തൃശ്ശൂർ: പച്ചക്കറി ഉത്പാദനത്തിനും സംഭരണത്തിനും വിതരണത്തിനുമായി കർഷകക്കൂട്ടായ്മയിൽ കൂറ്റൻകമ്പനി വരുന്നു. വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കമ്പനിയെന്ന പേരിൽ ആദ്യം തൃശ്ശൂരിലും ഇടുക്കിയിലും പ്രവർത്തനം തുടങ്ങും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
ഈവർഷം തന്നെ പ്രവർത്തനം തുടങ്ങും. എക്സിക്യുട്ടീവ് ഓഫീസറുടെ മേൽനോട്ടത്തിലാകും പ്രവർത്തനം. മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനവും കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ സാധ്യതയും പ്രവർത്തനരീതികളും പഠിക്കുന്നതിന് ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് റൂറൽ മാനേജ്മെന്റിലെ വിദഗ്ധരെ ചുമതലപ്പെടുത്തി. വിശദറിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിൽ തുടങ്ങിയ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനികൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് നടപടി. അനുകൂല റിപ്പോർട്ട് കിട്ടിയാൽ മാനേജ്മെന്റ് വിദഗ്ധരെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ച് പ്രവർത്തനം തുടങ്ങാനാണ് നീക്കം.
ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ ഇത്തരം വെജിറ്റബിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളുണ്ട്. വിപണി അടിസ്ഥാനപ്പെടുത്തിയുള്ള ഉത്പാദനം, കൃത്യമായ സംഭരണം, അമിത വിളവ് മൂല്യവർധിത ഇനങ്ങളാക്കി മാറ്റൽ, വിപണി കണ്ടെത്തൽ, കർഷകർക്ക് കൃത്യമായുള്ള സഹായങ്ങൾ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കർഷകരായിരിക്കും ഡയറക്ടർബോർഡ് അംഗങ്ങൾ.
എല്ലാ സീസണിലും പച്ചക്കറി ഉത്പാദനമുള്ള പാലക്കാട്ടെ ചിറ്റൂർ, തൃശ്ശൂരിലെ പഴയന്നൂർ, മാള, ആലപ്പുഴയിലെ കഞ്ഞിക്കുഴി, ചാരമ്മൂട്, ഇടുക്കിയിലെ കാന്തല്ലൂർ, വട്ടവട തുടങ്ങി 40 പച്ചക്കറി ബ്ലോക്കുകളിൽ കമ്പനി യാഥാർഥ്യമാക്കാനാണ് ശ്രമം. കൃഷിവകുപ്പാണ് പദ്ധതിക്ക് മുൻകൈയെടുക്കുന്നത്.
Content highlights: Vegetables, Thrissur, Agriculture, Coconut producer company
ഈവർഷം തന്നെ പ്രവർത്തനം തുടങ്ങും. എക്സിക്യുട്ടീവ് ഓഫീസറുടെ മേൽനോട്ടത്തിലാകും പ്രവർത്തനം. മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനവും കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ സാധ്യതയും പ്രവർത്തനരീതികളും പഠിക്കുന്നതിന് ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് റൂറൽ മാനേജ്മെന്റിലെ വിദഗ്ധരെ ചുമതലപ്പെടുത്തി. വിശദറിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിൽ തുടങ്ങിയ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനികൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് നടപടി. അനുകൂല റിപ്പോർട്ട് കിട്ടിയാൽ മാനേജ്മെന്റ് വിദഗ്ധരെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ച് പ്രവർത്തനം തുടങ്ങാനാണ് നീക്കം.
ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ ഇത്തരം വെജിറ്റബിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളുണ്ട്. വിപണി അടിസ്ഥാനപ്പെടുത്തിയുള്ള ഉത്പാദനം, കൃത്യമായ സംഭരണം, അമിത വിളവ് മൂല്യവർധിത ഇനങ്ങളാക്കി മാറ്റൽ, വിപണി കണ്ടെത്തൽ, കർഷകർക്ക് കൃത്യമായുള്ള സഹായങ്ങൾ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കർഷകരായിരിക്കും ഡയറക്ടർബോർഡ് അംഗങ്ങൾ.
എല്ലാ സീസണിലും പച്ചക്കറി ഉത്പാദനമുള്ള പാലക്കാട്ടെ ചിറ്റൂർ, തൃശ്ശൂരിലെ പഴയന്നൂർ, മാള, ആലപ്പുഴയിലെ കഞ്ഞിക്കുഴി, ചാരമ്മൂട്, ഇടുക്കിയിലെ കാന്തല്ലൂർ, വട്ടവട തുടങ്ങി 40 പച്ചക്കറി ബ്ലോക്കുകളിൽ കമ്പനി യാഥാർഥ്യമാക്കാനാണ് ശ്രമം. കൃഷിവകുപ്പാണ് പദ്ധതിക്ക് മുൻകൈയെടുക്കുന്നത്.
Content highlights: Vegetables, Thrissur, Agriculture, Coconut producer company