മക്കൾ വികസിപ്പിച്ച സിമ്പിൾ ഹൈഡ്രോപോണിക്സ് കൃഷിരീതി ഉപയോഗപ്പെടുത്തി മണ്ണില്ലാകൃഷിയിലേക്ക് കടന്നിരിക്കുകയാണ് കേരകർഷകൻ കൂടിയായ പാലക്കാട് മീനാക്ഷിപുരം സ്വദേശി ജഗദീശൻ. വീട്ടിലെ 25 പശുക്കൾക്കുള്ള തീറ്റപ്പുൽ കണ്ടെത്തുന്നതിനാണ് അച്ഛനും മക്കളും ചേർന്ന് പുതിയ കൃഷിരീതിയിലേക്ക് കടന്നിരിക്കുന്നത്.
ലക്ഷങ്ങൾ വിലയുള്ള ഹൈഡ്രോപോണിക്സ് യന്ത്രത്തിനു പകരം മക്കളായ ശരവണനും സർഗുണനും വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെയാണ് തീറ്റപ്പുൽ ഉത്പാദിപ്പിക്കുന്നത്. മണ്ണും വളവുമില്ലാതെ വളരെക്കുറച്ച് വെള്ളത്തിന്റെ സഹായത്തോടെയാണ് ഉത്പാദനം. പി.വി.സി. പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ച തട്ടുകളിൽ പ്ലാസ്റ്റിക് ട്രേകകൾ വെച്ച് അതിലാണ് ഉത്പാദനം. 40,000 രൂപ ചെലവിലാണ് ഇത് നിർമിച്ചെടുത്തത്.
അത്യുത്പാദനശേഷിയുള്ള മക്കചോളം 20 മണിക്കൂർ തുണിയിൽക്കെട്ടി വെള്ളത്തിലിട്ട് കുതിർത്തെടുത്തശേഷം ഒഴിഞ്ഞ ട്രേകളിൽ ഇടും. ഒരു ട്രേയിൽ 600 മുതൽ 750 ഗ്രാം വരെ ഇടാം. തുടർന്ന് ദിവസവും രണ്ടുപ്രാവശ്യം നനയ്ക്കും. ട്രേ വയ്ക്കാനായി സജ്ജീകരിച്ച പൈപ്പുകളിലൂടെത്തന്നെയാണ് ഇവയ്ക്ക് തുള്ളിനന നൽകുന്നത്. ഇത് എട്ടുദിവസംവരെ തുടരും. എട്ടാംദിവസം പുല്ലിന് ഒരടിയോളം നീളംവരും. ഇവയാണ് പശുക്കൾക്ക് നൽകുന്നത്. ഒരു ട്രേയിൽനിന്ന് ഏകദേശം ഒരുകിലോയോളം പുല്ലുകിട്ടും.
Content highlights: Agriculture, Hydroponics system, Animal husbandry
(ഫോൺ: 7558022733)
ലക്ഷങ്ങൾ വിലയുള്ള ഹൈഡ്രോപോണിക്സ് യന്ത്രത്തിനു പകരം മക്കളായ ശരവണനും സർഗുണനും വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെയാണ് തീറ്റപ്പുൽ ഉത്പാദിപ്പിക്കുന്നത്. മണ്ണും വളവുമില്ലാതെ വളരെക്കുറച്ച് വെള്ളത്തിന്റെ സഹായത്തോടെയാണ് ഉത്പാദനം. പി.വി.സി. പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ച തട്ടുകളിൽ പ്ലാസ്റ്റിക് ട്രേകകൾ വെച്ച് അതിലാണ് ഉത്പാദനം. 40,000 രൂപ ചെലവിലാണ് ഇത് നിർമിച്ചെടുത്തത്.
അത്യുത്പാദനശേഷിയുള്ള മക്കചോളം 20 മണിക്കൂർ തുണിയിൽക്കെട്ടി വെള്ളത്തിലിട്ട് കുതിർത്തെടുത്തശേഷം ഒഴിഞ്ഞ ട്രേകളിൽ ഇടും. ഒരു ട്രേയിൽ 600 മുതൽ 750 ഗ്രാം വരെ ഇടാം. തുടർന്ന് ദിവസവും രണ്ടുപ്രാവശ്യം നനയ്ക്കും. ട്രേ വയ്ക്കാനായി സജ്ജീകരിച്ച പൈപ്പുകളിലൂടെത്തന്നെയാണ് ഇവയ്ക്ക് തുള്ളിനന നൽകുന്നത്. ഇത് എട്ടുദിവസംവരെ തുടരും. എട്ടാംദിവസം പുല്ലിന് ഒരടിയോളം നീളംവരും. ഇവയാണ് പശുക്കൾക്ക് നൽകുന്നത്. ഒരു ട്രേയിൽനിന്ന് ഏകദേശം ഒരുകിലോയോളം പുല്ലുകിട്ടും.
Content highlights: Agriculture, Hydroponics system, Animal husbandry
(ഫോൺ: 7558022733)