Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വിത്തു വേണ്ടാത്ത ചീരക്കൃഷിവിത്തു വേണ്ടാത്ത ചീരക്കൃഷി

$
0
0
ഏത് കൃഷിക്കും വിത്ത് അല്ലെങ്കിൽ തൈ ആവശ്യമാണ്. എന്നാൽ തലമുറകളായി വിത്ത് എടുത്ത് സൂക്ഷിക്കാതെ, വിപണിയിൽനിന്ന് വിത്ത് വാങ്ങാതെ, നാടൻചീര കൃഷി ചെയ്യുന്ന രണ്ട് കർഷകരുണ്ട് കോഴിക്കോട്ടെ ഒളവണ്ണയിൽ. പാരമ്പര്യമായിക്കിട്ടിയതാണിവർക്ക് ചീരവിത്ത്. മുമ്പ് പൂർവികർ ചെയ്തിരുന്ന ഒരു കാര്യം പാരമ്പര്യമായി അനുവർത്തിക്കുന്നതുപോലെയാണിവർക്ക് ചീരക്കൃഷി.

കൃഷിചെയ്തു കഴിഞ്ഞാൽ മൂത്ത് വിത്തായി മാറിയ ചീരത്തലപ്പ് പാടത്തെ മണ്ണിൽ വെറുതേ വെയിലും മഴയുമേറ്റ് കിടക്കും. മഴക്കാലം കഴിഞ്ഞ് പാടത്തെ മണ്ണിൽ താനെ മുളച്ചു പൊന്തുന്ന ചീരത്തൈകൾ മാറ്റിനട്ട് വളർത്തിയെടുക്കും. ഇങ്ങനെയാണ് കാലങ്ങളായി നല്ലനാടൻ പച്ചച്ചീര ഒളവണ്ണയിലെ ജൈവ കർഷകരും സഹോദരങ്ങളുമായ ബാബുവും പ്രസാദും കൃഷിചെയ്തുവരുന്നത്. ഒളവണ്ണയിൽ കൊടിനാട്ടുമുക്ക്- നല്ലളം റോഡിൽ വന്ദന ബസ്സ്റ്റോപ്പിനടുത്താണ് ഇവരുടെ കൃഷിയിടം.

കൃഷി രീതി

മഴക്കാലത്ത് വെള്ളം ഒഴുകിപ്പോവാതെ പാടത്തുതന്നെ കെട്ടിനിർത്തുന്നു. അങ്ങനെ ചീരയുടെ വിത്ത് അവിടെ സംഭരിക്കപ്പെടുകയും മഴ കഴിഞ്ഞ് ഒന്നു പാടം കിളച്ചിട്ട് നനച്ചാൽ വിത്തുകൾ താനെ മുളച്ചുവരികയും ചെയ്യും. പാടത്തിന്റെ ഒരു ഭാഗത്ത് കൊത്തി വിത്തുകൾ മുളപ്പിക്കുമ്പോൾത്തന്നെ മറ്റു ഭാഗങ്ങൾ ചീരക്കൃഷിക്കായി കിളച്ച് വൃത്തിയാക്കി ചാണകപ്പൊടിയും ചാരവും അടിവളമാക്കിക്കൊടുത്ത് മുളച്ചുവരുന്ന ചീരത്തൈകൾ പറിച്ചുമാറ്റിനടാൻ തയ്യാറാക്കിയിട്ടുണ്ടാകും. അങ്ങനെ തയ്യാറാക്കുന്ന സ്ഥലത്ത് ചീരത്തൈകൾ മാറ്റിനടുമ്പോൾ അവിടെയും ചീരവിത്തുകൾ മുളച്ചുവരും. അവ പറിച്ച് മാറ്റി പാടത്തിന്റെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിനട്ടുകൊണ്ടേയിരിക്കും. അങ്ങനെ മഴക്കാലം വന്ന് പാടം വെള്ളത്തിൽ മുങ്ങുന്നതുവരെ തങ്ങളുടെ ഒന്നരയേക്കറോളം വരുന്ന പാടത്തിന്റെ മൊത്തം ഭാഗവും നിറച്ചും പച്ചച്ചീര വിളഞ്ഞുനിൽക്കും. കാറ്റടിക്കുമ്പോൾ തിരമാലകണക്കെ അലച്ചാർത്തുവരുന്ന നല്ല ജൈവച്ചീര വാങ്ങാൻ ഒട്ടേറെ ആളുകൾ കൃഷിയിടത്തിൽത്തന്നെ എത്തുന്നതിനാൽ പുറത്ത് വിപണിയന്വേഷിക്കേണ്ട കാര്യം ഇതുവരെ ഇവർക്കുണ്ടായിട്ടില്ല.

