൾ മേളയിൽ ലഭ്യമാണ്. കൃഷി ഉദ്യോഗസ്ഥർ തന്നെ ഇവ നടുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങളും നൽകും.
മേളയുടെ ഭാഗമായി നടത്തിയ ഫ്ളവർ ഇൻസ്റ്റലേഷൻ മത്സരത്തിൽ പൂക്കൾ കൊണ്ട് മയിലിനെ നിർമിച്ച ഗോകുലാണ് ഒന്നാംസമ്മാനം നേടിയത്. രണ്ടാം സമ്മാനം വിഷ്ണുവും മൂന്നാം സമ്മാനം ജോയിയും നേടി. കട്ട് ഫ്ളവർ മത്സരത്തിൽ ഒന്നാം സമ്മാനം ദേവിയും രണ്ടാം സമ്മാനം ജോസും മൂന്നാം സമ്മാനം അയ്യപ്പനും കരസ്ഥമാക്കി. വെജിറ്റബിൾ കാർവിങ്ങിൽ ലാലു എം.കെ. ഒന്നാം സ്ഥാനവും വിഷ്ണു രണ്ടാം സ്ഥാനവും ജിത്തു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Content highlights: Flower show, Kanakakkunnu, Agriculture
വസന്തോത്സവം അഞ്ചുനാൾ പിന്നിടുമ്പോൾ സന്ദർശകർക്ക് പ്രിയങ്കരമായി മാറുകയാണ് മേള. വനംവന്യജീവിവകുപ്പിന്റെയും ഹരിത കേരളമിഷന്റെയും വൈവിധ്യമാർന്ന സ്റ്റാളുകൾ, പുരാതനമായ കാവിന്റെമാതൃക, ശലഭോദ്യാനം, ബോൺസായികളുടെയും ഓർക്കിഡുകളുടെയും പ്രദർശനം, ഭക്ഷ്യമേള എന്നിവ മേളയിലെ ഏറെ പ്രിയപ്പെട്ട കാഴ്ചകളായി മാറിക്കഴിഞ്ഞു. വസന്തോത്സവത്തിൽ നൂറ് ശതമാനം മാലിന്യരഹിത പ്രദർശനശാലയുമായാണ് തിരുവനന്തപുരം നഗരസഭ എത്തിയിരിക്കുന്നത്. മുളയും പനയോലപായയും മുറങ്ങളുമടക്കം പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. നഗരസഭയുടെ മാലിന്യപരിപാലനപദ്ധതിയായ എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെയും സ്മാർട്ട് സിറ്റി പദ്ധതിയുടെയും വിശദാംശങ്ങളും നഗരസഭയുടെ നേട്ടങ്ങളും സ്റ്റാളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വീടുകളിലും സ്വന്തമായി ഒരു അടുക്കളത്തോട്ടമെന്ന ലക്ഷ്യവുമായാണ് കൃഷിവകുപ്പ് മേളയിലുള്ളത്. അതിന് സഹായകമാകുന്ന വിധത്തിലാണ് കാർഷിക വിപണന പ്രദർശനമേള ഒരുക്കിയിരിക്കുന്നത്. തക്കാളി, മുളക്, കാബേജ്, വെണ്ട തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളുടെയും തൈകൾ മേളയിൽ ലഭ്യമാണ്. കൃഷി ഉദ്യോഗസ്ഥർ തന്നെ ഇവ നടുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങളും നൽകും.
മേളയുടെ ഭാഗമായി നടത്തിയ ഫ്ളവർ ഇൻസ്റ്റലേഷൻ മത്സരത്തിൽ പൂക്കൾ കൊണ്ട് മയിലിനെ നിർമിച്ച ഗോകുലാണ് ഒന്നാംസമ്മാനം നേടിയത്. രണ്ടാം സമ്മാനം വിഷ്ണുവും മൂന്നാം സമ്മാനം ജോയിയും നേടി. കട്ട് ഫ്ളവർ മത്സരത്തിൽ ഒന്നാം സമ്മാനം ദേവിയും രണ്ടാം സമ്മാനം ജോസും മൂന്നാം സമ്മാനം അയ്യപ്പനും കരസ്ഥമാക്കി. വെജിറ്റബിൾ കാർവിങ്ങിൽ ലാലു എം.കെ. ഒന്നാം സ്ഥാനവും വിഷ്ണു രണ്ടാം സ്ഥാനവും ജിത്തു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Content highlights: Flower show, Kanakakkunnu, Agriculture