ഹോർട്ടികൾച്ചർ വിളകളുടെ ഉത്പാദനത്തിൽ വർധന. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഹോർട്ടികൾച്ചർ വിളകളുടെ ഉത്പാദനം കഴിഞ്ഞ വർഷത്തെക്കാളേറെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. 2016-2017 വിളവർഷം ജൂണിൽ അവസാനിച്ചപ്പോൾ 300 മില്ല്യൺ ടൺ ഉത്പാദനമാണ് കണക്കാക്കിയത്. കാർഷിക മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഇത് കാർഷിക വകുപ്പിന്റെ മൂന്നാമത്തെ എസ്റ്റിമേറ്റായിരുന്നു.
കഴിഞ്ഞ വർഷം 286.18 മില്ല്യൺ ടൺ ആയിരുന്നു ഉത്പാദനം. 4.8 ശതമാനം ആണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. മേയിൽ പുറത്തിറക്കിയ രണ്ടാമത്തെ എസ്റ്റിമേറ്റിൽ നിന്ന് 1.58 ശതമാനം വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
2016-17 വർഷത്തിൽ 24.5 ദശലക്ഷം ഹെക്ടറിൽ നിന്ന് 25.1 ദശലക്ഷം ഹെക്ടറായി ഹോർട്ടി കൾച്ചർ കൃഷിയിടങ്ങൾ വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 2.6 ശതമാനമാണ് വർധന.
മൂന്നാമത്തെ അഡ്വാൻസ് എസ്റ്റിമേറ്റ് അനുസരിച്ച് പച്ചക്കറികളുടെ ഉത്പാദനം 176.17 മില്ല്യൺ ടൺ ആയി കൂടിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.2 ശതമാനം കൂടുതലാണ്. പഴങ്ങളുടെ ഉത്പാദനം 93.7 മില്ല്യൺ ടൺ ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ ഉത്പാദനത്തെ അപേക്ഷിച്ച് 3.9 ശതമാനം കൂടുതലാണ്.
രാജ്യത്ത് 21.7 മില്ല്യൺ ടൺ ഉള്ളി ഉത്പാദനം ഉണ്ടായിയെന്നാണ് കണക്കുകൂട്ടൽ. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 3.8 ശതമാനം വർധനവാണ് കാണിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, മധ്യ പ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്.
ഉരുളക്കിഴങ്ങ് കൃഷിയിലും രാജ്യത്ത് വൻ വർധനവ് ഉണ്ടായി. 43.4 ശതമാനത്തിൽ നിന്ന് 48.2 മില്ല്യൺ ഉത്പാദനമാണ് ഉണ്ടായിരിക്കുന്നത്. ഉത്തർ പ്രദേശ്, വെസ്റ്റ്ബംഗാൾ, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഉരുളക്കിഴങ്ങ് പ്രധാനമായും കൃഷി ചെയ്യുന്നത്.
ഈ വർഷം തക്കാളി ഉത്പാദനത്തിൽ 4.3 ശതമാനം വർധനവാണ് ഉണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോളിഫ്ളവർ ഉത്പാദനത്തിൽ 4.3 ശതമാനവും ഔഷധ സസ്യങ്ങളുടെ ഉത്പാദനത്തിൽ 2 ശതമാനവും വർദ്ധനവുണ്ടായി.
നാണ്യവിളകളുടെ ഉത്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.2 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സുഗന്ധ വ്യജ്ഞനങ്ങളുടെ ഉത്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.4 ശതമാനം വളർച്ച ഉണ്ടായതായും കാർഷിക മന്ത്രാലയം പറയുന്നു.
കഴിഞ്ഞ വർഷം 286.18 മില്ല്യൺ ടൺ ആയിരുന്നു ഉത്പാദനം. 4.8 ശതമാനം ആണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. മേയിൽ പുറത്തിറക്കിയ രണ്ടാമത്തെ എസ്റ്റിമേറ്റിൽ നിന്ന് 1.58 ശതമാനം വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
2016-17 വർഷത്തിൽ 24.5 ദശലക്ഷം ഹെക്ടറിൽ നിന്ന് 25.1 ദശലക്ഷം ഹെക്ടറായി ഹോർട്ടി കൾച്ചർ കൃഷിയിടങ്ങൾ വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 2.6 ശതമാനമാണ് വർധന.
മൂന്നാമത്തെ അഡ്വാൻസ് എസ്റ്റിമേറ്റ് അനുസരിച്ച് പച്ചക്കറികളുടെ ഉത്പാദനം 176.17 മില്ല്യൺ ടൺ ആയി കൂടിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.2 ശതമാനം കൂടുതലാണ്. പഴങ്ങളുടെ ഉത്പാദനം 93.7 മില്ല്യൺ ടൺ ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ ഉത്പാദനത്തെ അപേക്ഷിച്ച് 3.9 ശതമാനം കൂടുതലാണ്.
രാജ്യത്ത് 21.7 മില്ല്യൺ ടൺ ഉള്ളി ഉത്പാദനം ഉണ്ടായിയെന്നാണ് കണക്കുകൂട്ടൽ. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 3.8 ശതമാനം വർധനവാണ് കാണിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, മധ്യ പ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്.
ഉരുളക്കിഴങ്ങ് കൃഷിയിലും രാജ്യത്ത് വൻ വർധനവ് ഉണ്ടായി. 43.4 ശതമാനത്തിൽ നിന്ന് 48.2 മില്ല്യൺ ഉത്പാദനമാണ് ഉണ്ടായിരിക്കുന്നത്. ഉത്തർ പ്രദേശ്, വെസ്റ്റ്ബംഗാൾ, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഉരുളക്കിഴങ്ങ് പ്രധാനമായും കൃഷി ചെയ്യുന്നത്.
ഈ വർഷം തക്കാളി ഉത്പാദനത്തിൽ 4.3 ശതമാനം വർധനവാണ് ഉണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോളിഫ്ളവർ ഉത്പാദനത്തിൽ 4.3 ശതമാനവും ഔഷധ സസ്യങ്ങളുടെ ഉത്പാദനത്തിൽ 2 ശതമാനവും വർദ്ധനവുണ്ടായി.
നാണ്യവിളകളുടെ ഉത്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.2 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സുഗന്ധ വ്യജ്ഞനങ്ങളുടെ ഉത്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.4 ശതമാനം വളർച്ച ഉണ്ടായതായും കാർഷിക മന്ത്രാലയം പറയുന്നു.