പ്രതിരോധശേഷി കൂടുതൽ

പ്രത്യേകം പരിചരിക്കാതെ കൃത്രിമമായ ഒരു കൃഷിക്രമവുമില്ലാതെ തികച്ചും ജൈവികമായി പ്രകൃതിയിൽനിന്നും മുളച്ചുപൊന്തുന്ന, സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്ന രീതിയിലുള്ള ചീരത്തൈകൾക്ക് രോഗങ്ങളും കീടങ്ങളും ബാധിക്കാറില്ലയെന്നതാണ് ഇവരുടെ കൃഷിയുടെ പ്രത്യേകത. ഇവ രോഗങ്ങളോടും കീടങ്ങളോടും നല്ല പ്രതിരോധശേഷി കാണിക്കുന്നു. സാധാരണ ചീരകൾക്ക് ബാധിക്കുന്ന ഇലപ്പുള്ളിരോഗം, ഫംഗസ്രോഗം, ചൂർണപ്പൂപ്പ്, വേരുചീയൽ എന്നിവയൊന്നും പ്രസാദിന്റെയും ബാബുവിന്റെയും ചീരകളെ ബാധിക്കാറില്ല.

കൃഷി ലാഭകരം

നല്ല ഇനം ചീരവിത്തുകൾക്ക് കിലോയ്ക്ക് 1200 മുതൽ 1800 വരെയാണ് വിപണിയിൽ വിലയെന്ന് അറിയുമ്പോഴാണ് വിത്ത് എടുത്ത് സൂക്ഷിക്കാതെ ഇവർ നടത്തുന്ന ചീരക്കൃഷിയുടെ സാമ്പത്തികപരമായ വിജയം മനസ്സിലാക്കാൻ കഴിയുക. സി.ഒ.1, സി.ഒ.2, കണ്ണാറലോക്കൽ, അരുൺ, കൃഷ്ണശ്രീ, രേണുശ്രീ എന്നിങ്ങനെ പ്രമുഖവിത്തുകൾക്കെല്ലാം മേൽപ്പറഞ്ഞതാണ് വില. വിത്തിന്റെ നിലവാരത്തിനനുസരിച്ചായിരിക്കും അവയുടെ മുളയ്ക്കൽ ശേഷിയും. അതിന്റെയൊന്നും ആവലാതിയില്ലാതെ ഓരോ വർഷവും ഒളവണ്ണയിലെ കർഷകർ കൃഷി നടത്തുന്നു.

ചീര മാത്രമല്ല നാടൻ വിത്തുപയോഗിച്ച് കൃഷിചെയ്യുന്ന ആനക്കൊമ്പൻവെണ്ട, പയർ, വഴുതിന, എളവൻ, മത്തൻ തുടങ്ങി പച്ചക്കറികളും ഒട്ടേറെയിനം ഫലവൃക്ഷങ്ങളും ഇവരുടെ പുരയിടത്തിൽ പന്തലിച്ചുനിൽക്കുന്നു. കാർഷിക കേരളത്തിന് മാതൃകയാക്കാം ഈ വേറിട്ട ജൈവകർഷകരെ.

Content highlights: Agriculture, Organic farming, spinach farming, Seedless cultivation


Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>