Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കൃഷിയിടം ഒന്ന്, വിളകള്‍ പലത്കൃഷിയിടം ഒന്ന്, വിളകള്‍ പലത്

$
0
0
അമ്പലപ്പുഴ: ഒരു കൃഷിയിടത്തിൽത്തന്നെ നെല്ലും മീനും താറാവും പച്ചക്കറിയും കിഴങ്ങുവർഗവുമടക്കം വൈവിധ്യങ്ങളായ വിളകൾ. കൃഷിവകുപ്പ് ആത്മ പദ്ധതിയും അന്താരാഷ്ട്ര കായൽനില വികസന ഏജൻസിയും ചേർന്ന് നടപ്പാക്കുന്ന സംയോജിതവിള വൈവിധ്യവത്കരണ പദ്ധതിയിലാണിത്.

അമ്പലപ്പുഴയിലെ വലിയതുരുത്ത് ചെറിയതുരുത്ത് പാടശേഖരത്തിൽ നടന്ന പരീക്ഷണകൃഷി വിജയമായി. പാടത്ത് സാധാരണ രീതിയിൽ നെൽക്കൃഷി ചെയ്തു. പുറംബണ്ടുകളിലാണ് നേന്ത്രവാഴ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ എന്നിവ നട്ടുവളർത്തുന്നത്. പാടശേഖരത്തിൽ അമ്പത് സെന്റ് വിസ്തീർണമുള്ള കുളത്തിലാണ് മീൻവളർത്തൽ.

കുളത്തിന് മുകളിൽ ഷെഡ് നിർമിച്ചാണ് വിഗോവാ ഇനത്തിലെ ബ്രോയിലർ താറാവിനെ വളർത്തിയത്. നെൽക്കൃഷി വിളവെടുപ്പിനുശേഷം മീൻകുഞ്ഞുങ്ങളെ പാടത്തേയ്ക്ക് തുറന്നുവിടും. മീനുകൾ കളകളെ തിന്നുന്നതിനാൽ കളനാശിനിയുടെ ഉപയോഗം കുറയ്ക്കാനാകും. മീനുകൾ മണ്ണിളക്കുന്നതിനാൽ ട്രാക്ടർ ഉപയോഗിച്ചുള്ള ഉഴവും ഒഴിവാക്കാം.

താറാവ് കൃഷിയുടെ വിളവെടുപ്പ് ബുധനാഴ്ച നടന്നു. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡോ.കെ.ജി.പത്മകുമാർ, ജി.വേണുലാൽ, എ.ആർ.കണ്ണൻ, ശ്രീജ രതീഷ്, അലക്സ് പോൾ, ജയലക്ഷ്മി, പി.സുരേന്ദ്രൻ, എച്ച്.ഷബീന തുടങ്ങിയവർ പങ്കെടുത്തു.

താറാവുകളെ 170 രൂപയ്ക്ക് സംഭരിക്കും

മണ്ണൂത്തി വെറ്ററിനറി സർവകലാശാലയിലെ മത്സ്യസംസ്കരണ യൂണിറ്റിലേക്ക് താറാവുകളെ സംഭരിക്കും. കിലോഗ്രാമിന് 170 രൂപ പ്രകാരം സംഭരിക്കാമെന്നാണ് സർവകലാശാല അധികൃതർ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. രണ്ട് മാസം പ്രായമുള്ള താറാവിന്റെ ശരാശരി തൂക്കം രണ്ടര മുതൽ മൂന്ന് കിലോ വരെയാണ്. മൂന്നൂറ്താറാവുകളെയാണ് ആദ്യഘട്ടത്തിൽ വിളവെടുത്തത്.

Content highlights: Agriculture, Vigova, Paddy field, Duck, Vegetable, Ambalappuzha, Organic farming



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>